അതിർത്തി കടന്ന് ചൈനയുടെ വിമാനം; ചൈനയുടെ കടുത്ത നിയമലംഘനം തെളിവുകൾ സഹിതം പുറത്തുവിട്ട് ഇന്ത്യൻ സേന

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി പ്രശ്നങ്ങളെല്ലാം രാജ്യത്തെ ഏറ്റവും കൂടുതൽ അലട്ടിയ ഒരു വിഷയമായിരുന്നു. ആ വിഷയങ്ങൾ ഏതാണ്ട് അവസാനിക്കാറായ മട്ടിൽ ഇരിക്കുമ്പോൾ ആണ് ചൈന വീണ്ടും തോന്ന്യാസം കാണിച്ചിരിക്കുന്നത്.
ലഡാക് മേഖലയിൽ ചൈനയുടെ വിമാനം അതിർത്തികടന്നുവെന്ന ഒരു വാർത്ത പുറത്ത് വന്നിരുന്നു. ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കൂടെ ഇപ്പോൾ ലഭ്യമാകുകയാണ്. ചൈനയുടെ നിയമലംഘന നീക്കങ്ങളാണ് സൈന്യം വെളിപ്പെടുത്തിയിരിക്കുന്നത് . ചൈന നടത്തിയത് ആസൂത്രിത നിരീക്ഷണമാണെന്നും നിയന്ത്രണരേഖയിൽ അബദ്ധത്തിൽ വിമാനം എത്തിയതല്ലെന്നുമാണ് ഇന്ത്യൻ സൈന്യം വ്യക്തമാക്കുന്ന കാര്യം.
കഴിഞ്ഞ മാസമായിരുന്നു ഈ സംഭവം നടന്നത്. എന്നാൽ ഈ സംഭവം നടന്ന തീയതി വെളിപ്പെടുത്താൻ സൈന്യം തയ്യാറല്ല. അതേ സമയം നിയന്ത്രണരേഖയിൽ ചൈനയ്‌ക്കെതിരെ അമ്പതിലേറെ വിമാനങ്ങൾ അതിവേഗം ആകാശത്തേയ്‌ക്ക് ഉയർന്നു. ഇതോടെ ചൈന അമ്പരന്നുവെന്നാണ് പ്രതിരോധ വൃത്തങ്ങൾ പറയുന്നത്. കരസേനയുടേയും വ്യോമസേനയുടേയും ഏറ്റവും അത്യാധുനിക കേന്ദ്രങ്ങൾ ഇന്ത്യ സജ്ജമാക്കിയിരുന്നു. ഇതിൽ ഉണ്ടായ ദേഷ്യമാണ് ചൈന കാണിക്കുന്നതെന്നാണ് പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
ലഡാക്കിലെ പല മേഖലയിലും ഇനിയും ഇരുരാജ്യങ്ങളും നിയന്ത്രണരേഖയുടെ അതിര് ഏത് എന്നതിൽ ഇതുവരെ ഒരു അഭിപ്രായത്തിൽ എത്തിയിട്ടില്ല. ഈ ഒരു കാര്യത്തെ അവസരമായി എടുക്കുകയാണ് ചൈന . മാത്രമല്ല വൻ സൈനിക സന്നാഹങ്ങളുടെ പരിശീലനം പാഗോംഗ് സോ തടാകക്കരയുടെ മറുവശത്ത് ചൈന പലപ്പോഴും തുടർന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാസം പരിശീലനം നടത്തിയതിന്റെ വിവരങ്ങൾ ഇന്ത്യ ഗൗരവത്തിൽ കാണുന്നുണ്ട്.
നിരവധി സൈനികരുടെ പരിശീലനവും മാർച്ചും ചൈന നടത്തുകയുണ്ടായി. ടാങ്കുകൾ, കവചിത വാഹനങ്ങൾ എന്നിവയ്‌ക്കൊപ്പം റഷ്യൻ നിർമ്മിത എസ്-400 മിസൈൽ വിക്ഷേപണികളും കരയിൽ സജ്ജമാക്കുകയുണ്ടായി. മാത്രമല്ല നൂറിലേറെ യുദ്ധവിമാനങ്ങളും ഡ്രോണുകളും ചൈന അണിനിരത്തി. പരിശീലനത്തിന്റെ ഭാഗമായ പ്രദർശനത്തിന് ലഡാക് അതിർത്തിയിൽ ഇവയെല്ലാം ഒരേ ദിവസം ഉപയോഗിച്ചത്. ഇതിന്റെ തെളിവുകൾ ഇന്ത്യയ്‌ക്ക് കിട്ടിയെന്നതാണ് ശ്രദ്ധേയമായ കാര്യം. ഇന്ത്യൻ റഡാറുകളാണ്
ചൈനീസ് യുദ്ധവിമാനങ്ങൾ ആകാശത്ത് അസാധാരണമായി കണ്ടെത്തിയത് . ഇതോടെ സർവ്വസജ്ജമായ ഇന്ത്യൻ വ്യോമസേനയുടെ വിമാനങ്ങൾ ആകാശത്തേയ്‌ക്ക് ഉയർന്നു. വിമാനങ്ങളെ വളയുമെന്ന മുന്നറിയിപ്പ് നൽകിയതോടെയാണ് ചൈനീസ് വിമാനങ്ങൾ പിന്മാറാൻ തയ്യാറായത്. ഇന്ത്യ നൽകിയ റിപ്പോർട്ടുകൾക്ക് മറുപടി നൽകാതിരുന്ന ചൈന പക്ഷെ ഒരു മാസത്തിനിടെ ഒരു തവണ പോലും അതിർത്തിയിലെ പ്രകോപനം ആവർത്തിച്ചിട്ടില്ലെന്നാണ് സൈന്യം അറിയിക്കുന്നത്. എന്തായാലും ചൈന ഈ ഒരു പ്രദേശം വിട്ട് യാതൊരു കളിയുമില്ല എന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള സംഭവവികാസങ്ങളാണ് അരങ്ങേറി കൊണ്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha



























