ശ്രീലങ്കയിൽ പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ കൊട്ടാരവും ഓഫിസും കയ്യേറി പിടിച്ചെടുത്ത ജനങ്ങൾ കൊട്ടാരത്തിലെ സുഖ സൗകര്യങ്ങൾ ആസ്വദിക്കുന്ന തിരക്കിലാണ് . കൊട്ടാരം ഒരു ‘ടൂറിസ്റ്റ് സ്പോട്ട്’ ആക്കിമാറ്റിയ ജനങ്ങൾ കൊട്ടാരത്തിൽ അക്ഷരാർത്ഥത്തിൽ ആറാടുകയാണ്

ജനങ്ങൾ ജിംനേഷ്യത്തിൽ വ്യായാമം ചെയ്യുന്നതിന്റെയും അടുക്കളയിൽ കയറി ഭക്ഷണം കഴിക്കുന്നതിന്റെയും പിയാനോ വായിച്ചു പാട്ടുപാടുന്നതിന്റെയും സെൽഫി എടുക്കുന്നതിന്റെയും കൊട്ടാരവളപ്പിലെ സ്വിമ്മിങ് പൂളിൽ ജനങ്ങൾ കുളിക്കുന്നതിന്റെയും ദൃശ്യങ്ങൾ വൈറലായിരുന്നു
കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം രാജ്യം വലയുന്നതിനിടെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിൽ ഉള്ള സുഖ സൗകര്യങ്ങളാണ് ജനങ്ങളെ പ്രകോപിതനാക്കിയത് . മാത്രമല്ല ഇവിടെ വൻ പണംശേഖരം കണ്ടെത്തിയെന്നും പ്രക്ഷോഭകർ അവകാശപ്പെട്ടു. സമൂഹമാധ്യമത്തിലെ ഒരു വിഡിയോയിൽ, പ്രതിഷേധക്കാർ കറൻസി നോട്ടുകൾ എണ്ണുന്നത് കാണാം. ഏകദേശം 17.8 ദശലക്ഷം ശ്രീലങ്കൻ രൂപയാണു കണ്ടെടുത്തതെന്നാണ് വിവരം. ഇവ സുരക്ഷാ ഉദ്യോഗസ്ഥർക്കു കൈമാറിയതായി ശ്രീലങ്കൻ ദിനപത്രം റിപ്പോർട്ടു ചെയ്തു. കൊട്ടാരവളപ്പിൽ അതിസുരക്ഷാ ബങ്കറും പ്രതിഷേധക്കാര്‍ കണ്ടെത്തി
‘രാജ്യമൊന്നാകെ കൊളംബോയിലേക്ക്’ എന്നു പേരിട്ട ബഹുജന കൂട്ടായ്മ ആഹ്വാനം ചെയ്ത റാലിയിൽ പങ്കെടുത്ത പതിനായിരങ്ങൾ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി പിടിച്ചെടുക്കുകയായിരുന്നു
https://www.facebook.com/Malayalivartha



























