മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ, ലഷ്കർ ഭീകരന് 15 വര്‍ഷത്തെ തടവ് വിധിച്ച് പാക് കോടതി

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന് 15 വര്‍ഷത്തെ ശിക്ഷ വിധിച്ച് പാകിസ്താനിലെ ഭീകരവിരുദ്ധ കോടതി. ലശ്കര്‍ ഭീകരനായ സാജിദ് മജീദ് മിറിനാണ് 15 വര്‍ഷത്തെ തടവും നാലുലക്ഷം രൂപ പിഴയും വിധിച്ചത്. ഇന്ത്യയില്‍ ആക്രമണം നടത്താന്‍ ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയ കേസിലാണ് ഞായറാഴ്ച ഭീകരവിരുദ്ധ കോടതി വിധി പ്രസ്താവിച്ചത്.
കഴിഞ്ഞ ഏപ്രിലില്‍ പാക് ഭീകര വിരുദ്ധ സേനയുടെ പിടിയിലായതു മുതല്‍ ഇയാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. 2008ൽ നടന്ന മുംബൈ ഭീകരാക്രമണത്തിൽ 166 പേരാണ് കൊല്ലപ്പെട്ടത്.നാലുദിവസം നീണ്ടുനിന്ന ആക്രമണത്തിനൊടുവില്‍ വിദേശികൾ ഉൾപ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്.
പത്ത് ലഷ്കർ ഇ തയ്ബ ഭീകരവാദികൾ തിരക്കേറിയ സമയത്ത് മുംബൈ നഗരത്തിൽ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഒമ്പത് തീവ്രവാദികളും സുരക്ഷാ വിഭാഗവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. മുംബൈ ഭീകരവിരുദ്ധ സ്ക്വാഡ് മേധാവി ഹേമന്ത് കര്‍ക്കറെ, മലയാളിയായ എന്‍എസ്ജി കമാന്‍ഡോ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരും വീരമൃത്യു വരിച്ചു.
മൂന്നു ദിവസം നീണ്ട ഓപ്പറേഷനോടുവില്‍ ഭീകരരെ കൊലപ്പെടുത്തുകയും അജ്മല്‍ കസബിനെ ജീവനോടെ പിടികൂടുകയും ചെയ്തു. പാകിസ്ഥാനിലെ കറാച്ചിയിൽ നിന്ന് ലഷ്കർ ഇ തയ്ബ ഭീകരവാദികൾ കടൽമാർഗം മുംബൈയിലെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha


























