ഇന്ത്യയെ ചേർത്ത് നിർത്തി യുഎസിനെ വെല്ലുവിളിച്ച് റഷ്യ... തിരിച്ചടിക്ക് കൂട്ടിന് ചൈനയും....

യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയം പൂർണമായും ‘ഒതുക്കാൻ’ ശ്രമിക്കുന്ന യുഎസിനും സഖ്യകക്ഷികൾക്കും തിരിച്ചടി നൽകാൻ റഷ്യ തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. യുഎസ് സഖ്യ കക്ഷികൾക്ക് ഇതോടെ കനത്ത തിരിച്ചടി നൽകാൻ ഇന്ത്യയെയും ചൈനയെയും കൂട്ടുപിടിച്ചാണ് റഷ്യ മുന്നോട്ട് കുതിക്കുന്നത്. ഇരുരാജ്യങ്ങളുടെ കൂട്ടായ പങ്കാളിത്തത്തിൽ റഷ്യ ആരംഭിക്കുന്ന സുപ്രധാന സൈനിക അഭ്യാസത്തിന്റെ പശ്ചാത്തലത്തിലാണിത് എന്നാണ് ലഭിക്കുന്ന സൂചന.
റഷ്യയുടെ നേതൃത്വത്തിൽ വൻസൈനിക അഭ്യാസത്തിൽ അര ലക്ഷത്തോളം സൈനിക ട്രൂപ്പുകളാണ് ഭാഗമാകുന്നത്. 140 യുദ്ധവിമാനങ്ങളും 60 യുദ്ധക്കപ്പലുകൾ സഹിതം അയ്യായിരത്തോളം ആയുധങ്ങളാണ് വോസ്തോക് സൈനിക അഭ്യാസത്തിന്റെ ഭാഗമാകുന്നത്. ജപ്പാൻ കടലിലെ നാവികാഭ്യാസങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്.
യുക്രൈൻ അധിനിവേശത്തിൽ നിന്നും ലോകരാജ്യങ്ങളാൽ ഉപരോധത്തിലൂടെയും മറ്റും ഒറ്റപ്പെട്ട റഷ്യ അതലിനു ശേഷം നടത്തുന്ന ആദ്യ സൈനിക അഭ്യാസത്തിൽ റഷ്യയ്ക്കു പിന്തുണയുമായി ഇന്ത്യയും ചൈനയും ഒത്തു ചേരുന്നത്. ലോകരാജ്യങ്ങൾ റഷ്യയെ കാലുമടക്കി തൊഴിച്ചപ്പോഴും ഇന്ത്യയെ റഷ്യയെ കൈവിടാത്ത നിലപാടിൽ തന്നെയായിരുന്നു ഉറച്ച് നിന്നത്.
കഴിഞ്ഞ ഫെബ്രുവരിയിൽ യുക്രെയ്നിൽ നടത്തിയ അധിനിവേശത്തിന്റെ പേരിൽ ലോകരാജ്യങ്ങൾക്കിടയിൽ ഒറ്റപ്പെട്ട റഷ്യ, അതിനുശേഷം നടത്തുന്ന ആദ്യ സുപ്രധാന സൈനിക അഭ്യാസത്തിലാണ് ഇന്ത്യയും ചൈനയും പങ്കാളികളാകുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്. ഷാങ്ഹായ് കോ–ഓപ്പറേഷൻ ഓർഗനൈസേഷന്റെയും റഷ്യ നയിക്കുന്ന കളക്ടീവ് സെക്യൂരിറ്റി ട്രീറ്റി ഓർഗനൈസേഷന്റെയും ഭാഗമായ രാജ്യങ്ങളെ സംയോജിപ്പിച്ച് നടത്തുന്ന പതിവ് സൈനിക അഭ്യാസമാണ് ഇതെങ്കിലും, യുദ്ധാനന്തരം റഷ്യ സംഘടിപ്പിക്കുന്ന ആദ്യ സൈനിക അഭ്യാസം എന്നത് കൊണ്ടാണ് ഇത് ശ്രദ്ധ നേടുന്നത്.
ഇന്ത്യയെ സുപ്രധാന പ്രതിരോധ പങ്കാളിയാക്കാൻ ശ്രമിക്കുന്ന യുഎസ്, യുക്രെയ്ൻ അധിനിവേശത്തിന്റ പശ്ചാത്തലത്തിൽ റഷ്യയുമായുള്ള സഹകരണം അവസാനിപ്പിക്കണമെന്ന് സമ്മർദ്ദം തുടരുന്നതിനിടെ, 75 അംഗ സംഘത്തെയാണ് ഇന്ത്യ സൈനിക അഭ്യാസത്തിന് അയച്ചിരിക്കുന്നത്. ഗൂർഖ വിഭാഗവും നാവിക, വ്യോമസേനകളുടെ പ്രതിനിധികളും ഇന്ത്യൻ സംഘത്തിലുണ്ട്.
യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ലോകരാജ്യങ്ങൾ ഒറ്റപ്പെടുത്തുമ്പോഴും, റഷ്യയെ കൈവിടാത്ത നിലപാടായിരുന്നു ഇന്ത്യയുടേത്. ആയുധങ്ങൾക്കായി റഷ്യയെ ആശ്രയിക്കുന്നതും ചൈന, പാക്കിസ്ഥാൻ എന്നീ അയൽക്കാരുമായുള്ള പ്രശ്നങ്ങളുമാണ് ഇത്തരമൊരു നിലപാടിന് ഇന്ത്യയെ തയ്യാറെടുപ്പിച്ചത്.
https://www.facebook.com/Malayalivartha



























