സെക്യൂരിറ്റി കൗണ്‍സിലില്‍ ഇന്ത്യക്ക് സ്ഥിരാംഗത്വം ഉറപ്പുമായി ബൈഡന്‍ മോദി ചരിത്രം കുറിക്കുന്നു

ആഗോള തലത്തില്‍ ഇന്ത്യയുടെ സ്വീകാര്യത നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്. സാമ്പത്തീക മേഘലയിലും അത് പ്രകടമായി കാണാന്‍ കഴിയും. ഇപ്പോഴിതാ അമേരിക്കയുടെ ഒരു ഉറപ്പ് വലിയ ചര്‍ച്ചാ വിഷയമാകുകയാണ്. സെക്യൂരിറ്റി കൗണ്‍സിലില്‍ ഇന്ത്യക്ക് സ്ഥിരാംഗത്വം ലഭിക്കുന്നതിന് വേണ്ടതെല്ലാം ചെയ്യുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉറപ്പു മോദിയ്ക്ക് നല്‍കിയിരിക്കുന്ന ഉറപ്പ്. സെപ്റ്റംബര്‍ 21ന് ജനറല്‍ അസംബ്ലിയില്‍ ഉന്നതതല യോഗത്തെ അഭിസംബോധന ചെയ്യുന്നതിനിടയിലാണു ബൈഡന്‍ തന്റെ പ്രഖ്യാപനം നടത്തിയത്.
സെക്യൂരിറ്റി കൗണ്‍സിലില്‍ സ്ഥിരാംഗങ്ങളുടേയും താല്‍ക്കാലികാംഗങ്ങളുടേയും സംഖ്യ വര്‍ധിപ്പിക്കുന്നതിന് അമേരിക്ക മുന്‍കൈ എടുക്കുമെന്നും ബൈഡന്‍ അസന്നിഗ്ധമായി പ്രഖ്യാപിച്ചു. വളരെ നാളുകളായി സ്ഥിരാംഗത്വത്തിന് ശ്രമിക്കുന്ന ഇന്ത്യയുടെയും ജപ്പാന്‍, ജര്‍മനി തുടങ്ങിയ രാഷ്ട്രങ്ങളുടേയും താല്‍പര്യം സംരക്ഷിക്കുമെന്നും ബൈഡന്‍ പറഞ്ഞു.
ഇന്നു ലോകം നേരിടുന്ന പ്രശ്‌നങ്ങളില്‍ ശരിയായി പ്രതികരിക്കുന്നതിന് കൂടുതല്‍ രാഷ്ട്രങ്ങളെ ഉള്‍പ്പെടുത്തേണ്ടതാണെന്നും ആഫ്രിക്ക, ലാറ്റിന്‍ അമേരിക്കാ, കരീബിയന്‍ തുടങ്ങിയവയേയും ഇതില്‍ ഉള്‍പ്പെടുത്തണമെന്നും ബൈഡന്‍ വാദിച്ചു. 2021 ഓഗസ്റ്റ് മാസം യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ പ്രസിഡന്റ് ബൈഡനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിനു വേണ്ടി അമേരിക്ക സെക്യൂരിറ്റി കൗണ്‍സിലില്‍ സമ്മര്‍ദം ചെലുത്തുമെന്ന് ഉറപ്പുനല്‍കിയിരുന്നു. ഇന്ത്യയുടെ ശക്തമായ നേതൃത്വത്തെ പ്രസിഡന്റ് ബൈഡന്‍ പ്രത്യേകം അഭിനന്ദിച്ചു. കൂടിക്കാഴ്ചയ്ക്കു ശേഷം ഇരുവരും ചേര്‍ന്ന് വൈറ്റ് ഹൗസില്‍ നിന്നു സംയുക്ത പ്രസ്താവനയും പുറപ്പെടുവിച്ചു.
ഈ അടുത്തിടെയും മോദിയുടെ നിലപാട് കൊണ്ട് ലോകത്തിന്റെ കയ്യടി ഇന്ത്യയ്ക്ക് ലഭിച്ചിരുന്നു. ഈ യുഗം യുദ്ധത്തിന്റേതല്ലെന്ന് പുടിന്റെ മുഖത്ത് നോക്കി വീണ്ടും വീണ്ടും ആവര്‍ത്തിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആര്‍ജ്ജവത്തിന് പിന്തുണയുമായി സ്‌കാന്‍ഡിനേവിയന്‍ബാള്‍ട്ടിക് രാജ്യങ്ങളുടെ ഭരണാധികാരികള്‍. എല്ലാ രാജ്യങ്ങളും പരസ്പരം അവരവരുടെ പ്രശ്‌നം പറഞ്ഞുതീര്‍ക്കാനുള്ള വേദികളിലെല്ലാം നരേന്ദ്രമോദിയുടെ പേര് എടുത്ത് പറയുന്നു. സമാധാനത്തിനായി ആഹ്വാനം ചെയ്യുന്ന എല്ലാവേദികളിലും ഐക്യരാഷ്ട്ര സഭയില്‍ പോലും നരേന്ദ്രമോദി നിറഞ്ഞു നില്‍ക്കുകയാണ്.
ന്യൂയോര്‍ക്കില്‍ രണ്ടാഴ്ചയോളം തങ്ങുന്ന വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ ഇപ്പോള്‍ നരേന്ദ്ര മോദി പ്രഭാവം നേരിട്ട് കണ്ടുകൊണ്ടിരിക്കുകയാണ്. വിദേശകാര്യമന്ത്രിയെ നേരില്‍ കാണാന്‍ മത്സരിക്കുകയാണ് സ്‌കാന്‍ഡിനേവിയന്‍ബാള്‍ടിക് രാജ്യങ്ങളുടെ തലവന്മാര്‍. എല്ലാവരും നരേന്ദ്രമോദിയുടെ സന്ദര്‍ശനമാണ് ആവശ്യപ്പെടുന്നത്. ഒപ്പം പുടിനോട് പ്രധാനമന്ത്രി നടത്തിയ സംഭാഷത്തിലെ വാക്കുകളുടെ ഈ കാലഘട്ടത്തിലെ പ്രാധാന്യം ഏവരും എടുത്ത് പറഞ്ഞ് പ്രശംസിക്കുകയാണ്.
റഷ്യയുടെ അതിര്‍ത്തി പങ്കിടുന്ന നോര്‍വേ, എസ്‌തോണിയ എന്നിവര്‍ നാറ്റോയുടെ ഭാഗമെന്ന നിലയില്‍ പ്രതിസന്ധിയിലാണ്. റഷ്യാ യുക്രെയ്ന്‍ യുദ്ധത്തിന്റെ കെടുതി അനുവിക്കുന്ന രാജ്യങ്ങളുമാണ്. റഷ്യയുടെ ഉപരോധം ഇന്ധന രംഗത്ത് അനുഭവിക്കുന്നതിന്റെ പ്രശ്‌നങ്ങ ളാണ് ഇന്ത്യയുമായി ഇരുഭരണാധികാരികളും ചര്‍ച്ചചെയ്തത്.
'എന്തു പ്രശ്‌നവും പരസ്പരം ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് പരിഹരിക്കാനാകും. വിഷയങ്ങളിലെ ഗൗരവം പരമാവധി കുറയ്ക്കാനും സംഘര്‍ഷം ഇല്ലാതാക്കാനും ഇക്കാലത്ത് നിരവധി വേദികളുണ്ട്. എന്നിട്ടും അതി ശക്തരെന്ന് വിശേഷിപ്പിക്കുന്ന വന്‍രാജ്യങ്ങള്‍ തന്നെ ആദ്യമേ ആയുധമേന്തുകയാണ്. ഈ അക്രമവാസന ഈ യുഗത്തിന് ചേരുന്നതല്ല.' നരേന്ദ്രമോദി പുടിനുമായുള്ള കൂടിക്കാഴ്ചയില്‍ ഷാന്‍ഹായില്‍ നടത്തിയ പ്രസ്താവനയുടെ അലയൊലി ഇനിയും അവസാനിച്ചിട്ടില്ല.
https://www.facebook.com/Malayalivartha



























