Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ഷീ വീട്ടുതടങ്കലിലായതെങ്ങനെ ചൈനയില്‍ സംഭവിച്ചത് എന്ത്? ചൈന മൂടിവച്ച ആ ഞൈട്ടിക്കുന്ന വാര്‍ത്ത പുറം ലോകമറിഞ്ഞതെങ്ങനെ?

25 SEPTEMBER 2022 09:13 AM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് കഴിഞ്ഞ ചൈനീസ് സര്‍ക്കാര്‍ അട്ടിമറിക്കപ്പെട്ട വിവരം സമൂഹ മാധ്യമങ്ങളില്‍ കാട്ടു തീ പോലെ പടര്‍ന്നത്. എന്നാല്‍ ചൈനീസ് രാഷ്ട്രീയം സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍ക്ക് ഇത് അത്ര ഞെട്ടലുണ്ടാക്കുന്ന കാര്യമായിരുന്നില്ല. ഷീ ചൈനയുടെ എല്ലാ അധികാരങ്ങളും കയ്യാളുന്നതിനെതിരെ പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ വലിയ പടയൊരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. ഇത് മനസ്സിലാക്കിയ ഷീ രാജ്യത്തിന് പുറത്ത് പോകാന്‍ കൂട്ടാക്കിയിരുന്നില്ല. രാജ്യാന്തര യോഗങ്ങളിലെല്ലാം വെര്‍ച്വലായി മാത്രമാണ് ഷീ പങ്കെടുത്തത്. എന്നാല്‍ ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷീ പോയ തക്കത്തിലാണ് രാജ്യത്ത് ഈ അട്ടിമറികളെല്ലാം നടന്നത് എന്നുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ വരുന്നത്. ഇത് അഭ്യൂഹമാണെന്നാണ് ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ പലരും വാദിക്കുന്നത്. എന്നാല്‍ ചൈനയില്‍ നിന്ന് ഇതിനെ സാധൂകരിക്കുന്ന ഒരു പ്രസ്താവനയും വന്നിട്ടില്ല. എന്നാല്‍ ഈ വാര്‍ത്തകളെ തള്ളുന്ന സമീപനവും ചൈനയില്‍ നിന്നുണ്ടായില്ലെന്നുള്ളതാണ് ഈ പരചാരണങ്ങള്‍ക്ക് ആക്കം കൂട്ടുന്നത്.

സാധാരണ ഗതിയില്‍ ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി ഇത്തരം വാര്‍ത്തകള്‍ക്കെതിരെ ചാടി വീഴുന്നതാണ് എന്നാല്‍ ഇത്തവണ അതും ഉണ്ടായില്ലെന്നുള്ളതാണ് ഈ വാര്‍ത്തകളുടെ ബലം കൂട്ടുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിനെതിരെ രാഷ്ട്രീയ നീക്കം നടത്തി എന്നാരോപിച്ച് രാജ്യത്തെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനു വധശിക്ഷ വിധിച്ചു. അഴിമതി, അധികാര ദുര്‍വിനിയോഗം എന്നീ കുറ്റങ്ങള്‍ക്ക് മുന്‍ നീതിന്യായ മന്ത്രി ഉള്‍പ്പെടെ മുതിര്‍ന്ന 2 ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞദിവസം വധശിക്ഷ വിധിച്ചിരുന്നു.

പൊതുസുരക്ഷാ മുന്‍ സഹമന്ത്രിയായിരുന്ന സണ്‍ ലിജൂണിനെ (53) വധശിക്ഷയ്ക്ക് വിധിച്ചത്. ശിക്ഷ നടപ്പാക്കുന്നത് 2 വര്‍ഷത്തേക്കു മരവിപ്പിച്ചിട്ടുണ്ട്. സണിന്റെ രാഷ്ട്രീയാവകാശങ്ങള്‍ റദ്ദാക്കിയ ജിലിന്‍ പ്രവിശ്യയിലെ ഇന്റര്‍മീഡിയറ്റ് കോടതി അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്തു. അഴിമതിക്കേസില്‍ 5 മുന്‍ പൊലീസ് മേധാവികളെ ജയിലില്‍ അടച്ചത് കഴിഞ്ഞയാഴ്ചയാണ്. ഈ നീക്കങ്ങളും ഷീയെ വലിച്ച് താഴെയിടാനുള്ള നീക്കങ്ങള്‍ക്ക് ആക്കം കൂട്ടിയതാണെന്നാണ് വാര്‍ത്തകള്‍ വരുന്നത്

ഒക്ടോബര്‍ 16ന് പാര്‍ട്ടി കോണ്‍ഗ്രസ് ആരംഭിക്കുന്നതിനു മുന്നോടിയായി, ഷിയുടെ അധീശത്വത്തിന് വെല്ലുവിളി ഉയര്‍ത്തുന്നവരെ നിഷ്‌കാസനം ചെയ്യാനുള്ള പദ്ധതിയുടെ ഭാഗമായിട്ടുള്ള നടപടികള്‍ ചൈനയില്‍ ഷീയും പയറ്റിയിരുന്നു.ഇത് പാര്‍ട്ടിയ്ക്ക് തന്നെ അകല്‍ച്ചയുണ്ടാകാന്‍ കാരണമായതായാണ് കരുതുന്നത്. 5 വര്‍ഷത്തിനിടയില്‍ ചൈനയില്‍ നടക്കുന്ന ഏറ്റവും വലിയ ശുദ്ധീകരണമാണ് ഇതെന്നായിരുന്നു അവസാനമായി പുറത്തു വന്ന ഔദ്യോഗിക റിപ്പോര്‍ട്ട്. 2012 ല്‍ അധികാരത്തില്‍ വന്ന ഷി ജിന്‍പിങ് അഴിമതിക്കുറ്റം ചുമത്തി 5 ലക്ഷത്തിലേറെ ഉദ്യോഗസ്ഥരെ ശിക്ഷിച്ചിരുന്നു. ഇതെല്ലാം ഒരു വിഭാഗത്തെ പുടിനെതിരെ തിരിയാന്‍ കാരണമായി.

ഷീയെ അട്ടിമറിക്കാന്‍ തക്കം നോക്കിയിരുന്നവര്‍ ഉച്ചകോടി മറയാക്കി ചൈനീസ് പ്രസിഡന്റ് ഷി ചിന്‍ പിങ്ങിനെ അട്ടിമറിയിലൂടെ പുറത്താക്കിയതായാണ് ഇപ്പോള്‍ വ്യാപകമായി നടക്കുന്ന പ്രചാരണം. എന്നാല്‍, വസ്തുത എന്താണെന്നുറപ്പിക്കാന്‍ ചൈനയുടെ പ്രതികരണത്തിനായി കാത്തിരിക്കേണ്ടതുണ്ട്. വാര്‍ത്തകള്‍ക്ക് വലിയ സെന്‍സറിംഗ് ഉള്ള രാജ്യമാണ് ചൈന. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ അങ്ങനെ പുറത്തു വരാത്തതാണ്. എങ്ങനെയാണ് ഇക്കാര്യം ലീക്കായത്. അല്ലെങ്കില്‍ ഇത് പുറത്തു നടക്കുന്ന പ്രചാരണം മാത്രമാണോ ഇക്കാര്യങ്ങളില്‍ സ്ഥിരീകരണം നല്‍കേണ്ടത് ചൈന തന്നെയാണ്. അല്ലെങ്കില്‍ തന്നെ ചൈനയ്ക്കുള്ളില്‍ നിന്നും പുറത്തു വരുന്ന വാര്‍ത്തകള്‍ മാധ്യമങ്ങള്‍ ഉറപ്പിച്ച് പറയാറില്ല. എന്തായാലും ഇന്ത്യയിലും ചൈനീസ് അനുകൂലികളും ഷീ ആരാധകരും ഉണ്ട് എന്നു വേണം കരുതാന്‍ കാരണം ഇത്തരം വാര്‍ത്തകള്‍ അവര്‍ക്കും ദഹിച്ചിട്ടില്ലെന്നുള്ളതാണ്. ഇത് ഒരിക്കലും സാധ്യമല്ല എന്നാണ് ഇത്തരക്കാര്‍ വാദിക്കുന്നത്.

എന്തായാലും സത്യമെന്ത് എന്നറിയാന്‍ ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. ഉസ്‌ബെക്കിസ്ഥാനില്‍ നടന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ പങ്കെടുത്ത് തിരികെ എത്തിയ ഷീ ചിന്‍ പിങിനെ നേരെ വീട്ടു തടങ്കലിലാക്കുകയായിരുന്നു എന്നാണ് പ്രചരിക്കുന്ന വാര്‍ത്ത. ആ സമയത്തു തന്നെ അദ്ദേഹത്തെ ചൈനീസ് പട്ടാള മേധാവി സ്ഥാനത്തു നിന്നു നീക്കിയതായും വാര്‍ത്തകള്‍ പ്രചരിക്കുന്നു. എന്തായാലും ചൈനയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കാനിരിക്കുകയാണ്. ഇത് നടന്നാല്‍ ഇതില്‍ ഷീ സര്‍വ്വ സാനിധ്യമായാല്‍ പിന്നെ ഇപ്പോള്‍ പുറകില്‍ നിന്നും കുത്തുന്നവര്‍ക്കുപോലും ഷീയെ തൊടാനാകില്ലെന്നുള്ളതാണ്. ചൈനയുടെ ചരിത്രത്തിലെ തന്നെ ശക്തനായ നേതാവായി ഷീ സ്ഥാനാരോഹണം ചെയ്യപ്പെടും. അതില്‍ ഭയന്നാണ് ഈ അട്ടിമറി നീക്കം എന്നും പറയപ്പെടുന്നുണ്ട്. അതല്ല പാശ്ചാത്യ മാധ്യമങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ചൈന തന്നെ പടച്ചുവിട്ട വാര്‍ത്തയായി ഇതിനെ കാണുന്നവരും ഉണ്ട്.

ഇവര്‍ പറയുന്നത്. ഇനിയൊരു അഞ്ചു വര്‍ഷത്തേക്ക് കൂടി തന്റെ അപ്രമാദിത്തം ഉറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഷീ പിങ് എന്നാണ്. തനിക്കെതിരെ പാര്‍ട്ടിക്കുള്ളിലും പുറത്തും നീക്കങ്ങള്‍ നടക്കുന്ന വിവരം ഷീ ജിന്‍ പിംഗിനറിയാമെന്നും. എന്നാല്‍, വിമതരെയെല്ലാം അടിച്ചൊതുക്കുകയാണ് ഈ ഏകാധിപതിയെന്നും. അതിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ ദിവസം മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥന് ചൈനീസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചതെന്നുമാണ്. ഷീ അനുകൂലികള്‍ പറയുന്നത്. സമാനമായ കുറ്റത്തിന് മറ്റു രണ്ടു പേര്‍ക്ക് കൂടി ജീവപര്യന്തം ശിക്ഷ വിധിച്ചതായും. മൂന്ന് പേര്‍ക്ക് ദീര്‍ഘകാല തടവ് വിധിച്ചതായും വാര്‍ത്തകളുണ്ട്.

അതിനിടയിലാണ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ജനറലായ ലി ക്വിയാമിങ്, സേനാ മേധാവി എന്ന പദവില്‍ നിന്നും ഷീയ് നീക്കം ചെയ്തതായ വാര്‍ത്ത പ്രചരിക്കുന്നതും. ഇപ്പോള്‍ അമേരിക്കയിലുള്ള ചൈനീസ് മനുഷ്യാവകാശ പ്രവര്‍ത്തകയായ ജെന്നിഫര്‍ സെംഗ്, പി എല്‍ എ ബെയ്ജിംഗിലേക്ക് നീങ്ങുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പങ്കു വച്ചിരുന്നു. എന്നാല്‍, ചൈനീസ് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയോ, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മാധ്യമങ്ങളോ ഇതിനെ കുറിച്ച് നിശബ്ദത പാലിക്കുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (1 hour ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (2 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (2 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (2 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (3 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (3 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (3 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (4 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (4 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (4 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (4 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (5 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (5 hours ago)

Malayali Vartha Recommends