രാഷ്‌ട്രീയത്തിന്റെ പേരിൽ കൊടും തീവ്രവാദികളെ സംരക്ഷിക്കുന്നത് മതിയാക്കിക്കോ!!! ഐക്യരാഷ്‌ട്ര പൊതുസഭയിൽ ഇടിമുഴക്കം പോലെ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ

രാഷ്‌ട്രീയത്തിന്റെ പേരിൽ കൊടും തീവ്രവാദികളെ സംരക്ഷിക്കുന്നത് മതിയാക്കിക്കോ!!! ഐക്യരാഷ്‌ട്ര പൊതുസഭയിൽ ഇടിമുഴക്കം പോലെ ഇന്ത്യയുടെ ശബ്ദം... ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ആണ് യു എൻ പൊതുവേദിയിൽ രാഷ്‌ട്രീയത്തിന്റെ പേരിൽ നടക്കുന്ന തോന്യാസത്തിനെതിരെ ആഞ്ഞടിച്ചത്. രാഷ്‌ട്രീയത്തിന്റെ പേരിൽ കൊടും ഭീകരരെ സംരക്ഷിക്കുന്നവരെ അദ്ദേഹം വിമർശിച്ചു. പാകിസ്ഥാനെയും ചൈനയെയും ലക്ഷ്യമിട്ടുള്ള പരാമാർശങ്ങളായിരുന്നു അദ്ദേഹമുന്നയിച്ചത്.ഇരു രാജ്യങ്ങളുടെയും പേര് പരാമർശിക്കാതെയായിരുന്നു പരോക്ഷ വിമർശനമുന്നയിച്ചത്.
തീവ്രവാദികളെ സംരക്ഷിക്കുന്ന രാജ്യങ്ങൾ സ്വന്തം നാശത്തിന് കളമൊരുക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇന്ത്യയും അമേരിക്കയും ചേർന്ന് പാകിസ്ഥാനിലെ ലഷ്‌കർ തീവ്രവാദി സാജിദ് മിറിനെതിരെ ഉപരോധം പ്രഖ്യാപിക്കാൻ യു. എൻ. രക്ഷാസമിതിയിൽ പ്രമേയം കൊണ്ടുവന്നിരുന്നു. എന്നാൽ ഇത് ചൈന വീറ്റോ ചെയ്‌തിരുന്നു. പാകിസ്ഥാനു സകല വിധ ഒത്താശകളും ചെയ്തു കൊടുക്കുന്ന ചൈന മിറിനെ കരിമ്പട്ടികയിൽ പെടുത്തുന്നതിനെതിരെ എതിർപ്പ് പ്രകടിപ്പിച്ചു . ചൈനയുടെ ഈ നിലപാടാണ് വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനെ ചൊടിപ്പിച്ചതും അദ്ദേഹം താക്കീത് നൽകാൻ കാരണമായതും.
രക്ഷാസമിതിയിൽ പരിഷ്‌കാരങ്ങൾ വേണമെന്ന നിർദ്ദേശവും ജയശങ്കർ നൽകിയിരിക്കുകയാണ്.ഓരോ രാജ്യങ്ങളുടെയും മുന്നോട്ടുള്ള പോക്ക് ചർച്ചചെയ്യുന്ന രക്ഷാസമിതിയിൽ ചില രാജ്യങ്ങൾക്ക് പ്രാതിനിദ്ധ്യം ഇല്ലാത്തത് അനീതിയാണ് എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു . കാലത്തിന് നിരക്കാത്ത രീതികളാണ് രക്ഷാസമിതി സ്വീകരിച്ചിരിക്കുന്നത്. രക്ഷാസമിതി പരിഷ്കാരങ്ങൾക്കുള്ള ചർച്ച ഇത്രയും നീട്ടി കൊണ്ട് പോകരുതെന്നും അദ്ദേഹം താക്കീത് നൽകിയിരിക്കുകയാണ്.
രക്ഷാസമിതിയിൽ ഇന്ത്യയുടെ രണ്ടു വർഷത്തെ താൽക്കാലിക അംഗത്വം തീരാൻ ആറ് മാസം കൂടിയേ ബാക്കിയുള്ളൂ എന്നതാണ് ശ്രദ്ധേയമായ കാര്യം. യു.എൻ രക്ഷാസമിതിയൽ ഇന്ത്യ സ്ഥിരാംഗമാകുന്നതിന് പിന്തുണയറിയിച്ച് റഷ്യ രംഗത്ത് വന്നു. ' ആഫ്രിക്ക, ഏഷ്യ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള കൂടുതൽ രാജ്യങ്ങളുടെ പ്രാതിനിദ്ധ്യത്തിലൂടെ രക്ഷാസമിതിയിൽ കൂടുതൽ ജനാധിപത്യം നടപ്പാക്കണമെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത് .
അന്താരാഷ്ട്ര തലത്തിൽ സ്വാധീനമുള്ള ഇന്ത്യയെയും ബ്രസീലിനെയും സ്ഥിരാംഗത്വത്തിന് പരിഗണിക്കണമെന്നും യു.എൻ പൊതുസഭയിൽ റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ് ചൂണ്ടിക്കാണിച്ചു. ഈ കാര്യത്തിൽ അമേരിക്കയും ഇന്ത്യയെ പിന്തുണച്ചു എന്നതാണ് വളരെ ശ്രദ്ധേയമായ കാര്യം. യു എൻ പൊതുവേദിയിൽ ഇന്ത്യയെടുത്ത പ്രതിജ്ഞകൾ വളരെ ശ്രദ്ധേയമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ദീർഘ വീക്ഷണമാണുള്ളത്.
അദ്ദേഹത്തിന്റെ ഊർജ്ജസ്വലമായ നേതൃത്വത്തിൽ ഇന്ത്യ വികസനത്തിന്റെ പാതയിലാണെന്ന് മന്ത്രി വ്യക്തമാക്കി. രാഷ്‌ട്രപുരോഗതിക്കായി എടുത്ത അഞ്ച് പ്രതിജ്ഞകൾ അദ്ദേഹം ആവർത്തിക്കുകയുണ്ടായി. ആ അഞ്ചു പ്രതിജ്ഞകൾ ഇങ്ങനെയാണ് . ഇരുപത്തിയഞ്ച് വർഷം കൊണ്ട് ഇന്ത്യയെ വികസിത രാഷ്‌ട്രമാക്കും. കൊളോണിയൽ സ്വാധീനങ്ങളിൽ നിന്ന് പൂർണമായും മുക്തി നേടും. രാജ്യത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തിൽ അടിയുറച്ച് നിൽക്കും. ഭീകരപ്രവർത്തനം, മഹാമാരി പോലുള്ള പ്രശ്നങ്ങളിൽ വിട്ടുവീഴ്ച ഇല്ലാതെ ലോകത്ത് ഐക്യവും സാഹോദര്യവും പ്രോത്സാഹിപ്പിക്കും. സഹരാഷ്‌ട്രങ്ങളെ സഹായിച്ച് കടമകൾ നിറവേറ്റും എന്നിങ്ങനെ.
യുക്രെയിൻ - റഷ്യ സംഘർഷത്തിൽ ഇന്ത്യ നിലപാട് വീണ്ടും ആവർത്തിച്ച് പറഞ്ഞു. യുക്രെയിൻ - റഷ്യ സംഘർഷത്തിൽ യു. എൻ തത്വങ്ങൾ മാനിക്കുന്നവരുടെയും സമാധാനത്തിന്റെയും പക്ഷത്താണ് . അവിടെ ഉറച്ചു നിൽക്കുമെന്നദ്ദേഹം വ്യക്തമാക്കി. ആഹാര സാധനങ്ങൾക്കും ഇന്ധനത്തിനും വിലകൂടുന്നതു കാരണം ദുരിതം നേരിടുന്നവരുടെ കൂടെയാണ് ഇന്ത്യയെന്നും വ്യക്തമാക്കിയിരിക്കുകയാണ്. ചർച്ചയും നയതന്ത്രവും മാത്രമാണ് സംഘർഷം അവസാനിപ്പിക്കാനുള്ള വഴിയെന്നും റഷ്യയുടെ പേര് പരാമർശിക്കാതെ തന്നെ അദ്ദേഹം പറയുകയുണ്ടായി.
https://www.facebook.com/Malayalivartha


























