നേപ്പാളിൽ വൻ വിമാനാപകടം, പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിൽ റൺവേയിൽ വിമാനം തകർന്ന് വീണ് 35 മരണം, വിമാനത്തിൽ ഉണ്ടായിരുന്നത് 68 യാത്രക്കാരും 4 ജീവനക്കാരും, വിമാനത്താവളം അടച്ചു, രക്ഷാപ്രവർത്തനം തുടരുന്നു....!

നേപ്പാളിൽ വൻ വിമാനാപകടം സംഭവിച്ചതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. വിമാനം റൺവേയിൽ തകർന്ന് വീണാണ് അപകടം ഉണ്ടായത്. എഴുപത്തി രണ്ട് സീറ്റുള്ള യെതി എയർലൈൻസ് എന്ന വിമാനമാണ് തർന്നു വീണത്. വിമാനം പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേയിൽ തകർന്ന് വീഴുകയായിരുന്നു. വിമാനം പൂർണമായും കത്തിയമർത്തതായാണ് നേപ്പാൾ മാധ്യമങ്ങൾ പുറത്തുവിടുന്ന വിവരം. കാഠ്മണ്ഡുവിൽ നിന്ന് പൊഖാറയിലേക്ക് പോയതായിരുന്നു വിമാനം.
വിമാനത്തിൽ 68 യാത്രക്കാരും 4 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. 35 മൃതദേഹങ്ങൾ ഇപ്പോൾ കണ്ടെത്തിയതായാണ് നേപ്പാൾ മാധ്യമങ്ങൾ പുറത്തുവിടുന്ന റിപ്പോർട്ടുകൾ. എന്നാൽ ഇതിൽ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. സംഭവത്തെ തുടർന്ന് വിമാനത്താവളം അടച്ചു. എന്നാൽ മരണ സംഖ്യ ഇനിയും ഉയരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല എന്നാണ് പുറത്തുവരുന്ന വിവരം. അത്തരത്തിൽ വൻ അപകടാമാണ് നേപ്പാളിൽ സംഭവിച്ചിരിക്കുന്നത്.
വിദേശ പൗരന്മാർ യാത്രക്കാരിൽ ഉണ്ടായിരുന്നോയെന്ന് വ്യക്തമല്ല. ആഭ്യന്തര സർവീസ് നടത്തിയിരുന്ന വിമാനമാണ് തകർന്നത്. നിലവിൽ സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായാണ് വിമാനത്താവളം പൂർണമായി അടച്ചതെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ അപകടത്തിന്റെ വ്യക്തമായ കാരണങ്ങളൊന്നും തന്നെ ഈ മണിക്കൂറുകൾ പുറത്തുവന്നിട്ടില്ല. പറന്നുയരാൻ ശ്രമിക്കവേ ആണ് ഇത്തരമൊരു അപകടം ഉണ്ടായതെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. വരും മണിക്കൂറുകളിൽ ഇക്കാര്യത്തിൽ വളരെ വ്യക്തമായ വിവരം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്തായാലും ഒരു വലിയ വിമാനാപകടത്തിനാണ് നേപ്പാളിലെ പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കളമൊരുങ്ങിയത്.
https://www.facebook.com/Malayalivartha























