തീഗോളമായ വിമാനത്തിൽ അഞ്ച് ഇന്ത്യകാരും..! അപകടം പൊഖാറ വിമാനത്താവളത്തിൽ ലാൻഡിംഗിന് അഞ്ച് മിനിറ്റ് മുൻപ്..കഴിഞ്ഞ 30 വർഷത്തിനിടെ നേപ്പാളിൽ തകർന്നു വീണത് മുപ്പതോളം വിമാനങ്ങൾ

നേപ്പാളിൽ 68 യാത്രക്കാരുമായി സഞ്ചരിച്ച വിമാനം അപകടത്തിൽപ്പെട്ടു. പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ് യാത്രാവിമാനം തകർന്നുവീണതായാണ് ലഭിക്കുന്ന വിവരം. യെതി എയർലൈൻസിന്റെ 72 സീറ്റർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകടത്തെ തുടർന്ന് വിമാനത്താവളം തൽക്കാലം അടച്ചിരിക്കുകയാണ്.
വിമാനത്തിൽ 68 യാത്രക്കാരും നാല് ജീവനക്കാരുമാണ് ഉണ്ടായിരുന്നതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.സിവിൽ ഏവിയേഷൻ അതോറിറ്റി ഓഫ് നേപ്പാൾ പറയുന്നതനുസരിച്ച്, വിമാനം കാഠ്മണ്ഡുവിൽ നിന്ന് രാവിലെ 10:33 ന് പറന്നുയർന്നത്. അപകടത്തെ തുടർന്ന് നേപ്പാൾ പ്രധാനമന്ത്രി അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചു. പൊഖാറ വിമാനത്താവളത്തിൽ ലാൻഡിംഗിന് സമീപമായിരുന്നു വിമാനം സേതി നദിയുടെ തീരത്ത് തകർന്ന് വീണത്. പറന്നുയർന്ന് 20 മിനിട്ടിനുള്ളിലാണ് അപകടമുണ്ടായത്.മോശം കാലാവസ്ഥയെ തുടർന്ന് പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് വിമാനം തകർന്നതെന്നാണ് പ്രാഥമിക വിവരം. പൊഖാറ വിമാനത്താവളത്തിന്റെ ഭൂപ്രദേശം കുന്നുകളാൽ ചുറ്റപ്പെട്ടതാണ്.
റൺവേയിൽ ഇറങ്ങുന്നതിനിടെ തകർന്ന വിമാനം തീ പിടിച്ചതായും റിപ്പോർട്ടുകളുണ്ട്. അപകടസ്ഥലത്ത് നിന്നും പുക ഉയരുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഔദ്യോഗിക അറിയിപ്പുകൾ ഇനിയും ലഭ്യമായിട്ടില്ല.യതി എയർലൈൻസിന്റെ എടിആർ72 വിമാനമാണ് തകർന്നുവീണത്. കാഠ്മണ്ഡുവിൽനിന്ന് പൊഖാറയിലേക്ക് വന്ന വിമാനം ലാൻഡ് ചെയ്യുന്നതിനു തൊട്ടുമുൻപാണ് തകർന്നു വീണത്. പൊഖാറ രാജ്യാന്തര വിമാനത്താവളത്തിനും പഴയ വിമാനത്താവളത്തിനും ഇടയിലാണ് വിമാനം തകർന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരിൽ രണ്ടു പേർ പൈലറ്റുമാരും രണ്ടു പേർ എയർഹോസ്റ്റസുമാരുമാണ്.30 പേരുടെ മൃതദേഹം കണ്ടെടുത്തതായി പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പഴയ വിമാനത്താവളത്തിലും പൊഖാറ അന്തർദേശീയ വിമാനത്താവളത്തിനുമിടയിലാണ് അപകടമെന്ന് യേതി എയർലൈൻസ് വക്താവ് സുധർശൻ ബാർതുലയെ ഉദ്ധരിച്ച് കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്തു. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹാൽ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. സുരക്ഷാ ജീവനക്കാരോടും സർക്കാരിന്റെ എല്ലാവിഭാഗങ്ങളോടും പൊതുജനങ്ങളോടും രക്ഷാപ്രവർത്തനത്തിന് തയ്യാറാവാൻ അദ്ദേഹം ആവശ്യപ്പെട്ടു.കഴിഞ്ഞ 30 വർഷത്തിനിടെ മുപ്പതോളം വിമാനങ്ങളാണ് നേപ്പാളിൽ തകർന്നു വീണത്. ഇതിനു മുൻപ് നേപ്പാളിൽ വിമാനാപകടം സംഭവിച്ചത് 2022 മേയിലാണ്. അന്ന് താരാ എയർലൈൻസ് വിമാനം തകർന്നു വീണ് 22 പേരാണ് മരിച്ചത്.
https://www.facebook.com/Malayalivartha























