സൈനികന്റെ ചങ്കിൽ ഗ്രെനേഡ് തറച്ചിറങ്ങി! ചങ്കൂറ്റത്തോടെ പുറത്തെടുത്ത് ഡോക്ടർ! കൈയ്യടിച്ച് രാജ്യം... ജീവൻ പണയം വച്ച സർജറി

റഷ്യ യുക്രൈൻ സംഘർഷം ഇപ്പോഴും യാതൊരുവിധ അയവുമില്ലാതെ തുടരുകയാണ്. അതിനിടയിൽ യുക്രൈയ്നിലെ സോലിഡാർ നഗരം കീഴടക്കിയെന്ന് റഷ്യ അവകാശവാദം ഉന്നയിച്ചിരിക്കുകയാണ്. കനത്ത പോരാട്ടത്തിലൂടെയും ബോംബാക്രമണത്തിലൂടെയുമാണ് നഗരം പിടിച്ചടക്കാനായത്.
സോളേഡാര്‍ കീഴടക്കിയതിനാല്‍ അടുത്ത പട്ടണമായ ബഖ്‌മുത്തില്‍നിന്ന് യുക്രൈനിയന്‍ സേനയെ അകറ്റാന്‍ കഴിയുമെന്ന് മോസ്‌കോ പ്രതീക്ഷ പ്രകടിപ്പിച്ചു. കിഴക്കൻ യുക്രൈയ്നിലെ തന്ത്രപ്രധാന നഗരമായ ബാഹ്മുത്തിലേക്കുള്ള മുന്നേറ്റം ഇതോടെ എളുപ്പമാവും എന്ന വിലയിരുത്തലിലേക്കാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്.
സമീപകാലത്ത് യുക്രെയ്നിൽ തുടർച്ചയായി തിരച്ചടികൾ നേരിട്ട റഷ്യയ്ക്ക് ആശ്വാസമാണ് സോലിഡാറിലെ ജയം. എന്നാൽ അതിനിടയിൽ ലോകശ്രദ്ധ പിടിച്ച് പറ്റിയിരിക്കുന്ന ഒരു വ്യക്തിയുണ്ട്. ആരാണന്നല്ലേ, യുക്രെയ്‌നിൽ നിന്നുള്ള ഒരു ഡോക്ടറാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രശംസ നേടുന്നത്.
എങ്ങനെയെന്നു വച്ചാൽ യുദ്ധത്തിനിടയിൽ ഒരു സൈനികന്റെ നെഞ്ചിൽ തറച്ച ഗ്രനേഡ് വളരെ സാഹസികമായ, ജീവൻ പോലും പണയം വച്ച് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തിരിക്കുകയാണ് അദ്ദേഹം. ഏത് നിമിഷവും പൊട്ടിത്തെറിക്കാവുന്ന ഗ്രനേഡ് സ്വന്തം പോലും വകവ്യക്കാതെയാണ് ഡോക്ടർ പുറത്തെടുത്തത്. യുക്രൈയ്‌നിന്റെ മിലിട്ടറി ഡോക്ടറായ ആൻഡ്രിലി വെർബയാണ് സോഷ്യൽ മീഡിയയിലെ താരം.
ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായതോടെ ഗ്രനേഡ് കൈയ്യിൽ പിടിച്ചു കൊണ്ട് നിൽക്കുന്ന ഡോക്ടറുടെ ഫോട്ടോയും യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. ഒപ്പം സൈനികന്റെ നെഞ്ചിൽ തറച്ചിരിക്കുന്ന ഗ്രനേഡിന്റെ എക്‌സ് റേ ചിത്രവും പങ്കുവച്ചിട്ടുണ്ട്. ഏത് സമയവും പൊട്ടിത്തെറിക്കാവുന്ന ഗ്രനേഡിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് സൈനികന്റെ ജീവൻ രക്ഷിച്ച ആൻഡ്രിലിയെ പറ്റിയാണ് നെറ്റിസൺസ് ഇപ്പോൾ സംസാരിക്കുന്നത്. ഇത്തരത്തിലുള്ള ഡോക്ടർമാരാണ് നമ്മുടെ സമൂഹത്തിന് ആവശ്യമെന്ന കമന്റുകളും നിറയുന്നുണ്ട്.
ഗ്രനേഡ് ലോഞ്ചറിൽ നിന്നും തൊടുത്തുവിട്ട വിഒജി ഗ്രനേഡായിരുന്നു സൈനികന്റെ ശരീരത്തിൽ തറച്ചത്. എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം എന്നുള്ളത് കൊണ്ട് ശസ്ത്രക്രിയ നടത്തുന്ന ഡോക്ടറുടെ സുരക്ഷ ഉറപ്പുവരുത്താൻ മറ്റ് രണ്ട് സൈനികർ കൂടി ഓപ്പറേഷൻ റൂമിൽ ഉണ്ടായിരുന്നു. കിഴക്കൻ യുക്രെയ്‌നിലെ സോലിഡാർ ടൗണിൽ വച്ച് നടന്ന റഷ്യൻ ആക്രമണത്തിലായിരുന്നു സൈനികന് പരിക്കേറ്റത്.
ഡോൺബാസ് മേഖലയുടെ മധ്യത്തിൽ സ്ഥിതിചെയ്യുന്ന, ഉപ്പുപാടങ്ങൾ ഏറെയുള്ള ചെറു നഗരമാണ് സോലിഡാർ. യുദ്ധം തുടങ്ങുന്നതിന് മുൻപ് 10,000 മാത്രമായിരുന്നു ഇവിടുത്തെ ജനസംഖ്യ. സോലിഡാർ നഗരം കീഴടക്കിയത് നിർണായകമല്ലെങ്കിലും തൊട്ടടുത്തുള്ള തന്ത്രപ്രധാന നഗരമായ ബാഹ്മുത്തിലേക്കുള്ള മുന്നേറ്റം എളുപ്പമാകുമെന്നതാണ് റഷ്യയുടെ ആശ്വാസം.
റഷ്യ കനത്ത ആക്രമണമാണ് അഴിച്ചുവിടുന്നതെന്നും വന്‍തോതില്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്‌തമാക്കുന്നു. ഡോണ്‍ടെസ്‌ക് മേഖലയിലുടനീളം വിന്യസിച്ചിരുന്ന സൈന്യത്തെ പൂര്‍ണമായി സോളേഡാറിലേക്കു കേന്ദ്രീകരിച്ചുള്ള ആക്രമണതന്ത്രമാണ് റഷ്യ ഇപ്പോള്‍ പയറ്റുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. റഷ്യ– യുക്രെയ്ൻ സൈന്യങ്ങൾ തമ്മിൽ ദിവസങ്ങളായി ബാഹ്മുത്തിൽ കനത്ത പോരാട്ടമാണ്.
കഴിഞ്ഞ ജൂലൈയ്ക്കുശേഷം തുടർച്ചയായി തിരിച്ചടികൾ നേരിട്ട റഷ്യയ്ക്ക് ആശ്വാസം നൽകുന്നതാണ് സോലിഡാറിലെ മുന്നേറ്റം. റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുട്ടിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സ്വകാര്യ പാരാമിലിട്ടറി സംഘമായ വാഗ്ണർ ഗ്രൂപ്പാണ് സോലിഡാർ പിടിച്ചെടുത്തത്. റഷ്യയുടെ അവകാശവാദം യുക്രെയ്ൻ നിഷേധിച്ചു. സൈനികർ ഇപ്പോഴും സോലിഡാറിൽ തുടരുന്നുണ്ടെന്നു യുക്രെയ്ൻ അവകാശപ്പെട്ടു.
അര വര്‍ഷത്തെ അപമാനകരമായ പിന്‍വാങ്ങലിനുശേഷം മോസ്‌കോയുടെ ആദ്യത്തെ വലിയ യുദ്ധവിജയമാണിത്. എന്നാല്‍, സോളേഡാറിലെ വിജയം മൊത്തത്തില്‍ റഷ്യക്കു വലിയ ഗുണമൊന്നും ഉണ്ടാക്കില്ലെന്നാണ് യു.എസിന്റെ വിലയിരുത്തല്‍. ബഖ്‌മുത്തും സോളേഡാറും റഷ്യക്കാരുടെ കൈകളിലെത്തിയാലും, അത് യുദ്ധത്തില്‍ തന്ത്രപരമായ സ്വാധീനം ചെലുത്താന്‍ പോകുന്നില്ലെന്ന് യു.എസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്‌താവ് ജോണ്‍ കിര്‍ബി പറഞ്ഞു.
കഴിഞ്ഞ വർഷം ഫെബ്രുവരി 24ന് റഷ്യ സൈനികനടപടി ആരംഭിച്ചശേഷം ഇതുവരെ അൻപതിനായിരത്തിലേറെ യുദ്ധക്കുറ്റങ്ങൾ റജിസ്റ്റർ ചെയ്തതായി യുക്രെയ്നിലെ പ്രോസിക്യൂട്ടർ യൂറി ബെലൂസോവ് അറിയിച്ചു.
https://www.facebook.com/Malayalivartha























