റഷ്യയ്ക്ക് പിറകെ യുക്രൈനെ ലക്ഷ്യമാക്കി ഉത്തര കൊറിയ... യുഎസ്സിന് താക്കീതുമായി കിം... ലോകരാജ്യങ്ങൾ യുദ്ധത്തിലേക്ക്! അമേരിക്കയേയും ജർമ്മനിയേയും വിരട്ടി റഷ്യ-കൊറിയ

യുക്രെയ്ന് കൂടുതൽ യുദ്ധടാങ്കുകൾ നൽകാൻ തയ്യാറായി ലോകരാജ്യങ്ങൾ. നീക്കത്തോട് കടുത്ത എതിർപ്പുമായി റഷ്യയും,ഉത്തരകൊറിയയും രംഗത്ത് എത്തി. ഒളിംപിക്സിൽ മത്സരിക്കാൻ റഷ്യൻ താരങ്ങൾക്ക് അനുമതി നൽകിയതിനെതിരെ യുക്രെയ്ൻ പ്രതിഷേധിച്ചു. 31 അത്യാധുനിക എം1 അംബ്രാസ് ടാങ്കുകൾ നൽകാനാണ് അമേരിക്കയുടെ നീക്കം.
ലെപ്പാർഡ് ടാങ്കുകൾ നൽകുമെന്ന് ജർമനിയും കാനഡയും പറഞ്ഞിട്ടുണ്ട്. യുക്രെയ്നായി നീളുന്ന അന്താരാഷ്ട്ര സഹായങ്ങളിൽ റഷ്യക്കൊപ്പം തന്നെ വെറിളി പൂണ്ടിരിക്കുകയാണ് ഉത്തരകൊറിയയും. ഏറ്റവും രൂക്ഷമായ വിമർശനം ഉന്നയിച്ചിരിക്കുന്നത് സഹോദരനോളം കരുത്തയായ കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്.
അമേരിക്ക ലക്ഷ്മണലേഖ കടക്കുന്നുവെന്നാണ് ജോങിന്റെ വിമർശനം.അത്യന്തം പ്രകോപനകരവും, അധികചെലവുണ്ടാക്കുന്നതുമായ നടപടിയെന്നാണ് യുദ്ധടാങ്കുകൾ അയക്കുമെന്ന പ്രഖ്യാപനങ്ങളോടുള്ള റഷ്യയുടെ പ്രതികരണം. മറുവശത്ത്. റഷ്യൻ അത്ലറ്റുകൾക്ക് ഒളിംപിക്സ് മത്സരങ്ങളിൽ അവസരമൊരുക്കുമെന്ന ഇന്റർനാഷണൽ ഒളിംപിക് കമ്മിറ്റിയുടെ നിലപാടിനെ ചൊല്ലി യുക്രെയ്ൻ കടുത്ത പ്രതിഷേധത്തിലാണ്.
രാജ്യത്തിന്റെ പതാകയ്ക്ക് കീഴിലല്ലാതെ മത്സരിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. റഷ്യൻ അത്‌ലറ്റുകളെ മത്സരിക്കാൻ അനുവദിക്കുന്നത് തടയാൻ യുക്രെയ്ൻ അന്താരാഷ്ട്ര ക്യാമ്പയിൻ തുടങ്ങും. ഒളിംപിക്സിലെ നിഷ്പക്ഷ റഷ്യൻ പതാകകളിൽ രക്തം പടരുമെന്നാണ് സെലൻസ്കിയുടെ മുന്നറിയിപ്പ്.
റഷ്യ-ഉക്രൈൻ യുദ്ധം കൂടുതൽ സംഘർഷങ്ങളിലേക്ക് കടക്കുമ്പോൾ റഷ്യക്കെതിരെ നടപടികൾ കടുപ്പിച്ച് ജപ്പാൻ രംഗത്ത് വരികയാണ്. ഉക്രൈനിലേക്ക് റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ 11 പേർ വ്യാഴാഴ്ച കൊല്ലപ്പെട്ടിരുന്നു. ഇതോടെയാണ് റഷ്യക്കെതിരെ ജപ്പാൻ വ്യാപാര വിലക്ക് ഏർപ്പെടുത്തിയത്. ഇതോടെ റഷ്യയിലേക്കുള്ള ജപ്പാന്റെ കയറ്റുമതി നിർത്തിവെച്ചു.
കൂടാതെ റഷ്യൻ സർക്കാർ അധികൃതരുടെയും റഷ്യൻ സംഘടനകളുടെയും വസ്തുവകകൾ മരവിപ്പിക്കുന്ന നടപടികളിലേക്കും ജപ്പാൻ കടന്നിട്ടുണ്ട്. ‘ഉക്രൈനിൽ റഷ്യ നടത്തുന്ന അക്രമ പരമ്പരയിൽ പ്രതിഷേധിച്ചും മേഖലയിലെ സമാധാനം ലക്ഷ്യമിട്ടും ജപ്പാൻ മറ്റു ചില പ്രധാനപ്പെട്ട രാജ്യങ്ങൾക്കൊപ്പം ചേർന്ന് റഷ്യയിലേക്കുള്ള കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തുന്നു,’ ജപ്പാന്റെ വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തിറങ്ങിയ ഔദ്യോഗിക പ്രസ്സ് റിലീസിൽ പറയുന്നു.
അതേസമയം, റഷ്യ കനത്ത ആക്രമണമാണ് അഴിച്ചുവിടുന്നതെന്നും വൻതോതിൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നു. ഡോൺടെസ്‌ക് മേഖലയിലുടനീളം വിന്യസിച്ചിരുന്ന സൈന്യത്തെ പൂർണമായി സോളേഡാറിലേക്കു കേന്ദ്രീകരിച്ചുള്ള ആക്രമണതന്ത്രമാണ് റഷ്യ ഇപ്പോൾ പയറ്റുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
റഷ്യ– യുക്രെയ്ൻ സൈന്യങ്ങൾ തമ്മിൽ ദിവസങ്ങളായി ബാഹ്മുത്തിൽ കനത്ത പോരാട്ടമാണ്. കഴിഞ്ഞ ജൂലൈയ്ക്ക് ശേഷം തുടർച്ചയായി തിരിച്ചടികൾ നേരിട്ട റഷ്യയ്ക്ക് ആശ്വാസം നൽകുന്നതാണ് സോലിഡാറിലെ മുന്നേറ്റം. റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുട്ടിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സ്വകാര്യ പാരാമിലിട്ടറി സംഘമായ വാഗ്ണർ ഗ്രൂപ്പാണ് സോലിഡാർ പിടിച്ചെടുത്തത്.
റഷ്യയുടെ അവകാശവാദം യുക്രെയ്ൻ നിഷേധിച്ചു. സൈനികർ ഇപ്പോഴും സോലിഡാറിൽ തുടരുന്നുണ്ടെന്നു യുക്രെയ്ൻ അവകാശപ്പെട്ടു. അര വർഷത്തെ അപമാനകരമായ പിൻവാങ്ങലിനുശേഷം മോസ്‌കോയുടെ ആദ്യത്തെ വലിയ യുദ്ധവിജയമാണിത്. എന്നാൽ, സോളേഡാറിലെ വിജയം മൊത്തത്തിൽ റഷ്യക്കു വലിയ ഗുണമൊന്നും ഉണ്ടാക്കില്ലെന്നാണ് യു.എസിന്റെ വിലയിരുത്തൽ.
https://www.facebook.com/Malayalivartha























