ചൈനയുമായുള്ള വൻ യുദ്ധം ഉടനെന്ന് യുഎസ്... തയ്യാറാകാൻ മുന്നറിയിപ്പുമായി അമേരിക്കൻ വ്യോമസേന... 2025ല്‍ അമേരിക്ക ചൈന യുദ്ധം

അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ അമേരിക്ക ചൈനയുമായി യുദ്ധം ചെയ്‌തേക്കുമെന്ന് മുന്നറിയിപ്പ്. അമേരിക്കൻ വ്യോമസേന ജനറൽ മൈക്കിൾ മിനിഹാനാണ് സൈനിക ഉദ്യോഗസ്ഥർക്കുള്ള കത്തിൽ ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്. ചൈന തായ്‌വാന്‍ കടന്നുകയറ്റം ശക്തിപ്പെടുത്തുന്നതിനിടെയാണ് യുഎസ് വ്യേമസേനയുടെ മുന്നറിയിപ്പ്.
യുദ്ധത്തിനായി സജ്ജമായിരിക്കാനും അദ്ദേഹം കത്തിൽ ആവശ്യപ്പെടുന്നുണ്ട്. കത്ത് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. തായ്‌വാനിലേക്കുള്ള ചൈനീസ് കടന്നുകയറ്റം വ്യാപകമാകുന്നതിനിടെയാണ് സൈനിക മേധാവിയുടെ കത്ത് പുറത്തുവന്നത്. നേരത്തേ തന്നെ ചൈനയുടെ തായ്‌വാൻ കടന്നുകയറ്റത്തിനെതിരെ അമേരിക്ക രംഗത്തെത്തിയിരുന്നു.
2025ല്‍ ചൈനയുമായി യുദ്ധം ചെയ്യുമെന്നാണ് തനിക്ക് തോന്നുന്നതെന്നും ഇതിനായി സജ്ജരാകണമെന്നുമാണ് സൈനികര്‍ക്കുള്ള കത്തില്‍ വ്യോമസേന ജനറല്‍ പറയുന്നത്. 2022ൽ ഷി യുദ്ധസമിതിക്കു രൂപം നൽകിയതും 2025ൽ യുദ്ധമുണ്ടാകുമെന്നതിന്റെ സൂചനയായി മിനിഹൻ പറയുന്നു. ഫെബ്രുവരി 1 തീയതി വച്ചുള്ള കത്ത് വെള്ളിയാഴ്ചയാണ് പുറത്തായത്.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അടുത്തയാഴ്ച ചൈന സന്ദർശിക്കാനിരിക്കെയാണിത്. ചൈനയുടെ നീക്കങ്ങള്‍ തടയുകയും ആവശ്യമെങ്കില്‍ അവരെ പരാജയപ്പെടുത്തുകയുമാണ് അമേരിക്കയുടെ മുഖ്യ ലക്ഷ്യമെന്നും കത്തില്‍ യു എസ് വ്യോമസേനയുടെ എയർ മൊബിലിറ്റി കമാന്റ് മേധാവി കൂടിയായ മൈക്കിൾ മിനിഹാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
അമേരിക്കയിലും തായ്‌വാനിലും 2024ല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഈ വേളയില്‍ ചൈന തായ്‌വാനില്‍ കടന്നുകയറാന്‍ സൈനിക നീക്കങ്ങള്‍ ശക്തിപ്പെടുത്തുമെന്നാണ് മിനിഹന്‍ കത്തില്‍ പറയുന്നത്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ചൈന ശ്രമിച്ചാൽ അത് സംഘർഷത്തിലേക്ക് വഴിമാറും.
അങ്ങനെ ഒരു സാഹചര്യമുണ്ടായാൽ അത് അമേരിക്കയും ചൈനയും തമ്മിലുള്ള നേർക്കുനേർ യുദ്ധത്തിന് കാരണമാകും എന്ന് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. തായ് വാൻ തങ്ങളുടെ പ്രദേശമാണെന്ന് ആവർത്തിച്ച് ചൈന അവിടെ കടന്നുകയറ്റങ്ങൾ തുടരുന്ന് എന്നാരോപിച്ച് അമേരിക്ക ഇപ്പോഴേ രംഗത്തുണ്ട്.ഇതിൻ്റെ പശ്ചാത്തത്തിൽ സാഹചര്യത്തിൽ അമേരിക്കൻ വ്യോമസേന ജനറലിൻ്റെ വെളിപ്പെടുത്തൽ അതീവ ഗൗരവത്തോടെയാണ് ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്.
തായ്‌വാനെതിരെയുള്ള ചൈനയുടെ നീക്കങ്ങളെ അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ നേരത്തേ ശക്തമായ ഭാഷയിൽ വിമർശിച്ചിരുന്നു. തായ്‌വാൻ കടലിടുക്കിന് സമീപം ചൈന സൈനിക നടപടികൾ ശക്തിപ്പെടുത്തുന്നത് തായ്‌വാനിലേക്കുള്ള കടന്നുകയറ്റത്തിന്റെ സൂചനയാണെന്നാണ് ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞത്.
ഇതിനു പിന്നാലെയാണ് ചൈനക്കെതിരേയുള്ള നീക്കം യുദ്ധത്തിലേക്ക് നീങ്ങിയേക്കുമെന്ന യുഎസ് വ്യോമസേന ജനറലിന്റെ കത്തും പുറത്തുവന്നത്. അതേസമയം, കത്ത് പുറത്തുവന്നതോടെ വിമർശനവുമായി ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പടെ രംഗത്തെത്തി. കത്തിൽ പറയുന്നത് അമേരിക്കയുടെ ഔദ്യോഗിക നിലപാടല്ലെന്നും അവർ വ്യക്തമാക്കുന്നുണ്ട്.
യുഎസിന്റെ ഇന്ത്യ–പസിഫിക് കമാൻഡിന്റെ ഉപമേധാവി എന്ന നിലയിൽ ചൈനയുമായി ഏതെങ്കിലും സംഘർഷമുണ്ടായാൽ സേനയെ നയിക്കേണ്ട ചുമതല വഹിച്ചിരുന്നയാളാണു മൈക് മിനിഹൻ. അതിനാൽ നിലവിൽ ഈ വിഷയത്തിൽ ആധികാരികമായി പറയാൻ കഴിയുന്നയാളാണ് അദ്ദേഹമെന്നും ഇന്ത്യ – പസിഫിക് കമാൻഡിന്റെ മുൻ ഉപദേഷ്ടാവ് എറിക് സെയേഴ്സ് വിലയിരുത്തുന്നു.
https://www.facebook.com/Malayalivartha























