പാക്കിനെ വിട്ടൊഴിയാതെ ചാവേര്‍ ആക്രമണം! മുസ്ലിം പള്ളിയില്‍ സ്‌ഫോടനം.... രക്തത്തിൽ കുളിച്ച് ജനങ്ങൾ... പള്ളിയുടെ ഒരുഭാഗം തകര്‍ന്നും അപകടം

പാകിസ്താനിലെ മസ്ജിദിൽ ഭീകരാക്രമണം. രണ്ട് പോലീസുകാർ ഉൾപ്പെടെ 28 പേർ കൊല്ലപ്പെട്ടു. 150 പേർക്ക് പരിക്കേറ്റു. പെഷവാറിലെ മസ്ജിദിൽ ഉച്ചയോടെയായിരുന്നു സംഭവം. ഉച്ച പ്രാർത്ഥനയ്ക്കായി നിരവധി പേർ മസ്ജിദിൽ എത്തിയിരുന്നു. ഇവർ പ്രാർത്ഥനയ്ക്ക് ഒരുങ്ങുമ്പോൾ ആയിരുന്നു സ്‌ഫോടനം.
ചാവേർ ആക്രമണമാണെന്നാണ് റിപ്പോർട്ട്. ഇതിന്റെ വീഡിയോയും സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രാർത്ഥനാ സമയത്ത് പള്ളിയ്ക്കുള്ളിൽ പ്രവേശിച്ച ഒരാൾ ചാവേർ ആക്രമണം നടത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. വിശ്വാസികളുടെ മുന്‍നിരയില്‍ ഇരുന്നയാളാണ് സ്ഫോടനം നടത്തിയതെന്നാണ് പ്രാഥമികവിവരം. മേഖല മുഴുവന്‍ പൊലീസ് സീല്‍ ചെയ്തു. ആംബുലന്‍സുകള്‍ ഒഴികെയുള്ള ഒരു വാഹനവും കടത്തിവിടുന്നില്ല.
സ്‌ഫോടനത്തിന്റെ ആഘാതത്തിൽ മസ്ജിദ് പൂർണമായും തകർന്നു. സ്‌ഫോടനത്തിലും കെട്ടിടാവശിഷ്ടങ്ങൾ തലയിൽ വീണുമാണ് ആളുകൾക്ക് പരിക്കേറ്റത്. ഇവരിൽ ചിലരുടെ നില ഗുരുതരാവസ്ഥയിലാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്. കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ നിരവധി പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ട്.
ഇവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ മസ്ജിദിന് സമീപമുള്ള കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
പരിക്കേറ്റവരെ പെഷവാറിലെ ലേഡി റീഡിംഗ് ആശുപത്രിയിലേയ്ക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. ഇവരിൽ 13 പേരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
അതേസമയം, സാമ്പത്തിക പ്രതിസന്ധിക്കിടെ പാകിസ്താനിൽ വിഭജന ആവശ്യം ശക്തമാകുന്നു. മോചനം ആവശ്യപ്പെട്ട് ബലൂചിസ്ഥാൻ സ്വാതന്ത്ര്യസമര സേനാനികൾ പ്രതിഷേധം ശക്തമാക്കുന്നു. രണ്ട് വ്യത്യസ്ത സംഘട്ടനങ്ങളിലായി ബലൂച് സ്വാതന്ത്ര്യസമര പോരാളികൾ സൈനികരെ വധിച്ചതായി വിവരം.
പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ബോലാൻ, കാലാട്ട് മേഖലകളിൽ നടന്ന സംഘട്ടനങ്ങളിൽ ലെവീസ് ഫോഴ്സിലെ ഒരു സൈനികനും ഒരു പോലീസ് കോൺസ്റ്റബിളും കൊല്ലപ്പെടുകയും രണ്ട് പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. ബോലാൻ ജില്ലയിലെ ബാല നാരി മേഖലയിലെ ലെവീസ് ഫോഴ്സിന്റെ ചെക്പോസ്റ്റിൽ വച്ച് ഹുസൈൻ കുർദ് എന്ന സൈനികനനും കലാട്ട് ജില്ലയിലെ മുഗൾസായിൽ വച്ച് പോലീസ് കോൺസ്റ്റബിളായ നസീർ അഹമ്മദ് ബംഗുൽസായിയുമാണ് കൊല്ലപ്പെട്ടത്.
ഒരു കാലത്ത് സ്വതന്ത്രരാജ്യമായിരുന്ന ബലൂചിസ്ഥാനെ ബ്രീട്ടീഷുകാർ കോളനിയാക്കുകയും 1947 ആഗസ്റ്റ് 11 ന് സ്വാതന്ത്ര്യം നേടുകയും ചെയ്തു. എന്നാൽ മൂന്നാം നാൾ പാകിസ്താൻ ബലപ്രയോഗത്തിലൂടെ ബലൂചിസ്ഥാനെ അധീനതയിലാക്കുകയായിരുന്നു. പാകിസ്താന്റെ ആകെ ഭൂവിസ്തൃതിയുടെ 40 ശതമാനത്തോളം വരുന്ന ബലൂചിസ്ഥാൻ പ്രകൃതിവാതക ശേഖരത്താൽ സമ്പന്നമാണ്. ദശാബ്ദങ്ങളായി സ്വാതന്ത്ര്യം വേണമെന്ന ആവശ്യവുമായി ബലൂചിസ്ഥാൻ പേരാളികൾ സമരം നടത്തി വരികയാണ്.
https://www.facebook.com/Malayalivartha























