ഒറ്റ മിനിട്ട്, ഒരു മിസൈൽ! ബ്രിട്ടന്റെ തലയെടുക്കുമെന്ന് പുടിന്റെ വധ ഭീഷണി! ഭയന്ന് വിറച്ച് ബോറിസ് ജോൺസൺ

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെതിരെ യുകെ മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ രംഗത്ത് എത്തിയിരിക്കുകയാണ്. ബ്രിട്ടന് നേരെ മിസൈൽ ആക്രമണം നടത്തുമെന്ന് റഷ്യൻ പ്രസിഡന്റ് ഭീഷണിപ്പെടുത്തിയതായി ബോറിസ് ജോൺസൺ വെളിപ്പെടുത്തി. ‘പുടിൻ വേഴ്‌സസ് ദി വെസ്റ്റ്’ എന്ന പേരിൽ പുറത്തിറക്കിയ മൂന്ന് ഭാഗങ്ങളുള്ള ഡോക്യുമെന്ററിയിലാണ് നിർണായക വെളിപ്പെടുത്തൽ.
യുക്രെയ്ൻ ആക്രമണത്തിന് മുൻപാണ് സംഭവം നടന്നത്. ബോറിസ് ജോസണുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് പുടിൻ ഭീഷണി മുഴക്കിയത്. ഫെബ്രുവരി 24ന് യുക്രെയ്നിലേക്ക് റഷ്യൻ സൈന്യത്തെ അയയ്ക്കുന്നതിനു മുൻപ് ഒരു ഫോൺ കോളിലാണ് തനിക്ക് ഭീഷണി സന്ദേശം വന്നതെന്ന് ബിബിസിയുടെ ഡോക്യുമെന്ററിയിൽ അദ്ദേഹം പറയുന്നു.
’’ബോറിസ്, എനിക്ക് നിങ്ങളെ ഉപദ്രവിക്കാൻ താൽപ്പര്യമില്ല. പക്ഷേ ഒരു മിസൈൽ ഉപയോഗിച്ച്, അതിന് ഒരു മിനിറ്റ് മാത്രമേ എടുക്കൂ’’– പുട്ടിൻ പറഞ്ഞതായി ജോൺസൺ വെളിപ്പെടുത്തി. ‘‘ശാന്തമായ സ്വരത്തിലാണ് ഭീഷണിപ്പെടുത്തിയത്. റഷ്യയെ ചർച്ചയ്ക്ക് എത്തിക്കാനുള്ള എന്റെ ശ്രമങ്ങളെ അദ്ദേഹം കളിയാക്കുകയായിരുന്നു’’ – ബോറിസ് കൂട്ടിച്ചേർത്തു.
ഒരു മിനിറ്റ് കൊണ്ട് ബ്രിട്ടനെ ഇല്ലാതാക്കാൻ സാധിക്കുമെന്നാണ് പുടിൻ അന്ന് പറഞ്ഞത്. എന്നാൽ പുടിൻ പറഞ്ഞത് താൻ ഭീഷണിയായി കണക്കാക്കിയില്ലെന്നും പകരം യുക്രെയ്ൻ പ്രസിഡന്റ് വോളാഡിമിർ സെലൻസ്‌കിയെ പിന്തുണച്ചു കൊണ്ട് താൻ മുന്നോട്ട് പോയെന്നും ജോൺസൺ പറഞ്ഞു.
യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുടെ പിന്തുണക്കാരിൽ ഒരാളായിരുന്നു ബോറിസ് ജോൺസൺ. യുക്രെയ്ൻ നാറ്റോയിൽ ചേരുന്നതിനുള്ള ഒരു സാധ്യതയുമില്ലെന്ന് പുട്ടിനോട് പറഞ്ഞതായി ബോറിസ് പറയുന്നു.
ഇരു രാജ്യങ്ങളുമായി സന്ധി ചർച്ച നടത്താനായിരുന്നു പുടിന്റെ ശ്രമമെന്ന് ആ സ്വരത്തിൽ നിന്ന് തന്നെ വ്യക്തമായിരുന്നു. എന്നാൽ റഷ്യ ആക്രമണം നടത്തിയാൽ കടുത്ത പാശ്ചാത്യ ഉപരോധങ്ങൾ ഉണ്ടാകുമെന്നും നാറ്റോയ്ക്കുള്ള പിന്തുണ വർദ്ധിക്കുമെന്നും ജോൺസൺ അന്ന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
യുക്രെയ്‌ൻ അധിനിവേശത്തിനു മുന്‍പുള്ള വർഷങ്ങളിൽ പുട്ടിനും പാശ്ചാത്യരാജ്യങ്ങളും തമ്മിലുള്ള ഭിന്നതയാണ് ബിബിസി ഡോക്യുമെന്ററിയിൽ പറയുന്നത്. 2014ലെ റഷ്യയുടെ ക്രീമിയ അധിനിവേശം മുതൽ യുക്രെയ്ൻ വരെയുള്ള കാര്യങ്ങളും ഡോക്യുമെന്ററിയിൽ പ്രതിപാദിക്കുന്നുണ്ട്. റഷ്യയുടെ ആക്രമണത്തിന് മുൻപ് നാറ്റോയിൽ ചേരാനുള്ള തന്റെ വിഫലമായ അഭിലാഷങ്ങളെക്കുറിച്ച് സെലെൻസ്കി പറയുന്നതും ഇതിൽ ഉൾപ്പെടുന്നു.
https://www.facebook.com/Malayalivartha























