അറസ്റ്റ് റദ്ദാക്കിയതിന് പിന്നാലെ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പൊലീസ് ഗസ്റ്റ് ഹൗസിലേക്ക് മാറ്റി; തടവുകാരനായി പരിഗണിക്കരുതെന്നും മുന്‍ പ്രധാനമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കാനും ഇസ്ലാമാബാദ് പൊലീസ് മേധാവിയോട് കോടതി നിര്‍ദ്ദേശം

മുൻ പ്രസിഡന്റ് ഇമ്രാന്‍ ഖാൻ വല്ലാത്ത പ്രതിസന്ധിയിലാണ്. അറസ്റ്റ് റദ്ദാക്കിയതിന് പിന്നാലെ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പൊലീസ് ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയിരുന്നു . എന്നാൽ ഇപ്പോൾ ഉയരുന്ന നിർണായകമായ ചോദ്യം, അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്യുമോ എന്നതാണ്? അത്തരത്തിലൊരു സൂചന വീണ്ടും ശക്തമാകുകയാണ്.
പാക് സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഗസ്റ്റ് ഹൗസിലേക്ക് അദ്ദേഹത്തെ മാറ്റിയത്.തടവുകാരനായി പരിഗണിക്കരുതെന്നും മുന്‍ പ്രധാനമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കാനും ഇസ്ലാമാബാദ് പൊലീസ് മേധാവിയോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ടായിരുന്നു. മറ്റ് കേസുകളുമായി ബന്ധപ്പെട്ട് ഇന്ന് ഇസ്ലാമാബാദ് ഹൈക്കോടതിക്ക് മുമ്പാകെ ഹാജരാകാനും ഇമ്രാന്‍ ഖാന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അക്രമ സംഭവങ്ങളുണ്ടാകാതിരിക്കാന്‍ അനുയായികളെ നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ടു കോടതി .അഴിമതി കേസില്‍ കോടതിയുടെ നിര്‍ദേശപ്രകാരം ഹാജരാകാനെത്തിയപ്പോഴായിരുന്നു ഇമ്രാന്‍ ഖാനെ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ അറസ്റ്റ് ചെയ്തത്. അതിനു പിന്നാലെ, അറസ്റ്റ് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി പാക് സുപ്രീംകോടതി അറസ്റ്റ് റദ്ദാക്കി. ഇതിനെ തുടര്‍ന്നാണ് ഇമ്രാന്‍ ഖാനെ പൊലീസ് ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയത്. സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് ഇമ്രാന്‍ ഖാനെ പൊലീസ് ലൈന്‍ ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയത്.തടവുകാരനായി പരിഗണിക്കരുതെന്നും മുന്‍ പ്രധാനമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കാനും ഇസ്ലാമാബാദ് പൊലീസ് മേധാവിയോട് കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു.
ട്രസ്റ്റിന്റെ പേരിൽ സ്വീകരിച്ച പണത്തിൽ ലക്ഷക്കണക്കിന് രൂപയുടെ അഴിമതി നടത്തിയെന്ന കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാന്‍ഖാൻ അറസ്റ്റിലായതോടെ പാകിസ്ഥാനിൽ വൻകലാപം നടക്കുകയാണ് .. ഇമ്രാനെ മോചിപ്പിക്കുക എന്ന മുദ്രാവാക്യവുമായി രാജ്യമെമ്പാടും തെരുവിലിറങ്ങിയ പാർട്ടി പ്രവർത്തകർ അക്രമാസക്തമായി പൊലീസുമായി ഏറ്റുമുട്ടുകയും പൊലീസ് വാഹനങ്ങളുൾപ്പെടെ കത്തിക്കുകയും ചെയ്‌തു. ഇസ്‌ലാമബാദിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
https://www.facebook.com/Malayalivartha




















