Widgets Magazine
05
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.ബി.ഐ ഉദ്യോഗസ്ഥർ തമിഴഗ വെട്രി കഴകം ആസ്ഥാനം സന്ദർശിച്ചു.. പാർട്ടി നടത്തിയ പ്രചാരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ..സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടു..


തിരുവനന്തപുരത്തും കോഴിക്കോടും കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം: കേരളത്തിൽ ഈ മാസം സാധാരണയേക്കാൾ കൂടുതൽ മഴ സാധ്യത...


പ്രഭാത നടത്തത്തിനിറങ്ങിയ യുവതിക്കു നേരേ ലൈംഗികാതിക്രമം..പിന്നില്‍ നിന്ന് മാഡം എന്ന് വിളിച്ച് യുവതി തിരിഞ്ഞുനോക്കിയപ്പോള്‍ ഇയാള്‍ നഗ്നനായി സ്വയംഭോഗം ചെയ്യുന്നു..നടുക്കം മാറാതെ യുവതി..


സ്വന്തം വർഗക്കാർ തന്നെ തോക്കും ബോംബും യുദ്ധ ടാങ്കുകളുമായി ആർത്തട്ടഹസിച്ച് വരുന്നു..സുഡാനിൽ അതിഭീകരമായ അവസ്ഥ..റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് നടത്തിയതു കൊടിയ ക്രൂരതകൾ..


2024 ൽ ദേവസ്വം ബോർഡ് ഇറക്കിയ ഉത്തരവിലും ചെമ്പ് പരാമർശം; എന്‍ വാസുവിന് കൂടുതല്‍ കുരുക്കായി മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസർ ഡി സുധീഷ് കുമാറിന്റെ മൊഴി: അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്...

കാനഡ വാതില്‍ അടയ്ക്കുമോ? കാനഡയിലേക്ക് പോകാന്‍ ലക്ഷങ്ങൾ വായ്പയും ലോണും എടുത്ത ആയിരക്കണക്കിന് മലയാളി കുട്ടികള്‍ ആശങ്കയിൽ, സുരക്ഷാഭീതിയില്‍ രാജ്യം

22 SEPTEMBER 2023 03:29 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രഭാത നടത്തത്തിനിറങ്ങിയ യുവതിക്കു നേരേ ലൈംഗികാതിക്രമം..പിന്നില്‍ നിന്ന് മാഡം എന്ന് വിളിച്ച് യുവതി തിരിഞ്ഞുനോക്കിയപ്പോള്‍ ഇയാള്‍ നഗ്നനായി സ്വയംഭോഗം ചെയ്യുന്നു..നടുക്കം മാറാതെ യുവതി..

സ്വന്തം വർഗക്കാർ തന്നെ തോക്കും ബോംബും യുദ്ധ ടാങ്കുകളുമായി ആർത്തട്ടഹസിച്ച് വരുന്നു..സുഡാനിൽ അതിഭീകരമായ അവസ്ഥ..റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് നടത്തിയതു കൊടിയ ക്രൂരതകൾ..

ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയിൽ പരാജയപ്പെട്ടതിന് 7,000-ത്തിലധികം യുഎസ് ട്രക്ക് ഡ്രൈവർമാരെ പുറത്താക്കി;ഇന്ത്യൻ വംശജരായ ഡ്രൈവർമാർക്ക് കനത്ത തിരിച്ചടി

ഇറാൻ അനുകൂല സായുധ വിഭാഗങ്ങളെ തടയാൻ ഇറാഖിന് യുഎസ് മുന്നറിയിപ്പ്; സഹകരണം സാധ്യമാകില്ലെന്ന് ആയത്തുള്ള അലി ഖമേനി; വരാനിരിക്കുന്ന ആക്രമണങ്ങളുടെ സൂചനയോ ?

അഫ്ഗാനിസ്ഥാനിലെ ഭൂകമ്പത്തിൽ 20 പേർ കൊല്ലപ്പെടുകയും 500 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സർക്കാർ

പഠനത്തിനൊപ്പം ജോലി എന്ന ഉറപ്പും പ്രതീക്ഷയുമായി  കാനഡയിലേക്ക് വിമാനം കയറുന്നവര്‍ക്കും കയറിച്ചെന്നവര്‍ക്കും  പാരയായി മാറിയിരിക്കുന്നു  ഖാലിസ്ഥാന്‍ ഭീകരവാദം.  കാനഡ സര്‍ക്കാര്‍ ഖാലിസ്ഥാന്‍ വാദികളെ തള്ളിപ്പറയുന്നില്ലെന്നു മാത്രമല്ല അവരെ പിന്താങ്ങുകവഴി ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വല്ലാതെ ഉലയുകയും ചെയ്തിരിക്കുന്നു. കേരളത്തില്‍ നിന്നുള്‍പ്പെടെ ഓരോ വര്‍ഷവും കാനഡയിലേക്ക് ഒഴുകിയിരുന്ന കുടിയേറ്റത്തെ നിലവിലെ പ്രശ്‌നം ബാധിക്കുമോ എന്നതില്‍ ആശങ്ക ഉയരുകയാണ്.

കാനഡയിലേക്ക് പോകാന്‍ 25 ലക്ഷം രൂപ വരെ വായ്പയും ലോണും എടുത്ത ആയിരക്കണക്കിന് ചെറുപ്പക്കാരാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്.ഇക്കഴിഞ്ഞവര്‍ഷം മാത്രം രണ്ടേകാല്‍ ലക്ഷം  ഇന്ത്യന്‍ വിദ്യാര്‍ഥികളാണു കാനഡയില്‍ ജോലി പ്രതീക്ഷിച്ച് പഠിക്കാന്‍ പോയത്. കേരളത്തില്‍ നിന്നു മാത്രം പതിനായിരത്തോളം  വിദ്യാര്‍ഥികള്‍ കാനഡയില്‍ ഓരോ വര്‍ഷവും കടന്നുചെല്ലുന്നുണ്ട്. രണ്ട് സിക്ക് ഖാലിസ്ഥാന്‍ നേതാക്കള്‍ ദിസങ്ങള്‍ക്കുള്ളില്‍  കാനഡയില്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ കാനഡയിലെ ഖാലിസ്ഥാന്‍ അനുകൂലികള്‍ അക്രമം അഴിച്ചുവിടുമോ എന്നതിലാണ് ഭീതി.

പഞ്ചാബില്‍ ഖാലിസ്ഥാന്‍ വാദം അപ്പാടെ കെട്ടടങ്ങിയെങ്കിലും കാനഡയില്‍ വംശീയതയുടെ പേരില്‍ സിക്കുകാര്‍ ഖാലിസ്ഥാന്‍ താല്‍പര്യം ഇപ്പോഴും തുടരുന്നു.  കാനഡയിലുള്ള ഹിന്ദുക്കള്‍ രാജ്യം വിട്ടുപോകണമെന്ന് കാനഡ പൗരത്വമുള്ള ഖാലിസ്ഥാനികള്‍ പറഞ്ഞിരിക്കെ സാഹചര്യം കൂടുതല്‍ മോശമായിക്കൊണ്ടിരിക്കുകയാണ്. ഏതു നിമിഷവും കാനഡയിലെ ക്ഷേത്രങ്ങള്‍ക്കും ഹൈന്ദവര്‍ക്കും നേരേ ഖാലിസ്ഥാനികള്‍ അക്രമം അഴിച്ചുവിടുമോ എന്നതിലാണ് ഭീതി. വര്‍ധിച്ചുവരുന്ന ഇന്ത്യാവിരുദ്ധ വികാരത്തിന്റെ പശ്ചാത്തലത്തില്‍ കാനഡയിലെ ഇന്ത്യന്‍ വംശജര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

കാനഡയിലെ ഇന്ത്യന്‍ പൗരന്‍മാരും കാനഡയിലേക്ക് യാത്ര ചെയ്യുന്നവരും വളരെ ജാഗ്രതയോടെയിരിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. കാനഡയിലെ ഇന്ത്യന്‍ വംശജരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാന്‍ ഹൈക്കമ്മീഷനും കോണ്‍സുലേറ്റ് ജനറലും കനേഡിയന്‍ അധികൃതരുമായി നിരന്തരം ചര്‍ച്ച നടത്തി വരുന്നതിനിടെയിലാണ് രണ്ടാമത്തെ കൊലപാതകം കാനഡയില്‍ സംഭവിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ കാനഡയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി സമൂഹത്തോട് അതീവ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നു.

കാനഡയിലെ ഇന്ത്യന്‍ പൗരന്മാരും വിദ്യാര്‍ത്ഥികളും ഒട്ടാവയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലോ ടൊറന്റോയിലേയും വാന്‍കൂവറിലേയോ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യയിലോ രജിസ്റ്റര്‍ ചെയ്യണമെന്നും അംഗീകൃത വെബ്‌സൈറ്റുകളിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടതെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഖലിസ്ഥാന്‍ ഭീകരവാദി സുഖ ദുനേക കൊല്ലപ്പെട്ടു എന്ന പുതിയ വാര്‍ത്ത ദേശീയതലത്തിലും ഏറെ പ്രസക്തമാണ്. കാനഡയിലെ ഖലിസ്ഥാന്‍ വാദികളില്‍ പ്രധാനിയായിരുന്നു ദുനേക. കാനഡയിലെ വിന്നിപെഗില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നാണ് സൂചന.

എന്നാല്‍ അക്രമത്തില്‍ ഇന്ത്യക്കാര്‍ക്ക് പങ്കുണ്ടെന്നാണ് ഖാലിസ്ഥാനികളുടെ ആരോപണം.  പഞ്ചാബുകാരനായ സുഖ ദുനേക വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് കാനഡിയിലെത്തിയത്. ഇയാള്‍ക്കെതിരേ ഏഴ് ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന, ഡല്‍ഹി തുടങ്ങിയ ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ദവീന്ദര്‍ ബംബിഹ സംഘത്തില്‍പെട്ടിരുന്ന ഇയാള്‍ കാനഡയിലെത്തിയ ശേഷം ഈ സംഘത്തിന് ധനസഹായം നല്‍കി വരികയായിരുന്നു. കാനഡ കേന്ദ്രീകരിച്ചുള്ള ഗുണ്ടാ തലവന്‍ അര്‍ഷ് ദാലാ എന്ന് അറിയപ്പെടുന്ന അര്‍ഷ് ദ്വീപ് സിങുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നുവെന്നാണ് വിവരം.

ഖലിസ്ഥാന്‍ ഭീകരവാദിയായിരുന്ന ഹര്‍ദിപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിന് സമാനമായാണ് സുഖ ദുനേകയും കൊല്ലപ്പെട്ടതെന്നാണ് വിവരം. ജൂണ്‍ 19നായിരുന്നു നിജ്ജാറിന്റെ കൊലപാതകം. അജ്ഞാതരുടെ വെടിയേറ്റ് മരിച്ച നിജ്ജാറിന്റെ ശരീരത്തില്‍ നിന്ന് 15 വെടിയുണ്ടകള്‍ കണ്ടെടുത്തിരുന്നു. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഏജന്റുകളായിരിക്കും കാനഡയില്‍ വെച്ച് ഖാലിസ്ഥാന്‍ നേതാക്കളെ  കൊന്നതെന്ന  കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പ്രസ്താവന ഇന്ത്യയെ ഏറെ പ്രകോപിപ്പിച്ചിരിക്കുന്നു.  ഈ ആരോപണത്തിന് പിന്നാലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ കാനഡ പുറത്താക്കുകയും ചെയ്തു.  

ഇന്ത്യയിലെ കനേഡിയന്‍ ഹൈക്കമീഷണര്‍ കാമറോണ്‍ മക്കേയെ ന്യൂഡല്‍ഹിയിലെ വിദേശ കാര്യ ആസ്ഥാനത്ത് വിളിപ്പിച്ച് ു. അഞ്ച് ദിവസത്തിനുള്ളില്‍ ഇന്ത്യ വിടാന്‍ ഇദ്ദേഹത്തിന് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ കനേഡിയന്‍ നയതന്ത്രജ്ഞര്‍ ഇടപെടുന്നതിലെ ആശങ്ക വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഹൈക്കമീഷണറെ തിരിച്ചയയ്ക്കാന്‍ തീരുമാനിച്ചതെന്നാണ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നത്.

ഇന്ത്യയ്ക്കു പുറത്ത് ഏറ്റവും കൂടുതല്‍ സിഖ് ജനസംഖ്യയുള്ള രാജ്യമാണു കാനഡ. ഏഴര ലക്ഷത്തിലേറെ സിക്കുകാരാണ് കാനഡയിലുള്ളത്. അതായത് കാനഡയിലെ ആകെ ജനസംഖ്യയുടെ 2.1 ശതമാനം. 2015ല്‍ ട്രൂഡോ അധികാരത്തില്‍ വന്നപ്പോള്‍ മുപ്പതംഗ കാബിനറ്റില്‍ നാലു സിഖ് വംശജരെ മന്ത്രിമാരായി നിയമിച്ചതോടെയാണ് ഇന്ത്യയ്ക്കും കാനഡയ്ക്കുമിടയില്‍ ഉദ്യോഗസ്ഥതലത്തില്‍ സംഘര്‍ഷം ആദ്യമായി തുടങ്ങിയത്.

ജൂണ്‍ 18നാണ് ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയില്‍ വെടിയേറ്റ് മരിച്ചത്. ഗുരുദ്വാരയ്ക്കുള്ളില്‍ വച്ച് അജ്ഞാതരായ രണ്ടുപേര്‍ ഹര്‍ദീപിന് നേരെ നിറയൊഴിക്കുകയായിരുന്നു. പഞ്ചാബിലെ ജലന്ധറില്‍ ഹിന്ദു മതപുരോഹിതനെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഹര്‍ദീപിനെതിരെ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐസിസി വനിതാ ടീമിനെ പ്രധാനമന്ത്രി നാളെ കാണും  (5 hours ago)

യുഎഇയിലെ കാറപകടത്തില്‍ 29 കാരന് ദാരുണാന്ത്യം  (5 hours ago)

പാല്‍ വില കൂട്ടുന്നത് തിരഞ്ഞെടുപ്പിന് ശേഷം പരിഗണിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി  (8 hours ago)

ഛത്തീസ്ഗഡില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് പേര്‍ മരിച്ചു  (8 hours ago)

ശബരിമല പൂജകള്‍ നാളെ മുതല്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം  (8 hours ago)

ക്ലാസ് സമയത്ത് കുട്ടികളെ കൊണ്ട് കാല്‍ മസാജ് ചെയ്യിച്ച അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍  (8 hours ago)

സീരിയല്‍ നടിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ മലയാളി യുവാവ് അറസ്റ്റില്‍  (9 hours ago)

അബദ്ധത്തില്‍ രണ്ടുമാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വീണ സംഭവം: ഗ്രില്ലും ആള്‍മറയും ഉള്ള കിണറ്റില്‍ കുട്ടി എങ്ങനെ വീണുയെന്ന് പൊലീസ്  (10 hours ago)

ജോണ്‍ട്യൂറിംഗ് വാട്‌സണ്‍ സോഫ്റ്റ്വെയര്‍ സൊല്യൂഷന്‍സ് ഇന്‍ഫോപാര്‍ക്കില്‍ പുതിയ ഓഫീസ് തുറന്നു...  (10 hours ago)

ഇടതുപക്ഷസർക്കാരിന്റെ ജനക്ഷേമപ്രവർത്തനങ്ങളെ പ്രതിപക്ഷം ഭയക്കുന്നു: മുഹമ്മദ് മൊഹിസിൻ എം.എൽ.എ...  (10 hours ago)

ട്രെയിൻ യാത്രക്കാരുടെ സുരക്ഷിതത്വം കേന്ദ്ര സർക്കാർ ഉറപ്പ് വരുത്തുക; ഡിവൈഎഫ്ഐ...  (10 hours ago)

പിഎം ശ്രീ നിര്‍ത്തി വച്ചെന്ന് കേന്ദ്രത്തിന് കത്തയച്ചിട്ടില്ലെന്ന് വി ശിവന്‍കുട്ടി  (11 hours ago)

ആഗോള നിക്ഷേപകരായ ആന്റ്‌ലറിന്റെ പ്രീ-സീഡ് ഫണ്ടിംഗ് സ്വന്തമാക്കി മലയാളി എ.ഐ സംരംഭം...  (11 hours ago)

ശൈത്യ ചെയ്തതിലും എത്രയോ വലിയ തെറ്റുകൾ കുണുമോൾ അവിടെ ചെയ്തിട്ടുണ്ട്; അനുമോളെ വലിച്ച് കീറി കുറിപ്പ്  (11 hours ago)

3 മെഡിക്കല്‍ കോളേജുകള്‍ക്ക് പുതിയ കാത്ത് ലാബുകള്‍: അത്യാധുനിക സംവിധാനങ്ങള്‍ക്ക് 44.30 കോടിയുടെ ഭരണാനുമതി...  (11 hours ago)

Malayali Vartha Recommends