ദയയുടെ ഒരു കണിക പോലും അവശേഷിക്കില്ല! ഗാസയില്‍ ഭീകരരെ ചുട്ടെരിച്ച് ഇസ്രയേൽ... ആശുപത്രികളിൽ താണ്ഡവമാടി IDF

ഇസ്രയേല്‍ സൈന്യം ഗാസയില്‍ ആക്രമണം ശക്തമാക്കി. ആയിരകണക്കിന് ആളുകളാണ് അല്‍ ശിഫ ആശുപത്രിയില്‍ കഴിയുന്നത്. രൂക്ഷമായ ആക്രമണമാണ് വെസ്റ്റ് ബാങ്കിലും നടക്കുന്നത്. ഗാസയിലെ ആശുപത്രികളുടെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ച അവസ്തയിലാണ്.അല്‍ ശിഫ ആശുപത്രി ഇസ്രയേല്‍ സേനയുടെ നിയന്ത്രണത്തിലാണ്. ഇസ്രയേല്‍ ആരോപിക്കുന്നത് ഹമാസിന്റെ ഒളിത്താവളമാണ് അല്‍ ശിഫ ആശുപത്രിയെന്നാണ്.
ആശുപത്രിയില്‍ നിരവധി ആളുകളാണ് അഭയം തേടിയിരിക്കുന്നത്. ഏത് നിമിഷവും മരണത്തെ മുന്നില്‍ കണ്ടാണ് ഭക്ഷണവും വെള്ളവുമില്ലാതെ കഴിയുന്ന ഇവര്‍ ജീവിക്കുന്നത്.വെസ്റ്റ് ബാങ്കിലും നിരവധി ആളുകള്‍ മരണത്തിന് കീഴടങ്ങിയിരിക്കുകയാണ്. ഐക്യരാഷ്ട്ര സഭ ആവര്‍ത്തകുന്നത് ആശുപത്രികള്‍ യുദ്ധക്കളമാക്കരുതെന്നാണ്.
അതേസമയം, ഗാസ സിറ്റിയിലെ അല്‍-ശിഫ ആശുപത്രിയില്‍യില്‍ ഇസ്രയേല്‍ സൈന്യം പരിശോധനയടക്കം തുടരുന്നതിനിടെ ഗാസയിലെ വാര്‍ത്താവിനിമയ ബന്ധങ്ങള്‍ തകരാറിലായതായി പാലസ്തീനിയന്‍ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയായ പാല്‍ടെല്‍. ലാന്‍ഡ് ലൈന്‍ കണക്ഷന്‍, മൊബൈല്‍, ഇന്റര്‍നെറ്റ് എന്നിവയെല്ലാം തകരാറിലാണെന്നാണ് വിവരം.
അതിനിടെ, അല്‍ ശിഫ ആശുപത്രി ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും സുരക്ഷയും മറ്റുപരിമിധികളും പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് യു.എന്‍ റീജിയണല്‍ എമര്‍ജന്‍സി ഡയറക്ടര്‍ റിക് ബ്രണ്ണന്‍ വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്സിനോട് പറഞ്ഞു. രോഗികളെ ആശുപത്രിയില്‍ നിന്നുമാറ്റാന്‍ ആംമ്പുലന്‍സുകളില്‍ ഇന്ധനമില്ലാത്തത് പാലസ്തീന്‍ റെഡ് ക്രസന്റിന് വലിയ തിരിച്ചടിയാണെന്നും അദ്ദേഹം അറിയിച്ചു.
https://www.facebook.com/Malayalivartha























