Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു


പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി

ഇസ്രയേലിന് വേണ്ടത് ഹമാസിന്റെ കുട്ടി ഹിറ്റ്‌ലറെ;മൊസാദും ജൂതപ്പടയും സ്‌കെച്ചിട്ടിരിക്കുന്ന ഭീകരന്‍,ഗാസയിലെ കൂട്ടക്കുരുതിയില്‍ ഇസ്രയേലിന്റെ ലക്ഷ്യം മറ്റൊന്ന്,പലസ്തീനികള്‍ വെറും പരീക്ഷണ വസ്തുക്കള്‍,നെതന്യാഹുവിന്റെ നീക്കം എന്താണെന്ന് ഭയപ്പെട്ട് ഇറാന്‍

21 NOVEMBER 2023 07:49 PM IST
മലയാളി വാര്‍ത്ത

More Stories...

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി

ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് മരണം

അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍

ഗാസയില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിന് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്നു .. ഖത്തറിന്റെ മധ്യസ്ഥതയില്‍ ഹമാസും ഇസ്രയേലും തമ്മില്‍ ചൂടേറിയ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ് . ഇസ്രയേലുമായുള്ള താല്‍കാലിക യുദ്ധവിരാമ കരാറിന് അരികിലാണ് തങ്ങളെന്ന് ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയ്യ പറഞ്ഞതായാണ് മാധ്യമ വാര്‍ത്തകള്‍. എന്നാല്‍ ഇസ്രയേലോ ഹമാസോ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രസ്താവന നടത്തിയിട്ടില്ല..

യുദ്ധം തുടങ്ങി ഒന്നര മാസത്തോളമായിട്ടും ബന്ദികളുടെ മോചന കാര്യത്തില്‍ തീരുമാനമാകാത്തത് ഇസ്രയേലില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ബന്ദികളുടെ കുടുംബാംഗങ്ങളടക്കം പ്രതിഷേധവുമായി പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വെടിനിര്‍ത്തല്‍ ചര്‍ച്ചയ്ക്ക് നേരിയ പുരോഗതി കൈവന്നത്. എന്നാല്‍ ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റും മുതിര്‍ന്ന സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും ഒരു കാരണവശാലും വെടിനിര്‍ത്തല്‍ അനുവദിക്കില്ലെന്ന നിലപാട് തുടരുകയാണ് ..ഇതിനു കാരണം രണ്ടാണ് .. ആദ്യത്തെത് ഹമാസിന്റെ ഹിറ്റലര്‍ എന്നറിയപ്പെടുന്ന യാഹ്യ സിന്‍വര്‍ ആണ് . ഈ യുദ്ധക്കിറുക്കന്‍ ഒളിച്ചിരിക്കുന്ന ആ രഹസ്യതുരങ്കം തകര്‍ത്ത്, യാഹ്യ സിന്‍വറെ വധിക്കുന്നതുവരെ ഇസ്രയേല്‍ സേന ഹിംസ തുടര്‍ന്നുകൊണ്ടിരിക്കും.. കാരണം ഇസ്രായേലിനു യഹ്യ സിന്‍വരെ വെറുതെ വിടാനാവില്ല .

തടവുകാരനായി പിടിക്കപ്പെട്ട് ഇസ്രയേല്‍ ജയിലില്‍ രണ്ട് പതിറ്റാണ്ടിലേറ കഴിഞ്ഞിട്ടും പിന്നീട് ആയിരം പലസ്തീന്‍ തടവുകാരെ മോചിപ്പിച്ച കൂട്ടത്തില്‍ യാഹ്യ സിന്‍വറും ഉണ്ടായിരുന്നു. ഹമാസ് തടവുകാരനായി പിടിച്ച ഒരു ഇസ്രയേല്‍ സൈനിക മേധാവിയെ മോചിപ്പിക്കുന്നതിന് പകരമായാണ് ആയിരം പലസ്തീന!് തടവുകരെ വിട്ടയയ്ക്കാന്‍ ഇസ്രയേല്‍ തീരുമാനിച്ചത്. 2017ല്‍ യാഹ്യ സിന്‍വര്‍ ഹമാസിന്റെ നേതാവായതോ ടെ ഹമാസ് ഇനി യുദ്ധത്തിനില്ലെന്നും വെടിനിര്‍ത്തല്‍ ആഗ്രഹിക്കുന്നു എന്നും ഇസ്രായേല്‍ നേതാക്കളെ പറഞ്ഞ് വിശ്വസിപ്പിച്ചു . പക്ഷെ ഇസ്രായേലി ഭാഷ നന്നായി കൈകാര്യം ചെയ്യുന്ന ഇയാള്‍ പലസ്തീന്‍ യുവാക്കളെ ഭാഷ പഠിപ്പിച്ചു ഇസ്രയേലിനെതിരെ യുദ്ധത്തിന് പ്രാപ്തരാക്കി .

18000 ചെറുപ്പക്കാരെ ഇസ്രയേലി വര്‍ക്ക് പെര്‍മിറ്റ് എടുപ്പിച്ച് ഇസ്രയേലിലേക്ക് അയച്ചു. ഇവര്‍ ഇസ്രയേലില്‍ സംശയമില്ലാത്തവിധം ജോലി ചെയ്ത് താമസിച്ച് പോന്നു. അതിനിടെ ഇസ്രയേലില്‍ താമസിക്കുന്ന പലസ്തീനികളുമായി ഇവര്‍ കൂട്ടായി. ഇവിടുത്തെ പ്രാദേശിക സമുദായങ്ങളുടെ ജീവിതരീതികള്‍ കൃത്യമായി അടയാളപ്പെടുത്തി. രണ്ടു വര്‍ഷത്തെ കുറ്റമറ്റ ആസൂത്രണത്തിന് ശേഷമാണ് ഹമാസ് ഇസ്രയേലിന്റെ അതിര്‍ത്തി മുറിച്ച് കടന്ന് ഒക്ടോബര്‍ ഏഴിന് ആക്രമണം അഴിച്ചുവിട്ടത്. ഇസ്രയേലി വനിതകളെ ബലാത്സംഗം ചെയ്ത് കൊന്നും കുട്ടികളെ വെടിവെച്ചും ക്രൂരമായ അഴിഞ്ഞാട്ടം. ആയിരക്കണക്കിന് ഇസ്രയേലികള്‍ കൊല്ലപ്പെട്ടു. ഇതിനു പ്രതികാരം ചെയ്യാതെ ഇസ്രായേല്‍ അടങ്ങില്ല . ഏതു തുരങ്കത്തില്‍ പോയൊളിച്ചാലും യഹ്യ സിന്‍വരെന്ന ഭീകരന്റെ തലവെട്ടാതെ ഇസ്രായേല്‍ വിശ്രമിക്കില്ല.

ഇനി മറ്റൊന്ന് ആയുധക്കച്ചവടത്തില്‍ ലോകത്തെ ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്ന രാജ്യം ആണ് ഇസ്രയേല്‍. തങ്ങളുടെ ആയുധങ്ങളുടെ പ്രഹര ശേഷി ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുക കൂടിയാണ് ഇസ്രയേല്‍ ചെയ്യുന്നത് എന്നാണ് ഉയരുന്ന മറ്റൊരു വാദം. ഫലസ്തീനികളെ പരീക്ഷണ വസ്തുക്കളാക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ .കാരണം ഒക്ടോബര്‍ ഏഴുമുതല്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ മൃതദേഹങ്ങളില്‍ വളരെ ആഴത്തില്‍ പൊള്ളലുകള്‍ ശ്രദ്ധയില്‍ പെട്ടതായി അല്‍ഷിഫ ഹോസ്പിറ്റലിലെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം ഡോ. അഹമ്മദ് എല്‍മൊഖല്ലലതി പറഞ്ഞിരുന്നു. അസ്ഥിവരെ കത്തിച്ചുകളയുന്ന പൊള്ളലുകളാണ് ഉണ്ടാകുന്നത്. ഫോസ്ഫറസ് ബോംബുകള്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന പൊള്ളലുകളള്ള ഇവയൊന്നും കൂടുതല്‍ ശക്തമായ ഏതെങ്കിലും രാസായുധങ്ങളുടെ പ്രയോഗം ഇസ്രയേല്‍ നടത്തുന്നുണ്ടോ എന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചിരുന്നു. അപ്പോള്‍ പുതിയതായി തങ്ങള്‍ നിര്‍മ്മിച്ചെടുത്ത ആയുധങ്ങളുടെ മൂര്‍ച്ച പരിശോധിക്കാനാണ് ഇസ്രായേല്‍ ഗാസയിലെ ജനങ്ങളെ തെരഞ്ഞെടുത്തത് എന്നൊരു വാദവും പ്രബലമായി തന്നെ മുന്നോട്ട് വരുന്നുണ്ട്.

ആഗോളതലത്തില്‍ ഏറ്റവും വലിയ ആയുധകയറ്റുമതി നടത്തുന്ന പത്താമത്തെ രാജ്യമാണ് ഇസ്രയേല്‍. ഏകദേശം നൂറ്റിമുപ്പതോളം രാജ്യങ്ങള്‍ ഇസ്രയേലിന്റെ കയ്യില്‍നിന്ന് ആയുധങ്ങള്‍ വാങ്ങുന്നുണ്ടെന്നാണ് കണക്ക്. സംഘര്‍ഷ മേഖലയിലോ, സമാനമായ സാഹചര്യങ്ങളിലോ പ്രഹരശേഷി തെളിയിക്കപ്പെട്ട ആയുധങ്ങള്‍ക്കാണ് വിപണിയില്‍ ആവശ്യക്കാരുണ്ടാകുക. 1980-92 കാലഘട്ടത്തില്‍ 75,000ലധികം സിവിലിയന്മാരെ കൊന്നൊടുക്കിയ എല്‍ സാല്‍വഡോറിലെ കൂട്ടക്കൊലയിലും ഇസ്രയേലിന്റെ ആയുധങ്ങള്‍ക്ക് കാര്യമായ പങ്കുണ്ടായിരുന്നു .. തങ്ങളുടെ മാര്‍ക്കറ്റ് വാല്യൂ കൂട്ടി ലോകത്തെ വലിയ ആയുധക്കച്ചവടക്കാരാകുക എന്ന ഇസ്രയേലിന്റെ മോഹവും ഗസ്സ കൂട്ടക്കൊലയ്ക്ക് പിന്നില്‍ ആരോപിക്കുന്നുണ്ട്
വര്‍ഷങ്ങളായി, ഇസ്രയേല്‍ സൈന്യം റബ്ബര്‍ ബുള്ളറ്റുകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന റോബോട്ടിക് തോക്കുകള്‍, എന്നിവ പലസ്തീന്‍ ജനതയ്ക്ക് മേല്‍ അനേകം തവണ ഉപയോഗിച്ചിട്ടുണ്ട്. ജനക്കൂട്ടത്തെ പിരിച്ചുവിടാനാണ് സാധാരണയായി ഇവ പ്രയോഗിക്കുന്നത്.

ഇസ്രയേലിന്റെ ഏറ്റവും വലിയ ആളില്ലാ വിമാനമാണ് ഹെറോണ്‍ ടിപി ഡ്രോണുകള്‍. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇസ്രയേല്‍ എയ്‌റോസ്‌പേസ് ഇന്‍ഡസ്ട്രീസ് (ഐഎഐ) നിര്‍മിച്ച ഡ്രോണ്‍ 2007ലാണ് സൈന്യത്തിന്റെ ഭാഗമാകുന്നത്. തൊട്ടടുത്ത രണ്ടുവര്‍ഷങ്ങളിലായി ഗാസയില്‍ നടത്തിയ 'ഓപ്പറേഷന്‍ കാസറ്റ് ലെഡ്' എന്ന സൈനികാക്രമണത്തില്‍ ഹെറോണ്‍ ടിപി ഡ്രോണുകള്‍ ഉപയോഗിച്ച് കൊന്നുതള്ളിയത് 116 പേരെയാണ്. ഈയൊരു ആക്രമണത്തിന് ശേഷം കുറഞ്ഞത് 10 രാജ്യങ്ങളില്‍ നിന്നെങ്കിലും ഹെറോണ്‍ വേരിയന്റ് ഡ്രോണുകളുടെ ഓര്‍ഡറുകള്‍ വന്നിരുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഈ കാലയളവില്‍ 34 ഹെറോണ്‍ ഡ്രോണുകള്‍ ഇന്ത്യയും വാങ്ങിയിരുന്നു. കൂടുതല്‍ രാജ്യങ്ങളിലേക്ക് ലൈസന്‍സില്ലാത്ത ആയുധങ്ങള്‍ വില്‍ക്കാനുള്ള നിയമനിര്‍മാണം കഴിഞ്ഞ വര്‍ഷം ഇസ്രയേല്‍ നടത്തിയിരുന്നു. കണക്കുകള്‍ പ്രകാരം, കഴിഞ്ഞ വര്‍ഷം തൊണ്ണൂറായിരം കോടി രൂപയുടെ ആയുധ കയറ്റുമതിയാണ് ഇസ്രയേല്‍ നടത്തിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പാലിന് ലിറ്ററിന് നാലുരൂപ വർദ്ധിപ്പിക്കും....പ്രഖ്യാപനം ഇന്ന്  (22 minutes ago)

സംസ്ഥാനത്ത് വേനൽമഴയെത്തുന്നു.... എട്ട് ജില്ലകൾക്ക് കനത്ത മഴയ്ക്കുള്ള യെല്ലോ അലർട്ട്..  (30 minutes ago)

പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു  (46 minutes ago)

തൃശൂരിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ നാലു കുട്ടികൾക്ക് ഇടിമിന്നലേറ്റ് പരുക്ക്....  (57 minutes ago)

രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്  (1 hour ago)

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (10 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (10 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (10 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (11 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (11 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (11 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (12 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (12 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (12 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (12 hours ago)

Malayali Vartha Recommends