Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു


പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി

ഹമാസിന് മുന്നില്‍ തകര്‍ന്നടിഞ്ഞു ഇസ്രയേല്‍;നെതന്യാഹുവിനെ ചൊടിപ്പിച്ച് ഇറാന്‍ സൈനിക തലവന്‍,ഗാസയില്‍ യുദ്ധം അവസാനിക്കരുത് അതാണ് ഇറാന് വേണ്ടത്,ഇറാന്‍ അതിരുകടക്കുന്നുവെന്ന് ഇസ്രയേല്‍ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്,ഹൂതികളെ ഇറക്കി റെയ്‌സി കളിക്കുന്നത് ടെഹ്‌റാന്റെ നാശത്തിനുള്ള കളി

21 NOVEMBER 2023 08:35 PM IST
മലയാളി വാര്‍ത്ത

More Stories...

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി

ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് മരണം

അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍

ഗാസയില്‍ വെടിനിര്‍ത്തലിന് ഇസ്രയേല്‍ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കെ വെല്ലുവിളിച്ച് ഇറാന്‍. ഹമാസിന് മുന്നില്‍ ഇസ്രയേല്‍ തോറ്റ് മുട്ടുമടക്കിയെന്ന് ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സ് തലവന്‍. ഇസ്രയേല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം ഗാസക്കാരെ രക്ഷിക്കാന്‍ ലോകരാജ്യങ്ങള്‍ ഒരുമിക്കണമെന്ന് ആവശ്യപ്പെട്ട ഇറാനാണ് ഇസ്രയേലിനെ വീണ്ടും ചൊടിപ്പിക്കുന്നത്. ഗാസയില്‍ യുദ്ധം അവസാനിക്കരുത് അതാണ് ഇറാന് വേണ്ടത്. ഹമാസിനെ മുന്നില്‍ നിര്‍ത്തി ഇസ്രയേലിനെ തകര്‍ക്കണം എന്നതാണ് ഇബ്രാഹിം റെയ്‌സിയും കൂട്ടരും കണക്ക് കൂട്ടുന്നത്. ഇറാന്റെ സൈനിക തലവന്റെ തലയെടുത്തത് ഇസ്രയേല്‍ ഓര്‍മ്മയില്‍ വെച്ചോളാന്‍ നെതന്യാഹുവിന്റെ മുന്നറിയിപ്പ്.

ഹമാസിന്റെ ചെറുത്തുനില്‍പ്പിന് മുന്നിലും സ്വയം വരുത്തിയ തെറ്റുകളാലും ഇസ്രയേല്‍ ഭരണകൂടം ഗാസയ്‌ക്കെതിരായ യുദ്ധത്തില്‍ തോറ്റുപോയെന്ന് ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സ് തലവന്‍ പറഞ്ഞത്. അടിച്ചമര്‍ത്തപ്പെട്ട പലസ്തീന്‍ ജനതയെയും ശിശുക്കളെയും ആക്രമിച്ച് സയണിസ്റ്റുകള്‍ വ്യാജ വിജയം പ്രഖ്യാപിക്കുകയാണെന്നും ഇസ്രയേല്‍ ആക്രമണങ്ങള്‍ക്ക് പലസ്തീന്‍ എന്നും വിധേയരാണെന്ന് മേജര്‍ ജനറല്‍ ഹുസൈന്‍ സലാമി പറഞ്ഞു. എന്നാല്‍ പലസ്തീന്‍ ചെറുത്തുനില്‍പ്പ് ഗ്രൂപ്പുകള്‍ ഇസ്രയേലിനെതിരെ ഓപ്പറേഷന്‍ അല്‍ അഖ്‌സ സ്റ്റോം എന്ന പേരില്‍ നടത്തിയ സൈനിക ഓപ്പറേഷന്‍ ലോകത്ത് അമേരിക്കയുടെ നിലനില്‍പ്പിന് തുരങ്കം വെച്ചിരിക്കുകയാണെന്ന് ഹുസൈന്‍ സലാമി ചൂണ്ടിക്കാട്ടി.

സയണിസ്റ്റുകള്‍ ഗസ മുനമ്പിലെ പ്രവര്‍ത്തനം വിപുലീകരിക്കുകയും മുസ്ലിം പോരാളികള്‍ക്ക് മുന്നില്‍ തങ്ങളുടെ മുഖം സ്വയം തുറന്നുകാട്ടുകയും ചെയ്തുവെന്ന് ഹുസൈന്‍ സലാമി പറഞ്ഞു. അതിന്റെ ഫലമായി കുറഞ്ഞത് 15 ടാങ്കുകളും നിരവധി കാരിയറുകളും നശിക്കപ്പെട്ടുവെന്നും സയണിസ്റ്റുകളില്‍ ചിലര്‍ എല്ലാ ദിവസവും കൊല്ലപെടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇസ്രയേല്‍ ഭരണകൂടം ധാര്‍മികതയില്‍ പരാജയപ്പെട്ടുവെന്നും രാഷ്ട്രീയത്തില്‍ ഒറ്റപെട്ടുവെന്നും തന്ത്രപമായി വിഡ്ഢിത്തം പ്രവര്‍ത്തിച്ചുവെന്നും ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന ബോംബാക്രമണങ്ങളെ ഉദ്ധരിച്ച് ഹുസ്സൈന്‍ സലാമി പറഞ്ഞു. സയണിസ്റ്റുകള്‍ അവരുടെ തെറ്റുകള്‍ ആവര്‍ത്തിക്കുന്നുവെന്നും ആയതിനാല്‍ അവരുടെ തകര്‍ച്ചയും ഉന്മൂലനവും ആ തെറ്റുകളില്‍ തന്നെ നിലനില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകം മാറിക്കൊണ്ടിരിക്കുകയാണെന്നും ഇസ്‌ലാം ലോകമെമ്പാടും വ്യാപിക്കുകയാണെന്നും ഹുസൈന്‍ സലാമി പറഞ്ഞു. ദൈവം ആഗ്രഹിക്കുന്നുവെങ്കില്‍ പലസ്തീനികള്‍ ഇസ്രയേലിനെതിരായ യുദ്ധത്തില്‍ വിജയികളായി വരുമെന്നും ഹുസൈന്‍ സലാമി ഊന്നിപ്പറഞ്ഞു.

ഇറാന്‍ അതിരുകടക്കുന്നുവെന്ന് ഇസ്രയേല്‍ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. ടെഹ്‌റാന്‍ വിറയ്ക്കുന്ന തിരിച്ചടി കാത്തിരുന്നോളാന്‍ നെതന്യാഹുവിന്റെ മുന്നറിയിപ്പ്. തുരങ്കശക്തിയില്‍ അഹങ്കരിച്ചിരുന്ന ഹമാസിന്റെ കോട്ടകല്‍ ജൂതസേന തകര്‍ത്തെറിഞ്ഞ് മുന്നേറി. ഹമാസിന്റെ സൈനിക തലവന്മാരെ കൊന്നൊടുക്കി. നേതാക്കന്മാരുടെ വീടുകള്‍ തകര്‍ത്തെറിഞ്ഞു. ചിതറിയോടിയ ഹമാസ് നേതാക്കള്‍ യമനിലും ലബനനിലും ഇറാനിലും ഒളിച്ചിരുന്ന് വെല്ലുവിളിക്കുന്നു. ഹമാസിന്റെ തലവന്‍ ഖത്തറില്‍ കഴിയുന്നു. അവിടിരുന്ന് കൊണ്ട് ഞങ്ങളെ വെല്ലുവിളിക്കുന്നു. ധൈര്യമുണ്ടെങ്കില്‍ കളത്തില്‍ ഇറങ്ങാന്‍ പറയൂവെന്ന് ഇസ്രയേലിന്റെ വെല്ലുവിളി. ഒന്നിന് പത്തായി ഹമാസിന് തിരികെ കൊടുത്തിട്ടുണ്ട്. ഭീകരരെ വേട്ടയാടി തീര്‍ത്തിട്ടുണ്ട്. എന്നിട്ടും ഇറാന്‍ പറയുന്നു ഞങ്ങള്‍ ഹമാസിനോട് തോറ്റുവെന്ന്. ഇറാന്‍ കമ്ണ് തുറന്ന് ഗാസയിലേക്ക് നോക്കൂവെന്നാണ് ഐഡിഎഫ് വെല്ലുവിളിച്ചിരിക്കുന്നത്.

ഇസ്രയേല്‍ഹമാസ് യുദ്ധം തുടങ്ങിയത് മുതല്‍ ഭീകരര്‍ക്ക് വെള്ളവും വളവും നല്‍കുന്നത് ഇറാനാണ്. ഹിസ്ബുള്ളഹൂതിവിമതല്‍ സംഘത്തെയെല്ലാം രംഗത്തിറക്കിയതും ഇറാന്‍ തന്നെ. ലബ്‌നാനിലെ ഹിസ്ബുല്ലയും സിറിയന്‍ സൈന്യവും ഇറാനും ഇസ്രായേലിനെതിരെ നിരന്തരം ആക്രമണം നടത്തുന്നു. ഇത് ഇറാന്‍ ഭരണകൂടത്തിന്റെ അറിവോടെ ആണ്. ഹൂതിവിമതരെ ഇറക്കി ചെങ്കടലില്‍ ഇസ്രയേല്‍ കപ്പല്‍ റാഞ്ചിയതും ഇറാന്‍ ഭരണകൂടത്തിന്റെ അറിവോടെയാണ്. പലസ്തീനില്‍ അധിനിവേശം നടത്തിയവര്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്നാണ് യമന്‍ സൈന്യത്തിന്റെ നിലപാട്. യമനില്‍ നിന്ന് 900 മൈല്‍ അകലെയാണ് ഇസ്രായേല്‍. സൗദി അറേബ്യയുടെ വ്യോമാതിര്‍ത്തി കടന്നുവേണം ഇവര്‍ തൊടുത്തുവിടുന്ന മിസൈലുകള്‍ ഇസ്രായേലിലെത്താന്‍. ഇതാകട്ടെ, സൗദി അറേബ്യയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കും. ഹിസ്ബുല്ലയ്ക്കും സിറിയന്‍ സര്‍ക്കാരിനും ഇറാഖിലെ സായുധ സംഘങ്ങള്‍ക്കും ഇറാന്റെ പിന്തുണയുണ്ട്. ഇവര്‍ സംഘടിതമായ ആക്രമണം ഇസ്രായേലിനെതിരെ നടത്തുകയാണ്. 2014ലാണ് ഹൂത്തി വിമതര്‍ യമന്റെ അധികാരം പിടിച്ചത്. ഹൂത്തികള്‍ വന്നതോടെ യമന്‍ ഭരിച്ചിരുന്ന അലി അബ്ദുല്ലാ സ്വാലിഹും അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയും സൗദിയിലേക്ക് പലായനം ചെയ്തു. തിരിച്ചെത്തിയ സ്വാലിഹ് പിന്നീട് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇപ്പോള്‍ യമന്റെ ഭൂരിഭാഗം പ്രദേശവും ഹൂത്തികളുടെ നിയന്ത്രണത്തിലാണ്. ഇവര്‍ക്ക് ആയുധസാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നത് ഇറാനും.

ഇസ്രയേലിനെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ അറബ് രാഷ്ട്രങ്ങളെ ചട്ടക്കെട്ടിക്കാന്‍ പിന്നാലെ നടക്കുന്നതും ഇറാനാണ്. ഇസ്രായേലിനെതിരെ മുസ്ലിം രാജ്യങ്ങള്‍ കടുത്ത തീരുമാനം എടുക്കണമെന്ന ആവശ്യമാണ് ഇറാന്‍ മുന്നോട്ടുവെച്ചത്. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷനില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ ഇസ്രായേലിന് മേല്‍ എണ്ണ ഉപരോധം ഏര്‍പ്പെടുത്തുകയും ഇസ്രായേല്‍ അംബാസഡര്‍മാരുള്ള മുസ്ലീം രാജ്യങ്ങള്‍ അവരെ ഉടന്‍ ഉടന്‍ പുറത്താക്കണമെന്നുമാണ് ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ ആമിര്‍ അബ്ദുള്ളഹിയാന്‍ ആവശ്യപ്പെട്ടത്. അതേസമയം, ഇസ്രായേലിന് മേല്‍ എണ്ണ ഉപരോധം ഏര്‍പ്പെടുത്താനുള്ള നീക്കമൊന്നും ഇല്ലെന്ന് ലോകത്തിലെ എണ്ണയുടെ മൂന്നിലൊന്ന് ഉത്പാദിപ്പിക്കുന്ന പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടന വ്യക്തമാക്കിയത്. ഇത് ഒരു രാഷ്ട്രീയ സംഘടനയല്ലെന്നാണ് ഇറാന് ഒപെക് മറുപടി കൊടുത്തത്. ഊര്‍ജ സുരക്ഷയില്‍ ജിസിസി പ്രതിജ്ഞാബദ്ധമാണെന്നും യുദ്ധത്തിനിടയില്‍ എണ്ണ ആയുധമായി ഉപയോഗിക്കരുതെന്നും അഭിപ്രായപ്പെട്ട് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജാസെം അല്‍ ബുദൈവിയും രംഗത്ത് വന്നു. 'അന്താരാഷ്ട്ര സമൂഹവുമായി ഒരു എണ്ണ കയറ്റുമതിക്കാരന്‍ എന്ന നിലയില്‍ വ്യക്തവും സത്യസന്ധവുമായ പങ്കാളിയായി ജിസിസി പ്രവര്‍ത്തിക്കുന്നു. ഞങ്ങള്‍ക്ക് അത് ഒരു ആയുധമായി ഉപയോഗിക്കാന്‍ കഴിയില്ല,' ജാസെം അല്‍ബുദൈവി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പാലിന് ലിറ്ററിന് നാലുരൂപ വർദ്ധിപ്പിക്കും....പ്രഖ്യാപനം ഇന്ന്  (22 minutes ago)

സംസ്ഥാനത്ത് വേനൽമഴയെത്തുന്നു.... എട്ട് ജില്ലകൾക്ക് കനത്ത മഴയ്ക്കുള്ള യെല്ലോ അലർട്ട്..  (30 minutes ago)

പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു  (46 minutes ago)

തൃശൂരിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ നാലു കുട്ടികൾക്ക് ഇടിമിന്നലേറ്റ് പരുക്ക്....  (57 minutes ago)

രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്  (1 hour ago)

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (10 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (10 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (10 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (11 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (11 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (11 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (12 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (12 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (12 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (12 hours ago)

Malayali Vartha Recommends