ചരക്ക് കപ്പൽ പിടിച്ചെടുത്ത യെമനിലെ ഹൂതി വിമതരെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുന്നത് സജീവ പരിഗണനയിലെന്ന് അമേരിക്ക...

ചെങ്കടലിൽ ഇസ്രയേലുമായി ബന്ധമുള്ള ചരക്ക് കപ്പൽ പിടിച്ചെടുത്ത യെമനിലെ ഹൂതി വിമതരെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുന്നത് സജീവ പരിഗണനയിലെന്ന് അമേരിക്ക. ഇസ്രായേൽ-ഹമാസ് യുദ്ധത്തിന്റെ പേരിൽ ഇറാൻ പിന്തുണയുള്ള ഹൂത്തികൾ ഇസ്രായേലി ഷിപ്പിംഗിനെ ലക്ഷ്യമിടുമെന്ന് മുന്നറിയിപ്പ് നൽകി, ദിവസങ്ങൾക്കുള്ളിലാണ് ചരക്ക് കപ്പൽ റാഞ്ചിയത്. ഇതിന് പിന്നാലെയാണ് ഇത്തരം ഒരു നീക്കമെന്ന് യുഎസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി പറഞ്ഞു.
ആ കപ്പലിനെയും ജീവനക്കാരെയും നിരുപാധികമായി ഉടൻ മോചിപ്പിക്കണമെന്നും കിർബി ആവശ്യപ്പെട്ടു. കഴിഞ്ഞ ഞായറാഴ്ചയാണ് ഗാലക്‌സി ലീഡർ എന്നചരക്ക് കപ്പൽ ഹുതികൾ തട്ടിയെടുത്തത് 25 ജീവനക്കാരെ ബന്ധികളാക്കിയത്. ഇസ്രായേൽ-ഹമാസ് യുദ്ധത്തിന്റെ പേരിൽ ഇസ്രായേൽ കമ്പനികളുടെ ഉടമസ്ഥതയിലുള്ളതോ ഇസ്രായേലി പതാക വഹിക്കുന്നതോ ആയ എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്നും ഇസ്രായേലിനെതിരെ ആക്രമണം നടത്തുമെന്നും ഹൂതി വക്താവ് യഹ്യ സരിയ പറഞ്ഞിരുന്നു.
ദിവസങ്ങൾക്ക് ശേഷമാണ് ചെങ്കടലിൽ നിന്നും കപ്പൽ പിടിച്ചെടുത്തത്. എന്നാൽ തട്ടിക്കൊണ്ടുപോയ കപ്പൽ തുർക്കിയുടേതാണെന്ന് ഇസ്രായേൽ വ്യക്തമാക്കിയിരുന്നു. ഹൂതി വിമതർ കപ്പൽ ഹൈജാക്ക് ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവിട്ടിരുന്നു. തെക്കൻ ചെങ്കടലിൽ ഒരു ഹെലികോപ്റ്ററിൽ നിന്ന് കപ്പലിന്റെ ഡെക്കിൽ ആയുധധാരികൾ ഇറങ്ങുന്നതും അത് പിടിച്ചെടുക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിൽ ഉണ്ടായിരുന്നത്. ഹൂതികളുടെ ടിവി ചാനലായ അൽ മസീറയിലൂടെയാണ് ദൃശ്യങ്ങൾ പുറത്തുവന്നത്.
ഇവര്‍ പ്രിയപ്പെട്ട ഗാസ, ഞങ്ങളുടെ നിന്റെ സേവനത്തിനായി ഉണ്ട് എന്ന് ഉറക്കെ മുദ്രാവാക്യം വിളിക്കുന്നുണ്ട്. ഹെലികോപ്ടറില്‍ പലസ്തീന്‍ പതാകയുമുണ്ടായിരുന്നു. തുടര്‍ന്ന് ഇവര്‍ തോക്കുചൂണ്ടി കപ്പലിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. ഇസ്രായേലിന്റെ കപ്പല്‍ തുര്‍ക്കിയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയിലായിരുന്നു. സ്പീഡ് ബോട്ടിലും മറ്റുമായി ഹൂത്തികള്‍ കപ്പലിലേക്ക് എത്തിയിരുന്നു. കപ്പല്‍ വഴിതിരിച്ച് വിടാന്‍ ഇവര്‍ ക്രൂവിനോട് ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ ഇവർ വെടിയുതിർത്തിരുന്നില്ല. യെമന്‍ തുറമുഖമായ ഹുദൈയിലേക്കാണ് ഈ കപ്പല്‍ കൊണ്ടുപോയത്.ഇസ്രായേലുമായി പ്രശ്‌നമില്ലാതിരുന്നു രാജ്യങ്ങളിലൂടെയാണ് ഇവ സഞ്ചരിച്ചിരുന്നത്. എന്നാല്‍ കപ്പല്‍ തട്ടിക്കൊണ്ടുപോയ വിഷയം വലിയ പ്രശ്‌നമായി മാറുമെന്നാണ് റിപ്പോര്‍ട്ട്. ഇസ്രായേല്‍-പലസ്തീന്‍ യുദ്ധത്തില്‍ അമേരിക്കയുടെയും, ഇറാന്റെയും നേരിട്ടുള്ള ഇടപെടലിനുള്ള വഴിയൊരുക്കിയേക്കാം എന്നാണ് ആശങ്ക. ഇസ്രായേലിലെ ഏറ്റവും വലിയ ധനികരില്‍ ഒരാളുടെ കപ്പലാണിതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ചെങ്കടലിലെ ബാബ അല്‍ മണ്ഡപ് പ്രമുഖമായ ചെക്‌പോയിന്റാണ്.
ഇതുവഴി വര്‍ഷത്തില്‍ 17000ത്തോളം കപ്പലുകള്‍ കടന്നുപോകുന്നുണ്ട്. ഇവിടെ വെച്ചാണ് ഇസ്രായേലിന്റെ കപ്പല്‍ പിടിച്ചെടുത്തിരിക്കുന്നത്. ഗ്യാലക്‌സി ലീഡര്‍ എന്ന കപ്പല്‍ ബഹാമാസ് പതാകയുമായിട്ടാണ് സഞ്ചരിച്ചിരുന്നത്. ജാപ്പനീസ് കമ്പനിയാണ് ഇവയെ നിയന്ത്രിച്ചിരുന്നത്. എന്നാല്‍ ഇതിന് ഉടമ ബള്‍ഗേറിയക്കാരനാണെന്നും, അഞ്ച് രാഷ്ട്രങ്ങളില്‍ നിന്നുള്ള ക്രൂ അംഗങ്ങള്‍ ഇതിലുണ്ടായിരുന്നു അല്‍ ജസീറ റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതല്‍ കപ്പലുകള്‍ ഇതുപോലെ ഹൂത്തികള്‍ ഇനിയും പിടിച്ചെടുക്കാന്‍ സാധ്യതയുണ്ട്.
കപ്പലുകള്‍ക്ക് പ്രത്യേക സുരക്ഷ ഒരുക്കേണ്ടതായും വരും. ഇതിന് ഇസ്രായേല്‍ തയ്യാറാണോ എന്ന് പ്രഖ്യാപിച്ചിട്ടില്ല. അതേസമയം ചെങ്കടലിനടുത്ത രണ്ട് രാജ്യങ്ങള്‍ സൗദി അറേബ്യയും ഈജിപ്തുമാണ്. എന്നാല്‍ ഇസ്രായേലിന് ഇവരുടെ സഹായം ലഭിക്കാനുള്ള സാധ്യത കുറവാണ്. ഇപ്പോൾ കപ്പൽ യെമനിലെ ഹൊദൈദ തുറമുഖ പ്രദേശത്താണെന്നും എല്ലാ ആശയവിനിമയങ്ങളും നഷ്ടപ്പെട്ടതായും ഗാലക്‌സി മാരിടൈം ലിമിറ്റഡ് ഉടമ പറഞ്ഞു.
ബൾഗേറിയ, ഉക്രെയ്ൻ, ഫിലിപ്പീൻസ്, മെക്സിക്കോ, റൊമാനിയ എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാരാണ് ബഹമാസ് പതാക വഹിക്കുന്ന കപ്പലിലുള്ളത്. ജപ്പാനിലെ നിപ്പോൺ യൂസൻ ചാർട്ടേഡ് ചെയ്തതാണ് കപ്പൽ. 25 ക്രൂ അംഗങ്ങളുടെ സുരക്ഷയിൽ ആശങ്കയുള്ളതായും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha






















