ഹമാസ് ഭീകരരെ ധൈര്യശാലികളെന്ന് അഭിസംബോധന ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ്...പൈലറ്റിന് സസ്പെൻഷൻ... ഭീകരർ ചെയ്ത ക്രൂരതയെ ന്യായീകരിച്ചും പ്രകീർത്തിച്ചുമാണ് പോസ്റ്റ്...മാദ്ധ്യമങ്ങൾ കാര്യങ്ങളെ വളച്ചൊടിക്കുകയാണെന്നും പോസ്റ്റിൽ പറയുന്നു...

ഹമാസ് ഭീകരരെ ധൈര്യശാലികളെന്ന് അഭിസംബോധന ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട പൈലറ്റിന് സസ്പെൻഷൻ. യുണൈറ്റഡ് എയർലൈൻസിലെ പൈലറ്റായ ഇബ്രാഹിം ആർ മൊസല്ലം എന്നയാളെയാണ് സസ്പെൻഡ് ചെയ്തത്.ഹമാസ് ഭീകരർ ചെയ്ത ക്രൂരതയെ ന്യായീകരിച്ചും പ്രകീർത്തിച്ചുമാണ് ഇബ്രാഹിം പോസ്റ്റിട്ടത്. ആളുകൾ മരിച്ചതും സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുന്നതും കുഞ്ഞുങ്ങളെ ജീവനോടെ ചുട്ടുകളഞ്ഞതും ധീരരായ ആളുകളുടെ ചെറുത്തുനിൽപ്പ് ആയിരുന്നുവെന്നാണ് ഇബ്രാഹിം കുറിച്ചത്. ഹമാസിന്റെ പ്രതിരോധമാണ് ഇസ്രേയേലിൽ നടന്നതെന്നും മാദ്ധ്യമങ്ങൾ കാര്യങ്ങളെ വളച്ചൊടിക്കുകയാണെന്നും പോസ്റ്റിൽ പറയുന്നു. പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പൈലറ്റിനെ സസ്പെൻഡ് ചെയ്തതായി വിമാന കമ്പനി അറിയിച്ചത്.ഓക്ടോബർ ഏഴിനാണ് ലോകത്തെ നടുക്കിയ ആക്രമണം ഉണ്ടായത്. 2000-ത്തോളം മിസൈലുകളാണ് ഒരേ സമയം ഹമാസ് ഇസ്രായേലിലേക്ക് തൊടുത്തുവിട്ടത്.
അതിർത്തി വഴി ഇരച്ചുകയറി നിരവധി സ്ത്രീകളെയും കുട്ടികളെയുമാണ് ഭീകരർ തട്ടിയെടുത്തതും ബന്ദികളാക്കിയതും. മിക്ക സ്ത്രീകളെയും അതിക്രൂരമായ പീഡനത്തിന് ഇരയാക്കിയതായാണ് വിവരം. പലരും മരിച്ചുവീഴുന്ന ചിത്രങ്ങളും വീഡിയോകളും ഹമാസ് പുറത്തുവിട്ടിരുന്നു. ഇസ്രായേൽ ശക്തമായ പ്രതിരോധമാണ് ഹമാസിനെതിരെ നടത്തുന്നത്. ഗാസയിലെ അഭയാർത്ഥി ക്യാമ്പായി പ്രവർത്തിക്കുന്ന ഗാസയിലെ ആശുപത്രിയിൽ നിന്ന് നിരവധി ആയുധങ്ങളാണ് പ്രതിരോധ സേന കണ്ടെടുത്തത്.അതെ സമയം പലസ്തീനിൽ ആക്രമണം തുടരുന്ന ഇസ്രയേലിനെതിരെ നിലപാട് കടുപ്പിച്ച് സൗദി അറേബ്യ. ഇസ്രായേലിലേക്ക് ആയുധങ്ങൾ കയറ്റുമതി ചെയ്യുന്നത് നിർത്തി വെയ്ക്കാൻ മറ്റു രാജ്യങ്ങളോട് ആവശ്യപ്പെട്ട് സൗദി പ്രധാനമന്ത്രി മുഹമ്മദ് ബിൻ സൽമാൻ രംഗത്തെത്തി. സ്വതന്ത്ര പലസ്തീനാണ് ശാശ്വത പരിഹാരമെന്നും മുഹമ്മദ് ബിൻ സൽമാൻ പ്രതികരിച്ചു. നേരത്തേയും ഗൾഫ് രാജ്യങ്ങൾ വിമർശനങ്ങൾ നടത്തിയിരുന്നുവെങ്കിലും ഇസ്രയേൽ ആക്രമണം തുടരുകയായിരുന്നു.
നിലവിൽ ഇസ്രയേൽ-ഗാസ ആക്രമണങ്ങളിൽ ഖത്തറാണ് മധ്യസ്ഥ ചർച്ചകൾ നടത്തുന്നത്. ഇസ്രയേൽ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്നത് തുടരുന്നുകയാണ്. ഇസ്രയേൽ നടത്തുന്നത് സ്വയം പ്രതിരോധമെന്ന് കരുതാനാവില്ലെന്നും സൗദി വിദേശകാര്യമന്ത്രിയും പ്രതികരിച്ചു. അതേസമയം, ഇസ്രയേലുമായുള്ള വെടിനിർത്തൽ കരാർ ഉടനെ ഉണ്ടാവുമെന്ന് ഹമാസ് നേതാവ് ഇസ്മയിൽ ഹനിയ്യ വ്യക്തമാക്കി. ചൊവ്വാഴ്ച റോയിട്ടേഴ്സ് വാർത്താ ഏജൻസിക്ക് നൽകിയ പ്രസ്താവനയിലാണ് ഹനിയ്യ ഇക്കാര്യം അറിയിച്ചത്. വെടിനിർത്തൽ കരാറിലേക്ക് അടുക്കുകയാണെന്നും ഇക്കാര്യത്തിൽ ഹമാസിന്റെ പ്രതികരണം ഖത്തറിനെ അറിയിച്ചിട്ടുണ്ട് എന്നും ഈ പ്രസ്താവനയിൽ പറയുന്നു.ഖത്തറിന്റെ മദ്ധ്യസ്ഥതയിൽ നടക്കുന്ന ശ്രമങ്ങളാണ് വെടിനിർത്തലിലേക്ക് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. ഒക്ടോബർ ഏഴിന് ഇസ്രയേലിൽ നിന്ന് ഹമാസ് തടവിലാക്കിയ 240 ബന്ദികളിൽ ചിലരെ വിട്ടയക്കുന്നതിന്പകരമായിട്ടായിരിക്കും വെടിനിർത്തൽ അംഗീകരിക്കുകയെന്നാണ് സൂചന. ഇതിനോടകം 13,300ൽ അധികം പേർ ഇസ്രയേലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് ഗാസയിലെ സർക്കാർ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. ഇവരിൽ ആയിരക്കണക്കിന് കുട്ടികളും ഉൾപ്പെടുന്നു. ഖത്തറിന്റെ നേതൃത്വത്തിൽ ഊർജിതമായ മദ്ധ്യസ്ഥ ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഇസ്മയിൽ ഹനിയയും ഖത്തറിലാണ്.
ബന്ദികളിൽ ചിലരെ വിട്ടയക്കാനും പകരം താത്കാലികമായ വെടിനിർത്തൽ അംഗീകരിക്കാനുമുള്ള കരാർ വളരെ ചെറിയ പ്രായോഗിക തടസങ്ങളിൽ തട്ടിനിൽക്കുകയാണെന്നായിരുന്നു തിങ്കളാഴ്ച ഖത്തർ പ്രധാനമന്ത്രി പറഞ്ഞത്. ബന്ദികളെ വിട്ടയക്കുന്നതുമായി ബന്ധപ്പെട്ട കരാറിനെക്കുറിച്ച് ചോദിച്ചപ്പോൾ അത് ഉടൻ സാധ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും അഭിപ്രായപ്പെട്ടു.ദക്ഷിണ ഗാസയിൽ അഞ്ച് ദിവസത്തേക്ക് ഇസ്രയേലിന്റെ കരയുദ്ധം നിർത്തിവെയ്ക്കാനും വ്യോമാക്രമണം നിയന്ത്രിക്കാനുമുള്ള കരാറിനായാണ് ശ്രമമെന്ന് ഇതുമായി അടുപ്പമുള്ള വൃത്തങ്ങൾ രാജ്യാന്തര വാർത്താ ഏജൻസിയോട് വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha






















