Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ഇസ്രയേല്‍ കപ്പല്‍ ആക്രമിച്ചത് ഇറാന്‍ കലിയിളകി നെതന്യാഹു;സമുദ്രങ്ങളില്‍ ആക്രമണം അഴിച്ചുവിടുന്നു,ഹൂതി വിമതരേയും ഹിസ്ബുള്ളയേയും ഇറക്കി ഇറാന്‍ നടത്തുന്ന ഒളിപ്പോരിന് അന്ത്യം കുറിച്ചിരിക്കുമെന്ന് ഐഡിഎഫ്,കപ്പല്‍ ആക്രമണത്തില്‍ പ്രതികരിക്കാതെ ഇറാന്‍

26 NOVEMBER 2023 05:12 PM IST
മലയാളി വാര്‍ത്ത

More Stories...

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി

ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് മരണം

അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍

യുദ്ധക്കളത്തിലേക്ക് ഇറാന്‍ നേരിട്ട് ഇറങ്ങുന്നുവെന്ന സൂചനകളാണോ ഇത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇസ്രയേലി കപ്പല്‍ ആക്രമിച്ചു. പിന്നില്‍ ഇറാനെന്ന വിവരങ്ങള്‍ പുറത്തേക്ക്. ഇസ്രയേലുമായ് ഹമാസ് തുടങ്ങിവച്ച യുദ്ധം കരയും ആകാശവും കടന്ന് സമുദ്രത്തിലേക്ക് വ്യാപിപ്പിക്കുന്നു. ഇസ്രായേല്‍ ശതകോടീശ്വരന്റെ ഉടമസ്ഥതയിലുള്ള ചരക്കുകപ്പലിനു നേരെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആക്രമണം നടന്നത്. ഇറാനിയന്‍ ഡ്രോണ്‍ കപ്പലില്‍ പതിക്കുകയായിരുന്നു. സി.എം.എ സി.ജി.എം സിമി കപ്പലിനെതിരെയാണ് ആക്രമണമുണ്ടായതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. നവംബര്‍ 24ന് ഇസ്രയേല്‍ഹമാസ് ഉടമ്പടി പ്രകാരമുള്ള വെടിനിര്‍ത്തല്‍ ആരംഭിക്കുന്നതിന് തൊട്ട് മുമ്പായിരുന്നു ആക്രമണം ഉണ്ടായതെന്ന് അറബ് വാര്‍ത്താ ചാനലായ അല്‍ മയദീന്‍ റിപ്പോര്‍ട്ട് ചെയ്തു.

മാള്‍ട്ട പതാക വഹിക്കുന്ന കപ്പലിനു നേരെ ഇറാന്‍ നിര്‍മിത ശഹീദ്136 ഡ്രോണാണ് ആക്രമണം നടത്തിയതെന്ന് യു.എസ് പ്രതിരോധ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കപ്പലിനകത്ത് പൊട്ടിത്തെറിച്ച ഡ്രോണ്‍ കേടുപാടുകള്‍ സൃഷ്ടിച്ചെങ്കിലും ജീവനക്കാരില്‍ ആര്‍ക്കും പരിക്കില്ല. ഇസ്രായേല്‍ ശതകോടീശ്വരനായ ഇഡന്‍ ഓഫറുടെ ഈസ്റ്റേണ്‍ പസഫിക് ഷിപ്പിങ് എന്ന സിംഗപ്പൂര്‍ ആസ്ഥാനമായുള്ള കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് സിമി കപ്പല്‍. കഴിഞ്ഞ ദിവസം യമനില്‍ ഹുദൈദക്കു സമീപം ചെങ്കടലില്‍ ഒരു കപ്പല്‍ ഹൂതികള്‍ റാഞ്ചിയിരുന്നു. എല്ലാത്തിനു പിന്നിലും ഇറാനാണെന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണെന്നു പറഞ്ഞ യു.എസ് അധികൃതര്‍ ഇറാന്‍ ബന്ധത്തിന് തെളിവൊന്നും നിരത്തിയിട്ടില്ല. ദിവസങ്ങള്‍ക്കു മുമ്പ് ദുബൈയില്‍ നിന്ന് പുറപ്പെട്ട നാള്‍ മുതല്‍ കപ്പല്‍ പിന്തുടരുന്ന സംവിധാനം ഓഫ് ചെയ്തുവെച്ചിരുന്നതാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കപ്പല്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുള്ള സാഹചര്യങ്ങളില്‍ ജീവനക്കാര്‍ സുരക്ഷയുടെ ഭാഗമായാണ് ഇങ്ങനെ ചെയ്യുന്നത്.
ആക്രമണം സംബന്ധിച്ച് ഇറാന്‍ പ്രതികരിച്ചിട്ടില്ല.

എന്നാല്‍ ദിവസങ്ങള്‍ക്കു മുമ്പ് തന്നെ എ.ഐ.എസ് ഓഫ് ചെയ്തിട്ടും ആക്രമണം നടന്നുവെന്നത് എ.ഐ.എസ് കൊണ്ട് മാത്രം ആക്രമണം തടയാനാകില്ല എന്നാണ് സൂചിപ്പിക്കുന്നതെന്ന് ദുരന്തനിവാരണ കമ്പനി ആംബ്രെ പറഞ്ഞു. ഇസ്രയേലി ശതകോടീശ്വരനായ ഇദാന്‍ ഒഫറിന്റെ ഉടമസ്ഥതയിലുള്ള ഈസ്റ്റര്‍ പസിഫിക് ഷിപ്പിങ് കമ്പനിയുടെ കപ്പലാണ് സിമി. സിംഗപ്പൂര്‍ ആസ്ഥാനമായ കമ്പനിയാണ് ഈസ്റ്റേണ്‍ പസിഫിക് ഷിപ്പിങ്. ഇസ്രയേലി സേനയിലെ സ്‌പെഷല്‍ ഫോഴ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഓഫര്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കപ്പലുകള്‍ ഉപയോഗിക്കുന്നതായി 2011ല്‍ യു.കെ പത്രമായ ദി സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ച ചെങ്കടലില്‍ വെച്ച് ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള കാര്‍ഗോ ഷിപ്പ് ഹൂതികള്‍ പിടിച്ചടക്കിയതായി ഇസ്രയേല്‍ ആരോപിച്ചിരുന്നു. സംഭവം സ്ഥിരീകരിച്ച ഹൂതികള്‍ കപ്പല്‍ ഇസ്രയേലി ഉടമസ്ഥതയിലുള്ളതാണെന്ന് അറിയിച്ചു. കപ്പലിന്റെ യഥാര്‍ത്ഥ ഇസ്രയേലിലെ സമ്പന്ന വ്യക്തികളില്‍ ഒരാളും മൊസാദുമായി അടുത്ത ബന്ധവുമുള്ള അബ്രഹാം റാമി ഉന്‍ഗര്‍ ആണെന്ന് പിന്നീട് വ്യക്തമായിരുന്നു.

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയത് മുതല്‍ ഇറാന്‍ വെല്ലുവിളിയുമായ് രംഗത്തുണ്ട്. ഹമാസിന് നേരെയുള്ള ആക്രമണത്തിന് ഇസ്രയേലിനെക്കൊണ്ട് മറുപടി പറയിക്കുമെന്നാണ് ഇറാന്‍ വെല്ലുവിളിച്ചത്. കഴിഞ്ഞദിവസം ഹൂതിവിമതരെ ഇറക്കി ഇസ്രയേല്‍ കപ്പല്‍ റാഞ്ചിയിരുന്നു. ഇസ്രയേലി കൊടിവച്ച കപ്പല്‍ കണ്ടാല്‍ ആക്രമിക്കും വെറുതെ വിടില്ലെന്നാണ് ഹൂതിവിമതര്‍ വെല്ലുവിളിച്ചത്. തൊട്ടുപിന്നാലെ ഇസ്രയേലി കപ്പലിന് നേരെ ഉണ്ടായ ആക്രമണം. ഇപ്പോള്‍ സമുദ്രാത്തിലും യുദ്ധം തുടങ്ങിവച്ചിരിക്കുകയാണ് ഇറാന്‍. ഗാസയില്‍ ഇസ്രായേല്‍ ആക്രമണം തുടര്‍ന്നാല്‍, ലോകമെമ്പാടുമുള്ള മുസ്ലീങ്ങളെയും ഇറാന്റെ പ്രതിരോധ സേനയെയും ആര്‍ക്കും തടയാന്‍ കഴിയില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി വെല്ലുവിളിച്ചത്.

ഇറാന്റെ ഭാഗത്ത് നിന്ന് വലിയ തോതില്‍ നടപടിയുണ്ടാകുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമിറബ്ദുള്ളാഹിയാന്‍ വെളിപ്പെടുത്തി. ഗാസയില്‍ ഇസ്രായേല്‍ സര്‍ക്കാരിനെ ഒരു നടപടിയും സ്വീകരിക്കാന്‍ പ്രതിരോധ സേനാ നേതാക്കള്‍ അനുവദിക്കില്ല.എല്ലാ വാതിലുകളും ഞങ്ങള്‍ക്കായി തുറന്നിരിക്കുന്നു. ഗാസയിലെ ജനങ്ങള്‍ക്കെതിരെ നടക്കുന്ന യുദ്ധക്കുറ്റങ്ങളെക്കുറിച്ച് നിസ്സംഗത പാലിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ പ്രതിരോധ സേനയ്ക്ക് ശത്രുക്കളുമായി വളരെക്കാലം പോരാടാനാകും. പ്രതിരോധ സേനയില്‍ നിന്ന് വലിയ നടപടി പ്രതീക്ഷിക്കാമെന്നും വെല്ലുവിളിച്ചിരുന്നു. എന്നാല്‍ ഇസ്രായേലിനെതിരെ ഇറാന്‍ എന്ത് തരത്തിലുള്ള നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നില്ല. ഇപ്പോള്‍ കപ്പലുകള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ ഇറാനും ഭീകരരും പക്കാ പ്ലാനിട്ട് നടപ്പാക്കുന്നതെന്ന് ആരോപണം ശക്തമാകുന്നു. സമുദ്രത്തില്‍ ആക്രമണം അഴിച്ചുവിടുന്ന ഇറാന് നേരെ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ഇസ്രയേല്‍ മറുപടി കൊടുത്തു. വെടിനിര്‍ത്തലും പ്രഖ്യാപിച്ച് ബന്ദിമോചനം നടന്നുകൊണ്ടിരിക്കെയാണ് ഇറാന്‍ ചതി പുറത്തെടുത്തിരിക്കുന്നത്. ഇതിന് ഇറാനും ഭീകര സംഘങ്ങളും ഇരന്നുവാങ്ങുമെന്ന് നെതന്യാഹുവിന്റെ മുന്നറിയിപ്പ്. ഹൂതി വിമതരേയും ഹിസ്ബുള്ളയേയും വെച്ചുള്ള ഇറാന്റെ ഒളിപ്പോരിന് അന്ത്യം കുറിച്ചിരിക്കുമെന്ന് ഐഡിഎഫും പ്രഖ്യാപിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (8 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (8 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (8 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (8 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (9 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (9 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (10 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (10 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (10 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (10 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (11 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (11 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (11 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (12 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (12 hours ago)

Malayali Vartha Recommends