Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

എന്തിനും തയ്യാറായി ഇസ്രായേല്‍ ലക്ഷ്യം ഹമാസിന്റെ കട്ടപ്പുക;ഹമാസിനെ അടിയറവ് പറയിക്കാന്‍ മാസങ്ങള്‍ യുദ്ധം ചെയ്യാന്‍ ഒരുക്കമാണ്, വെടിനിര്‍ത്തലിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കുള്ള സന്നദ്ധതപോലും മങ്ങുന്നു,അറസ്റ്റ് ചെയ്ത ഹമാസ് തീവ്രവാദികളെ ഇസ്രായേല്‍ മിലിട്ടറി ഇന്റലിജന്‍സ് ചോദ്യം ചെയ്യുകയാണ്

12 DECEMBER 2023 08:26 PM IST
മലയാളി വാര്‍ത്ത

More Stories...

വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..

"യാഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്

ഹമാസ് ഭരണാധികാരികളെ പരാജയപ്പെടുത്താന്‍ മാസങ്ങളോ അതില്‍ കൂടുതലോ യുദ്ധം ചെയ്യാന്‍ തയ്യാറാണെന്ന് ഇസ്രായേല്‍ . വ്യോമാക്രമണങ്ങളിലൂടെയും വെടിവെപ്പിലൂടെയും ഗസ്സക്കെതിരെയുള്ള കരയാക്രമണം ശക്തമാകുന്നതിനിടെയാണ് ഇസ്രായേലിന്റെ പ്രതികരണം. ഗാസയിലുടനീളം യുദ്ധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു, വെടിനിര്‍ത്തലിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കുള്ള സന്നദ്ധതപോലും മങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. അധിനിവേശ വെസ്റ്റ് ബാങ്ക് നഗരമായ ജെനിനിലും അഭയാര്‍ത്ഥി ക്യാമ്പിലും ഇസ്രായേല്‍ നടത്തിയ റെയ്ഡിനിടെ ഡ്രോണ്‍ ആക്രമണത്തില്‍ ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ ആരോഗ്യ മന്ത്രാലയവും ഫലസ്തീന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാഫയും അറിയിച്ചു. ജെനിന്‍ നഗരത്തിലെ അല്‍സിബത്ത് പരിസരത്ത് നടന്ന ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റതായി WAFA റിപ്പോര്‍ട്ട് ചെയ്തു. ഫലസ്തീനികളെ നേരിട്ട് ലക്ഷ്യമിട്ടതായി ജെനിന്‍ ആശുപത്രി ഡയറക്ടര്‍ ഏജന്‍സിയോട് പറഞ്ഞു. തെക്കന്‍ മേഖലയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു

രൂക്ഷമായ യുദ്ധത്തിനിടെ ഗാസ മുനമ്പില്‍ നിന്ന് അറസ്റ്റ് ചെയ്ത ഹമാസ് തീവ്രവാദികളെ ഇസ്രായേല്‍ മിലിട്ടറി ഇന്റലിജന്‍സിന്റെയും ഷിന്‍ ബെറ്റിന്റെയും ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ ചോദ്യം ചെയ്യുകയാണെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐഡിഎഫ്) വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, ഗാസ മുനമ്പില്‍ നിന്ന് അറസ്റ്റിലായ 500 ലധികം ഹമാസ് ആളുകളെ ഒക്ടോബര്‍ 7 കൂട്ടക്കൊലയും വന്‍ ആക്രമണത്തിന് പിന്നിലെ ആസൂത്രണവും ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ ആണ് ചോദ്യം ചെയ്യുന്നത് . പിടിയിലായവരില്‍ തീവ്രവാദി ഗ്രൂപ്പിന്റെ ഇടത്തരക്കാരും മുതിര്‍ന്ന പ്രവര്‍ത്തകരും ഉള്‍പ്പെടുന്നുവെന്ന് ഐഡിഎഫ് വൃത്തങ്ങള്‍ പറഞ്ഞു. ഗാസയിലെ ഏഴ് ദിവസത്തെ വെടിനിര്‍ത്തല്‍ ഡിസംബറില്‍ തകര്‍ന്നതിനുശേഷം, 140 ലധികം തീവ്രവാദികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

യുദ്ധം അവസാനിപ്പിക്കാനും എല്ലാ ബന്ദികളെയും മോചിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ തുടരുമെന്ന് പ്രധാന മധ്യസ്ഥ പങ്കുവഹിച്ച ഖത്തര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇസ്രായേല്‍ നിലപാട് വ്യക്തമാക്കിയതോടെ വെടിനിര്‍ത്തലിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള സാധ്യത മങ്ങുകയാണ്.
നയതന്ത്ര പിന്തുണയോടെയും അടുത്ത സഖ്യകക്ഷിയായ അമേരിക്കയുടെ ആയുധങ്ങളോടെയും യുദ്ധത്തില്‍ 17,700ത്തിലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടതിനു ശേഷം ഇസ്രായേലിനെതിരെ അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഗസ്സയിലെ 2.3 ദശലക്ഷം പേരില്‍ 90 ശതമാനം പേര്‍ക്കും സ്വന്തം നാട്ടില്‍ നിന്നും പലായനം ചെയ്യേണ്ടി വന്നു. പ്രദേശം സുരക്ഷിതമായ സ്ഥലമല്ലെന്ന് യു.എന്‍ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം ഹമാസ് ആക്രമണത്തില്‍ 1200 ഓളം പേര്‍ കൊല്ലപ്പെട്ടതായാണ് ഇസ്രായേല്‍ അറിയിച്ചത് . 97 ഇസ്രായേലി സൈനികരും യുദ്ധത്തില്‍ കൊല്ലപ്പെട്ടു. യുദ്ധം അവസാനിപ്പിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ പ്രമേയം വീറ്റോ ചെയ്യുന്നതിലൂടെയും ഇസ്രായേലിന് 100 മില്യണ്‍ ഡോളറിലധികം വിലമതിക്കുന്ന ടാങ്ക് വെടിമരുന്ന് അടിയന്തര വില്‍പനയിലൂടെയും യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഒപ്പം ഇസ്രായേലിനു ഒപ്പമുണ്ട്.

ഹമാസിനെതിരായ പോരാട്ടം അവസാനിപ്പിക്കാന്‍ ഇനിയും സമയമെടുക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു. കരയാക്രമണം ആഴ്ചകളോളം നീണ്ടുനില്‍ക്കുമെന്നും കൂടുതല്‍ സൈനിക പ്രവര്‍ത്തനങ്ങള്‍ മാസങ്ങളോളം തുടരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.'ഞങ്ങള്‍ സ്വയം പ്രതിരോധിക്കാന്‍ പോകുന്നു. ഇസ്രായേലിന്റെ ഭാവിക്ക് വേണ്ടിയാണ് ഞാന്‍ പോരാടുന്നത്,' ഗാലന്റ് വ്യക്തമാക്കി. തെക്കന്‍ നഗരമായ ഖാന്‍ യൂനിസിലും പരിസരത്തും ഇസ്രായേല്‍ സൈന്യം പോരാട്ടം തുടരുകയാണ്. അവിടെ സൈന്യം കഴിഞ്ഞ ആഴ്ച പുതിയ ആക്രമണം ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. ഗസ്സ നഗരത്തിന്റെ ചില ഭാഗങ്ങളിലും വടക്കന്‍ ഗസ്സയിലെ നഗര ജബലിയ അഭയാര്‍ത്ഥി ക്യാമ്പിലും ഇപ്പോഴും ആക്രമണം നടക്കുന്നുണ്ട്.അവിടെ വലിയ പ്രദേശങ്ങള്‍ അവശിഷ്ടങ്ങളായി മാറിയിരിക്കുന്നു, ആയിരക്കണക്കിന് സാധാരണക്കാര്‍ ഇപ്പോഴും പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ്. ഉപരോധിക്കപ്പെട്ട ഗാസയെ വ്യാപകമായ രോഗങ്ങളും പട്ടിണിയും കീഴടക്കാന്‍ തുടങ്ങുകയാണെന്ന മുന്നറിയിപ്പുമായി മാനുഷിക ഏജന്‍സികള്‍ രംഗത്തു വന്നിട്ടുണ്ട് ..നിലവിലെ യുദ്ധ സാഹചര്യം, മേഖലയെ പകര്‍ച്ചവ്യാധിയുടെ പിടിയിലേക്ക് തള്ളിവിട്ടേക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ശുദ്ധജലത്തിന്റെ ലഭ്യതക്കുറവും ക്യാമ്പുകളില്‍ ആളുകളുടെ എണ്ണം വര്‍ധിക്കുന്നതും പകര്‍ച്ചവ്യാധികളുടെ സാധ്യത വര്‍ധിപ്പിക്കുന്നു.

ആരോഗ്യ സംവിധാനം, ജലം, ശുചിത്വ സംവിധാനങ്ങള്‍ എന്നിവ തകരാറിലായത് പകര്‍ച്ചവ്യാധികളുടെ വ്യാപനമുണ്ടാക്കും. ഇന്ധനത്തിന്റെ അഭാവം കാരണം ഖരമാലിന്യങ്ങളുടെ സംസ്‌കരണം നടക്കാത്തതിനാല്‍ രോഗങ്ങള്‍ പരത്തുന്ന പ്രാണികളുടെയും എലി പോലെയുള്ള ജീവികളും പെരുകുന്നുണ്ട് . ശസ്ത്രക്രിയ, പ്രസവം എന്നീ സമയങ്ങളില്‍ ഉണ്ടായേക്കാവുന്ന അണുബാധയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്ന സാഹചര്യമാണ് ഗാസയിലുള്ളതെന്നും ഇതിനെ തടയാനുള്ള യാതൊരു സൗകര്യങ്ങളും ലഭ്യമല്ലെന്നും ഡബ്ല്യുഎച്ച്ഒ അറിയിച്ചിരുന്നു.പതിവ് വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടതും പകര്‍ച്ചവ്യാധികള്‍ ചികിത്സിക്കുന്നതിനുള്ള മരുന്നുകളുടെ അഭാവവും ത്വരിതഗതിയില്‍ രോഗം പടരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു..

എന്നാല്‍ ഇതൊന്നും ഇസ്രയേലിനെ ബാധിക്കില്ല എന്ന നിലപാട് ആണ് അവര്‍ എടുത്തിട്ടുള്ളത് .ഒരേ ഒരു ലക്ഷ്യം മാത്രമാണ് ഇപ്പോള്‍ ഇസ്രായേലിന് ഉള്ളത് . ഹമാസിന്റെ പക്കല്‍ ഇപ്പോഴും 117 ബന്ദികളുണ്ടെന്നും ആക്രമണത്തിനിടയിലോ ബന്ദിയാക്കപ്പെട്ട സമയത്തോ മരിച്ച 20 പേരുടെ മൃതദേഹങ്ങള്‍ ഉണ്ടെന്നുമാണ് ഇസ്രായേലിന്റെ ആരോപണം. ഹമാസിനെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയും സൈനിക ശേഷി ഇല്ലാതാക്കുകയും ബന്ദികളാക്കിയ എല്ലാവരെയും തിരിച്ചുപിടിക്കുന്നത് വരെ പോരാട്ടം തുടരുമെന്ന് തന്നെയാണ് ഇപ്പോഴും ഇസ്രായേല്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നത് .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (25 minutes ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (1 hour ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (1 hour ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (2 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (2 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (2 hours ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (2 hours ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (2 hours ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (2 hours ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (2 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (2 hours ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (2 hours ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (2 hours ago)

Daycare സി സി ടി വി ദൃശ്യങ്ങൾ പുറത്ത്  (3 hours ago)

Rajkot-murder- സ്ത്രീവേഷം ധരിച്ച് മൂന്ന് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചു  (3 hours ago)

Malayali Vartha Recommends