ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തില്‍....മൊസാദിനെ പോലും ഞെട്ടിച്ച് കളഞ്ഞു....എന്നാൽ പിന്നാലെ നടന്നു ഹമാസിന്റെ ഉറക്കം കെടുത്തി മൊസാദ്...സെൽഫോണുകൾ ഉപേക്ഷിച്ച് ഓടിയൊളിച്ച് ഹമാസ് തലവന്മാർ...വിടാതെ പിന്തുടരുന്നു...നാശം കാണാതെ വിടില്ല...

ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തില്‍ ഇസ്രയേല്‍ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് നേരിട്ടത്. ഓപ്പറേഷന്‍ അല്‍ അഖ്സ ഫ്ളഡ് എന്ന പേരില്‍ യുദ്ധം പ്രഖ്യാപിച്ച് 20 മിനിറ്റനകം ഗാസ മുനമ്പില്‍നിന്ന് 5000-ഓളം റോക്കറ്റുകള്‍ ഇസ്രയേലിലേക്ക് തൊടുത്തുവിട്ടു.ഹമാസ് അവരുടെ തന്ത്രത്തില്‍ വലിയ തോതില്‍ വിജയിച്ചു. ഹമാസിന്റെ നീക്കങ്ങള്‍ മുന്‍കൂട്ടി അറിയുന്നതില്‍ രഹസ്യം ചോര്‍ത്തുന്നതില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ വിദഗ്ദ്ധരെന്ന് കേള്‍വികേട്ട ഇസ്രയേലിന്റെ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വീഴ്ച സംഭവിച്ചു. പ്രത്യേകിച്ചും മൊസാദിന്. ഇത് എങ്ങനെ സംഭവിച്ചുവെന്ന് ഞങ്ങള്‍ക്ക് അറിയില്ലെന്നാണ് ഇസ്രയേലി ഉദ്യോഗസ്ഥര്‍ ഇതിനോട് പ്രതികരിച്ചത്.
പക്ഷെ ഇപ്പോൾ മൊസാദ് ഹമാസ് നേതാക്കളുടെ ഉറക്കം ശെരിക്കും കെടുത്തുകയാണ്. ലോക രാജ്യങ്ങൾക്കിടയിൽ മൊസാദിന് തല കുനിക്കേണ്ടി വന്നിട്ട് ഉണ്ടെങ്കിൽ അതിന് പകരം ഇപ്പോൾ ചോദിച്ചു കൊണ്ട് ഇരിക്കുകയാണ്.
പലസ്തീന്‍ ഗ്രൂപ്പുകള്‍ക്കുള്ളിലും ലെബനനിലും സിറിയയിലും മറ്റ് അറബ് രാജ്യങ്ങളിലും മൊസാദിന് രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ചാരന്മാരും ഏജന്റുമാരുമുണ്ട്. മുന്‍കാലങ്ങളില്‍, ഇസ്രയേലിനെതിരായ നീക്കങ്ങള്‍ കൃത്യമായി മണത്തറിഞ്ഞ് പ്രതിരോധിക്കുകയും കൊലപാതകങ്ങള്‍ ഉള്‍പ്പെടെ നടപ്പിലാക്കുകയും അവര്‍ ചെയ്തിട്ടുണ്ട്. ഇപ്പോൾ ഇസ്രായേലിന്റെ ചാരസംഘടന മൊസാദിനെ ഭയന്ന് ഹമാസ് ഉദ്യോഗസ്ഥർ ഖത്തർ വിട്ടതായി റിപ്പോർട്ട് .സെൽഫോണുകൾ ഉപേക്ഷിച്ചാണ് പലരും രക്ഷപെട്ടിരിക്കുന്നത് .ഖത്തറിൽ ഒരിടത്തും തങ്ങൾ സുരക്ഷിതരായിരിക്കില്ലെന്ന് മനസിലായതിനെ തുടർന്നാണ് ഖത്തറിൽ താമസിച്ചിരുന്ന നേതാക്കൾ രാജ്യം വിട്ടത് . സെൽഫോണുകൾ ഉൾപ്പെടെയുള്ള ആശയവിനിമയങ്ങൾ വിച്ഛേദിച്ച് നിരവധി ഹമാസ് നേതാക്കൾ അടുത്തിടെ ഖത്തർ വിട്ടിരുന്നു. ഒരു ദശാബ്ദത്തിലേറെയായി ഖത്തറിൽ താമസിക്കുന്ന ഹമാസ് നേതാക്കളിൽ പൊളിറ്റിക്കൽ ബ്യൂറോ തലവൻ ഇസ്മായിൽ ഹനിയേ, മൂസ അബു മർസൂഖ്, ഖാലിദ് മഷാൽ എന്നിവരും രക്ഷപെട്ടവരിൽ ഉൾപ്പെടുന്നു.
ഗാസയിലെ മിക്ക പാലസ്തീനികളും കടുത്ത ദാരിദ്ര്യത്തിൽ കഴിയുമ്പോഴും ഇവർ ഗൾഫ് രാഷ്‌ട്രത്തിൽ ആഡംബര ജീവിതം നയിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ മൊസാദിനെ ഭയന്ന് അൾജീരിയ, ലെബനൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് നേതാക്കൾ പോയത് .ലെബനനിൽ താമസിക്കുന്ന മറ്റൊരു ഹമാസ് നേതാവ് സലേഹ് അൽ-അറൂരിയും തുർക്കിയിലേക്ക് മാറി. ഹിസ്ബുള്ളയുടെ ശക്തികേന്ദ്രം സ്ഥിതി ചെയ്യുന്ന ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലാണ് അൽ-അറൂരി സ്ഥിതി ചെയ്യുന്നത്. അവിടെ സലേഹ് രണ്ട് ഗ്രൂപ്പുകളെ ഏകോപിപ്പിക്കുകയും ഹമാസിന്റെ ലെബനൻ ബ്രാഞ്ചിന്റെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തുവെന്ന് റിപ്പോർട്ട് പറയുന്നു.ഖത്തറിലും, തുർക്കിയിലും എവിടെയായാലും ഹമാസിന്റെ നേതാക്കളെ ഇസ്രായേൽഉന്മൂലനം ചെയ്യുമെന്ന് ഇസ്രായേൽ സെക്യൂരിറ്റി ഏജൻസി (ഷിൻ ബെറ്റ്) മേധാവി റോണൻ ബാർ ഡിസംബർ 3 ന് പറഞ്ഞു.
അതിനു പിന്നാലെയാണ് ഈ പ്രയാണം. സാലിഹ് അൽ-അറൂരി അടക്കമുള്ള നേതാക്കൾക്ക് “രക്തസാക്ഷി” ആയി മരിക്കാൻ ഭയം വന്നിട്ടുണ്ടെന്നാണ് സൂചന .അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എ. കഴിഞ്ഞാല്‍ ലോകത്തെ രണ്ടാമത്തെ വലിയ ചാര ഏജന്‍സിയാണ് മൊസാദ്. ഒരു പക്ഷേ, ചാരവൃത്തിയിലും ഓപ്പറേഷനുകളിലും സി.ഐ.എക്കാള്‍ മുകളില്‍ നില്‍ക്കുന്ന ഏജന്‍സി. അമന്‍ (സൈനിക ഇന്റലിജന്‍സ്), ഷിന്‍ ബെറ്റ് (ആഭ്യന്തര സുരക്ഷ) എന്നിവയ്‌ക്കൊപ്പം ഇസ്രയേലിലെ മൂന്ന് പ്രധാന രഹസ്യാന്വേഷണ സംഘടനകളില്‍ ഒന്നാണ് മൊസാദ്. മൊസാദ് എന്ന ഹീബ്രു വാക്കിന് 'ഇന്‍സ്റ്റിറ്റ്യൂട്ട്' എന്നാണ്. രഹസ്യാന്വേഷണം, രഹസ്യപ്രവര്‍ത്തനം, തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ മൊസാദിന്റെ ഉത്തരവാദിത്തമാണ്.അത് വഴി ഇനി ഇതുപോലെ ഒരു ആക്രമണം ഉണ്ടാകില്ലെന്നും , എല്ലാവരെയും തുടച്ചു നീക്കും വരെ തങ്ങൾക്ക് ഉറക്കമില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മൊസാദ് . അതുകൊണ്ട് മൊസാദിന്റെ ചാര കണ്ണുകൾ ഇപ്പോൾ ഹമാസ് തലവന്മാരുടെ തല കൊയ്യുവാനായി വെമ്പുകയാണ്. ഉടൻ അത് നടപ്പിലാക്കാനും സാധ്യതയുണ്ട്.
പക്ഷെ ഇപ്പോൾ മറ്റൊരു വെല്ലുവിളി ഫലസ്തീനികൾക്കിടയിൽ ഹമാസിന് പിന്തുണയേറുന്നതായി അഭിപ്രായ വോട്ടെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഹമാസിന്റെ പിന്തുണയിടിക്കാൻ തീവ്രശ്രമവുമായി ഇസ്രായേൽ.ക്രൂരമായ ആക്രമണം നടത്തിയും ഭക്ഷണവും കുടിവെള്ളവും വിലക്കിയും ജനങ്ങളെ ബുദ്ധിമുട്ടിച്ചാൽ അവർ ഹമാസിനെതിരെ തിരിയുമെന്ന പ്രതീക്ഷ ഇസ്രായേലിനുണ്ടായിരുന്നു. ഹമാസ് നേതാവ് യഹ്‍യ സിൻവാറിനുവേണ്ടി മരിക്കാൻ നിൽക്കരുതെന്നും ഹമാസിനെ കീഴടക്കാൻ സഹായിച്ചാൽ ഗസ്സയെ സ്വർഗമാക്കിത്തരാമെന്നും ഗസ്സയിൽ ഇസ്രായേൽ സൈന്യം ആകാശത്തുനിന്ന് വിതറിയ ലഘുലേഖയിൽ പറഞ്ഞിരുന്നു. അതേസമയം, ഇത് ഏശുന്നില്ലെന്നാണ് സൂചന.വടക്കൻ ഗസ്സയിൽനിന്ന് തെക്കോട്ടു പോയാൽ നിങ്ങൾ സുരക്ഷിതരാണെന്ന് പറഞ്ഞ് ആട്ടിപ്പായിച്ച ശേഷം തെക്കൻ ഗസ്സയിലും ബോംബാക്രമണം നടത്തിയ ഇസ്രായേലിനെ ഫലസ്തീനികൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. പലായനം ചെയ്യുന്നവർക്കുനേരെയും ആക്രമണമുണ്ടായി. യുദ്ധം പുരോഗമിക്കുമ്പോൾ ഫലസ്തീനികൾക്കിടയിൽ ഹമാസിന് പിന്തുണ വർധിക്കുന്നതായാണ് ഫലസ്തീനിയൻ സെന്റർ ഫോർ പോളിസി ആൻഡ് സർവേ റിസർച് നടത്തിയ സർവേ ഫലം സൂചിപ്പിക്കുന്നത്.
നേരത്തേ ഹമാസിന് പിന്തുണ കുറവായിരുന്ന അധിനിവിഷ്ട വെസ്റ്റ് ബാങ്കിലാണ് പിന്തുണയിൽ വൻ കുതിപ്പുണ്ടായത്. വോട്ടെടുപ്പിൽ പങ്കെടുത്ത 44 ശതമാനം പേരും ഹമാസിനെ പിന്തുണച്ചു. സെപ്റ്റംബറിൽ 12 ശതമാനം മാത്രമായിരുന്നു പിന്തുണ.ഗസ്സയിൽ മൂന്നുമാസം മുമ്പത്തെ 38 ശതമാനത്തിൽനിന്ന് 42 ശതമാനമായി പിന്തുണ ഉയർന്നു. വോട്ടെടുപ്പിൽ പങ്കെടുത്ത 90 ശതമാനം പേരും പാശ്ചാത്യ പിന്തുണയുള്ള ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു.ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായേലിൽ നടത്തിയ മിന്നൽ ആക്രമണമാണ് തങ്ങളുടെ ദുരിതത്തിന് കാരണമെന്ന് ഭൂരിഭാഗം ഫലസ്തീനികളും കരുതുന്നില്ല. ഹമാസിന് സ്വാധീനമില്ലാത്ത വെസ്റ്റ് ബാങ്കിലും 500ലേറെ ഫലസ്തീനികളെ രണ്ടു വർഷത്തിനിടെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയിരുന്നു. ഒക്ടോബർ ഏഴിനു മുമ്പുതന്നെ 6000ത്തിലേറെ ഫലസ്തീനികൾ ഇസ്രായേലിന്റെ തടവറയിലായിരുന്നു.
അധിനിവേശത്തിലൂടെ തങ്ങളുടെ ഭൂമി കവരുന്ന ഇസ്രായേലിനെ ചെറുത്തുനിൽക്കുകയല്ലാതെ മറ്റൊരു വഴിയില്ലെന്നാണ് അവർ കരുതുന്നത്.ഹമാസ് നേതാക്കളെ പിടികൂടാൻ സഹായിക്കുന്നവർക്ക് വൻ വാഗ്ദാനവുമായി ഇസ്രായേൽ. ഏറ്റവും പ്രമുഖ നേതാവ് യഹ്‍യ സിൻവാറിന് നാലു ലക്ഷം ഡോളറാണ് (ഏകദേശം 3.3 കോടി രൂപ) വിലയിട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ സഹോദരൻ മുഹമ്മദ് സിൻവാറിനെ കുറിച്ച് വിവരം നൽകിയാൽ മൂന്നു ലക്ഷം ഡോളറും റാഫിഅ് സലാമയെ കുറിച്ച് വിവരം നൽകിയാൽ രണ്ടു ലക്ഷം ഡോളറും അൽ ഖസ്സാം ബ്രിഗേഡ് തലവൻ മുഹമ്മദ് ദൈഫിനെ കുറിച്ച് വിവരം നൽകിയാൽ ഒരു ലക്ഷം ഡോളറുമാണ് വാഗ്ദാനം. ഗസ്സയിൽ ഹമാസിന്റെ ശക്തിയും സ്വാധീനവും അവസാനിച്ചിരിക്കുന്നുവെന്നും നിങ്ങളുടെ നല്ല ഭാവിക്കുവേണ്ടി ചില വിവരങ്ങൾ നൽകണമെന്നും അറബി ലഘുലേഖയിൽ ആമുഖമായി പറഞ്ഞാണ് ഒറ്റിക്കൊടുക്കുന്നവർക്ക് പാരിതോഷികം വാഗ്ദാനം ചെയ്തത്. അവരുടെ പേരുവിവരം പുറത്തുവിടില്ലെന്നും പറയുന്നു.
https://www.facebook.com/Malayalivartha























