ഗാസയിൽ മാനുഷിക സഹായം ഉറപ്പാക്കാൻ ഇരുപക്ഷവും ഏറ്റുമുട്ടൽ മരവിപ്പിക്കണമെന്ന പ്രമേയത്തിൽ യു.എൻ രക്ഷാസമിതിയിൽ ചർച്ചയും വോട്ടെടുപ്പും; രണ്ടാം വെടിനിർത്തലിന് സന്നദ്ധമെന്ന് അറിയിച്ച് ഇസ്രായേൽ പ്രസിഡന്‍റ് ഐസക് ഹെർസോഗ്

ഗാസയിലെ ജനങ്ങളെ രക്ഷിക്കുന്നതിന് അടിയന്തര വെടിനിർത്തലിനുള്ള ശ്രമം ഊർജിതമാക്കി. രണ്ടാം വെടിനിർത്തലിന് സന്നദ്ധമെന്ന് അറിയിച്ച് ഇസ്രായേൽ പ്രസിഡന്‍റ് ഐസക് ഹെർസോഗ്. ബന്ദി കൈമാറ്റവുമായി ബന്ധപ്പെട്ടാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് അദ്ദേഹം എത്തിയത്.
ഗാസയിൽ മാനുഷിക സഹായം ഉറപ്പാക്കാൻ ഇരുപക്ഷവും ഏറ്റുമുട്ടൽ മരവിപ്പിക്കണമെന്ന പ്രമേയത്തിൽ യു. എൻ രക്ഷാസമിതിയിൽ ചർച്ചയും വോട്ടെടുപ്പും സംഘടിപ്പിച്ചിരുന്നു. ഹമാസ് സ്വീകരിച്ചിരിക്കുന്ന നിലപാട് , അധിനിവേശം അവസാനിപ്പിക്കാതെ ബന്ദികൈമാറ്റ ചർച്ചയില്ല എന്നാണ് .
കൂടുതൽ സൈനികരെ വധിച്ചതായി അൽഖസ്സാം ബ്രിഗേഡ് അറിയിച്ചു. യെമനെ ആക്രമിച്ചാൽ വിടില്ല എന്നാണ് യു.എസ് നേതൃത്വത്തിലുള്ള സംയുക്ത നാവിക സേനക്ക് ഹൂതികൾ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ആഭ്യന്തര, അന്തർദേശീയ സമ്മർദം ശക്തമായ സാഹചര്യത്തിലാണ് ബന്ദികൈമാറ്റത്തിന് പുതിയ വെടിനിർത്തലിന് ഒരുക്കമാണെന്ന് ഇസ്രായേൽ പ്രസിഡന്‍റ് ഹെർസോഗ് പ്രഖ്യാപനം .
വിവിധ തലങ്ങളിൽ തിരക്കിട്ട കൂടിയാലോചനകൾ തുടരുന്നതായും ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട് . വലിയ വില നൽകി ബന്ദികളെ തിരിച്ചെത്തിക്കാൻ രാജ്യം സന്നദ്ധമാകുകയാണ് . ഇസ്രായേലിനെ സമ്മർദത്തിലാക്കിയ മറ്റൊരു കാര്യമുണ്ട്, ഫ്രാൻസും യു.കെയും ജർമനിയും വെടിനിർത്തലിന് ആഹ്വാനം ചെയ്ത് രംഗത്തെത്തിത്.
ഇസ്രായേലിനെ വലിയ രീതിയിൽ സമ്മർദത്തിലാക്കി.അമേരിക്കൻ ഇന്‍റലിജന്‍സ് ഏജൻസിയായ സി.ഐ.എയുടെതലവൻ വില്യം ബേൺസ്, ഇസ്രായേൽ ഇന്റലിജൻസ് ഏജൻസിയായ മൊസ്സാദ് തലവൻ, ഖത്തർ പ്രധാനമന്ത്രി എന്നിവരുമായി യൂറോപ്പിൽ ചർച്ച നടത്തിയിരുന്നു.
https://www.facebook.com/Malayalivartha























