Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും


സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..

ഏദന്‍ കടലിടുക്കില്‍ അഴിഞ്ഞാടിയ ഹൂതികളെ പൂട്ടാനിറങ്ങി അമേരിക്ക;ബ്രിട്ടന്റെ കപ്പല്‍ കത്തിച്ചതിന് ഉടന്‍ പണിതരുമെന്ന് ബൈഡന്‍, അറബിക്കടല്‍ മുതല്‍ ഏദന്‍ ഉള്‍ക്കടല്‍ വരെ പത്തിലധികം മുന്‍നിര യുദ്ധക്കപ്പലുകളെ വിന്യസിച്ച് ഇന്ത്യ,സ്വതന്ത്രമായാണ് ഈ സമുദ്ര സുരക്ഷാ സംവിധാനങ്ങള്‍ ഇന്ത്യ മെച്ചപ്പെടുത്തുന്നത്,ഹൂതി-ഹിസ്ബുള്ള സഖ്യത്തിന് അന്ത്യം കുറിയ്ക്കണമെന്ന് ബ്രിട്ടന്‍ കലിതുള്ളുന്നു, സമുദ്രാതിര്‍ത്തികള്‍ പോര്‍ക്കളമാക്കി ഭീകരര്‍ തച്ചുതകര്‍ക്കാന്‍ വമ്പന്മാരും

27 JANUARY 2024 08:25 PM IST
മലയാളി വാര്‍ത്ത

More Stories...

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി

വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..

"യാഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ഏദന്‍ ഉള്‍ക്കടലില്‍ ബ്രിട്ടീഷ് എണ്ണക്കപ്പല്‍ കത്തിച്ചതോടെ ഹൂതികള്‍ക്ക് നേരെ പടയൊരുക്കി അമേരിക്ക രംഗത്ത്. നാവിക സേനയെ ചെങ്കടലില്‍ ഇറക്കി പടക്കപ്പലും തയ്യാറാക്കി നിര്‍ത്തി അമേരിക്ക. ഏദന്‍ ഉള്‍ക്കടലില്‍ വെച്ച് ബ്രിട്ടന്റെ മര്‍ലിന്‍ ലുവാന്‍ഡ എന്ന എണ്ണക്കപ്പലിനു നേരെയാണ് ഹൂതികള്‍ മിസൈല്‍ ആക്രമണം നടത്തിയത്. തുടര്‍ന്ന് കപ്പല്‍ കത്തുകയായിരുന്നു. ഹൂതികള്‍ അതിരുവിട്ടതോടെ അമേരിക്ക ശക്തമായ് ഇറങ്ങിയിരിക്കുന്നത്. ഇനിയും ഈ അതിക്രമം കണ്ട് കൈയ്യുംകെട്ടി നോക്കി നില്‍ക്കാനാകില്ലെന്ന് ബൈഡന്‍ വ്യക്തമാക്കി. ഇസ്രയേല്‍ഹമാസ് യുദ്ധം നടക്കുമ്പോള്‍ ഹൂതികള്‍ക്ക് നേരെ ആക്രമണം കടുപ്പിച്ചാല്‍ അത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് സൗദി ഭയക്കുന്നു. ഈ സാഹചര്യത്തിലാണ് അമേരിക്കയും സംയമനം പാലിച്ചത്. എന്നാല്‍ ഹൂതി വിമതര്‍ കൈവിട്ട കളിക്ക് ഇറങ്ങുമ്പോള്‍ ഇനി വിട്ടുവീഴ്ചയില്ലെന്ന് യുഎസ്. ഇതിനിടെ അറബിക്കടല്‍ മുതല്‍ ഏദന്‍ ഉള്‍ക്കടല്‍ വരെ പത്തിലധികം മുന്‍നിര യുദ്ധക്കപ്പലുകളെ വിന്യസിച്ച് ഇന്ത്യയും.

ബ്രിട്ടീഷ് കപ്പലിന് നേരെയുള്ള മിസൈല്‍ ആക്രമണം കപ്പല്‍ അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണ വിവരം കപ്പലില്‍ നിന്ന് സിഗ്‌നല്‍ ലഭിച്ചതായി യു.സ്. വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ആര്‍ക്കും പരിക്കുകള്‍ ഇല്ല എന്ന് യു.എസ്. ഉദ്യഗസ്ഥനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ഏദനില്‍ നിന്ന് 60 നോട്ടിക്കല്‍ മൈല്‍ തെക്ക് കിഴക്ക് വെച്ചായിരുന്നു ആക്രമണമെന്ന് യു.കെ.എം.ടി. ഒ. അറിയിച്ചു. സൈനിക കപ്പല്‍ പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ടെന്നും തീ അണക്കാന്‍ ആവശ്യമായതൊക്കെയും ചെയ്തിട്ടുണ്ടെന്നും കപ്പല്‍ അധികൃതരെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹൂതി കേന്ദ്രങ്ങളില്‍ കഴിഞ്ഞ ദിവസം അമേരിക്കയും ബ്രിട്ടനും ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും ഹൂതികള്‍ കപ്പലുകള്‍ക്ക് നേരെ തിരിഞ്ഞിരിക്കുന്നത്. ഇസ്രയേല്‍ ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നവംബര്‍ മുതല്‍ ഹൂതികള്‍ ചെങ്കടലില്‍ ആക്രമണം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ആക്രമണം പലസ്തീനില്‍ അടിച്ചമര്‍ത്തപ്പെട്ട പലസ്തീനികള്‍ക്ക് വേണ്ടിയാണെന്ന് ഹൂതി വക്താവായ ജനറല്‍ യഹ്യ സാരി പറഞ്ഞു.

ഇതിനിടെ കളത്തിലിറങ്ങിയിരിക്കുകയാണ് ഇന്ത്യയും. വടക്കന്‍, മധ്യ അറബിക്കടല്‍ മുതല്‍ ഏദന്‍ ഉള്‍ക്കടല്‍ വരെ വ്യാപിച്ചുകിടക്കുന്ന മേഖലയില്‍ പത്തിലധികം മുന്‍നിര യുദ്ധക്കപ്പലുകളെ വിന്യസിച്ച് ഇന്ത്യ. മറൈന്‍ കമാന്‍ഡോകളുമായാണ് കപ്പലുകള്‍ വിന്യസിച്ചിട്ടുള്ളത്. ഇന്ത്യന്‍ സമുദ്രാതിര്‍ത്തി സുരക്ഷിതമാക്കുക, കടല്‍ക്കൊള്ളക്കാരുടെ ഭീഷണി തടയുക ഡ്രോണ്‍ ആക്രമണങ്ങളും തടയുക എന്നിവയാണ് നാവിക സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന് പിന്നിലെ ലക്ഷ്യങ്ങള്‍. ഇന്ത്യ സ്വതന്ത്രമായാണ് ഈ സമുദ്ര സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നത്.

ഐഎന്‍എസ് കൊല്‍ക്കത്ത, ഐഎന്‍എസ് കൊച്ചി, ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് മോര്‍മുഗാവോ തുടങ്ങിയ ഗൈഡഡ്മിസൈല്‍ ഡിസ്‌ട്രോയറുകളും ഐഎന്‍എസ് തല്‍വാര്‍, ഐഎന്‍എസ് തര്‍കാഷ് തുടങ്ങിയ മള്‍ട്ടിറോള്‍ ഫ്രിഗേറ്റുകളും ഉള്‍പ്പെട്ടതാണ് സേനാ വിന്യാസം. നാവികസേനയും കോസ്റ്റ് ഗാര്‍ഡും നിരീക്ഷണവും ഏകോപിപ്പിക്കുന്നുണ്ട്.പി8ക ദീര്‍ഘദൂര സമുദ്ര പട്രോളിംഗ് വിമാനങ്ങളും ങഝ9ആ സീ ഗാര്‍ഡിയന്‍ ഡ്രോണുകളും ഉപയോഗിച്ചാണ് പതിവ് ഐഎസ്ആര്‍ (ഇന്റലിജന്‍സ്, നിരീക്ഷണം, രഹസ്യാന്വേഷണം) ദൗത്യങ്ങള്‍ നടത്തുന്നത്. ഇവ രണ്ടും പടിഞ്ഞാറന്‍ തീരത്ത് നിന്ന് ഇലക്ട്രോഒപ്റ്റിക് & അഡ്വാന്‍സ്ഡ് സെന്‍സറുകള്‍ ഉപയോഗിച്ച് ഉയര്‍ന്ന റെസല്യൂഷന്‍ ഇമേജറിയുടെ 'ലൈവ് ഫീഡുകള്‍' നല്‍കാന്‍ കഴിവുള്ളവയാണ്. ഹൂതിവിമതര്‍ ആക്രമണം ശക്തമാക്കിയിരിക്കുന്ന അവസരത്തിലാണ് ഇന്ത്യ പടക്കപ്പലുകള്‍ സജ്ജമാക്കിയിരിക്കുന്നത്.

ചെങ്കടലില്‍ തുടങ്ങിവച്ച പോര് അറബിക്കടലും കടന്ന് ഇപ്പോള്‍ ഏദനിലേക്കും വ്യപിപ്പിച്ചിരിക്കുകയാണ് ഹൂതികള്‍. കഴിഞ്ഞദിവസം കൈവിട്ട കളിയാണ് ഹൂതികള്‍ നടത്തിയത്. ഗള്‍ഫ് ഓഫ് ഏദന്‍ കടക്കുന്ന യുഎസ് കപ്പല്‍ മെഴ്‌സ്‌ക് ഡിട്രോയിറ്റിന് നേരെ മിസൈലാക്രമണം നടത്തിയിരുന്നു. ഹൂത്തി നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ നിന്ന് യു.എസ് ഉടമസ്ഥതയിലുള്ളതും കണ്ടെയ്‌നര്‍ കപ്പലായ എം/വി മെഴ്‌സ്‌ക് ഡിട്രോയിറ്റിന് നേരെ മൂന്ന് കപ്പല്‍ വിരുദ്ധ ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ടിരുന്നു. ഒരു മിസൈല്‍ കടലില്‍ പതിച്ചു. മറ്റ് രണ്ട് മിസൈലുകളും കപ്പലിലെ മിലൈല്‍ വിരുദ്ധ ഉപകരണങ്ങള്‍ ഉപയോഗിച്ച് നശിപ്പിക്കുകയായിരുന്നു. കപ്പലിന് പരിക്കുകളോ കേടുപാടുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അമേരിക്ക വ്യക്തമാക്കി. ഇതോടെയാണ് പോര് മുറുകുന്നതും പിന്നാലെ യുഎസ്‌യുകെ സഖ്യം ഹൂതികള്‍ക്ക് നേരെ കടുത്ത ആക്രമണം അഴിച്ചുവിട്ടു.

ചെങ്കടലില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി യെമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ വീണ്ടും അമേരിക്ക ബ്രിട്ടന്‍ സഖ്യം ആക്രമണം നടത്തി. എട്ട് ഹൂതി കേന്ദ്രങ്ങളെയാണ് ഓസ്‌ട്രേലിയ, ബഹറൈന്‍, കാനഡ, നെതര്‍ലന്‍ഡ്‌സ് എന്നീ രാജ്യങ്ങളുടെ പിന്തുണയോടെ ഇരുരാജ്യങ്ങളും തിങ്കളാഴ്ച ലക്ഷ്യമിട്ടത്. യെമനിന്റെ ഭൂരിഭാഗം പ്രദേശങ്ങളുടെയും നിയന്ത്രണമുള്ള ഹൂതികളുടെ ഭൂഗര്‍ഭ കേന്ദ്രം, മിസൈല്‍ നിരീക്ഷണ ശേഷി എന്നിവയെ തകര്‍ക്കുക എന്നീ ഉദ്ദേശ്യത്തോടെയായിരുന്നു ആക്രമണം. ആഗോള വ്യാപാരത്തിനും നിരപരാധികളായ നാവികരുടെ ജീവവും ഭീഷണിയാകുന്ന ഹൂതി നടപടികളെ ചെറുക്കാനാണ് ആക്രമണം നടത്തിയതെന്ന് തിങ്കളാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ രാജ്യങ്ങള്‍ അറിയിച്ചു. പലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടത്തുന്ന നീക്കത്തിന്റെ ഭാഗമായി ഇറാന്‍ പിന്തുണയുള്ള സായുധ സംഘം, ഇതുവരെ മുപ്പതോളം അന്താരാഷ്ട്ര കപ്പലുകളെയാണ് ഉന്നമിട്ടത്. ഈ പശ്ചാത്തലത്തില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ ഒരു ബഹുരാഷ്ട്ര പ്രതിരോധ സഖ്യം അമേരിക്ക രൂപീകരിച്ചിരുന്നു. യെമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ യുഎസ് യുകെ സഖ്യം നടത്തുന്ന മൂന്നാമത്തെ ആക്രമണ പരമ്പരയാണിത്. പുതിയ ആക്രമണങ്ങള്‍ എപ്പോഴാണ് ഉണ്ടായത് എന്നതിനെ പറ്റി ഹൂതികളുടെ ഭാഗത്തുനിന്ന് പ്രതികരണം ഒന്നുമുണ്ടായിട്ടില്ല. എന്നാല്‍ തങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്ക് മറുപടി പറയുമെന്ന് സംഘം അറിയിച്ചിരുന്നു. പിന്നാലെയാണ് ബ്രിട്ടീഷ് കപ്പല്‍ കത്തിച്ചത്. ഇതിന് മറുപടി ഉടനുണ്ടെന്ന് അമേരിക്കന്‍ തുറന്നടിച്ചു.

ആഗോള വ്യാപാരത്തിന്റെ 12 ശതമാനം കടന്നുപോകുന്ന ചെങ്കടലില്‍ യെമന്‍ വിമത സംഘം നടത്തുന്ന ആക്രമണങ്ങളെ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍ ഉള്‍പ്പെടെ അപലപിച്ചിരുന്നു. ഇതിന് പിന്നാലെ ജനുവരി 11നാണ് അമേരിക്ക ബ്രിട്ടന്‍ സഖ്യത്തിന്റെ നേതൃത്വത്തില്‍ ഹൂതികള്‍ക്ക് നേരെ ആദ്യ ആക്രമണം നടക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനികളില്‍ പലതും ചെങ്കടല്‍ വഴിയുള്ള ഗതാഗതം ഹൂതി ഭീഷണി നിലനില്‍ക്കുന്നത് കണക്കിലെടുത്ത് താത്കാലികമായി നിര്‍ത്തിവച്ചിരുന്നു. ചെങ്കടല്‍ അസ്ഥിരമായാല്‍ ആകെയുള്ള മറ്റൊരു മാര്‍ഗം ദക്ഷിണാഫ്രിക്കയിലെ പ്രതീക്ഷയുടെ മുനമ്പ് ചുറ്റി പോകുന്ന ഒരേയൊരു കടല്‍ മാര്‍ഗമാണ്. ഈ ദൈര്‍ഘ്യമേറിയ റൂട്ട് ഏഷ്യയ്ക്കും യൂറോപ്പിനുമിടയിലെ കച്ചവടം മന്ദഗതിയിലാക്കിയിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി...മകൾക്ക് ദാരുണാന്ത്യം, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു  (3 minutes ago)

ഭാഗ്യം തുണയ്ക്കുന്നതാരെ? അറിയാം നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (11 minutes ago)

72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും  (17 minutes ago)

സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...  (40 minutes ago)

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (7 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (7 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (7 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (7 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (8 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (8 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (8 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (8 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (9 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (9 hours ago)

Malayali Vartha Recommends