ഇറാഖിലെയും സിറിയയിലെയും ഇറാൻ അനുകൂല സൈനിക വിഭാഗങ്ങൾക്ക് നേരെ ആഞ്ഞടിച്ച് അമേരിക്കൻ സൈന്യം..ഇറാൻ അനുകൂല സായുധ സംഘത്തിലെ ഒരു മുതിർന്ന കമാൻഡർ കൊല്ലപ്പെട്ടു...

ഇറാഖിലെയും സിറിയയിലെയും ഇറാൻ അനുകൂല സൈനിക വിഭാഗങ്ങൾക്ക് നേരെ ആഞ്ഞടിച്ച് അമേരിക്കൻ സൈന്യം . ബുധനാഴ്ച ഇറാഖിൽ നടന്ന അമേരിക്കൻ വ്യോമാക്രമണത്തിൽ ഇറാൻ അനുകൂല സായുധ സംഘത്തിലെ ഒരു മുതിർന്ന കമാൻഡർ കൊല്ലപ്പെട്ടതായി യുഎസ് സൈന്യം അറിയിച്ചു. സിറിയ, ഇറാഖ്, യെമൻ എന്നിവിടങ്ങളിലെ ഇറാൻ പിന്തുണയുള്ള സായുധ ഗ്രൂപ്പുകൾക്ക് നേരെ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് അമേരിക്കയും ബ്രിട്ടനും. അതേസമയം ഇസ്രായേൽ ഗാസയിൽ ഹമാസിനെതിരായ ആക്രമണവുമായി മുന്നോട്ട് പോകുന്നുണ്ട്.
ജനുവരി 28 ന് അയൽരാജ്യമായ ജോർദാനിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇറാഖിലെയും സിറിയയിലെയും ഇറാനുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങളിൽ വാഷിംഗ്ടൺ കഴിഞ്ഞയാഴ്ച ആക്രമണം നടത്തിയിരുന്നു ,
അബുബക്കര്‍ അല്‍സാദി എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് കതാബ് ഹിസ്ബുള്ളയുടെ അംഗം സ്ഥിരീകരിച്ചു. കിഴക്കന്‍ ബാഗ്ദാദിന്റെ സമീപപ്രദേശമായ മച്ചലില്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് കതാബ് ഹിസ്ബുള്ള നേതാക്കളും അവരുടെ ഡ്രൈവറും മരിച്ചതായി ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു. യുഎസ് സേനയ്‌ക്കെതിരായ ആക്രമണങ്ങള്‍ നേരിട്ട് ആസൂത്രണം ചെയ്യുന്നതിനും അതില്‍ പങ്കെടുക്കുന്നതിനും ഉത്തരവാദിയായ ഒരു കതാബ് ഹിസ്ബുള്ള കമാന്‍ഡര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നും മറ്റ് നാശനഷ്ടങ്ങളൊന്നുമില്ലെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു. അതേസമയം ഹിസ്ബുല്ല കമാന്‍ഡര്‍ അബു ബാഖിര്‍ അല്‍ സാദിയും രണ്ട് ഗാര്‍ഡുമാരുമാണ് യു.എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തെ ലക്ഷ്യമിട്ടായിരുന്നായിരുന്നു ആക്രമണം. കിഴക്കന്‍ ബാഗ്ദാദില്‍ വെച്ചാണ് സംഭവമുണ്ടായത്.
അമേരിക്കന്‍ സേനയ്ക്കെതിരായ ആക്രമണങ്ങള്‍ നേരിട്ട് ആസൂത്രണം ചെയ്യുന്നതിനും അതില്‍ പങ്കെടുക്കുന്നതിനും ഉത്തരവാദിയായ ഒരു കതാബ് ഹിസ്ബുള്ള കമാന്‍ഡറാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് അമേരിക്കന്‍ സൈന്യം വിശദീകരിച്ചിട്ടുണ്ട്. ഇയാളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ സാധാരണക്കാര്‍ക്കോ മറ്റ് പൗരന്മാര്‍ക്കോ ജീവഹാനി ഉണ്ടായിട്ടില്ലെന്നും സൈന്യം വ്യക്തമാക്കി.
‘നമ്മുടെ ജനങ്ങളെ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ അമേരിക്ക തുടരും. ഞങ്ങളുടെ സേനയുടെ സുരക്ഷയെ ഭീഷണിപ്പെടുത്തുന്ന എല്ലാവര്‍ക്കും മറുപടി കൊടുക്കുമെന്നും അമേരിക്ക വ്യക്തമാക്കി.
ബുധനാഴ്ച രാത്രി ബാഗ്ദാദിലെ തിക്കേറിയ റോഡിലൂടെ സഞ്ചരിക്കുമ്‌ബോഴാണ് കാറിന് നേരെ ഡ്രോണാക്രമണമുണ്ടായത്.ബുധനാഴ്ച രാത്രി ഒമ്ബതയോടെയാണ് ആക്രമണം നടത്തിയതെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.
ഗാസയിലെ യുദ്ധത്തിൽ ഇസ്രായേലിനുള്ള യുഎസ് പിന്തുണയിൽ രോഷാകുലരായ ഇറാൻ പിന്തുണയുള്ള സായുധ ഗ്രൂപ്പുകൾ നടത്തിയ പ്രചാരണത്തിൽ ഒക്ടോബർ പകുതി മുതൽ യുഎസും സഖ്യകക്ഷികളും മിഡിൽ ഈസ്റ്റിൽ 165-ലധികം തവണ ആക്രമിക്കപ്പെട്ടു. ജോർദാൻ ആക്രമണത്തിൽ ഉൾപ്പെട്ടിരിക്കാമെന്ന് വാഷിംഗ്ടൺ പറയുന്ന കതാബ് ഹിസ്ബുള്ളയെ അമേരിക്ക ഒരു തീവ്രവാദ ഗ്രൂപ്പായി ആണ് കണക്കാക്കുന്നത് .
ഇസ്രായേൽ-ഹമാസ് യുദ്ധം മിഡിൽ ഈസ്‌റ്റിലുടനീളം അലയടിക്കുന്നുണ്ട് . യുഎസും ഇസ്രയേലും ഒരു വശത്തും ഇറാനും അതിൻ്റെ തീവ്രവാദ സഖ്യകക്ഷികളും മറുവശത്ത് ആക്രമണത്തോട് പ്രതികരിക്കുകയും മറുവശത്ത് നിന്ന് തടയുകയും ചെയ്യുകയാണ്. ഇസ്രായേൽ തങ്ങളുടെ ഏറ്റവും വലിയ ഭീഷണിയായി കാണുന്നതും ഇറാനെ ആണ്
https://www.facebook.com/Malayalivartha
























