ഗാസയിലെ യു എൻ സംഘടനയുടെ ആസ്ഥാനത്തിന് കീഴില്‍ ഹമാസിന്റെ ടണൽ കണ്ടെത്തി..700 മീറ്റർ നീളമുള്ള ഹമാസ് തുരങ്കത്തിൽ യഹ്യസിൻവരും ബന്ദികളും ഉണ്ടായിരുന്നതായി സൂചന

ഗാസയിലെ യു എൻ സംഘടനയുടെ ആസ്ഥാനത്തിന് കീഴില്‍ ഹമാസിന്റെ ടണൽ കണ്ടെത്തിയെന്ന അവകാശവാദവുമായി ഇസ്രയേൽ സൈന്യം. പലസ്തീൻ അഭയാർഥികൾക്കായുള്ള ഐക്യരാഷ്ട്ര സഭ ഏജൻസിക്ക് ഹമാസുമായി ബന്ധമുണ്ടെന്ന ആരോപണങ്ങൾക്ക് പിന്നാലെയാണ് പുതിയ വാദവുമായി ഇസ്രയേൽ രംഗത്തെത്തുന്നത്. തുരങ്കത്തിനുള്ളിൽ യഹ്യ സിൻവർ ഒളിച്ചിരിക്കുന്നു എന്ന വാർത്തകൾ കൂടി വന്നതോടെ യുഎൻആർഡബ്ല്യുഎ സ്വതന്ത്രമായ അന്വേഷണവും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം തുരങ്കങ്ങൾക്ക്‌ലാന് ഹമാസ് ബന്ദികളാക്കിയവരെയും പാർപ്പിച്ചിരിക്കുന്നത്
യു.എൻ. കോമ്പൗണ്ടിൻ്റെ തൊട്ടടുത്ത് ഒരു സ്‌കൂളിനോട് ചേർന്നുള്ള ഒരു മതിൽ പൊളിച്ചപ്പോഴാണ് കോൺക്രീറ്റ് ചെയ്ത തുരങ്കത്തിലേക്ക് ഉള്ള വഴി കണ്ടെത്തിയത് എന്ന് സൈനികർ പറഞ്ഞതായാണ് റിപ്പോർട്ട് . വീർപ്പുമുട്ടുന്ന ചൂടുള്ളതും ഇടുങ്ങിയതും ഇടയ്ക്കിടെ വളയുന്നതുമായ പാതയിലൂടെ ഇരുപത് മിനിറ്റ് നടന്ന അവർ യുഎൻആർഡബ്ല്യുഎ ഹെഡ്ക്വാർട്ടേഴ്സിന് കീഴെ എത്തിയതായി പര്യടനത്തിന് നേതൃത്വം നൽകിയ ഒരു ആർമി ലെഫ്റ്റനൻ്റ് കേണൽ പറഞ്ഞു.
700 മീറ്റർ നീളവും 18 മീറ്റർ ആഴവുമുള്ളതായി സൈന്യം പറഞ്ഞ തുരങ്കത്തിൽ ഇരുവശങ്ങളിലും കിടപ്പുമുറികൾ ഉണ്ട് . കൂടാതെ ഒരു ഓഫീസ് ർറൂമുണ്ട് അവിടെയുള്ള സ്റ്റീൽ സേഫുകൾ തുറന്ന് കിടക്കുകയായിരുന്നു എന്നും അവയിൽ ഒന്നുമില്ലായിരുന്നു എന്നുമാണ് റിപ്പോർട്ട് . ടൈൽ പാകിയ ഒരു ടോയ്‌ലറ്റ് ഉണ്ടായിരുന്നു. മറ്റൊരു വലിയ അറയിൽ കമ്പ്യൂട്ടർ സെർവറുകളും വ്യവസായ ആവശ്യങ്ങൾക്കുള്ള ബാറ്ററികാലും സൂക്ഷിച്ചിട്ടുണ്ട് എന്നുമാണ് റിപ്പോർട്. അടുത്തകാലം വരെ ജനവാസം ഉള്ളതായിരുന്നു ഈ തുരങ്കം എന്ന തെളിവുകളാണ് ഇവിടെ നിന്നും ലഭിച്ചത്
തങ്ങളുടെ പ്രവർത്തനങ്ങൾക്ക് മറയായി സ്‌കൂളുകൾക്കും ആശുപത്രികൾക്കും സാധാരണക്കാർ പാർക്കുന്ന കെട്ടിടങ്ങൾക്കും കീഴിൽ വിപുലമായ തുരങ്ക ശൃംഖല ഹമാസ് ഉണ്ടാക്കിയിട്ടുണ്ടെന്ന് ഇസ്രയേൽ മുൻപും ആരോപിച്ചിരുന്നു. ഗാസയിലെ ആശുപത്രികൾക്ക് നേരെയുള്ള പല ആക്രമണങ്ങളും ഇത്തരം തണലുകൾ തേടി ആയിരുന്നു . . ഒക്‌ടോബർ ഏഴിലെ സബ്ബത്ത് ആക്രമണത്തിന് ഹമാസിനെ സഹായിച്ചുവെന്ന ഗുരുതര ആരോപണം യുഎൻആർഡബ്ല്യുഎക്ക് നേരെയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പല രാജ്യങ്ങളും യുഎൻആർഡബ്യുഎയ്ക്കുള്ള ധനസഹായം നിർത്തിവച്ചിരുന്നു.
പുതുതായി കണ്ടെത്തിയെന്ന് പറയുന്ന തുരങ്കത്തിന് 700 മീറ്റർ നീളമുണ്ട്. ഇവിടുത്തെ സംവിധാനങ്ങൾക്ക് ആവശ്യമായ വൈദ്യുതി യു എൻ ആർ ഡബ്യു എയുടെ ആസ്ഥാനത്തുനിന്നാണ് എടുത്തിരിക്കുന്നതെന്നും ഇസ്രയേൽ സൈന്യം പറഞ്ഞു. യുഎൻ കോമ്പൗണ്ടിലെ രേഖകളും ആയുധശേഖരവും ഓഫീസുകൾ യഥാർഥത്തിൽ ഹമാസ് ഉപയോഗിച്ചിരുന്നതായി സ്ഥിരീകരിക്കുന്നതാണെന്ന് ഞായറാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ ആരോപിക്കുന്നു. അടുത്തിടെ യു എൻ ഏജൻസി നടത്തുന്ന സ്കൂളിന് സമീപവും ടണൽ കണ്ടെത്തിയതായി ഇസ്രയേൽ പറഞ്ഞിരുന്നു.
അതേസമയം, പ്രദേശത്ത് ബോംബാക്രമണം രൂക്ഷമായതിനാൽ ഇസ്രയേൽ സേനയുടെ നിർദ്ദേശപ്രകാരം തങ്ങളുടെ ജീവനക്കാർ ഗാസ സിറ്റി വിട്ടുപോയിരുന്നുവെന്ന് യുഎൻആർഡബ്യുഎ പറഞ്ഞു. ജീവനക്കാർ പോയ ശേഷം അവിടെ നടന്ന യാതൊരുവിധ പ്രവർത്തനങ്ങളെ കുറിച്ചും തങ്ങൾക്ക് അറിവില്ല. 2023 സെപ്റ്റംബറിലാണ് കെട്ടിടത്തിൽ അവസാനമായി പരിശോധന നടത്തിയതെന്നും യു എൻ ആർ ഡബ്യു എയുടെ വിശദീകരണ കുറിപ്പിൽ പറയുന്നു. യുഎൻആർഡബ്ല്യുഎയ്ക്ക് സൈനിക, സുരക്ഷാ വൈദഗ്ധ്യമോ അതിൻ്റെ പരിസരത്തോ കീഴിലുള്ളതോ ആയതോ ആയ സൈനിക പരിശോധനകൾ നടത്താനുള്ള ശേഷിയോ ഇല്ല, എന്നും പ്രസ്താവനയിൽ പറയുന്നു.
യുഎൻആർഡബ്ല്യുഎയുടെ പരിസരത്ത് ഏതെങ്കിലും തരത്തിലുള്ള സംശയാസ്പദമായ പ്രവർത്തനം കണ്ടെത്തിയിട്ടുള്ളപ്പോഴെല്ലാം അധികൃതരെ അറിയിച്ചിട്ടുണ്ട്. ഇസ്രയേലിന്റെ അവകാശവാദങ്ങളിൽ സ്വതന്ത്രമായ അന്വേഷണം ആവശ്യമാണ്. കൂടാതെ ഉണ്ടെന്ന് ആരോപിക്കുന്ന തുരങ്കത്തെ കുറിച്ച് ഇസ്രയേൽ യു എൻ ഏജൻസിയെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും കുറിപ്പിൽ അവർ ചൂണ്ടിക്കാട്ടി.
ഹമാസിന്റെ ശേഷിക്കുന്ന ശക്തികേന്ദ്രമെന്ന പേരിൽ ഗാസ- ഈജിപ്ത് അതിർത്തി മേഖലയായ റഫായിലും കടുത്ത ആക്രമണമാണ് ശനിയാഴ്ച മുതൽ ഇസ്രയേൽ നടത്തുന്നത്. ഗാസയുടെ മറ്റുമേഖലകളിലെ ആക്രമണങ്ങൾ മൂലം വീടുപേക്ഷിച്ചെത്തിയ അഭയാർഥികളാണ് ഈ മേഖലയിൽ കഴിയുന്നത്. അവിടെ ശനിയാഴ്ച നടത്തിയ ആക്രമണത്തിൽ മാത്രം പന്ത്രണ്ടിലധികം കുട്ടികൾ ഉൾപ്പെടെ 44 പേർ കൊല്ലപ്പെട്ടിരുന്നു.റഫയിലെ ജനങ്ങളെ ഒഴിപ്പിക്കാനും ഹമാസ് സംഘങ്ങളെ ഇല്ലാതാക്കാനും സൈന്യത്തോട് ആവശ്യപ്പെട്ടതായി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു.
ഖാൻ യൂനിസിൽ നാസർ ആശുപത്രി പരിസരത്ത് 21 പേരെ ഇസ്രയേൽ സൈന്യം വെടിവച്ചുകൊന്നു. പലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റിയുടെ ആസ്ഥാനമായ അൽ അമൽ ആശുപത്രിയിലും സൈന്യം കയറി. കഴിഞ്ഞ 19 ദിവസമായി ആശുപത്രി സൈന്യം വളഞ്ഞിരിക്കുകയായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസയിൽ 107 പേരടക്കം ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ 28,064 പലസ്തീൻകാർ കൊല്ലപ്പെട്ടു. 67,459 പേർക്കു പരുക്കേറ്റു
https://www.facebook.com/Malayalivartha
























