കരാറുണ്ടായാലും ആക്രമണത്തിൽ നിന്ന് പിന്മാറില്ല, അന്താരാഷ്ട്ര സമ്മർദത്തെ തങ്ങൾ വകവെക്കുന്നില്ല, റഫക്കുനേരെയുള്ള ആക്രമണം ഉപേക്ഷിക്കില്ലെന്ന് ആവർത്തിച്ച് നെതന്യാഹു, വൻപ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് ഇസ്രായേലിന് മുന്നറിയിപ്പ് നൽകി ജി 7 രാജ്യങ്ങൾ

റഫക്കുനേരെയുള്ള ആക്രമണത്തിൽ നിന്ന് പിന്മാറില്ലെന്ന് ഉറക്കേ പ്രഖ്യാപിച്ചിരിക്കുകയാണ് ഇസ്രായേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു. ബന്ദികളുടെ കൈമാറ്റത്തിന് ഹമാസുമായി കരാറുണ്ടായാൽ റഫക്കുനേരെയുള്ള ആക്രമണം ഉപേക്ഷിക്കില്ലെന്നാണ് നെതന്യാഹുവിന്റെ നിലപാട്. അന്താരാഷ്ട്ര സമ്മർദത്തെ തങ്ങൾ വകവെക്കുന്നില്ലെന്നും രാജ്യം സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്നതായ റിപ്പോർട്ടുകൾ ശരിയല്ലെന്നും നെതന്യാഹു പറഞ്ഞു.
ലക്ഷങ്ങൾ അധിവസിക്കുന്ന റഫക്ക് നേരെയുള്ള ആക്രമണം വൻപ്രത്യാഘാതങ്ങൾക്കിടയാക്കുമെന്ന് ജി 7 രാജ്യങ്ങൾ ഇസ്രായേലിന് മുന്നറിയിപ്പ് നൽകി. മാത്രമല്ല വടക്കൻ ഗസയിൽ സഹായം ലഭ്യമാക്കിയില്ലെങ്കിൽ ചർച്ചകളിൽ നിന്ന് പിന്മാറുമെന്ന് ഹമാസും നിലപാടെടുത്തു. വെടിനിർത്തൽ കരാർ വൈകുന്നതിൽ പ്രതിഷേധിച്ച് ആയിരങ്ങൾ തെൽ അവീവിൽ പ്രകടനം നടത്തി.
യുദ്ധകാര്യ മന്ത്രിസഭാ യോഗത്തിൽ സ്വന്തം രാഷ്ട്രീയ താൽപര്യം മാത്രമാണ് നെതന്യാഹുവിന് പ്രധാനമെന്നും പ്രകടനക്കാർ കുറ്റപ്പെടുത്തി. തൊഴിലാളി സംഘടനകളെ അണിനിരത്തി ബന്ദിമോചനത്തിനായി അനിശ്ചിതകാല പണിമുടക്ക് സമരം പ്രഖ്യാപിക്കുമെന്നും ബന്ദികളുടെ ബന്ധുക്കൾ മുന്നറിയിപ്പ് നൽകി. റമദാനിൽ ഫലസ്തീനികളെ ഇസ്രായേൽ പ്രദേശങ്ങളിൽ അനുവദിക്കരുതെന്ന് മന്ത്രി ബെൻഗവിർ ആവശ്യപ്പെട്ടിരുന്നു.
അതേസമയം റഫയിലെ ജനവാസകേന്ദ്രങ്ങളിൽ ഒളിപ്പിച്ചിരിക്കുന്ന ബന്ദികളെ മോചിപ്പിക്കാനും തീവ്രവാദികളെ പിടികൂടാനുമായി ശക്തമായ നടപടി ഉടൻ ആരംഭിക്കുമെന്ന ഉറച്ച നിലപാടിൽ തന്നെയാണ് ഇസ്രയേൽ. ആശ്വാസം തേടി 10 ലക്ഷത്തിലേറെ പലസ്തീൻകാരാണ് റഫയിൽ അഭയം തേടിയിരിക്കുന്നത്. ജനനിബിഡമായ ഇവിടെ ആക്രമണം വൻദുരന്തമാകുമെന്ന് ലോകാരോഗ്യ സംഘടന നേരത്തെ മുന്നറിയിപ്പ് നൽകിയിരരുന്നു. ആക്രമണം ഉണ്ടായാലും അഭയാർഥികൾക്കായി അതിർത്തി തുറക്കില്ലെന്ന നിലപാടിലാണ് ഈജിപ്ത്.
https://www.facebook.com/Malayalivartha
























