Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉഷ്ണതരം​ഗ സാധ്യത... കൊല്ലം, തൃശൂർ ജില്ലകളിലെ സ്കൂളുകൾ, കോളേജുകൾ (പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്  


കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...


എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...


ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...


കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...

ഇസ്രായേല്‍ -ഹമാസ് പോരാട്ടത്തില്‍ മരണം മുപ്പതിനായിരം പിന്നിട്ടിട്ടും പിന്നോട്ടില്ല, ഹമാസുകളെ ഉന്‍മൂലനം ചെയ്യാതെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിൽ യുദ്ധം തുടരാന്‍ നെതന്യാഹു...!!!

01 MARCH 2024 06:16 PM IST
മലയാളി വാര്‍ത്ത

ഇസ്രായേല്‍ -ഹമാസ് പോരാട്ടത്തില്‍ മരണം മുപ്പതിനായിരം പിന്നിട്ടതോടെ വെടിനിറുത്തലിന് സാധ്യതയൊന്നുമില്ല. അടുത്ത തിങ്കളാഴ്ചയോടെ ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വരുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചതിനു ശേഷവും ഇസ്രായേല്‍ ഓരോ ദിവസവും പോരാട്ടം ശക്തിപ്പെടുത്തുകയാണ്. ഭക്ഷണത്തിനും വെള്ളത്തിനുമായി പുറത്തിറങ്ങുന്ന പലസ്തീനികള്‍ക്കു നേരേ യാതൊരു കാരുണ്യവുമില്ലാതെ ഇസ്രായേല്‍ സൈന്യം വെടിവയ്ക്കുന്നു.

ഹമാസുകളെ ഉന്‍മൂലനം ചെയ്യാതെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടില്‍ ഗാസയിലും സമീപപ്രദേശങ്ങളിലും അതിഘോരമായ ആക്രമണമാണ് നെതന്യാഹുവിന്റെ സൈന്യം നടത്തിക്കൊണ്ടിരിക്കുന്നത്.ഗാസയില്‍ പലസ്തീന്‍ ജനതയ്ക്കുനേരെ ഇസ്രായേല്‍ സേന കഴിഞ്ഞ ദിവസം നടത്തിയ വെടിവെപ്പില്‍ 104 പേരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. 700 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

വ്യാഴാഴ്ച ഭക്ഷണവിതരണകേന്ദ്രത്തില്‍ കാത്തുനിന്ന പലസ്തീനികള്‍ക്കു നേരെയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഗാസയുടെ പടിഞ്ഞാറന്‍ നബുള്‍സി റൗണ്ടില്‍ ഭക്ഷണവിതരണം നടത്തുന്ന ട്രക്കുകള്‍ക്ക് അടുത്തേക്ക് ഓടിവന്നവരെയാണ് സൈന്യം വെടിവെച്ചു വീഴ്ത്തിയിത്. അതേസമയം, ഭക്ഷണം വാങ്ങാനെത്തിയ ജനങ്ങള്‍ ട്രക്കിനുചുറ്റും തിരക്കുകൂട്ടുകയും അങ്ങനെയുണ്ടായ ഉന്തിലും തള്ളിലും പെട്ടാണ് മരണം സംഭവിച്ചതെന്ന് ഇസ്രായേല്‍ ന്യായീകരിക്കുന്നു.

പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ മതിയായ ആംബുലന്‍സുകള്‍ ഇല്ലാതെവന്നതിനാല്‍ കഴുതവണ്ടിയില്‍ കയറ്റിയാണ് ഇവരില്‍ ഏറെപ്പേരെയും ആശുപത്രിയിലെത്തിച്ചത്. ഇതിനായി മണിക്കൂറുകള്‍ സമയം കാത്തുനില്‍ക്കേണ്ടിയും വന്നു. മാത്രവുമല്ല വെടിവയ്പില്‍ പരിക്കേറ്റ മുഴുവന്‍ പേരെയും ചികിത്സിക്കാനുള്ള ആരോഗ്യസംവിധാനങ്ങള്‍ ഗാസയിലെ ആശുപത്രികളില്‍ ഇല്ലെന്ന സാഹചര്യമാണ് നിലവിലുള്ളത്. ഗാസയില്‍ ഹമാസുകളുടെ ഭൂഗര്‍ഭ താവളങ്ങള്‍ ആശുപത്രികളുമായി ബന്ധിച്ചിട്ടുണ്ടെന്ന് നിരീക്ഷണത്തില്‍ ഇസ്രായേല്‍ സൈന്യം ഗാസയിലെ നാല് പ്രധാന ആശുപത്രികള്‍ ബോംബിട്ട് ചാമ്പലാക്കിയിരുന്നു.

യുദ്ധം ആറു മാസം പിന്നിടുമ്പോള്‍ ഗാസയിലും പരിസരങ്ങളിലുമായി പതിനായിരത്തോളം പലസ്തീനി കുഞ്ഞുങ്ങളെയാണ് ഇസ്രായേല്‍ കൊന്നൊടുക്കിയത്. വീടും സ്വത്തുവകകളും പൂര്‍ണമായി നഷ്ടപ്പെട്ട 23 ലക്ഷം പലസ്തീനികള്‍ ഇനി എവിടേക്ക് പോകും എന്നതാണ് യുദ്ധത്തിലെ ഏറ്റവും ഭയാനകമായ സാഹചര്യം. വിവിധ അഭയാര്‍ഥി ക്യാമ്പുകളില്‍ വെള്ളവും വെളിച്ചവുമില്ലാതെ പരിമിതമായ സാഹചര്യങ്ങളില്‍ കഴിയുകയാണ് ഇവരില്‍ ഏറെപ്പേരും. ഗാസയില്‍ യുദ്ധത്തിന് ഇരയായ 8 ലക്ഷം കുട്ടികള്‍ പഠനം പൂര്‍ണമായി നിറുത്താന്‍ നിര്‍ബന്ധിതരായിരിക്കുന്നു. ഇവര്‍ക്ക് എന്നേക്കുമായി പഠനം നിലച്ചിരിക്കുന്നു. പലസ്തീന്‍ അഭയാര്‍ഥികളെ സ്വീകരിക്കില്ലെന്ന് ഈജിപ്തും സിറിയയും ഉള്‍പ്പെടെ വിവിധ മുസ്ലീം രാഷ്ട്രങ്ങള്‍ പ്രസ്താവിച്ചതോടെ അഭയാര്‍ഥികളുടെ ജീവിതം വഴിമുട്ടിയിരിക്കുകയാണ്.

അരും കൊലയുടെ ഒട്ടേറെ കഥകളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഗാസ സിറ്റിയിലെ അല്‍ നസര്‍ പീഡിയാട്രിക് ഹോസ്പിറ്റലില്‍ ചികിത്സയിലുണ്ടായിരുന്ന മുഴുവന്‍ കുഞ്ഞുങ്ങളേയും ഇസ്രായേല്‍ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കണ്ടെത്തല്‍. ആശുപത്രിയിലെ വിവിധ വാര്‍ഡുകളില്‍ കുഞ്ഞുങ്ങളുടെ അഴുകിയ മൃതദേഹങ്ങളുടെ ദൃശ്യങ്ങള്‍ ഇസ്രയേല്‍ ഭീകരതയുടെ നേര്‍ക്കാഴ്ചകളായിരുന്നു. ഭക്ഷണവും വെള്ളവും തടസപ്പെടുത്തുകയും ഗാസയെ കിഴടക്കുകയും ചെയ്തിനുശേഷം ഗാസ പൂര്‍ണമായി പട്ടിണിയുടെ പിടിയിലാണ്.

ആറു ലക്ഷത്തോളം പലസ്തീനികള്‍ ഒന്നോ രണ്ടോ നേരം ഭക്ഷണം കഴിച്ച് ജീവന്‍ നിലനിറുത്തുന്ന ദയനീയ സാഹചര്യത്തിലാണ്. ഗാസ പ്രദേശത്ത് രണ്ടുവയസ്സിന് താഴെയുള്ള ഒരുലക്ഷത്തി മുപ്പതിനായിരത്തിലധികം കുട്ടികള്‍ക്ക് ആവശ്യമായ ഭക്ഷണമോ, പോഷകാഹാരമോ, മുലപ്പാലോ, ചികിത്സയോ, പ്രതിരോധ കുത്തിവയ്പ്പുകളോ ലഭിക്കുന്നില്ലെന്നാണ് കണക്കുകള്‍.

മാത്രവുമല്ല ഖാന്‍ യൂനിസ്, ബുറേജ്, നുസുറത്ത് ക്യാംപുകളില്‍ നടത്തിയ ബോംബാക്രമണങ്ങളില്‍ 30 പേരും കൊല്ലപ്പെട്ടു കഴിഞ്ഞു. ഇതോടെ ഒക്ടോബര്‍ ഏഴിനുശേഷം ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഗാസയില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം മുപ്പതിനായിരം കവിഞ്ഞു എന്നതു മാത്രമല്ല എഴുപതിനായിരത്തിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പരിക്കേറ്റവരില്‍ പതിനായിരം പേര്‍ക്ക് കൈയോ കാലോ നഷ്ടമായി എന്നതും മറ്റൊരു ഭയാനകമായ ചിത്രമാണ്. പലസ്തീനില്‍ ഇസ്രയേല്‍ തുടരുന്ന ആക്രമണം ചെറുക്കുന്നതില്‍ പരാജയപ്പെട്ടതോടെ പ്രധാനമന്ത്രി മുഹമ്മദ് ഷ്തയ്യ രാജി വച്ചതും പലസ്തീനികള്‍ക്ക് വലിയ തിരിച്ചടിയായി. ഗാസ മുനമ്പിലെ ആക്രമണവും വെസ്റ്റ് ബാങ്കിലെയും ജറുസലേമിലെയും തുടരെയുള്ള അതിക്രമങ്ങളും വര്‍ധിച്ച പശ്ചാത്തലത്തിലാണ് രാജി സമര്‍പ്പിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിം​ഗ്... തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 85 ശതമാനവും പശ്ചിമ ബംഗാളിൽ ആദ്യഘട്ടമായി നടന്ന 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 92.07 ശതമാനവും പോളിംഗ്...  (4 minutes ago)

ഉഷ്ണതരം​ഗ സാധ്യത... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്    (18 minutes ago)

വട്ടിയൂര്‍ക്കാവ് സംഘര്‍ഷം: സ്‌റ്റേഷന്‍ എസ് എച്ച് ഒ മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചു  (6 hours ago)

പള്ളികളില്‍ സ്ത്രീ പ്രവേശനത്തിന് വിലക്കില്ലെന്ന് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്  (6 hours ago)

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി 10 വയസുകാരന് ദാരുണാന്ത്യം  (6 hours ago)

പാമ്പു കടിയേറ്റ് കായംകുളത്ത് യുവതിക്ക് ദാരുണാന്ത്യം  (7 hours ago)

കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി  (7 hours ago)

ലോക പുസ്തക ദിനത്തില്‍ വായനക്കാര്‍ക്കായി കെ സി വേണുഗോപാലിന്റെ പുസ്തകം  (10 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും  (11 hours ago)

കളിക്കുന്നതിനിടെ കലത്തില്‍ കുടുങ്ങിപ്പോയ നാല് വയസുകാരന് രക്ഷകരായി ഫയര്‍ ഫോഴ്‌സ്  (11 hours ago)

പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി  (11 hours ago)

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് പന്ത്രണ്ട് വയസ്സുകാരന് ദാരുണാന്ത്യം  (11 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി  (11 hours ago)

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം: സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം...  (12 hours ago)

കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...  (12 hours ago)

Malayali Vartha Recommends