Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഭായ് കോളനി..നേരിട്ടെത്തി രമേശ് ചെന്നിത്തല..പെൺവാണിഭത്തിന്‍റെയും മയക്കുമരുന്നിന്‍റെയും കേന്ദ്രമാണെന്നു നാട്ടുകാർ..


പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....


  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....


മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...


വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ്വേത മേനോൻ

ഇസ്രായേല്‍ -ഹമാസ് പോരാട്ടത്തില്‍ മരണം മുപ്പതിനായിരം പിന്നിട്ടിട്ടും പിന്നോട്ടില്ല, ഹമാസുകളെ ഉന്‍മൂലനം ചെയ്യാതെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിൽ യുദ്ധം തുടരാന്‍ നെതന്യാഹു...!!!

01 MARCH 2024 06:16 PM IST
മലയാളി വാര്‍ത്ത

More Stories...

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി

വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..

"യാഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ഇസ്രായേല്‍ -ഹമാസ് പോരാട്ടത്തില്‍ മരണം മുപ്പതിനായിരം പിന്നിട്ടതോടെ വെടിനിറുത്തലിന് സാധ്യതയൊന്നുമില്ല. അടുത്ത തിങ്കളാഴ്ചയോടെ ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വരുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചതിനു ശേഷവും ഇസ്രായേല്‍ ഓരോ ദിവസവും പോരാട്ടം ശക്തിപ്പെടുത്തുകയാണ്. ഭക്ഷണത്തിനും വെള്ളത്തിനുമായി പുറത്തിറങ്ങുന്ന പലസ്തീനികള്‍ക്കു നേരേ യാതൊരു കാരുണ്യവുമില്ലാതെ ഇസ്രായേല്‍ സൈന്യം വെടിവയ്ക്കുന്നു.

ഹമാസുകളെ ഉന്‍മൂലനം ചെയ്യാതെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടില്‍ ഗാസയിലും സമീപപ്രദേശങ്ങളിലും അതിഘോരമായ ആക്രമണമാണ് നെതന്യാഹുവിന്റെ സൈന്യം നടത്തിക്കൊണ്ടിരിക്കുന്നത്.ഗാസയില്‍ പലസ്തീന്‍ ജനതയ്ക്കുനേരെ ഇസ്രായേല്‍ സേന കഴിഞ്ഞ ദിവസം നടത്തിയ വെടിവെപ്പില്‍ 104 പേരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. 700 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

വ്യാഴാഴ്ച ഭക്ഷണവിതരണകേന്ദ്രത്തില്‍ കാത്തുനിന്ന പലസ്തീനികള്‍ക്കു നേരെയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഗാസയുടെ പടിഞ്ഞാറന്‍ നബുള്‍സി റൗണ്ടില്‍ ഭക്ഷണവിതരണം നടത്തുന്ന ട്രക്കുകള്‍ക്ക് അടുത്തേക്ക് ഓടിവന്നവരെയാണ് സൈന്യം വെടിവെച്ചു വീഴ്ത്തിയിത്. അതേസമയം, ഭക്ഷണം വാങ്ങാനെത്തിയ ജനങ്ങള്‍ ട്രക്കിനുചുറ്റും തിരക്കുകൂട്ടുകയും അങ്ങനെയുണ്ടായ ഉന്തിലും തള്ളിലും പെട്ടാണ് മരണം സംഭവിച്ചതെന്ന് ഇസ്രായേല്‍ ന്യായീകരിക്കുന്നു.

പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ മതിയായ ആംബുലന്‍സുകള്‍ ഇല്ലാതെവന്നതിനാല്‍ കഴുതവണ്ടിയില്‍ കയറ്റിയാണ് ഇവരില്‍ ഏറെപ്പേരെയും ആശുപത്രിയിലെത്തിച്ചത്. ഇതിനായി മണിക്കൂറുകള്‍ സമയം കാത്തുനില്‍ക്കേണ്ടിയും വന്നു. മാത്രവുമല്ല വെടിവയ്പില്‍ പരിക്കേറ്റ മുഴുവന്‍ പേരെയും ചികിത്സിക്കാനുള്ള ആരോഗ്യസംവിധാനങ്ങള്‍ ഗാസയിലെ ആശുപത്രികളില്‍ ഇല്ലെന്ന സാഹചര്യമാണ് നിലവിലുള്ളത്. ഗാസയില്‍ ഹമാസുകളുടെ ഭൂഗര്‍ഭ താവളങ്ങള്‍ ആശുപത്രികളുമായി ബന്ധിച്ചിട്ടുണ്ടെന്ന് നിരീക്ഷണത്തില്‍ ഇസ്രായേല്‍ സൈന്യം ഗാസയിലെ നാല് പ്രധാന ആശുപത്രികള്‍ ബോംബിട്ട് ചാമ്പലാക്കിയിരുന്നു.

യുദ്ധം ആറു മാസം പിന്നിടുമ്പോള്‍ ഗാസയിലും പരിസരങ്ങളിലുമായി പതിനായിരത്തോളം പലസ്തീനി കുഞ്ഞുങ്ങളെയാണ് ഇസ്രായേല്‍ കൊന്നൊടുക്കിയത്. വീടും സ്വത്തുവകകളും പൂര്‍ണമായി നഷ്ടപ്പെട്ട 23 ലക്ഷം പലസ്തീനികള്‍ ഇനി എവിടേക്ക് പോകും എന്നതാണ് യുദ്ധത്തിലെ ഏറ്റവും ഭയാനകമായ സാഹചര്യം. വിവിധ അഭയാര്‍ഥി ക്യാമ്പുകളില്‍ വെള്ളവും വെളിച്ചവുമില്ലാതെ പരിമിതമായ സാഹചര്യങ്ങളില്‍ കഴിയുകയാണ് ഇവരില്‍ ഏറെപ്പേരും. ഗാസയില്‍ യുദ്ധത്തിന് ഇരയായ 8 ലക്ഷം കുട്ടികള്‍ പഠനം പൂര്‍ണമായി നിറുത്താന്‍ നിര്‍ബന്ധിതരായിരിക്കുന്നു. ഇവര്‍ക്ക് എന്നേക്കുമായി പഠനം നിലച്ചിരിക്കുന്നു. പലസ്തീന്‍ അഭയാര്‍ഥികളെ സ്വീകരിക്കില്ലെന്ന് ഈജിപ്തും സിറിയയും ഉള്‍പ്പെടെ വിവിധ മുസ്ലീം രാഷ്ട്രങ്ങള്‍ പ്രസ്താവിച്ചതോടെ അഭയാര്‍ഥികളുടെ ജീവിതം വഴിമുട്ടിയിരിക്കുകയാണ്.

അരും കൊലയുടെ ഒട്ടേറെ കഥകളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഗാസ സിറ്റിയിലെ അല്‍ നസര്‍ പീഡിയാട്രിക് ഹോസ്പിറ്റലില്‍ ചികിത്സയിലുണ്ടായിരുന്ന മുഴുവന്‍ കുഞ്ഞുങ്ങളേയും ഇസ്രായേല്‍ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കണ്ടെത്തല്‍. ആശുപത്രിയിലെ വിവിധ വാര്‍ഡുകളില്‍ കുഞ്ഞുങ്ങളുടെ അഴുകിയ മൃതദേഹങ്ങളുടെ ദൃശ്യങ്ങള്‍ ഇസ്രയേല്‍ ഭീകരതയുടെ നേര്‍ക്കാഴ്ചകളായിരുന്നു. ഭക്ഷണവും വെള്ളവും തടസപ്പെടുത്തുകയും ഗാസയെ കിഴടക്കുകയും ചെയ്തിനുശേഷം ഗാസ പൂര്‍ണമായി പട്ടിണിയുടെ പിടിയിലാണ്.

ആറു ലക്ഷത്തോളം പലസ്തീനികള്‍ ഒന്നോ രണ്ടോ നേരം ഭക്ഷണം കഴിച്ച് ജീവന്‍ നിലനിറുത്തുന്ന ദയനീയ സാഹചര്യത്തിലാണ്. ഗാസ പ്രദേശത്ത് രണ്ടുവയസ്സിന് താഴെയുള്ള ഒരുലക്ഷത്തി മുപ്പതിനായിരത്തിലധികം കുട്ടികള്‍ക്ക് ആവശ്യമായ ഭക്ഷണമോ, പോഷകാഹാരമോ, മുലപ്പാലോ, ചികിത്സയോ, പ്രതിരോധ കുത്തിവയ്പ്പുകളോ ലഭിക്കുന്നില്ലെന്നാണ് കണക്കുകള്‍.

മാത്രവുമല്ല ഖാന്‍ യൂനിസ്, ബുറേജ്, നുസുറത്ത് ക്യാംപുകളില്‍ നടത്തിയ ബോംബാക്രമണങ്ങളില്‍ 30 പേരും കൊല്ലപ്പെട്ടു കഴിഞ്ഞു. ഇതോടെ ഒക്ടോബര്‍ ഏഴിനുശേഷം ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഗാസയില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം മുപ്പതിനായിരം കവിഞ്ഞു എന്നതു മാത്രമല്ല എഴുപതിനായിരത്തിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പരിക്കേറ്റവരില്‍ പതിനായിരം പേര്‍ക്ക് കൈയോ കാലോ നഷ്ടമായി എന്നതും മറ്റൊരു ഭയാനകമായ ചിത്രമാണ്. പലസ്തീനില്‍ ഇസ്രയേല്‍ തുടരുന്ന ആക്രമണം ചെറുക്കുന്നതില്‍ പരാജയപ്പെട്ടതോടെ പ്രധാനമന്ത്രി മുഹമ്മദ് ഷ്തയ്യ രാജി വച്ചതും പലസ്തീനികള്‍ക്ക് വലിയ തിരിച്ചടിയായി. ഗാസ മുനമ്പിലെ ആക്രമണവും വെസ്റ്റ് ബാങ്കിലെയും ജറുസലേമിലെയും തുടരെയുള്ള അതിക്രമങ്ങളും വര്‍ധിച്ച പശ്ചാത്തലത്തിലാണ് രാജി സമര്‍പ്പിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മങ്കര റെയിൽവേ ഗേറ്റ് ജൂലൈ അഞ്ച് മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് ഡെപ്യൂട്ടി കലക്ടർ  (5 minutes ago)

കളി കൈയിലിരിക്കട്ടെ എന്ന് സി എം  (7 minutes ago)

Bhai-colony 'ഭായി' കോളനിയിൽ ചെന്നിത്തല ഇന്നെത്തും  (17 minutes ago)

പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....  (43 minutes ago)

  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....  (1 hour ago)

പ്രൊമിത്യൂസ് ഇന്നൊവേഷൻ കോൺക്ലേവ് 2026; 17 സ്റ്റാർട്ടപ്പുകളിലായി 13.5 കോടിയിലധികം രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു  (1 hour ago)

കണ്ണൂർ ഇരിക്കൂർ സ്വദേശിയായ വ്യാപാരി കർണാടകയിലെ കുടക് വീരാജ്പേട്ടയിലുള്ള സ്വന്തം സ്ഥാപനത്തിൽ കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

വടകരയിൽ ഡിവൈഎഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

പാൽഘറിൽ കനത്തമഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണു മലയാളി മരിച്ചു...  (2 hours ago)

മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...  (2 hours ago)

സംസ്ഥാനത്ത് സ്വർണം, വെള്ളി വില മുകളിലോട്ട്....  (2 hours ago)

ഭഷ്യവിഷബാധയേറ്റ്‌ മരിച്ച യുവാവിന്റെ ആന്തരികാവയവ പരിശോധനാറിപ്പോർട്ട്‌ രണ്ട്‌ ദിവസത്തിനകം...  (3 hours ago)

വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ  (3 hours ago)

വിളപ്പിൽശാലയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി..  (3 hours ago)

സാങ്കേതിക തകരാർ... ദുബൈ-കൊച്ചി വിമാനം റദ്ദാക്കി...  (3 hours ago)

Malayali Vartha Recommends