പോളണ്ടിലേക്കുള്ള യാത്രയിൽ ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി സഞ്ചരിച്ചിരുന്ന റോയൽ എയർ ഫോഴ്സ് വിമാനത്തിൽ സാറ്റലൈറ്റ് സിഗ്‌നലുകൾ റഷ്യ ബ്ലോക്ക് ചെയ്തതായി ചില സൂചനകൾ പുറത്തു വരുന്നു...
പോളണ്ടിലേക്കുള്ള യാത്രയിൽ ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി സഞ്ചരിച്ചിരുന്ന റോയൽ എയർ ഫോഴ്സ് വിമാനത്തിൽ സാറ്റലൈറ്റ് സിഗ്‌നലുകൾ റഷ്യ ബ്ലോക്ക് ചെയ്തതായി ചില സൂചനകൾ പുറത്തു വരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്‌ച്ചയായിരുന്നു സംഭവം.
ഏതാണ്ട് അര മണിക്കൂറോളം വിമാനത്തിന്റെ ജി പി എസ് സിഗ്‌നലും ഇന്റർനെറ്റ് കണക്ഷനും ജാം ആക്കി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നു. പ്രതിരോധ സെക്രട്ടറിയും ചില മാധ്യമ പ്രവർത്തകരുമായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഈ പ്രശ്നം കൊണ്ട് വിമാനത്തിന്റെ സുരക്ഷക്ക് പ്രശ്നമൊന്നുമില്ലെന്ന് ഗ്രാന്റ് ഷാപ്സിന് ഉറപ്പു നൽകിയതായും റിപ്പോർട്ടിൽ പറയുന്നു.
ജി പി എസ് നാവിഗേഷൻ പ്രവർത്തന രഹിതമായാലും ഡസ്സ്സ്ല്ട്ട് 900 എൽ എക്സ് ഫാൽക്കൻ ജെറ്റിൽ നാവിഗേഷനുതകുന്ന മറ്റ് സംവിധാനങ്ങളും ഉണ്ട്. എയർഫോഴ്സ് വിമാനങ്ങൾ ഇത്തരം സാഹചര്യങ്ങൾ അഭിമുഖീകരിക്കാൻ സജ്ജമാണെങ്കിലും, ഇത്തരമൊരു സാഹചര്യം യാത്രാ വിമാനങ്ങൾക്ക് ഒരു ഭീഷണി തന്നെയാകും. യാത്രക്കാരുടെ ജീവൻ വരെ അപകടത്തിലാകുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കാൻ കഴിയും.
ഇത്തരമൊരു പ്രവൃത്തി ക്ഷമയർഹിക്കുന്ന ഒന്നല്ലെന്നും, റഷ്യയുടെ ഭാഗത്തു നിന്നുണ്ടായത് നിരുത്തരവാദപരമായ പ്രവർത്തനമാണെന്നും ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ഗ്രാന്റ് ഷാപ്സ് പറഞ്ഞു. ശീതയുദ്ധത്തിന് ശേഷം പോളണ്ടിൽ നടന്ന ഏറ്റവും വലിയ സൈനിക പ്രകടനത്തിന് സാക്ഷ്യം വഹിച്ച് പോളണ്ടിൽ നിന്നും മടങ്ങി വരുമ്പോഴായിരുന്നു ഇത് സംഭവിച്ചത്. പുടിന്റെ യുക്രെയിൻ ആക്രമണവുമായും കലിനിൻഗ്രാഡിന് ചുറ്റുമുള്ള അതീവ കരുതലുമായും ഈ സംഭവത്തിന് ബന്ധമുണ്ടെന്നാണ് പ്രതിരോധ വൃത്തങ്ങൾ നൽകുന്ന സൂചന.
റഷ്യൻ ആക്രമണത്തിന് ശേഷം ഏറ്റവുമധികം റേഡിയോ സിഗ്‌നലുകൾ ജാം ചെയ്യപ്പെടുന്ന രാജ്യമായി യുക്രെയിൻ മാറിയിട്ടുണ്ട്. നേരിട്ടുള്ള യുദ്ധത്തിനു പുറമെ, ഒളിവിൽ നടക്കുന്ന ഇലക്ട്രോണിക് യുദ്ധത്തിന്റെ ഭാഗമായിട്ടാണ് ഇത് സംഭവിക്കുന്നത്. ഇക്കാര്യത്തിൽ റഷ്യൻ സാങ്കേതിക വിദഗ്ദ്ധർ ഏറെ മുൻപിലാണ് താനും.
https://www.facebook.com/Malayalivartha