ഗാസയിൽ ഭക്ഷണത്തിന് കാത്തുനിന്ന ജനക്കൂട്ടത്തിനുനേരെ ഇസ്രയേൽ സൈന്യത്തിന്റെ വെടിവയ്പ്പ്, 21 പലസ്തീൻകാർ കൊല്ലപ്പെട്ടു, 150 പേർക്ക് പരുക്ക്, പലസ്തീൻ തോക്കുധാരികളാണ് വെടിയുതിർത്തതെന്ന് ഇസ്രയേൽ
റമദാൻ വ്രതം ആരംഭിച്ചെങ്കിലും ആക്രമണങ്ങളിൽ നിന്ന് ഒരിഞ്ച് പിന്നോട്ട് പോകാൻ ഇസ്രയേൽ തയ്യാറല്ല. ഹമസിനെ ഉന്മൂലനം ചെയ്യാതെ മുന്നോട്ടില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് പ്രധാനന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയിൽ അഭയാർഥി ക്യാമ്പുകൾക്ക് നേരെയും ഭക്ഷണത്തിനായി വരിനിൽക്കുന്നവർക്ക് നേരെയും നിരന്തരം ആക്രമണം തുടരുകയാണ് ഇസ്രായേൽ. ഗാസ സിറ്റിയിൽ വ്യാഴാഴ്ച രാത്രി ഭക്ഷണത്തിന് കാത്തുനിന്ന ജനക്കൂട്ടത്തിനുനേരെ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പിൽ 21 പലസ്തീൻകാർ കൊല്ലപ്പെട്ടു.
150 പേർക്ക് പരുക്കേറ്റതായി ഗാസ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പലസ്തീൻ തോക്കുധാരികളാണ് വെടിയുതിർത്തതെന്നാണ് ഇസ്രയേൽ ഭാഷ്യം. ജനങ്ങളുടെമേൽ ട്രക്കുകൾ ഇടിച്ചുകയറിയെന്നും പറയുന്നു. കഴിഞ്ഞ ദിവസങ്ങളിലും ഗാസ സിറ്റിയിൽ ഭക്ഷണവിതരണത്തിനിടെ വെടിവയ്പുണ്ടായിരുന്നു. സെൻട്രൽ ഗാസ മുനമ്പിലെ അൽ-നുസൈറാത്ത് ക്യാമ്പിലെ ഒരു സഹായ വിതരണ കേന്ദ്രത്തിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ എട്ട് പേരാണ് കൊല്ലപ്പെട്ടത്. വടക്കൻ ഗാസ റൗണ്ട് എബൗട്ടിൽ എയ്ഡ് ട്രക്കുകൾക്കായി കാത്തുനിന്ന ജനക്കൂട്ടത്തിന് നേരെ ഇസ്രായേൽ നടത്തിയ വെടിവെപ്പില്‍ 21 പേർ കൊല്ലപ്പെടുകയും 150-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
എന്നാല്‍ സഹായകേന്ദ്രങ്ങള്‍ ആക്രമിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ ഇസ്രായേല്‍ സൈന്യം നിഷേധിച്ചു. വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് മാത്രം റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങളോട് അഭ്യര്‍ഥിക്കുന്നതായി ഐഡിഎഫ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഇതുവരെ ഗാസയിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 31,490 ആയി. 73,439 പേർക്കു പരുക്കേറ്റു.
അതിനിടെ ഗാസ വെടിനിർത്തലിനുള്ള ഹമാസിന്റെ പുതിയ നിർദേശങ്ങൾ അംഗീകരിക്കുന്നില്ലെങ്കിലും സമാധാനചർച്ചയ്ക്ക് ഖത്തറിലേക്കു പ്രതിനിധിയെ അയയ്ക്കുമെന്ന് ഇസ്രയേൽ വ്യക്തമാക്കി. 12 ലക്ഷം പലസ്തീൻകാർ തിങ്ങിനിറഞ്ഞ തെക്കൻ ഗാസയിലെ റഫ പട്ടണം ആക്രമിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകിയതായി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു.
ബന്ദികളെ മോചിപ്പിക്കുന്നതിനു പകരം ഇസ്രയേൽ ജയിലുകളിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന 100 പലസ്തീൻ തടവുകാരെ വിട്ടയയ്ക്കണം, സ്ഥിരമായ വെടിനിർത്തൽ വേണം എന്നിവയാണു ഹമാസിന്റെ ആവശ്യങ്ങൾ. ധ്യസ്ഥരായ ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങൾ വഴിയാണു ഹമാസ് പുതിയ നിർദേശങ്ങൾ നൽകിയത്. ഗാസ വെടിനിർത്തലിനുള്ള ഹമാസിന്റെ പുതിയ നിർദേശങ്ങൾ അംഗീകരിക്കുന്നില്ലെങ്കിലും സമാധാനചർച്ചയ്ക്കു ഖത്തറിലേക്ക് പ്രതിനിധിയെ അയയ്ക്കുമെന്ന് ഇസ്രയേൽ വ്യക്തമാക്കി.
കയ്റോയിൽ കഴിഞ്ഞമാസം നടന്ന ചർച്ചയിൽ ഇസ്രയേൽ പങ്കെടുത്തിരുന്നില്ല. 12 ലക്ഷം പലസ്തീൻകാർ തിങ്ങിനിറഞ്ഞ തെക്കൻ ഗാസയിലെ റഫ പട്ടണം ആക്രമിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകിയതായി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. റഫയിലെ ആക്രമണം കാരണം സഹായവിതരണം നടക്കാതിരുന്ന സാഹചര്യത്തിൽ കപ്പൽ മാർഗം, ഭക്ഷണം എത്തിക്കാനുള്ള നീക്കം വിജയം കണ്ടുതുടങ്ങിയതോടെയാണ് ഇസ്രയേലിന്റെ അടുത്ത നീക്കം. കടുത്ത ഭക്ഷണ ക്ഷാമം നേരിടുന്ന ഗാസയിൽ ഉടനടി വെടിനിർത്തൽ ആവശ്യപ്പെട്ട് നിരവധി ലോകനേതാക്കൾ രംഗത്തുവരുന്നതിനിടെയാണ് വീണ്ടും ആക്രമണത്തിന് നെതന്യാഹു ഉത്തരവിടുന്നത്.
https://www.facebook.com/Malayalivartha