മമത ബാനർജിയെ പിന്നിൽ നിന്ന് തള്ളിയത് അയാൾ, സംഭവസമയം വീട്ടിൽ ഉണ്ടായിരുന്നത് ഇവർ, അന്വേഷണം ആരംഭിച്ച് കൊൽക്കത്ത പൊലീസ്, സുരക്ഷാ കാരണങ്ങളാൽ പലതവണ പൊലീസ് മാറിത്താമസിക്കാൻ അഭ്യർഥിച്ചെങ്കിലും മമത സമ്മതിച്ചിരുന്നില്ല...!!!
നെറ്റിയുടെ ഒത്തനടുക്കായി ഒരു വലിയ മുറിവും അതില്‍ നിന്ന് രക്തം ഒലിക്കുന്ന നിലയില്‍ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ചിത്രം കഴിഞ്ഞ ദിവസമാണ് പാര്‍ട്ടി ഔദ്യോഗിക എക്‌സ് പേജിലുടെ പുറത്തുവന്നത്. എന്താണ് മമത ബാനർജിയ്ക്ക് പറ്റിയതെന്ന് ഇപ്പോഴും ഒരു വ്യക്തത വന്നിട്ടില്ല. ഇത് തിരഞ്ഞെടുപ്പിൽ സിംമ്പതി പിടിച്ചുപറ്റാനുള്ള ദിദിയുടെ കളികളെണെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇപ്പോഴും
ഇതേപറ്റി അവ്യക്തത തുടരുകയാണ്.
സംഭവത്തിൽ കൊൽക്കത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. ആരോ പിറകിൽ നിന്നു തള്ളിയതായി മുഖ്യമന്ത്രി പറഞ്ഞ സാഹചര്യത്തിലാണിത്. മുഖ്യമന്ത്രിയുടെ വസതിക്ക് സുരക്ഷ കൂട്ടിയതായി കൊൽക്കത്ത പൊലീസ് കമ്മിഷണർ വിനീത് ഗോയൽ പറഞ്ഞു.വീഴ്ചയ്ക്കു കാരണം പിറകിൽ നിന്നു തള്ളിയതാണെന്ന് എസ്എസ്കെഎം ആശുപത്രി ഡയറക്ടർ ഡോ. മൃൺമയ് ബന്ദോപാധ്യായ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നെങ്കിലും ഇതു തോന്നലായിരിക്കാമെന്ന് അദ്ദേഹം ഇന്നലെ വിശദീകരിച്ചു.
രക്‌തസമ്മര്‍ദം കുറഞ്ഞതാണ് വീഴാനിടയായതെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ വിശദീകരിക്കുന്നത്. കഴിഞ്ഞദിവസം കൊല്‍ക്കത്തയിലെ ഔദ്യോഗികവസതിയില്‍വച്ചാണ് മമത ബാനര്‍ജിക്ക് അപകടമുണ്ടായത്.വ്യാഴാഴ്ച സന്ധ്യയോടെ സ്വീകരണമുറിയിൽ വീണ മമതയുടെ നെറ്റി ഗ്ലാസ് ഷോകേസിൽ ഇടിക്കുകയായിരുന്നു. നെറ്റിയിൽ 3 തുന്നലും മൂക്കിൽ ഒരു തുന്നലുമിട്ടതായി ആശുപത്രി അധികൃതർ പറഞ്ഞു. ആശുപത്രിയിൽ തുടരാൻ അഭ്യർഥിച്ചെങ്കിലും മമത രാത്രി തന്നെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് മമതയെ ആശുപത്രിയിലെത്തി കണ്ടിരുന്നു. മമത വേഗം ആരോഗ്യം വീണ്ടെടുക്കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സില്‍ കുറിച്ചു.
സംഭവം നടക്കുമ്പോൾ അനന്തരവൻ അഭിഷേക് ബാനർജി, സഹോദര ഭാര്യ കാജരി ബാനർജി, ഏതാനും ബന്ധുക്കൾ എന്നിവരാണു വീട്ടിലുണ്ടായിരുന്നത്. ഹൗറ ലോക്സഭാ മണ്ഡലത്തിൽ പ്രസൂൻ ബാനർജിയെ വീണ്ടും സ്ഥാനാർഥിയായി നിർത്തിയതിനെ വിമർശിച്ച സഹോദരൻ ബാബുൻ ബാനർജിയെ നേരത്തേ മമത തള്ളിപ്പറഞ്ഞിരുന്നു.
സഹോദരനുമായുള്ള ബന്ധം വിഛേദിക്കുകയാണെന്നും ആർത്തിയുള്ളവരെ തനിക്ക് ഇഷ്ടമല്ലെന്നും മമത പറഞ്ഞു. ആവശ്യമെങ്കിൽ ഇവിടെ സ്വതന്ത്രനായി മത്സരിക്കുമെന്ന് ബാബുൻ ബാനർജിയും പറഞ്ഞു. എന്നാൽ, മമതയുടെ പരുക്കും കുടുംബത്തിലെ പ്രശ്നങ്ങളും തമ്മിൽ ബന്ധമില്ലെന്നാണ് തൃണമൂൽ നേതാക്കൾ പറയുന്നത്.
കാളിഘട്ടിലെ കുടുംബ വീട്ടിലാണ് മുഖ്യമന്ത്രിയായിട്ടും മമത ബാനർജി താമസിക്കുന്നത്. ഹരീഷ് ചാറ്റർജി സ്ട്രീറ്റിൽ ഇടത്തരക്കാരും സാധാരണക്കാരും താമസിക്കുന്ന റോഡിലാണ് മമതയുടെ ചെറിയ വീട്. ഓടിട്ട മേൽക്കൂര ചോർന്നൊലിച്ചതിനെത്തുടർന്ന് ഏതാനും വർഷം മുൻപ് അറ്റകുറ്റപ്പണി ചെയ്തിരുന്നു.സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇവിടെ നിന്നു മാറിത്താമസിക്കാൻ പലതവണ പൊലീസ് അഭ്യർഥിച്ചെങ്കിലും മമത സമ്മതിച്ചിരുന്നില്ല.
https://www.facebook.com/Malayalivartha