യാത്രക്കാരുമായി പറന്ന യുണൈറ്റഡ് എയർലൈൻസ് ബോയിങ് വിമാനത്തിൽ ഗുരുതര തകരാർ, അടിയന്തര ലാൻഡിങ്ങിന് പിന്നാലെ നടത്തിയ പരിശോധനയിൽ കണ്ടത്, വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി വെച്ചെങ്കിലും സംഭവിച്ചത്
നിരവധി യാത്രക്കാരുമായി പറന്ന ബോയിങ് വിമാനത്തിൽ കണ്ടെത്തിയത് ഗുരുതര തകരാർ. ബോയിംഗ് വിമാനക്കമ്പനിയുടെ തന്നെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന രീതിയിലുള്ള നിരവധി സംഭവങ്ങളാണ് അടുത്തിടെ ഉണ്ടായത്. അമേരിക്കയിലെ ഒറിഗോൺ വിമാനത്താവളത്തിലാണ് ഗുരുതരമായ തകരാറുമായി യുണൈറ്റഡ് എയർലൈൻറെ ബോയിംഗ് വിമാനം അടിയന്തര ലാൻഡിങ് നടത്തിയത്. ബോയിംഗ് 737 വിമാനത്തിൽ 139 യാത്രക്കാരും 6 ക്രൂ അംഗങ്ങളുമാണ് ഉണ്ടായിരുന്നത്.
ലാൻഡ് ചെയ്യാൻ വൈകിയിരുന്നെങ്കിൽ യാത്രക്കാരുടേയും ജീവനക്കാരുടേയും ജീവൻ തന്നെ അപകടത്തിലാകുമായിരുന്നു. വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത പിന്നാലെ നടത്തിയ പരിശോധനയിലാണ് ആ അപകടം കണ്ടെത്തിയത്.പ്രാദേശിക സമയം11.30ഓടെയായിരുന്നു ഒറിഗോണിലെ റോഗ് വാലി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് യുണൈറ്റഡ് എയർലൈൻ വിമാനം ലാൻഡ് ചെയ്തത്. സാൻഫ്രാൻസിസ്കോയിൽ നിന്ന് ടേക്ക് ഓഫ് ചെയ്തതായിരുന്നു ഈ വിമാനം.
വിമാനത്തിൽ നിന്ന് യാത്രക്കാർ ഇറങ്ങിയ ശേഷം പാർക്കിംഗ് ഗേറ്റിൽ വച്ച് നടത്തിയ പരിശോധനയിലാണ് എക്റ്റേണൽ പാനൽ കാണാനില്ലെന്ന് വ്യക്തമായത്. യുണൈറ്റഡ് ഗുരുതര തകരാറ് കണ്ടെത്തിയതിന് പിന്നാലെ വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ച് കാണാതായ ഭാഗം കണ്ടെത്താനായി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
സംഭവത്തിന് പിന്നാലെ വിമാനത്താവളത്തിൽ എമർജൻസി പ്രഖ്യാപിച്ചിരുന്നു. സംഭവത്തിൽ വിമാനക്കമ്പനി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എക്സ്റ്റേണൽ പാനൽ കാണാതായ വിമാനത്തിന് 25 വർഷത്തെ പഴക്കമാണുള്ളത്. കോണ്ടിനെന്‍റൽ എയർലൈന്റെ ഭാഗമായിരുന്നു ഈ വിമാനം. 2012ൽ ഇരു കമ്പനികളും ഒന്നായതോടെ ഈ വിമാനം യുണൈറ്റഡ് എയർലൈന്റെ ഭാഗമാവുകയായിരുന്നു.
അതേസമയം ടേക്ക് ഓഫിന് പിന്നാലെ തീ പിടിച്ച് വിമാനം തകർന്നുവീണ് ഉണ്ടായ അപകടത്തിൽ മുഴുവൻ യാത്രക്കാരും മരിച്ചു. ഏഴ് യാത്രക്കാരും എട്ട് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. പടിഞ്ഞാറന്‍ റഷ്യയിലെ വ്യോമതാവളത്തില്‍നിന്ന് പറന്നുയര്‍ന്ന റഷ്യൻ കാർഗോ വിമാനമാണ് മോസ്കോയുടെ വടക്ക് കിഴക്കൻ മേഖലയിലുള്ള ഇവാനോവോയ്ക്ക് സമീപം തകർന്നുവീണത്.
റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ ഇല്യുഷിൻ സെക്കൻഡ് 76 ഇനത്തിലുള്ള വിമാനമാണിത്. പശ്ചിമ റഷ്യയിലെ സൈനിക കേന്ദ്രത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനം ചൊവ്വാഴ്ചയാണ് തകർന്നത്. ടേക്ക് ഓഫിന് പിന്നാലെ എൻജിനിൽ തീ പടർന്നാണ് അപകടമുണ്ടായതെന്നാണ് റഷ്യൻ പ്രതിരോധ മന്ത്രി വിശദമാക്കുന്നത്. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായാണ് റഷ്യൻ മാധ്യമങ്ങൾ വിശദമാക്കുന്നത്.
https://www.facebook.com/Malayalivartha