ലോകത്ത് 23 കോടി സ്ത്രീകൾ ചേലാകർമ്മത്തിന് ഇരയായി...ഞെട്ടിക്കുന്ന റിപ്പോർട്ട്...എട്ട് വർഷത്തിനിടെ മൂന്ന് കോടി വർദ്ധിച്ചു,. ഈ ആചാരം ഇപ്പോഴും നിർഭയമായി തുടരുന്നു....വൈദ്യസഹായം പോലും ഉണ്ടായിരുന്നില്ല...
സുന്നത്ത് കല്യാണം എന്ന ആചാരം മുസ്ലിങ്ങള്‍ക്കിടയിലുണ്ട് എന്നത് വാസ്തവമാണ്.സ്ത്രീ ലൈംഗിക അവയവത്തിന്റെ ഘടനയില്‍ മാറ്റം വരുത്തല്‍ (Female Genital Mutilation) എന്നാണ് ലോകാരോഗ്യ സംഘടന സ്ത്രീകളിലെ ചേലാകര്‍മത്തിന് നല്‍കിയിരിക്കുന്ന പേര്.ഇപ്പോഴിതാ ഞെട്ടിക്കുന്ന ഒരു റിപ്പോർട്ടാണ് പുറത്തു വരുന്നത്. ലോകമെമ്പാടുമുള്ള 23 കോടി സ്ത്രീകൾ ചേലാകർമ്മത്തിന് ഇരയായിട്ടുണ്ടെന്ന് റിപ്പോർട്ട് . ലോകമെമ്പാടുമുള്ള നിരവധി സംഘടനകൾ പരിശ്രമിച്ചിട്ടും, അത്തരം സ്ത്രീകളുടെ എണ്ണം തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും യൂണിസെഫിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു . 2016-നെ അപേക്ഷിച്ച്, ‘പരിച്ഛേദന’യ്‌ക്ക് വിധേയരായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും എണ്ണം കഴിഞ്ഞ എട്ട് വർഷത്തിനിടെ മൂന്ന് കോടി വർദ്ധിച്ചു, അതായത് ഏകദേശം 15 ശതമാനമാണ് ഇക്കാലയളവിലെ വർദ്ധനവ് .
ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ഇത് നിരോധിച്ചിട്ടുണ്ടെങ്കിലും, ഈ ആചാരം ഇപ്പോഴും നിർഭയമായി തുടരുന്നു. ലോകത്തിലെ 92-ലധികം രാജ്യങ്ങളിൽ ഈ രീതി തുടരുന്നു. ചേലാകർമ്മ സമയത്ത് പെൺകുട്ടികൾക്ക് വൈദ്യസഹായം പോലും ഉണ്ടായിരുന്നില്ല എന്നതാണ് ഏറ്റവും ആശങ്കാജനകമായ കാര്യമെന്നും റിപ്പോർട്ടിൽ പറയുന്നു.സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 14.4 കോടിയിലധികം കേസുകളുള്ള ആഫ്രിക്കൻ രാജ്യങ്ങളാണ് ഇതിൽ മുന്നിൽ . ഏഷ്യയിൽ എട്ട് കോടി കേസുകളും മിഡിൽ ഈസ്റ്റിൽ 6 ദശലക്ഷത്തിലധികം കേസുകളും രേഖപ്പെടുത്തിയിട്ടുണ്ട്.പെണ്‍ ചേലാകര്‍മം, സുന്നത്ത് കല്യാണം എന്നും ഇതിന് പേരുണ്ട്. ശരിക്കും എന്താണ് സ്ത്രീകളിലെ സുന്നത്ത് കല്യാണം. എന്തിന് വേണ്ടിയാണ് ഇത് ചെയ്യുന്നത്.ആരോഗ്യകരമായ കാരനങ്ങള്‍ക്കല്ലാതെ, ഭാഗികമായോ പൂര്‍ണമായോ സ്ത്രീ ലൈംഗിക അവയവങ്ങള്‍ മുറിച്ചു മാറ്റുകയോ മുറിവേല്‍പ്പിക്കുകയോ ചെയ്യുന്നതിനെയാണ് സ്ത്രീകളിലെ ചേലാകര്‍മം എന്ന് വിളിക്കുന്നത്.
പുറത്തുകാണുന്ന സ്ത്രീ ലൈംഗികാവയവങ്ങള്‍ ഭാഗികമായോ പൂര്‍ണമായോ മുറിച്ചുമാറ്റുന്ന പ്രക്രിയയാണ് ഇത്. ഭഗശിശ്‌നിക, ഗുഹ്യഭാഗത്തെ തൊലി എന്നിവയാണ് മുറിച്ചുകളയുന്നത്.സ്ത്രീകളിലെ ലൈംഗിക വികാരം കുറയ്ക്കാന്‍ വേണ്ടി എന്നാണ് ഇതിന് കാരണമായി പലപ്പോഴും പറയപ്പെടുന്നത്. സ്ത്രീയുടെ വൃത്തിയില്ലാത്ത ലൈംഗിക അവയവങ്ങള്‍ ശുചിയാക്കലാണ് ഇതെന്നും പറയപ്പെടുന്നുണ്ട്.സോമാലിയ, സുഡാന്‍, എതോപ്യ, ഈജിപ്ത്, മാലി തുടങ്ങിയ രാജ്യങ്ങളില്‍ സ്ത്രീകളിലാണ് സുന്നത്ത് കല്യാണം ഏറ്റവും കൂടിയ അളവിലുള്ളത് 13 കോടിയിലധികം സ്ത്രീകള്‍ സുന്നത്ത് കല്യാണത്തിന് വിധേയയായിട്ടുണ്ട് എന്നാണ് പഠനങ്ങള്‍ പറയുന്നത്.മാസമുറ താളം തെറ്റല്‍, അണുബാധ, രക്തസ്രാവം, വൃക്ക തകരാറിലാകല്‍, ഗര്‍ഭധാരണത്തിലെ പ്രശ്‌നങ്ങള്‍, പ്രസവത്തില്‍ പ്രശ്‌നങ്ങള്‍ എന്നിങ്ങനെ എണ്ണമറ്റ പ്രത്യാഘാതങ്ങളാണ് സ്ത്രീ ശരീരത്തില്‍ സുന്നത്ത് കല്യാണം ഉണ്ടാക്കുന്നത്.
മാസമുറ പോകാനും മൂത്രമൊഴിക്കാനും ചെറിയ ഒരു ദ്വാരം മാത്രം ബാക്കിയാക്കി രണ്ട് വശത്തെ തൊലികള്‍ തുന്നിക്കെട്ടുന്ന പരിപാടിയും ചിലയിടങ്ങളില്‍ സാധാരണമാണ്.കല്യാണം കഴിഞ്ഞ് മാത്രമേ തുന്നിക്കെട്ട് അഴിക്കാവൂ എന്നാണ്. സ്വയം ഭോഗം, വിവാഹത്തിന് മുന്‍പുള്ള ബന്ധങ്ങള്‍ തുടങ്ങിയവയില്‍ നിന്നും സ്ത്രീകളെ അകറ്റിനിര്‍ത്താനാണ് ഇതെന്ന് പറയപ്പെടുന്നു.ആശുപത്രിയിലല്ല, ആയമാരോ പ്രായമായ സ്ത്രീകളോ ആണ് സുന്നത്ത് കല്യാണം നടത്തിക്കൊടുക്കുന്നത്. കത്തി, ബ്ലേഡ്, ഉളി തുടങ്ങിയ സാധനങ്ങള്‍ ഉപയോഗിച്ചാണ് മുറിച്ചുമാറ്റല്‍.ഇസ്ലാം മതം സ്ത്രീകളിലെ ചേലാകര്‍മം നിര്‍ബന്ധമാക്കിയിട്ടുണ്ടോ. പിന്നെ എന്തിനാണ് ഇത് നടത്തുന്നത്. സംവാദങ്ങളും വിവാദങ്ങളും തുടരുക തന്നെയാണ്.മുസ്ലിം സ്ത്രീകളില്‍ മാത്രമല്ല, കൃസ്ത്യന്‍, ജൂത, മതങ്ങളില്‍പെട്ട സ്ത്രീകളിലും സുന്നത്ത് കല്യാണം നടത്താറുണ്ടത്രേ. മാതാപിതാക്കള്‍ തന്നെയാണ് പലപ്പോഴും ഇതിന് മുന്‍കൈയ്യെടുക്കുന്നത്.
എണ്ണത്തില്‍ കുറവാണെങ്കിലും അമേരിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, കാനഡ, ഡെന്മാര്‍ക്ക്, ഫ്രാന്‍സ്, സ്വീഡന്‍ തുടങ്ങിയ വികസിത രാജ്യങ്ങളിലും സ്ത്രീകളിലെ സുന്നത്ത് കല്യാണം നടക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.സ്ത്രീകളിലെ സുന്നത്ത് കല്യാണം നിയമം മൂലം നിരോധിച്ച രാജ്യങ്ങളുണ്ട്. ആഗോളതലത്തില്‍ ഇത് നിരോധിക്കണമെന്ന് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ അഭിപ്രായപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha