ഗാസയില്‍ നിന്ന് രക്ഷപ്പെട്ട ഹമാസ് തീവ്രവാദികളെ ഉന്നം വച്ച് ഇസ്രായേല്‍ സൈന്യം...അഭയര്‍ഥി ക്യാമ്പുകള്‍ക്കുനേരെ ശക്തമായ പോരാട്ടം തുടങ്ങി...ഏറെ വൈകാതെ ഹസമാസുകളുടെ വനിതാ വിഭാഗം ആയുധമെടുത്തു, പോരാടുന്ന സാഹചര്യത്തെ ഒരിക്കലും ഉള്‍ക്കൊള്ളാവില്ലെന്നു വ്യക്തമാക്കി...

ഗാസയില്‍ നിന്ന് രക്ഷപ്പെട്ട ഹമാസ് തീവ്രവാദികളെ ഉന്നം വച്ച് ഇസ്രായേല്‍ സൈന്യം അഭയര്‍ഥി ക്യാമ്പുകള്‍ക്കുനേരെ ശക്തമായ പോരാട്ടം തുടങ്ങി. ഗാസയില്‍ അഭയം തേടിയിരിക്കുന്ന 15 ലക്ഷത്തോളം പലസ്തീനികള്‍ അയ്യായിരത്തോളം ഹമാസ് തീവ്രവാദികളെ ഭക്ഷണം കൊടുത്തു സംരക്ഷിക്കുന്നതായാണ് ഇസ്രായേലിന്റെ കണ്ടെത്തല്‍. ഭൂമിക്കടിയിലെ തുരങ്കത്തില്‍നിന്ന് പുറത്തു ചാടിയ ഹമാസുകള്‍ വിവിധ ആശുപത്രികളില്‍ അഭയം തേടിയതോടെ ഇസ്രായേല്‍ ആശുപത്രികള്‍ക്കു നേരേ വീണ്ടും ആക്രമണം ശക്തമാക്കിയിരിക്കുന്നു.നിലവില്‍ റാഫയിലെ അഭയാര്‍ഥി ക്യാമ്പുകള്‍ മറയാക്കി ഹമാസുകള്‍ വന്‍തോതില്‍ ആയുധശേഖരണം നടത്തുന്നതായാണ് ഇസ്രായേല്‍ പറയുന്നത്. മരണം വരെ പോരാട്ടം എന്ന മട്ടില്‍ ഹമാസുകള്‍ പലസ്തീനി സ്ത്രീകളെ ചാവേറുകളായും പോരാളികളായും ഉപയോഗിക്കാന്‍ നീക്കം നടത്തുന്നതായാണ് ഇസ്രായേല്‍ സംശയിക്കുന്നത്.
ഏറെ വൈകാതെ ഹസമാസുകളുടെ വനിതാ വിഭാഗം ആയുധമെടുത്തു പോരാടുന്ന സാഹചര്യത്തെ ഒരിക്കലും ഉള്‍ക്കൊള്ളാവില്ലെന്നു വ്യക്തമാക്കിയാണ് ഇസ്രായേല്‍ ശക്തമായ കരയുദ്ധത്തിലേക്ക് കടക്കുന്നത്.
യഹൂദരെ സംബന്ധിച്ച് ഓശാനയും പെസഹായും ഉള്‍പ്പെടെ വിശുദ്ധമായ തിരുകര്‍മങ്ങളുടെ ദിവസങ്ങളാണ് വരാനിരിക്കുന്നത്. ഈ ദിവസങ്ങളില്‍ യഹൂദ വിശ്വാസികള്‍ സിനഗോഗുകളിലും മറ്റിടങ്ങൡും പെസഹാ ആചരിക്കാന്‍ ഒരുമിച്ചുകൂടും. അമേരിക്കയില്‍ നിന്നുള്‍പ്പെടെ ഈ ദിസങ്ങളില്‍ യഹൂദര്‍ ജറുസലേമില്‍ സംഗമിക്കുന്നുണ്ട്. മാത്രവുമല്ല പ്രവാസികളായ യഹൂദര്‍ ഇസ്രായേലിലേക്ക് അവധി ആഘോഷത്തിന് വരുന്നതും ഇതേ വേളയിലാണ്. യഹൂദരുടെ സംഗമസ്ഥലങ്ങളില്‍ ഹമാസുകള്‍ വന്‍ ആക്രമണം നടത്തുമെന്നാണ് ഇസ്രായേലിന്റെ ആശങ്ക. ഇത്തരമൊരു സാഹചര്യമുണ്ടായാല്‍ ആ നിമിഷം ഹമാസുകള്‍ക്കു നേരേ ആണവായുധവും രാസവാതകങ്ങളും പ്രയോഗിക്കാനുള്ള നീക്കത്തിലാണ് ഇസ്രായേല്‍ സൈന്യം.
അതിനിടെ റാഫയില്‍ കരയാക്രമണം എങ്ങനെയൊഴിവാക്കാം എന്നു ചര്‍ച്ച ചെയ്യാന്‍ ഒരു സംഘത്തെ അമേരിക്കയിലേക്ക് അയയ്ക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ഗാസയില്‍ പോരാട്ടം നടത്തുന്ന ഇസ്രയേലിനെ നിയന്ത്രിക്കാന്‍ ബൈഡന്‍ ഇതുവരെ നടത്തിയിട്ടുള്ള പരസ്യശ്രമങ്ങളില്‍ ഒന്നാണിത്. വരുംദിവസങ്ങളില്‍ സംഘത്തെ അയക്കാമെന്ന് നെതന്യാഹു സമ്മതം അറിയിക്കുകയും ചെയ്തു.എന്നാല്‍, ഹമാസ് തീവ്രവാദികളെ ഉന്മൂലനം ചെയ്യുന്നതുള്‍പ്പെടെയുള്ള യുദ്ധലക്ഷ്യങ്ങളെല്ലാം നേടുന്നതിന് ഇസ്രയേല്‍ പ്രതിജ്ഞാബദ്ധമാണെന്ന് ബൈഡനുമായുള്ള ഫോണ്‍ സംഭാഷണത്തിനുശേഷം ഇറക്കിയ പ്രസ്താവനയില്‍ നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്. ഗാസയില്‍ തമ്പടിച്ചിരിക്കുന്ന എല്ലാ ഹമാസുകളെയും വകവരുത്തുമെന്നും ഇസ്രായേലി ബന്ധികളെ തിരിച്ചുനല്‍കും വരെ പോരാട്ടം തുടരുമെന്നും നെതന്യാഹു ആവര്‍ത്തിച്ചിരിക്കുകയാണ്.
റാഫയില്‍ കരയുദ്ധം നടത്തുന്നത് അബദ്ധമാകുമെന്ന് യു.എസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവന്‍ ഇസ്രായേലിന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. അഭയാര്‍ഥിക്യാമ്പുകളില്‍ കഴിയുന്ന സ്ത്രീകളും രോഗികളും കുട്ടികളും ഉള്‍പ്പെടെ നിരപരാധികളായ ഒട്ടേറെപ്പേര്‍ മരിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ഈ നിര്‍ദേശമുണ്ടായിരിക്കുന്നത്. വെടിനിര്‍ത്തലിനും ബന്ദിമോചനത്തിനുമായുള്ള ചര്‍ച്ച ഖത്തറിലെ ദോഹയില്‍ പുരോഗമിക്കുകയാണ്.ഹമാസ് മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ പദ്ധതിക്കു ബദല്‍ തയ്യാറാക്കി ഉടന്‍ അവര്‍ക്കു കൈമാറുമെന്ന് ഖത്തര്‍ വ്യക്തമാക്കിയിട്ടുണ്ട്.നിലവില്‍ ഹമാസ് തീവ്രവാദികളുടെ മുന്‍നിരയില്‍പ്പെട്ട അന്‍പതോളം പേരെ ഇസ്രായേല്‍ സൈന്യം വകവരുത്തിയിട്ടുണ്ട്. ഇനിയും നൂറോളം പ്രമുഖ നേതാക്കള്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ ബാക്കിയുണ്ടെന്നാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്. ഒക്ടോബര്‍ ഏഴിന് ഗാസയില്‍ ഇസ്രയേല്‍ ആരംഭിച്ച യുദ്ധത്തില്‍ ഇതോടകം ഇരുപക്ഷത്തുമായി മുപ്പത്തീരായിരം പേര്‍ കൊല്ലപ്പെട്ടുകഴിഞ്ഞു.
ഗാസയിലെ അല്‍ ശിഫ ആശുപത്രിയില്‍ ഇപ്പോഴും ഹമാസ് തീവ്രവാദികള്‍ ഒളിച്ചുകഴിയുന്നതയാണ് ഇസ്രായേല്‍ കരുതുന്നത്. കഴിഞ്ഞ ദിവസം ഹമാസുകാരെന്നു സംശയിക്കുന്ന ഇരുനൂറിലേറെപ്പേരെ പിടികൂടുക മാത്രമല്ല കനത്ത ആക്രമണം ഇസ്രായേല്‍ നടത്തുകയും ചെയ്തിരുന്നു.
മാസങ്ങളായി നീളുന്ന പോരാട്ടത്തില്‍ 1400ലേറെ ഇസ്രയേലികള്‍ ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.വടക്കന്‍ ഗാസയില്‍ നിന്ന് ഇനിയും പലായനം ചെയ്യാത്തവരെ ഹമാസ് അനുകൂലികളായി കണക്കാക്കുമെന്നാണ് ഇസ്രയേല്‍ പറയുന്നത്. നിലവില്‍ ഒരു ലക്ഷത്തിലേറെ പേര്‍ വടക്കന്‍ ഗാസയില്‍ കുടില്‍ കെട്ടി കഴിയുന്നുണ്ട്.
https://www.facebook.com/Malayalivartha
























