Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...


എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...


ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...


കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...


മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ..കുടുംബമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയ്ക്കാണ് ഓഫർ..ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..

ഗാസയില്‍ നിന്ന് രക്ഷപ്പെട്ട ഹമാസ് തീവ്രവാദികളെ ഉന്നം വച്ച് ഇസ്രായേല്‍ സൈന്യം...അഭയര്‍ഥി ക്യാമ്പുകള്‍ക്കുനേരെ ശക്തമായ പോരാട്ടം തുടങ്ങി...ഏറെ വൈകാതെ ഹസമാസുകളുടെ വനിതാ വിഭാഗം ആയുധമെടുത്തു, പോരാടുന്ന സാഹചര്യത്തെ ഒരിക്കലും ഉള്‍ക്കൊള്ളാവില്ലെന്നു വ്യക്തമാക്കി...

20 MARCH 2024 03:51 PM IST
മലയാളി വാര്‍ത്ത

ഗാസയില്‍ നിന്ന് രക്ഷപ്പെട്ട ഹമാസ് തീവ്രവാദികളെ ഉന്നം വച്ച് ഇസ്രായേല്‍ സൈന്യം  അഭയര്‍ഥി ക്യാമ്പുകള്‍ക്കുനേരെ ശക്തമായ പോരാട്ടം തുടങ്ങി. ഗാസയില്‍ അഭയം തേടിയിരിക്കുന്ന 15 ലക്ഷത്തോളം പലസ്തീനികള്‍ അയ്യായിരത്തോളം  ഹമാസ് തീവ്രവാദികളെ ഭക്ഷണം കൊടുത്തു  സംരക്ഷിക്കുന്നതായാണ് ഇസ്രായേലിന്റെ കണ്ടെത്തല്‍. ഭൂമിക്കടിയിലെ തുരങ്കത്തില്‍നിന്ന് പുറത്തു ചാടിയ ഹമാസുകള്‍ വിവിധ  ആശുപത്രികളില്‍ അഭയം തേടിയതോടെ  ഇസ്രായേല്‍ ആശുപത്രികള്‍ക്കു നേരേ വീണ്ടും ആക്രമണം ശക്തമാക്കിയിരിക്കുന്നു.നിലവില്‍ റാഫയിലെ അഭയാര്‍ഥി ക്യാമ്പുകള്‍ മറയാക്കി ഹമാസുകള്‍ വന്‍തോതില്‍ ആയുധശേഖരണം നടത്തുന്നതായാണ് ഇസ്രായേല്‍ പറയുന്നത്. മരണം വരെ പോരാട്ടം എന്ന മട്ടില്‍ ഹമാസുകള്‍ പലസ്തീനി സ്ത്രീകളെ ചാവേറുകളായും പോരാളികളായും ഉപയോഗിക്കാന്‍ നീക്കം നടത്തുന്നതായാണ്  ഇസ്രായേല്‍ സംശയിക്കുന്നത്.

 

ഏറെ വൈകാതെ ഹസമാസുകളുടെ വനിതാ വിഭാഗം ആയുധമെടുത്തു പോരാടുന്ന സാഹചര്യത്തെ ഒരിക്കലും ഉള്‍ക്കൊള്ളാവില്ലെന്നു വ്യക്തമാക്കിയാണ് ഇസ്രായേല്‍ ശക്തമായ കരയുദ്ധത്തിലേക്ക് കടക്കുന്നത്.
യഹൂദരെ സംബന്ധിച്ച് ഓശാനയും പെസഹായും ഉള്‍പ്പെടെ വിശുദ്ധമായ തിരുകര്‍മങ്ങളുടെ ദിവസങ്ങളാണ് വരാനിരിക്കുന്നത്. ഈ ദിവസങ്ങളില്‍ യഹൂദ വിശ്വാസികള്‍ സിനഗോഗുകളിലും മറ്റിടങ്ങൡും പെസഹാ ആചരിക്കാന്‍ ഒരുമിച്ചുകൂടും. അമേരിക്കയില്‍ നിന്നുള്‍പ്പെടെ ഈ ദിസങ്ങളില്‍ യഹൂദര്‍ ജറുസലേമില്‍ സംഗമിക്കുന്നുണ്ട്. മാത്രവുമല്ല പ്രവാസികളായ യഹൂദര്‍ ഇസ്രായേലിലേക്ക് അവധി ആഘോഷത്തിന് വരുന്നതും ഇതേ വേളയിലാണ്.  യഹൂദരുടെ  സംഗമസ്ഥലങ്ങളില്‍ ഹമാസുകള്‍ വന്‍ ആക്രമണം നടത്തുമെന്നാണ് ഇസ്രായേലിന്റെ ആശങ്ക. ഇത്തരമൊരു സാഹചര്യമുണ്ടായാല്‍ ആ നിമിഷം ഹമാസുകള്‍ക്കു നേരേ ആണവായുധവും രാസവാതകങ്ങളും പ്രയോഗിക്കാനുള്ള നീക്കത്തിലാണ് ഇസ്രായേല്‍ സൈന്യം.

അതിനിടെ  റാഫയില്‍ കരയാക്രമണം എങ്ങനെയൊഴിവാക്കാം എന്നു ചര്‍ച്ച ചെയ്യാന്‍ ഒരു സംഘത്തെ അമേരിക്കയിലേക്ക് അയയ്ക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് നിര്‍ദേശിച്ചിട്ടുണ്ട്.  ഗാസയില്‍ പോരാട്ടം നടത്തുന്ന ഇസ്രയേലിനെ നിയന്ത്രിക്കാന്‍ ബൈഡന്‍ ഇതുവരെ നടത്തിയിട്ടുള്ള പരസ്യശ്രമങ്ങളില്‍ ഒന്നാണിത്. വരുംദിവസങ്ങളില്‍ സംഘത്തെ അയക്കാമെന്ന് നെതന്യാഹു സമ്മതം അറിയിക്കുകയും ചെയ്തു.എന്നാല്‍, ഹമാസ് തീവ്രവാദികളെ  ഉന്മൂലനം ചെയ്യുന്നതുള്‍പ്പെടെയുള്ള യുദ്ധലക്ഷ്യങ്ങളെല്ലാം നേടുന്നതിന് ഇസ്രയേല്‍ പ്രതിജ്ഞാബദ്ധമാണെന്ന് ബൈഡനുമായുള്ള ഫോണ്‍ സംഭാഷണത്തിനുശേഷം ഇറക്കിയ പ്രസ്താവനയില്‍ നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്. ഗാസയില്‍ തമ്പടിച്ചിരിക്കുന്ന എല്ലാ ഹമാസുകളെയും വകവരുത്തുമെന്നും ഇസ്രായേലി ബന്ധികളെ തിരിച്ചുനല്‍കും വരെ പോരാട്ടം തുടരുമെന്നും നെതന്യാഹു ആവര്‍ത്തിച്ചിരിക്കുകയാണ്.

 

റാഫയില്‍ കരയുദ്ധം നടത്തുന്നത് അബദ്ധമാകുമെന്ന് യു.എസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവന്‍ ഇസ്രായേലിന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. അഭയാര്‍ഥിക്യാമ്പുകളില്‍ കഴിയുന്ന സ്ത്രീകളും രോഗികളും കുട്ടികളും ഉള്‍പ്പെടെ  നിരപരാധികളായ ഒട്ടേറെപ്പേര്‍ മരിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ഈ നിര്‍ദേശമുണ്ടായിരിക്കുന്നത്. വെടിനിര്‍ത്തലിനും ബന്ദിമോചനത്തിനുമായുള്ള ചര്‍ച്ച ഖത്തറിലെ ദോഹയില്‍ പുരോഗമിക്കുകയാണ്.ഹമാസ് മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ പദ്ധതിക്കു ബദല്‍ തയ്യാറാക്കി ഉടന്‍ അവര്‍ക്കു കൈമാറുമെന്ന് ഖത്തര്‍ വ്യക്തമാക്കിയിട്ടുണ്ട്.നിലവില്‍ ഹമാസ് തീവ്രവാദികളുടെ മുന്‍നിരയില്‍പ്പെട്ട അന്‍പതോളം പേരെ ഇസ്രായേല്‍ സൈന്യം വകവരുത്തിയിട്ടുണ്ട്. ഇനിയും നൂറോളം പ്രമുഖ നേതാക്കള്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ ബാക്കിയുണ്ടെന്നാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്. ഒക്ടോബര്‍ ഏഴിന് ഗാസയില്‍ ഇസ്രയേല്‍ ആരംഭിച്ച യുദ്ധത്തില്‍ ഇതോടകം ഇരുപക്ഷത്തുമായി  മുപ്പത്തീരായിരം പേര്‍ കൊല്ലപ്പെട്ടുകഴിഞ്ഞു.
 

 

ഗാസയിലെ അല്‍ ശിഫ ആശുപത്രിയില്‍ ഇപ്പോഴും ഹമാസ് തീവ്രവാദികള്‍ ഒളിച്ചുകഴിയുന്നതയാണ് ഇസ്രായേല്‍ കരുതുന്നത്. കഴിഞ്ഞ ദിവസം ഹമാസുകാരെന്നു സംശയിക്കുന്ന ഇരുനൂറിലേറെപ്പേരെ പിടികൂടുക മാത്രമല്ല കനത്ത ആക്രമണം ഇസ്രായേല്‍ നടത്തുകയും ചെയ്തിരുന്നു.
മാസങ്ങളായി നീളുന്ന പോരാട്ടത്തില്‍  1400ലേറെ ഇസ്രയേലികള്‍ ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.വടക്കന്‍ ഗാസയില്‍ നിന്ന് ഇനിയും പലായനം ചെയ്യാത്തവരെ ഹമാസ് അനുകൂലികളായി കണക്കാക്കുമെന്നാണ് ഇസ്രയേല്‍ പറയുന്നത്. നിലവില്‍ ഒരു ലക്ഷത്തിലേറെ പേര്‍ വടക്കന്‍ ഗാസയില്‍ കുടില്‍ കെട്ടി കഴിയുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാമ്പു കടിയേറ്റ് കായംകുളത്ത് യുവതിക്ക് ദാരുണാന്ത്യം  (15 minutes ago)

കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി  (25 minutes ago)

ലോക പുസ്തക ദിനത്തില്‍ വായനക്കാര്‍ക്കായി കെ സി വേണുഗോപാലിന്റെ പുസ്തകം  (3 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും  (3 hours ago)

കളിക്കുന്നതിനിടെ കലത്തില്‍ കുടുങ്ങിപ്പോയ നാല് വയസുകാരന് രക്ഷകരായി ഫയര്‍ ഫോഴ്‌സ്  (3 hours ago)

പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി  (3 hours ago)

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് പന്ത്രണ്ട് വയസ്സുകാരന് ദാരുണാന്ത്യം  (4 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി  (4 hours ago)

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം: സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം...  (5 hours ago)

കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...  (5 hours ago)

ജിതിൻ കെ ജോസും ജയസൂര്യയും ഒന്നിക്കുന്നു; ഫാന്റസി, ത്രില്ലർ ജോണറിൽ മായൻ ആരംഭിച്ചു!!!  (5 hours ago)

ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകരുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി  (5 hours ago)

ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത് മുന്‍ വീട്ടുജോലിക്കാരന്‍  (5 hours ago)

എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...  (6 hours ago)

ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...  (6 hours ago)

Malayali Vartha Recommends