Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...


എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...


ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...


കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...


മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ..കുടുംബമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയ്ക്കാണ് ഓഫർ..ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..

ഗാസയില്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയം യു.എന്‍ രക്ഷാസമിതിയ്ക്ക് മുമ്പാകെ കൊണ്ട് വരുമെന്ന് അമേരിക്ക; അടിയന്തര ഇടപെടല്‍ വേണമെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍; സ്വന്തം നിലക്ക് യു.എന്‍ രക്ഷാസമിതിയില്‍ വെടിനിര്‍ത്തല്‍ പ്രമേയം കൊണ്ട് വരാൻ അമേരിക്കയെ പ്രേരിപ്പിക്കുന്നത്, മുപ്പത്തി രണ്ടായിരത്തോളം പേരുടെ മരണവും, ഗാസയില്‍ പിടിമുറുക്കിയ പട്ടിണിയും...

22 MARCH 2024 03:33 PM IST
മലയാളി വാര്‍ത്ത

അമേരിക്ക ഇന്ന്, ഗാസയില്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയം യു.എന്‍ രക്ഷാസമിതിക്കു മുമ്പാകെ കൊണ്ടുവരുമെന്ന് റിപ്പോര്‍ട്ട്. ഖത്തറില്‍ നടന്ന വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ച എങ്ങുമെത്താത്ത സാഹചര്യത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ ആവശ്യപ്പെട്ട, സാഹചര്യത്തിലാണ് ഇത്. മുപ്പത്തി രണ്ടായിരത്തോളം പേരുടെ മരണവും ഗാസയില്‍ പട്ടിണി പിടിമുറുക്കിയതും ലോകത്തുടനീളം ജനരോഷം ശക്തമാക്കിയ സാഹചര്യത്തിലാണ് സ്വന്തം നിലക്ക് യു.എന്‍ രക്ഷാസമിതിയില്‍ വെടിനിര്‍ത്തല്‍ പ്രമേയം കൊണ്ടു വരാന്‍ അമേരിക്കയെ പ്രേരിപ്പിക്കുന്നത്.

ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ വേണം എന്നാവശ്യപ്പെടുന്ന പ്രമേയം ഇന്ന് രാത്രി തന്നെ വോട്ടിനിടും എന്നാണ് സൂചന. നേരത്തെ കൊണ്ടുവന്ന പ്രമേയങ്ങള്‍ ഇസ്രായേലിനു വേണ്ടി അമേരിക്ക വീറ്റോ ചെയ്യുകയായിരുന്നു. ഭൂരിഭാഗം രാജ്യങ്ങളുമായും നടന്ന ആശയവിനിമയത്തിന്റെ അടിസ്ഥാനത്തിലും ബന്ദിമോചനവും ഗസ്സയിലേക്ക് കൂടുതല്‍ സഹായം ഉറപ്പു വരുത്താനും ലക്ഷ്യമിട്ടാണ് പ്രമേയം കൊണ്ടുവരുന്നതെന്ന് യു.എന്നിലെ യു.എസ് അംബാസഡറുടെ വക്താവ് അറിയിച്ചു.

 

ഖത്തറില്‍ നടന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ കാര്യമായ പുരോഗതി ഇല്ലാതെ വന്നതും ബദല്‍നീക്കം ശക്തമാക്കാന്‍ അമേരിക്കയെ പ്രേരിപ്പിക്കുന്നുണ്ട്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിന്‍കന്റെ ആറാമത് പശ്ചിമേഷ്യന്‍ പര്യടനം ആരംഭിക്കാനിരിക്കെ, ഗസ്സയില്‍ പരമാവധി സഹായം ഉറപ്പാക്കാന്‍ അമേരിക്ക വീണ്ടും ഇസ്രായേലിനോട് ആവശ്യപ്പെട്ടു.

റഫക്കു നേരെയുള്ള ഇസ്രായേല്‍ ആക്രമണം ഏറ്റവും വലിയ അബദ്ധമായി മാറുമെന്നും ഹമാസിനെ അമര്‍ച്ച ചെയ്യാന്‍ അത് പര്യാപ്തമാകില്ലെന്നും ആന്റണി ബ്ലിന്‍കന്‍ പറഞ്ഞു. ഇസ്രായേലിന് പരമാവധി ആയുധസഹായം നല്‍കി മേഖലയില്‍ സമാധാനത്തിന് ആഹ്വാനം ചെയ്യുന്ന അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറിയുടെ പുതിയ സന്ദര്‍ശനത്തില്‍ ഒരു നേട്ടവും ഉണ്ടാകില്ലെന്ന് ഫലസ്തീന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ഒട്ടും വൈകരുതെന്ന് യൂറോപ്യന്‍ യൂനിയന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. റഫക്കു നേരെയുള്ള കരയാക്രമണത്തില്‍ നിന്ന് പിന്തിരിയാനും ഇ.യു നേതാക്കള്‍ ഇസ്രായേലിനോട് ആവശ്യപ്പെട്ടു. ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിന്റെ അമേരിക്കന്‍ പര്യടനം കൂടുതല്‍ ആയുധങ്ങള്‍ തേടാനാണെന്ന് മാധ്യമ റിപ്പോര്‍ട്ട്. എഫ് 35, എഫ് 15 പോര്‍വിമാനങ്ങള്‍ കൂടുതലായി ഇസ്രായേല്‍ ആവശ്യപ്പെടുമെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സൈനിക പരാജയം മറച്ചു പിടിക്കാനാണ് സിവിലിയന്‍ സമൂഹത്തിനും കേന്ദ്രങ്ങള്‍ക്കുമെതിരെ ഇസ്രായേല്‍ ക്രൂരമായ ആക്രമണം തുടരുന്നതെന്നും ഹമാസ് കുറ്റപ്പെടുത്തിയിരുന്നു. റഫക്കു നേരെയുള്ള ആക്രമണത്തില്‍ നിന്ന് പിറകോട്ടില്ലെന്ന് ഇസ്രായേലും വ്യക്തമാക്കി. മൂന്നു ദിവസങ്ങളിലായി ഖത്തറില്‍ തുടരുന്ന ചര്‍ച്ചയോട് നിഷേധാത്മക നിലപാടാണ് ഇസ്രായേല്‍ സ്വീകരിക്കുന്നതെന്ന് ഹമാസ് നേതാവ് ഒസാമ ഹംദാന്‍ പറഞ്ഞു. സമഗ്ര പ്രശ്‌ന പരിഹാര ഫോര്‍മുലയാണ് മധ്യസ്ഥ രാജ്യങ്ങള്‍ക്കു മുമ്പാകെ തങ്ങള്‍ സമര്‍പ്പിച്ചതെന്നും എന്നാല്‍ അനാവശ്യ കടും പിടിത്തത്തിലൂടെ വെടിനിര്‍ത്തല്‍ സാധ്യത ഇല്ലാതാക്കുകയാണ് ഇസ്രായേലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതിനിടെ, ഗസ്സയില്‍ 24 മണിക്കൂറിനിടെ 100ലേറെ ഫലസ്തീനികള്‍കൂടി കൊല്ലപ്പെട്ടു. അല്‍ശിഫ ആശുപത്രിയില്‍ നാലാം ദിവസവും ഇസ്രായേല്‍ അതിക്രമം തുടരുകയാണ്. ഗസ്സ സിറ്റിയിലെ അല്‍ശിഫ ആശുപത്രിയില്‍ മിസൈല്‍, ഷെല്‍ ആക്രമണത്തിലും വെടിവെപ്പിലും നിരവധി പേര്‍ കൊല്ലപ്പെട്ടു. പശ്ചിമ ഗസ്സയിലെ അല്‍മിന ഭാഗത്ത് വീടുകള്‍ക്കുനേരെ ഷെല്ലാക്രമണമുണ്ടായി. ഇവിടെത്തന്നെ ശാത്തി അഭയാര്‍ഥി ക്യാമ്പിലും ആക്രമണം നടത്തി. 

സെന്‍ട്രല്‍ ഗസ്സയിലെ ദൈര്‍ അല്‍ ബലാഹില്‍ ബോംബാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും ധാരാളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സെന്‍ട്രല്‍ ഗസ്സയിലെ നുസൈറാത് ക്യാമ്പില്‍ ബോംബാക്രമണത്തില്‍ ഒമ്പതുപേര്‍ കൊല്ലപ്പെട്ടു. ആശുപത്രിയിലെ ഏറ്റുമുട്ടലില്‍ 100ഓളം പോരാളികളെ വധിച്ചതായി ഇസ്രായേല്‍ സൈന്യം അവകാശപ്പെടുന്നുവെങ്കിലും അഭയാര്‍ഥികളെയും രോഗികളെയുമാണ് കൊലപ്പെടുത്തിയതെന്നാണ് ഫലസ്തീന്‍ പക്ഷം. ഗസ്സ യുദ്ധത്തില്‍ ഇതുവരെ കൊല്ലപ്പെട്ട ഫലസ്തീനികള്‍ 31,988 ആയി. 74,188 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാമ്പു കടിയേറ്റ് കായംകുളത്ത് യുവതിക്ക് ദാരുണാന്ത്യം  (15 minutes ago)

കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി  (25 minutes ago)

ലോക പുസ്തക ദിനത്തില്‍ വായനക്കാര്‍ക്കായി കെ സി വേണുഗോപാലിന്റെ പുസ്തകം  (3 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും  (3 hours ago)

കളിക്കുന്നതിനിടെ കലത്തില്‍ കുടുങ്ങിപ്പോയ നാല് വയസുകാരന് രക്ഷകരായി ഫയര്‍ ഫോഴ്‌സ്  (3 hours ago)

പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി  (3 hours ago)

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് പന്ത്രണ്ട് വയസ്സുകാരന് ദാരുണാന്ത്യം  (4 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി  (4 hours ago)

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം: സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം...  (5 hours ago)

കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...  (5 hours ago)

ജിതിൻ കെ ജോസും ജയസൂര്യയും ഒന്നിക്കുന്നു; ഫാന്റസി, ത്രില്ലർ ജോണറിൽ മായൻ ആരംഭിച്ചു!!!  (5 hours ago)

ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകരുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി  (5 hours ago)

ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത് മുന്‍ വീട്ടുജോലിക്കാരന്‍  (5 hours ago)

എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...  (6 hours ago)

ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...  (6 hours ago)

Malayali Vartha Recommends