ഒക്ടോബർ ഏഴിന് ഇസ്രായേലിൽ ഹമാസ് നടത്തിയ ഓപറേഷനിൽ... വ്യാപക മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയെന്ന ഇസ്രായേൽ അവകാശവാദം..പൊളിക്കുന്ന ഫോറൻസിക് തെളിവുകൾ പുറത്തുവിട്ട് അൽ ജസീറ ചാനൽ...

ഒക്ടോബർ ഏഴിന് ഇസ്രായേലിൽ ഹമാസ് നടത്തിയ ഓപറേഷനിൽ വ്യാപക മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയെന്ന ഇസ്രായേൽ അവകാശവാദം പൊളിക്കുന്ന ഫോറൻസിക് തെളിവുകൾ പുറത്തുവിട്ട് അൽ ജസീറ ചാനൽ അന്വേഷണ വിഭാഗം. ഹമാസ് പോരാളികൾ ബലാത്സംഗം, കുട്ടികളുടെ തലയറുക്കൽ, കൂട്ടക്കൊല എന്നിവ നടത്തിയെന്നായിരുന്നു ഇസ്രായേൽ പ്രചാരണം.എന്നാൽ, കൊല്ലപ്പെട്ട ഹമാസ് പോരാളികളുടെ ഫോണുകൾ, ഹെഡ് കാമറകൾ, ഡാഷ് കാമറകൾ, സി.സി.ടി.വി ദൃശ്യങ്ങൾ എന്നിവയിൽനിന്നുള്ള മണിക്കൂറുകൾ നീളുന്ന ദൃശ്യങ്ങൾ പരിശോധിച്ച അൽ ജസീറ ഐ യൂനിറ്റ് ആക്രമണത്തെ തുടർന്നുള്ള ദിവസങ്ങളിൽ പുറത്തുവന്ന പല കഥകളും തെറ്റാണെന്ന് കണ്ടെത്തി.ഗസ്സ ആക്രമണത്തെ ന്യായീകരിക്കാൻ തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാർ ആവർത്തിച്ച് ഉപയോഗിച്ചത് ഇത്തരം കഥകളാണ്. കിബ്ബട്സ് ബീറിലെ വീട്ടിൽ എട്ട് കുഞ്ഞുങ്ങളെ ജീവനോടെ കത്തിച്ചെന്ന അവകാശവാദം തെറ്റാണെന്ന് ഐ യൂനിറ്റ് നിഗമനത്തിലെത്തി.
വീട്ടിൽ കുഞ്ഞുങ്ങൾ ഉണ്ടായിരുന്നില്ലെന്നും കെട്ടിടത്തിൽ ഇരച്ചുകയറിയ ഇസ്രായേൽ സൈന്യം 12 പേരെ കൊലപ്പെടുത്തിയെന്നും വിശകലനത്തിൽ കണ്ടെത്തി. ഇസ്രായേലി പൗരന്മാരെ പോലീസും സൈന്യവും കൊലപ്പെടുത്തിയതായി കരുതുന്ന നിരവധി സംഭവങ്ങളിൽ ഒന്നായിരുന്നു ഇത്.സ്രായേലിന്റെ റഫ ആക്രമണ പദ്ധതിയിൽ ആശങ്കയറിയിച്ച് യൂറോപ്യൻ യൂനിയൻ ഉച്ചകോടി.യുക്രെയ്നായി ആയുധനിർമാണത്തിന് പുതിയ വഴികൾ തേടാനും ഗസ്സ യുദ്ധം ചർച്ചചെയ്യാനുമാണ് യൂറോപ്യൻ യൂനിയൻ നേതാക്കൾ വ്യാഴാഴ്ച ബ്രസൽസിൽ ഒത്തുകൂടിയത്.റഫ ആക്രമണം മാനുഷികദുരന്തം പതിന്മടങ്ങ് വർധിപ്പിക്കുമെന്നും ഗസ്സയിലേക്ക് സഹായവസ്തുക്കൾ അയക്കുന്നത് തടയരുതെന്നും ആവശ്യപ്പെട്ട് ഉച്ചകോടിയിൽ പ്രമേയം അവതരിപ്പിക്കുമെന്ന് അസോസിയേറ്റഡ് പ്രസ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. രണ്ടുദിവസത്തെ ഉച്ചകോടിയിൽ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും സംബന്ധിക്കുന്നുണ്ട്. അതിനിടെ ഗസ്സയിലേക്ക് സഹായം വർധിപ്പിക്കുന്നത് ചർച്ചചെയ്യാൻ 36 രാജ്യങ്ങളുടെയും യു.എൻ ഏജൻസികളുടെയും പ്രതിനിധികൾ സൈപ്രസിൽ ഒത്തുകൂടി.
ഗസ്സയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയം ഇന്ന് യു.എൻ രക്ഷാസമിതിക്കു മുമ്പാകെ കൊണ്ടുവരുമെന്ന് അമേരിക്ക. ഖത്തറിൽ നടന്ന വെടിനിർത്തൽ കരാർ ചർച്ച എങ്ങുമെത്താത്ത സാഹചര്യത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് യൂറോപ്യൻ രാജ്യങ്ങൾ ആവശ്യപ്പെട്ടു.മുപ്പത്തി രണ്ടായിരത്തോളം പേരുടെ മരണവും ഗസ്സയിൽ പട്ടിണി പിടിമുറുക്കിയതും ലോകത്തുടനീളം ജനരോഷം ശക്തമാക്കിയ സാഹചര്യത്തിലാണ് സ്വന്തം നിലക്ക് യു.എൻ രക്ഷാസമിതിയിൽ വെടിനിർത്തൽ പ്രമേയം കൊണ്ടു വരാൻ അമേരിക്കയെ പ്രേരിപ്പിക്കുന്നത്. ഗസ്സയിൽ ഉടൻ വെടിനിർത്തൽ വേണം എന്നാവശ്യപ്പെടുന്ന പ്രമേയം ഇന്ന് രാത്രി തന്നെ വോട്ടിനിടും എന്നാണ് സൂചന.
നേരത്തെ കൊണ്ടുവന്ന പ്രമേയങ്ങൾ ഇസ്രായേലിനു വേണ്ടി അമേരിക്ക വീറ്റോ ചെയ്യുകയായിരുന്നു. ഭൂരിഭാഗം രാജ്യങ്ങളുമായും നടന്ന ആശയവിനിമയത്തിന്റെ അടിസ്ഥാനത്തിലും ബന്ദിമോചനവും ഗസ്സയിലേക്ക് കൂടുതൽ സഹായം ഉറപ്പു വരുത്താനും ലക്ഷ്യമിട്ടാണ് പ്രമേയം കൊണ്ടുവരുന്നതെന്ന് യു.എന്നിലെ യു.എസ് അംബാസഡറുടെ വക്താവ് അറിയിച്ചു.ഖത്തറിൽ നടന്ന വെടിനിർത്തൽ ചർച്ചയിൽ കാര്യമായ പുരോഗതി ഇല്ലാതെ വന്നതും ബദൽനീക്കം ശക്തമാക്കാൻ അമേരിക്കയെ പ്രേരിപ്പിക്കുന്നുണ്ട്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിൻകന്‍റെ ആറാമത് പശ്ചിമേഷ്യൻ പര്യടനം ആരംഭിക്കാനിരിക്കെ, ഗസ്സയിൽ പരമാവധി സഹായം ഉറപ്പാക്കാൻ അമേരിക്ക വീണ്ടും ഇസ്രായേലിനോട് ആവശ്യപ്പെട്ടു. റഫക്കു നേരെയുള്ള ഇസ്രായേൽ ആക്രമണം ഏറ്റവും വലിയ അബദ്ധമായി മാറുമെന്നും ഹമാസിനെ അമർച്ച ചെയ്യാൻ അത് പര്യാപ്തമാകില്ലെന്നും ആൻറണി ബ്ലിൻകൻ പറഞ്ഞു. ഇസ്രായേലിന് പരമാവധി ആയുധസഹായം നൽകി മേഖലയിൽ സമാധാനത്തിന് ആഹ്വാനം ചെയ്യുന്ന അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയുടെ പുതിയ സന്ദർശനത്തിൽ ഒരു നേട്ടവും ഉണ്ടാകില്ലെന്ന് ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
https://www.facebook.com/Malayalivartha
























