മോസ്‌കോയിലെ ക്രോക്കസ് കോംപ്ലക്സിൽ നടന്ന ഭീകരാക്രമണത്തിൽ മരണം 150 ആയി...11 പേരെ കസ്റ്റഡിയിലെടുത്തതായി റഷ്യൻ ഇന്റലിജൻസ്... ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത് ഐഎസ്എസ് ഖൊറാസനാണ്...

റഷ്യൻ സംസ്ഥാനമായ മോസ്‌കോയിലെ ക്രോക്കസ് കോംപ്ലക്സിൽ നടന്ന ഭീകരാക്രമണത്തിൽ മരണം 150 ആയി. ഭീകരാക്രമണം നടത്തിയ 11 പേരെ കസ്റ്റഡിയിലെടുത്തതായി റഷ്യൻ ഇന്റലിജൻസ് അറിയിച്ചു. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത് ഐഎസ്എസ് ഖൊറാസനാണ്. പിടിയിലായ നാല് പേർ ഭീകരരാണെന്നും ആക്രമണത്തിൽ നേരിട്ട് പങ്കാളികളായവരാണെന്നും റഷ്യ അറിയിച്ചു.
സിറിയയിൽ അടക്കം പുടിൻ നടത്തുന്ന സൈനിക ഇടപെടൽ ഐഎസ്-കെ ഭീകരരെ ചൊടിപ്പിച്ചിരുന്നുവെന്നും ഇതിനുള്ള മറുപടിയായിട്ടാണ് ആക്രമണം നടത്തിയതെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ഭീകരർക്ക് യുക്രെയ്‌നുമായി ബന്ധമുണ്ടെന്നും അയൽരാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായതെന്നും റഷ്യൻ സുരക്ഷാ വിഭാഗം സുരക്ഷാ വിഭാഗം വ്യക്തമാക്കി.
പ്രതികളുടെ സംഘത്തിൽപ്പെട്ട ചിലർ റഷ്യ-യുക്രെയ്ൻ അതിർത്തിയിലേക്ക് ഓടിപ്പോയതായും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.മോസ്‌കോയിലെ ക്രോക്കസ് സിറ്റി ഹാളിനുള്ളിൽ സംഗീതനിശ നടക്കുന്നതിനിടെ കഴിഞ്ഞദിവസം രാത്രിയായിരുന്നു ഐഎസ് ഭീകരാക്രമണം നടന്നത്. സായുധരായ അഞ്ച് ഭീകരർ ചേർന്ന് നടത്തിയ വെടിവയ്പ്പിൽ നൂറിലധികം പേർക്ക് പരിക്കേറ്റതായാണ് വിവരം.യൂറോപ്യൻ യൂണിയൻ, ഫ്രാൻസ്, സ്പെയിൻ, ഇറ്റലി, ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ഭീകരാക്രമണത്തെ അപലപിച്ചിരുന്നു.രണ്ടാഴ്ച മുമ്പ് ഭീകരാക്രമണം സംബന്ധിച്ച മുന്നറിയിപ്പ് യുഎസ് എംബസി നൽകിയിരുന്നുവെന്നാണ് റിപ്പോർട്ട്. മോസ്‌കോയിൽ ആൾക്കൂട്ടം എത്തിച്ചേരുന്ന ഇടങ്ങളെയും സംഗീതപരിപാടികളെയും ഭീകരർ ലക്ഷ്യം വയ്‌ക്കുന്നതായി അമേരിക്കൻ എംബസി മുന്നറിയിപ്പ് നൽകിയിരുന്നു.
റഷ്യൻ തലസ്ഥാനമായ മോസ്കോയിലുണ്ടായ ഭീകരാക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് യുക്രെയ്ൻ. പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയുടെ ഉപദേഷ്ടാവ് മൈക്കലോ പൊഡോല്യാക് ആണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, പ്രതികൾക്ക് യുക്രെയ്നുമായി ബന്ധമുണ്ടെന്ന് റഷ്യയുടെ ഫെഡറൽ സെക്യൂരിറ്റി സർവിസ്‍ വ്യക്തമാക്കി.രണ്ട് പ്രതികളെ യുക്രെയ്നിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കാറിൽ പിന്തുടർന്നാണ് പിടികൂടിയതെന്ന് റഷ്യ അവകാശപ്പെടുന്നു. സംഭവം അന്വേഷിക്കുകയാണെന്നും യുക്രെയ്ന്റെ പങ്ക് വ്യക്തമായാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ വ്യക്തമാക്കി.അതിനിടെ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് തുടങ്ങി ലോക നേതാക്കൾ മോസ്കോ ഭീകരാക്രമണത്തെ അപലപിച്ചും ഇരകൾക്ക് അനുശോചനം അറിയിച്ചും രംഗത്തെത്തി.
ഭീകരാക്രമണം റഷ്യ -യുക്രെയ്ൻ യുദ്ധത്തിന്റെ വ്യാപ്തി വർധിപ്പിക്കുമോ എന്ന ആശങ്ക വിദഗ്ധർ പങ്കുവെക്കുന്നുണ്ട്.റഷ്യയെ ഞെട്ടിച്ച് തലസ്ഥാന നഗരമായ മോസ്‌കോയിലെ ക്രോക്കസ് സിറ്റി ഹാളില്‍ വെള്ളിയാഴ്ച രാത്രിയാണ് ഭീകരാക്രമണം നടന്നത്. സംഗീതപരിപാടിക്കിടെ മുഖംമൂടി ധരിച്ച അക്രമികള്‍ കാണികള്‍ക്കുനേരേ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമിസംഘത്തില്‍ അഞ്ചുപേരുണ്ടായിരുന്നു. വെടിവെയ്പിന് പിന്നാലെ കെട്ടിടത്തില്‍ നിരവധി സ്ഫോടനങ്ങളും നടന്നു. കെട്ടിടത്തില്‍നിന്ന് തീ ഉയരുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.സൈനികരുടേതിന് സമാനമായ വസ്ത്രം ധരിച്ചാണ് അക്രമികള്‍ എത്തിയത്. ഒന്‍പതിനായിരത്തോളം ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കെട്ടിടസമുച്ചയത്തിലായിരുന്നു പരിപാടി നടന്നത്. ആറായിരംപേരോളം വെടിവെപ്പ് നടക്കുമ്പോള്‍ സംഭവസ്ഥലത്തുണ്ടായിരുന്നു.
ഭീകരാക്രമണമെന്നാണ് റഷ്യന്‍ വിദേശകാര്യമന്ത്രാലയം സംഭവത്തെ വിശേഷിപ്പിച്ചത്.ഭീകരാക്രമണത്തെത്തുടര്‍ന്ന് ആഴ്ചയവസാനം നടക്കാനിരുന്ന എല്ലാ പരിപാടികളും റദ്ദാക്കിയതായി മോസ്‌കോ മേയര്‍ അറിയിച്ചു. അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ ഭീകരാക്രമണത്തെ അപലപിച്ചിരുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ മോസ്‌കോയിലുണ്ടായ ഏറ്റവും മാരകമായ ആക്രമണമായിരുന്നു വെള്ളിയാഴ്ചത്തേത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ഐ.എസ് ഏറ്റെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























