ഗാസയിലെ ആശുപത്രികൾ വളഞ്ഞ് ഇസ്രയേൽ ബുൾഡോസറുകൾ, അൽ അമാൽ, നാസർ ആശുപത്രികൾക്ക് ചുറ്റും നിലയുറപ്പിച്ചിട്ടുള്ള സൈന്യം ആളുകളെ ഒഴിപ്പിക്കാൻ പുകബോംബിട്ട് ഭീതി സൃഷ്ടിച്ചു...!!!

ഗാസയിൽ ഇനിയെന്ന് വെടിയൊച്ച നിലയ്ക്കും? ഹമാസുകളുടെ ഉന്മൂലനം എന്ന ലക്ഷ്യകൈവരിക്കാതെ അത് സാധ്യമാകില്ലെന്ന് ഉറപ്പിച്ച് ആക്രമണം തുടരുകയാണ് ഇസ്രയേൽ. കൂടുതൽ ആശുപത്രികൾ വളഞ്ഞും ആരോഗ്യപ്രവർത്തകർക്കു നേരെ വെടിവയ്പ് നടത്തിയും ഇസ്രയേൽ സൈന്യം. അൽ ഷിഫ ആശുപത്രിയിലെ സൈനിക അതിക്രമത്തിന് പിന്നാലെ തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ അൽ അമൽ, നാസർ ആശുപത്രികളും ഇസ്രയേൽ ടാങ്കുകൾ വളഞ്ഞു.
അൽ ഷിഫ ആശുപത്രിയിൽ ഇസ്രയേൽ ബുൾഡോസറുകൾ ആംബുലൻസുകൾക്കുമീതേ ഓടിച്ചുകയറ്റിയതായി ആശുപത്രിയിൽനിന്ന് പലായനം ചെയ്തവർ പറഞ്ഞു. 4 മൃതദേഹങ്ങൾക്കുമീതേയും ബുൾഡോസറുകൾ കയറിയിറങ്ങി. അൽ അമാൽ, നാസർ ആശുപത്രികൾക്കു ചുറ്റും നിലയുറപ്പിച്ചിട്ടുള്ള സൈന്യം ആളുകളെ ഒഴിപ്പിക്കാൻ പുകബോംബിട്ട് കഴിഞ്ഞ ദിവസം ഭീതി സൃഷ്ടിച്ചിരുന്നു.
നേരത്തേ വളഞ്ഞ മധ്യഗാസയിലെ അൽ ഷിഫ ആശുപത്രിയിൽനിന്ന് 480 ഹമാസ് അംഗങ്ങളെ പിടികൂടാനായെന്നും 170 പേരെ വധിച്ചെന്നും ഇസ്രയേൽ അവകാശം. അൽ അമാൽ ആശുപത്രി പരിസരം ബുൾഡോസർ ഉപയോഗിച്ചു തകർത്താണ് സൈന്യം മുന്നേറുന്നത്. ചികിത്സയിലുള്ളവരും ആരോഗ്യപ്രവർത്തകരും ഒഴിഞ്ഞുപോകണമെന്നാണ് സേനയുടെ ആവശ്യം. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഗാസ സിറ്റിയിൽ സ്ഥിതി ചെയ്യുന്ന അൽ ഷിഫയിൽ ഇസ്രയേൽ റെയ്ഡ് ആരംഭിച്ചത്.
അൽ ഷിഫ, യുദ്ധാനന്തരം വടക്കൻ ഗാസയിൽ അവശേഷിക്കുന്ന ഒരേയൊരു ആശുപത്രിയാണ്, അവിടെ ആരോഗ്യ സൗകര്യങ്ങൾ ഭാഗികമായി ഇപ്പോഴും നൽകപ്പെടുന്നുണ്ട്. എന്നാൽ ഇത് ഹമാസ് ഭീകരരുടെ താവളമായി ഉപയോഗിക്കുന്ന തുരങ്ക ശൃംഖലയുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് സൈന്യം പറയുന്നത്.
പലസ്തീൻ അഭയാർഥികൾക്കുവേണ്ടിയുള്ള ഐക്യരാഷ്ട്രസംഘടനയുടെ റിലീഫ് ഏജൻസിയുമായി സഹകരിക്കില്ലെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചു. വറുതിയിലായ വടക്കൻ ഗാസയിൽ യുഎൻആർഡബ്ല്യൂഎയുടെ ഭക്ഷണവണ്ടികൾ പ്രവേശിപ്പിക്കില്ലെന്ന് അവർ യുഎന്നിനെ അറിയിച്ചു. അതിനിടെ, ഗാസയിൽ ഇന്നലെ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിൽ 52 പലസ്തീൻകാർ കൂടി കൊല്ലപ്പെട്ടു. ഇതുവരെ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 32,333 ആയി. 74,694 പേർക്കു പരുക്കേറ്റു.
https://www.facebook.com/Malayalivartha























