യു എന്നിന്റെ വെടിനിർത്തൽ പ്രമേയം അംഗീകരിക്കില്ലെന്ന് ഇസ്രായേൽ ; റഫ വീണ്ടും യുദ്ധക്കളം; മരിച്ചത് 18 പേർ.. ഒമ്പത് കുട്ടികളും

ഇസ്രയേലിന്റെ (Israel) സഖ്യകക്ഷിയായ യുഎസ് (US) വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നതോടെ, ഗാസയിൽ അടിയന്തര വെടിനിർത്തലിനും ജീവകാരുണ്യ സഹായമെത്തിക്കാനും ആവശ്യപ്പെടുന്ന പ്രമേയം ഐക്യരാഷ്ട്ര സംഘടന (യുഎൻ) രക്ഷാസമിതി പാസാക്കി. ഇതാദ്യമാണ് രക്ഷാസമിതി ഗാസയിൽ യുദ്ധം നിർത്താൻ ആവശ്യപ്പെടുന്നത്. 15 അംഗ രക്ഷാസമിതിയിൽ 14 രാജ്യങ്ങളും പ്രമേയത്തെ അനുകൂലിച്ചു. വോട്ടെടുപ്പിൽ നിന്നും വിട്ട് നിന്ന അമേരിക്കയുടെ നിലപാടിനെ ഇസ്രായേൽ ചോദ്യം ചെയ്തു .
അതേസമയം ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭ പാസാക്കിയ പ്രമേയത്തെ തള്ളിയിരിക്കുകയാണ് ഇസ്രായേൽ.
ഹമാസിന് ചർച്ചകളിൽ താൽപ്പര്യമില്ലെന്ന് അവകാശപ്പെട്ട് ഖത്തറിൽ നിന്നുള്ള വെടിനിർത്തൽ ചർച്ചക്കാരെ ഇസ്രായേൽ തിരിച്ചുവിളിക്കുകയും ചെയ്തു .ഹമാസുമായുള്ള വെടിനിർത്തൽ കരാർ, ബന്ദികളെ മോചിപ്പിക്കാനുള്ള കരാർ എന്നിവയ്ക്കുള്ള ചർച്ചകൾ ഉടനടി അവസാനിപ്പിച്ച് ആണ്ഇ സ്രായേൽ ഖത്തറിൽ നിന്ന് തങ്ങളുടെ ചർച്ചാ സംഘത്തെ തിരിച്ചുവിളിച്ചത് . വെടിനിർത്തൽ ആവശ്യപ്പെട്ട് യുഎൻ സുരക്ഷാ കൗൺസിൽ വോട്ടെടുപ്പ് നടത്തിയതിൻ്റെ പശ്ചാത്തലത്തിലാണ് പുതിയ നിർദ്ദേശങ്ങൾ ഹമാസ് തള്ളിയത്. എന്നാൽ ഹമാസിൻ്റെ വ്യാമോഹപരമായ ആവശ്യങ്ങൾക്ക് ഇസ്രായേൽ വഴങ്ങില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.
ഹമാസിൻ്റെ നിലപാട് "തുടർച്ചയായ ചർച്ചകളിൽ താൽപ്പര്യമില്ലെന്ന് വ്യക്തമായ തെളിവാണെന്നും യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം വരുത്തിയ നാശനഷ്ടങ്ങളുടെ സങ്കടകരമായ സാക്ഷ്യമാണെന്നും" അത് പറഞ്ഞു.
യുദ്ധം നിർത്തില്ലെന്നും ഹമാസിനെ തുരത്തുംവരെ യുദ്ധം തുടരുമെന്നും ഇസ്രായേൽ അസന്ദികതമായി പ്രഖ്യാപിച്ചു . അവസാന ബന്ദിയും തിരിച്ചെത്തും വരെ സൈനിക നടപടി തുടരുമെന്നും ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ബെൻ ഗവീർ പറഞ്ഞു. ആക്രമണം വ്യാപിപ്പിക്കണമെന്നാണ് ഇസ്രായേലിന്റെ നിലപാട്. വീറ്റോ ചെയ്യാതിരുന്ന അമേരിക്ക രാഷ്ട്രീയ താൽപര്യങ്ങൾക്ക് കീഴടങ്ങിയെന്നും ബെൻ ഗവീർ പറഞ്ഞു.
സമഗ്ര വെടിനിർത്തൽ, സ്ട്രിപ്പിൽ നിന്ന് പിൻവലിക്കൽ, കുടിയിറക്കപ്പെട്ടവരുടെ തിരിച്ചുവരവ്, യഥാർത്ഥ തടവുകാരുടെ കൈമാറ്റം" തുടങ്ങിയ തങ്ങളുടെ പ്രധാന ആവശ്യങ്ങളോട് ഇസ്രായേൽ പ്രതികരിക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ട് തിങ്കളാഴ്ച വൈകുന്നേരം ഹമാസ് ഏറ്റവും പുതിയ കരാർ വാഗ്ദാനം നിരസിച്ചുകൊണ്ട് പ്രസ്താവന ഇറക്കി.
യുഎൻ സുരക്ഷാ കൗൺസിലിൽ വെടിനിർത്തലിന് വേണ്ടിയുള്ള വോട്ടെടുപ്പ് നടന്നത്തോടെ കരാർ നിരസിക്കാൻ ഹമാസിന് ധൈര്യം ലഭിച്ചതായും ഇസ്രായേൽ വിദേശകാര്യ മന്ത്രി ഇസ്രായേൽ കാറ്റ്സ് പറഞ്ഞു.
തിങ്കളാഴ്ച പാസാക്കിയ യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം റമദാൻ മാസത്തിൽ ഉടനടി വെടിനിർത്തൽ ആവശ്യപ്പെടുകയും ബന്ദികളെ മോചിപ്പിക്കണമെന്ന് ഹമാസ് ആവശ്യപ്പെടുകയും ചെയ്തു. ഇസ്രായേൽ-ഗാസ യുദ്ധ വെടിനിർത്തലിനെക്കുറിച്ചുള്ള പ്രമേയം അമേരിക്ക, ചൈന അല്ലെങ്കിൽ റഷ്യ എന്നിവയിലൊന്ന് വീറ്റോ ചെയ്യുന്നത് ഒഴിവാക്കുന്നത് ഇതാദ്യമാണ്.
വെടിനിർത്തൽ കാലത്ത് ഇസ്രായേൽ സൈനികമായി ഗാസയിൽ നിന്ന് പിന്മാറണമെന്ന ഹമാസിൻ്റെ ആവശ്യമാണ് വെടിനിർത്തൽ ചർച്ചകളിലെ പ്രധാന ഘടകമെന്നാണ് റിപ്പോർട്ട്
അറബ് ബ്ലോക്കില്‍ നിലവില്‍ യു.എന്‍. രക്ഷാകൗണ്‍സില്‍ അംഗത്വമുള്ള അള്‍ജീരിയയാണു പ്രമേയം കൊണ്ടുവന്നത്. റഷ്യ, ചൈന, സ്ലൊവേനിയ, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പിന്തുണച്ചു. വെടിനിര്‍ത്തലിനു മുമ്പ് നടന്ന ശ്രമങ്ങളെല്ലാം അമേരിക്ക വീറ്റോ ചെയ്യുകയായിരുന്നു. എന്നാല്‍, തെക്കന്‍ നഗരമായ റാഫയിലേക്ക് സൈനിക പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ഇസ്രായേല്‍ നീക്കത്തോട് അവര്‍ വിയോജിപ്പ് അറിയിച്ചിരുന്നു.
ഉയർന്ന തലത്തിലുള്ള പ്രതിനിധി സംഘത്തിന്റെ വാഷിംഗ്ടൺ സന്ദർശനം റദ്ദാക്കിക്കൊണ്ട് ആണ് ഇസ്രായേൽ അമേരിക്കയോട് പ്രതികരിച്ചത് . 'തത്ത്വപരമായ' നിലപാടിൽ നിന്ന് യുഎസ് “പിൻമാറുക”യെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആരോപിച്ചു. ഗാസയിൽ നിന്ന് ഇസ്രായേൽ സൈന്യത്തെ പിൻവലിക്കുന്നതും പലായനം ചെയ്ത പലസ്തീനികളുടെ തിരിച്ചുവരവും ഉൾപ്പെടുന്ന സമഗ്രമായ വെടിനിർത്തൽ കരാറിലെത്താനുള്ള യഥാർത്ഥ നിർദ്ദേശത്തിൽ ഉറച്ചുനിൽക്കുമെന്ന് ഹമാസ് മധ്യസ്ഥരെ അറിയിച്ചു.
ഐക്യരാഷ്ട്രസഭ വെടിനിർത്തൽ പ്രമേയം പാസാക്കിയിട്ടും ഗസ്സക്ക് നേരെയുള്ള ആക്രമണം ഇസ്രായേൽ തുടരുക തന്നെയാണ് . വടക്കൻ ഗസ്സയിലെ റഫയിൽ ഒരു വീടിന് നേരെ നടന്ന ആക്രമണത്തിൽ ഒമ്പത് കുട്ടികൾ ഉൾപ്പെടെ 18 പേർ കൊല്ലപ്പെട്ടു. ഒക്ടോബർ ഏഴിന് തുടങ്ങിയ ആക്രമണത്തിൽ ഇതുവരെ 32,333 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 74,694 പേർക്ക് പരിക്കേറ്റു.
ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് യു.എൻ രക്ഷാകൗൺസിൽ പ്രമേയം പാസാക്കിയത്. യു.എസ് വീറ്റോ ചെയ്യാതെ വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഹമാസ് വെടിനിർത്തൽ പ്രമേയത്തെ സ്വാഗതം ചെയ്തിരുന്നു. പ്രമേയത്തിലെ വ്യവസ്ഥകൾ നടപ്പാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അത് പാലിക്കുന്നതിൽ ഇസ്രായേലും ഉത്തരവാദിത്തം കാണിക്കണമെന്നും ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗവും മുതിർന്ന നേതാവുമായ ബാസിം നഈം പറഞ്ഞു.
ഗസ്സയിൽനിന്ന് ഇസ്രായേൽ സേന പൂർണമായും പിൻമാറണമെന്നും സ്ഥിരം വെടിനിർത്തൽ നടപ്പാക്കണമെന്നും ബാസിം നഈം ആവശ്യപ്പെട്ടു. മുഴുവൻ തടവുകാരെയും വിട്ടയക്കാൻ തങ്ങൾ സന്നദ്ധരാണെന്നും ഇസ്രായേൽ മുഴുവൻ ഫലസ്തീനികളെയും വിട്ടയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം യു.എൻ വെടനിർത്തിൽ പ്രമേയം അംഗീകരിക്കില്ലെന്ന് ഇസ്രായേൽ വ്യക്തമാക്കി. ഗസ്സയിൽനിന്നുള്ള ഇസ്രായേലിന്റെ പിൻമാറ്റം അടക്കമുള്ള ഹമാസിന്റെ ആവശ്യങ്ങളെ വ്യാമോഹം എന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിശേഷിപ്പിച്ചത്.
രക്ഷാസമിതിയിൽ നേരത്തേ വന്ന 3 പ്രമേയങ്ങളും യുഎസ് വീറ്റോ ചെയ്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച യുഎസ് പിന്തുണച്ച വെടിനിർത്തൽ പ്രമേയം റഷ്യയും ചൈനയും തടഞ്ഞതോടെയാണ് ഇന്നലെ പുതിയ പ്രമേയം കൊണ്ടുവന്നത്. വ്രത മാസമായ റമസാനിൽ അടിയന്തര വെടിനിർത്തലിനും ജീവകാരുണ്യ സഹായമെത്തിക്കാനും ആവശ്യപ്പെടുന്നതാണ് പ്രമേയം. എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്ന ആവശ്യം യുഎസ് മുന്നോട്ടുവച്ചെങ്കിലും പ്രമേയത്തിൽ അത് വെടിനിർത്തലിനുള്ള വ്യവസ്ഥയായി ഉൾപ്പെടുത്തിയില്ല.
കഴിഞ്ഞ വർഷം ഒക്‌ടോബർ ഏഴിന് ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഇതുവരെ 32,000 ഫലസ്തീനികൾ കൊല്ലപ്പെട്ടു. യുദ്ധം രൂക്ഷമാകുമ്പോൾ ഗാസ കടുത്ത മാനുഷിക അടിയന്തരാവസ്ഥയും അഭിമുഖീകരിക്കുന്നു.
https://www.facebook.com/Malayalivartha























