Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

വിശ്വാസികൾക്ക് നേരെ, മസ്ജിദുൽ അഖ്സയിൽ വീണ്ടും ഇസ്രായേൽ പൊലീസിന്റെയും. കുടിയേറ്റക്കരുടെയും ആക്രമണം:- ഗാസയുടെ തീരദേശങ്ങളിലേക്ക് കുടിയേറാന്‍ 500 കുടുംബങ്ങളുടെ പട്ടിക തയ്യാർ...

27 MARCH 2024 04:11 PM IST
മലയാളി വാര്‍ത്ത

മസ്ജിദുൽ അഖ്സയിൽ വീണ്ടും വിശ്വാസികൾക്ക് നേരെ ഇസ്രായേൽ പൊലീസിന്റെയും കുടിയേറ്റക്കരുടെയും ആക്രമണം. കഴിഞ്ഞദിവസം രാത്രി തറാവീഹ് നമസ്കാരത്തിൽ പങ്കെടുത്ത് മങ്ങിയവരെയാണ് ആക്രമിച്ചത്. ജറുസലേമിലെ ബാബ് അൽ ഖലീൽ പ്രദേശത്ത് പൊലീസും നിരവധി കുടിയേറ്റക്കാരും മുസ്‍ലിം വിശ്വാസികളെ മർദിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മസ്ജിദിൽ നിന്ന് പുറത്തിറങ്ങിയ രണ്ട് യുവാക്കളെ ഹെബ്രോൺ ഗേറ്റിന് സമീപം ഇസ്രായേൽ പൊലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി.

ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 55 വയസ്സിന് താഴെയുള്ള ഫലസ്തീൻ പുരുഷൻമാരെയും 50 വയസ്സിന് താഴെയുള്ള സ്ത്രീകളെയും പ്രാർഥന നടത്തുന്നതിന് ജറുസലേമിൽ പ്രവേശിക്കുന്നത് ഇസ്രായേൽ അധികൃതർ തടഞ്ഞിട്ടുണ്ട്. കൂടാതെ നമസ്കാരത്തിന് വരുന്നവർ ഇസ്രായേൽ അധിനിവേശ സൈന്യത്തിൽനിന്ന് സുരക്ഷാ പെർമിറ്റ് വാങ്ങേണ്ടതുമുണ്ട്. ജറുസലേമിലെ പഴയ നഗരത്തിലും അൽ അഖ്സ മസ്ജിദിലും ആറ് മാസമായി കടുത്ത ഉപരോധമാണ്. റമദാനിലെ രണ്ടാം വെള്ളിയാഴ്ച അൽ അഖ്സ മസ്ജിദിൽ വെസ്റ്റ്ബാങ്ക് നിവാസികൾ എത്തുന്നത് തടയാൻ ഇസ്രായേൽ പൊലീസ് ജറുസലേമിലും നഗരത്തിലേക്കുള്ള ചെക്ക്പോസ്റ്റുകളിലും 3000 അംഗങ്ങളെ വിന്യസിച്ചിരുന്നു.

റമദാനിൽ ഗസ്സയിൽ ഉടനടി വെടിനിർത്തലിന് യു.എൻ സുരക്ഷാ കൗൺസിൽ വോട്ട് ചെയ്ത് മണിക്കൂറുകൾക്ക് ശേഷമാണ് വിശ്വാസികൾക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്. ഇസ്രായേലിന് അന്താരാഷ്ട്ര തലത്തിൽ തിരിച്ചടി നേരിടുമ്പോഴെല്ലാം ഇത്തരത്തിൽ ആക്രമണം പതിവാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതിനിടെ 23 ലക്ഷം ഫലസ്തീനികളെ ഗസ്സയില്‍ നിന്ന് പുറത്താക്കാന്‍ വംശഹത്യയും അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതാക്കലും തുടരുന്ന ഇസ്രായേല്‍ എല്ലാം അതിവേഗം പൂര്‍ത്തിയാക്കുമെന്ന പ്രതീക്ഷയിലാണ് കുടിയേറ്റക്കാര്‍.

ഗസ്സയുടെ തീരദേശങ്ങളിലേക്ക് കുടിയേറാന്‍ ഇതിനകം 500 കുടുംബങ്ങളുടെ പട്ടിക തയാറായതായി ബി.ബി.സി റിപ്പോര്‍ട്ട് പറയുന്നു. തീരദേശങ്ങളിലെ സ്ഥലങ്ങളില്‍ പുതിയ കുടിയേറ്റത്തിന് ഇതിനകം ബുക്കിങ് തുടങ്ങിയതായി കുടിയേറ്റസംഘടന മേധാവി ഡാനിയല്ല വീസ് അവകാശപ്പെടുന്നു. നേരത്തേ അധിനിവേശ വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറുസലമിലും നിയമ വിരുദ്ധ കുടിയേറ്റങ്ങള്‍ നിര്‍മിക്കാന്‍ നേതൃത്വം നല്‍കിയ വ്യക്തിയാണ് വീസ്.

 

2005ല്‍ ഇസ്രായേല്‍ ഗസ്സയില്‍ നിന്ന് പിന്മാറുമ്പോള്‍ ഇവിടെയുണ്ടായിരുന്ന 9000 കുടിയേറ്റക്കാര്‍ ഇസ്രായേലിലേക്ക് മടങ്ങിയിരുന്നു. ഇവര്‍ താമസിച്ച 21 കുടിയേറ്റ മേഖലകള്‍ പൊളിക്കുകയും ചെയ്തു. എന്നാല്‍, ഗസ്സയില്‍ വീണ്ടും കുടിയേറ്റം ആരംഭിക്കുന്നതിനോട് ഇസ്രായേലിലെ ഭൂരിപക്ഷവും എതിരാണെന്ന് അഭിപ്രായ സര്‍വേകള്‍ പറയുന്നു. വെസ്റ്റ് ബാങ്കില്‍ മാത്രം ഏഴു ലക്ഷത്തോളം ജൂതകുടിയേറ്റക്കാര്‍ താമസിച്ചുവരുന്നുണ്ട്.

അതിനിടെ, ഗാസയിലെ ഏറ്റവും വലിയ ആശുപത്രി സമുച്ചയമായ അല്‍ശിഫ, ഭാഗികമായി തകര്‍ത്ത ഇസ്രായേല്‍ ഖാന്‍യൂനുസില്‍ രണ്ട് ആശുപത്രികള്‍ കൂടി വളഞ്ഞു. ഇവിടങ്ങളില്‍ അഭയം തേടിയവരടക്കം എല്ലാവരും സ്ഥലം വിടണമെന്ന് മുന്നറിയിപ്പ് നല്‍കി. ഗസ്സ സിറ്റിയില്‍ ഒരാഴ്ച നീണ്ട അല്‍ശിഫ ആക്രമണത്തിനിടെ അഞ്ചു ഡോക്ടര്‍മാരടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു.. മെഡിക്കല്‍ ജീവനക്കാര്‍, രോഗികളടക്കം 500 പേരെ പിടിച്ചു കൊണ്ടുപോകുകയും ചെയ്തു.

22,000 പേര്‍ അഭയം തേടിയ ആശുപത്രിയാണിത്. ഖാന്‍ യൂനുസില്‍ അല്‍ മല്‍ ആശുപത്രിയില്‍ ഇരച്ചുകയറിയ ഇസ്രായേല്‍ സൈന്യം റെഡ് ക്രസന്റ് ജീവനക്കാരനെ വധിച്ചു. വെടിയേറ്റ് ഒരു സ്ത്രീയും മരിച്ചിട്ടുണ്ട്. കവചിത വാഹനങ്ങളുടെ അകമ്പടിയില്‍ എത്തിയ സൈന്യം ആശുപത്രി സീല്‍ ചെയ്തു. പരിസരങ്ങള്‍ ബുള്‍ ഡോസറുകള്‍ ഉപയോഗിച്ച് പൂര്‍ണമായി നിരപ്പാക്കല്‍ തുടരുകയാണ്.

അകത്തുള്ള ജീവനക്കാര്‍ കടുത്ത അപായ ഭീഷണിയിലാണെന്ന് റെഡ് ക്രസന്റ് വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. ഖാന്‍ യൂനുസില്‍ നാസര്‍ ആശുപത്രിയും വളഞ്ഞ് ബോംബിങ്ങും വെടിവെപ്പും തുടരുകയാണ്. രണ്ടിടങ്ങളിലെയും ജീവനക്കാര്‍, രോഗികള്‍, അഭയാര്‍ഥികള്‍ എന്നിവരെല്ലാം സ്ഥലം വിടണമെന്നാണ് ഭീഷണി. അകത്തുള്ളവരെ പുറത്തു ചാടിക്കാന്‍ പുകബോംബുകള്‍ വര്‍ഷിക്കുന്നതായും റെഡ് ക്രസന്റ് അറിയിച്ചു. ഗസ്സയില്‍ ഒരു ആശുപത്രി പോലും നിലവില്‍ പൂര്‍ണാര്‍ഥത്തില്‍ പ്രവര്‍ത്തിക്കുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (1 hour ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (1 hour ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (1 hour ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (1 hour ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (1 hour ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (1 hour ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (1 hour ago)

പ്രധാനമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് നല്‍കി കോണ്‍ഗ്രസ്  (1 hour ago)

ആല്‍ജോയുടെ വീടിന് ചുറ്റും തീയിട്ടു..! പാമ്പുകൾ കൂട്ടത്തോടെ ചാടി...!  (1 hour ago)

നീയൊന്നും നന്ദഗോവിന്ദൻസ് അല്ലടാ 'നന്ദ കുന്തിരിക്കം ഭജയൻസ്' ഹാലേലൂയ്യ വീട്ടിൽ പോയി പാട് ചെവിക്കുറ്റിക്ക് അടിച്ച് നവീൻ  (2 hours ago)

വികാരങ്ങളുടെയും സംഗീതത്തിന്റെയും സുന്ദരമായ സംഗമമായി “മധുരമീ ജീവിതം"; ഓഡിയോലോഞ്ച് നിർവഹിച്ച് സിദ്ദിഖും വിനയ പ്രസാദും!!!  (3 hours ago)

തൃശൂര്‍ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം; മരണം ആറായി; ഇപ്പോഴും പടക്ക സാമഗ്രികള്‍ പൊട്ടിക്കൊണ്ടിരിക്കുകയാണ്; തീ നിയന്ത്രണവിധേയമായിട്ടില്ല; മന്ത്രിമാരായ കെ രാജനും വിഎന്‍ വാസവനും സംഭവ സ്ഥലത്തേക്ക് പുറപ്പെട്  (3 hours ago)

ആനവേട്ടക്കാരന്റെ കഥ കാട്ടാളൻ; ട്രയിലർ പുറത്ത്!!!  (3 hours ago)

ഏ.കെ.പോൾസൺ ഹോം സ്റ്റേഷൻ; കമ്പിളിപ്പാറ പൊലീസ് സ്റ്റേഷൻ; വരവ് - ടീസർ പുറത്ത്!!!  (3 hours ago)

നീറ്റ് പരീക്ഷയ്ക്കായി കുവൈറ്റിൽ നിന്ന് രജിസ്ട്രർ ചെയ്ത വിദ്യാർത്ഥികൾക്ക് പരീക്ഷ കേന്ദ്രം മാറാൻ അനുമതി ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ നിവേദനം നൽകി...  (4 hours ago)

Malayali Vartha Recommends