ഏപ്രിൽ 8നാണ് 2024ലെ സമ്പൂർണ സൂര്യഗ്രഹണം...50 വർഷത്തിനിടെ ഇങ്ങനെയൊരു ആകാശക്കാഴ്ച ആദ്യം! സ്പെഷ്യലാണ് 2024ലെ സമ്പൂർണ സൂര്യഗ്രഹണം...പട്ടാപ്പകലും കൂരിരുട്ടാകും...മിസ്സാക്കിയാൽ 1000 വർഷം കാത്തിരിക്കേണ്ടി വരും..
ഏപ്രിൽ 8നാണ് 2024ലെ സമ്പൂർണ സൂര്യഗ്രഹണം.അതായത് നാളെ ഇനി മണിക്കൂറുകൾ മാത്രമാണ് ആ അത്ഭുത പ്രതിഭാസത്തിനായിട്ട് ഉള്ളത്.
വളരെ അപൂര്‍വമായ അനുഭവമായിരിക്കും ഏപ്രില്‍ എട്ടിനുള്ള സമ്പൂര്‍ണ സൂര്യഗ്രഹണമെന്ന് ഗവേഷകര്‍ കരുതുന്നു. പക്ഷെ ഒരുപാട് സംശയങ്ങളും ഇതേ ചുറ്റി പറ്റി നിൽക്കുന്നുണ്ട്. ലോകത്തെ മുഴുവൻ ഇരുട്ടിലാക്കാൻ ഈ സമ്പൂർണ സൂര്യഗ്രഹണത്തെ കൊണ്ട് സാധിക്കുമോ...? അത് മനുഷ്യർക്ക് ദോഷങ്ങൾ ഉണ്ടാക്കുമോ...? ഇന്ത്യയെ അത് ബാധിക്കുമോ.? തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് നമ്മുക്ക് അറിയാൻ ഉള്ളത് . പക്ഷേ ഇന്ത്യ അടക്കം മിക്ക ഏഷ്യന്‍ രാജ്യങ്ങളിലും ഇത് കാണാനാകില്ല.സൂര്യനും ഭൂമിക്കുമിടയിൽ നേർരേഖയിൽ വരുന്ന ചന്ദ്രൻ സൂര്യനെ മറയ്ക്കുന്നതോടെ പകൽ രാത്രിയാണെന്ന് തോന്നും. ഇത്തവണ വടക്കേ അമേരിക്കയിലും മധ്യ അമേരിക്കയിലുമാണ് സമ്പൂർണ സൂര്യഗ്രഹണം അനുഭവപ്പെടുക.
50 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ സമ്പൂർണ സൂര്യഗ്രഹണം ആയിരിക്കും ഇതെന്നാണ് കണക്കുകൂട്ടൽ. അമേരിക്ക, മെക്‌സിക്കോ, കാനഡ തുടങ്ങിയ വടക്കനമേരിക്കന്‍ രാജ്യങ്ങളില്‍ സമ്പൂര്‍ണ സൂര്യഗ്രഹണം ദര്‍ശിക്കാമെന്നാണ് പറയുന്നതെങ്കിലും അതും പൂര്‍ണമായും ശരിയല്ല. അമേരിക്കയില്‍ ടെക്‌സസ് മുതല്‍ മെയ്ന്‍ രെയുള്ള സംസ്ഥാനങ്ങളിൽ പൂര്‍ണ സൂര്യഗ്രഹണം തന്നെ ആയിരിക്കും കാണാനാകുക. ഏപ്രില്‍ 8 ന് ഇന്ത്യന്‍ സമയം രാത്രി 9.13 മുതല്‍ ഏപ്രില്‍ 9 വെളുപ്പിന് 2.22 വരെയാണ് വിവിധ ഇടങ്ങളില്‍ ഗ്രഹണം ദൃശ്യമാകുന്നത്. ഈ പ്രതിഭാസത്തെക്കുറിച്ചുളള അവബോധം വളര്‍ത്തുന്നതിന്റെ ഭാഗമായി, നാസ വിപുലമായ പല മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്.ചന്ദ്രന്‍ ഭൂമിക്കും സൂര്യനുമിടയ്ക്ക് കടന്നു പോകുന്ന സമയത്താണ് സമ്പൂര്‍ണ സൂര്യഗ്രഹണം സംഭവിക്കുന്നത്.
ഭൂമിയിൽ എവിടെയെങ്കിലും 18 മാസത്തിലൊരിക്കൽ സൂര്യഗ്രഹണം സംഭവിക്കുന്നുണ്ട്. എന്നാൽ ശരാശരി 100 വർഷത്തിലൊരിക്കൽ മാത്രമേ ഒരു പ്രദേശത്ത് സമ്പൂർണ സൂര്യഗ്രഹണം ഉണ്ടാകുന്നുള്ളൂ. ചന്ദ്രൻ സൂര്യനെ പൂർണ്ണമായും മറയ്ക്കുകയും കൊറോണ എന്നറിയപ്പെടുന്ന സൂര്യന്‍റെ ബാഹ്യ വലയം മാത്രം ദൃശ്യമാകുകയും ചെയ്യുമ്പോഴാണ് സമ്പൂർണ സൂര്യഗ്രഹണം നടന്നുവെന്ന് പറയാൻ കഴിയുക. അതായത് പകൽ സന്ധ്യയായെന്ന പ്രതീതിയുണ്ടാകും. മാത്രമല്ല ആ പകലിൽ നക്ഷത്രങ്ങൾ കാണാൻ കഴിഞ്ഞേക്കാം. ഈ സമയത്ത് പൂര്‍ണ ഗ്രഹണം കാണാനാകുന്ന രാജ്യങ്ങളില്‍ സൂര്യൻ പൂര്‍ണമായി മറയുന്നു. ഈ സമയത്ത്, നേരം പുലരുമ്പോഴും ഇരുളുമ്പോഴും സംഭവിക്കുന്നതു പോലെ ആകാശം കാണപ്പെടും. ആകാശം മേഘാവൃതമല്ലെങ്കില്‍ ഗ്രഹണം നടക്കുമ്പോള്‍ സൂര്യന്റെ കൊറോണ അല്ലെങ്കില്‍ പുറമെയുള്ള മണ്ഡലം ദൃശ്യമാകും. സൂര്യപ്രഭ മൂലം ഇത് സാധാരണ സമയത്ത് കാണാനാവില്ല. പൂര്‍ണ ഗ്രഹണം നീണ്ടു നില്‍ക്കുക 4 മിനിറ്റും 27 സെക്കന്‍ഡും മാത്രമായിരിക്കും.ഏപ്രിൽ 8ന് നടക്കാൻ പോകുന്ന സൂര്യഗ്രഹണം പ്രത്യേകതയുള്ളതാണ്. 7.5 മിനിറ്റ് വരെ നീണ്ടുനിൽക്കും അത് എന്നാണ് കണക്കുകൂട്ടൽ. കഴിഞ്ഞ 50 വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ കാലയളവായിരിക്കും ഇതെന്നും കരുതപ്പെടുന്നു.
അതായത് അപൂർവമായ നീണ്ട കാലയളവാണിത്. പസഫിക് സമുദ്രത്തിന് മുകളിൽ 2150 ലേ ഇത്രയും ദൈർഘ്യമേറിയ സൂര്യഗ്രഹണം ഇനി ദൃശ്യമാകൂ.അതായത് 126 വർഷം കാത്തിരിക്കണം.ഒരേ സമ്പൂർണ്ണ സൂര്യ ഗ്രഹണം അതേ സ്ഥലത്ത് വീണ്ടും സംഭവിക്കാൻ 400 മുതൽ 1,000 വർഷം വരെ എടുക്കും. ഈ സൂര്യ ഗ്രഹണം മെക്സിക്കോയിൽ നിന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് വഴി കാനഡയിലേക്കും വ്യാപിക്കും. ഇത് വടക്കേ അമേരിക്കയിൽ 2033 വരെ അലാസ്കയിൽ വീണ്ടും ദൃശ്യമാകില്ല, കൂടാതെ 2044 വരെ പടിഞ്ഞാറൻ കാനഡ, മൊണ്ടാന, നോർത്ത് ഡക്കോട്ട എന്നിവയുടെ ഭാഗങ്ങളിൽ ദൃശ്യമാകില്ല.അതെ സമയം ഇന്നും ഇത്തരം ഗ്രഹണങ്ങൾ സംബന്ധിച്ച് പല അന്ധ വിശ്വാസങ്ങളായും നിലനിൽക്കുന്നുണ്ട് . അത്തരം സംഭവങ്ങൾ ഉണ്ടാകുമെന്നുള്ള റിപ്പോർട്ടുകളും വന്നിരുന്നു. സൂര്യഗ്രഹണത്തിന്റെ പ്രഭാവം അമേരിക്കയിൽ വ്യക്തമാണ്, അവിടെ ഗുരുതരമായ സാഹചര്യങ്ങൾ ഉണ്ടാകും . കൂട്ട മരണങ്ങൾ, രാഷ്‌ട്രീയ അസ്ഥിരത, വലിയ അഴിമതികൾ എന്നിവ ഗ്രഹണം സൂചിപ്പിക്കുന്നു. മധ്യ അമേരിക്കയിലും വടക്കേ അമേരിക്കയിലും ഇതിന്റെ പ്രത്യാഘാതം കൂടുതലായി അനുഭവപ്പെടും.
സമ്പൂർണ സൂര്യഗ്രഹണത്തെത്തുടർന്ന് അമേരിക്കയിലെ നൂറുകണക്കിന് സ്‌കൂളുകൾ ഏപ്രിൽ 8-ന് അടച്ചിടും. ഈപ്രദേശങ്ങളിൽ അപകടങ്ങൾ, പ്രകൃതി ദുരന്തങ്ങൾ ഒക്കെ വർദ്ധിക്കുവാൻ സാധ്യത ഉണ്ട്.കാനഡയിൽ, മീനരാശിയിൽ രാഹുവിന്റെ സംക്രമണം രാജ്യത്തിന്റെ ജാതകത്തിന്റെ ലഗ്നത്തെ ബാധിച്ച് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കും, ഇത് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ജന്മ ചന്ദ്രനെയും ബാധിക്കും.കുട്ടികളുമായി ബന്ധപ്പെട്ട രണ്ട് വലിയ അക്രമ സംഭവങ്ങൾ എങ്കിലും അമേരിക്കയിലെ സമൂഹത്തെയും ലോക മനഃസാക്ഷിയെയും ഞെട്ടിക്കും, കൂടാതെ വലിയ രാഷ്‌ട്രീയ അപവാദവും ഉണ്ടാകും.ഈ ഗ്രഹനിലകൾ കാരണം അമേരിക്കയിൽ, പ്രത്യേകിച്ച് കിഴക്കൻ തീരത്തും മെക്സിക്കോയിലും കാലാനുസൃതമല്ലാത്ത മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഈ മഴ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമാകാം.
സൂപ്പർ സൈക്ലോൺ രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്നു. ഈ സൈക്ലോൺ അമേരിക്കൻ തീരപ്രദേശങ്ങളിൽ, പ്രത്യേകിച്ച് കിഴക്കൻ തീരത്തും മെക്സിക്കോയിലും കനത്ത നാശനഷ്ടം വരുത്താൻ സാധ്യതയുണ്ട്. ഈ ഗ്രഹനിലകൾ കാരണം മറ്റ് പ്രത്യാഘാതങ്ങളും ഉണ്ടാകാം, ഉദാഹരണത്തിന് വമ്പൻ കാറ്റുകൾ കാരണം കടൽക്ഷോഭം, വൈദ്യുതി തടസ്സങ്ങൾ, ഗതാഗതം തടസ്സങ്ങൾ ഒക്കെയും സംഭവിക്കാം.അടുത്ത രണ്ട് വർഷങ്ങളിൽ യു.എസ്.എയുടെ സാമ്പത്തിക, രാഷ്‌ട്രീയ, സാമൂഹിക അവസ്ഥകൾ ഗുരുതരമായി ബാധിക്കപ്പെടാനിടയുണ്ട്. യുദ്ധച്ചെലവുകൾ വർദ്ധിച്ച് കടം കൂടുതലാകുന്നതും പണപ്പെരുപ്പം ഉയർന്ന് ജനങ്ങളെ പ്രയാസപ്പെടുത്തുന്നതും സാധ്യതയുണ്ട്.കൂടാതെ സമ്പൂർണ്ണ സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് യുഎസ് സർക്കാർ പ്രത്യേക മുന്നറിയിപ്പുകൾ നൽകി. വളർത്തു മൃഗങ്ങളുടെ ഉടമകൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പിൽ സൂചിപ്പിക്കുന്നു.
സമ്പൂർണ്ണ സൂര്യഗ്രഹണ സമയത്തും അതിനു മുൻപ് ആയും വളർത്തു മൃഗങ്ങൾ വിചിത്രമായ പെരുമാറ്റം കാണിച്ചേക്കാം എന്നാണ് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നത്. ഇടിമിന്നൽ കാണുമ്പോഴും പടക്കത്തിന്റെയോ ഇടിവെട്ടിന്റെയോ ശബ്ദങ്ങൾ കേൾക്കുമ്പോഴോ ഉണ്ടാകുന്ന രീതിയിൽ വളർത്തു മൃഗങ്ങളിൽ ഉത്കണ്ഠയുടെയും ആശങ്കയുടെയും ലക്ഷണങ്ങൾ ഉണ്ടാകാമെന്ന് മുന്നറിയിപ്പ് സൂചിപ്പിക്കുന്നു.മുന്നറിയിപ്പുകൾ കണക്കിലെടുത്ത് വളർത്തുമൃഗങ്ങളുടെ ഉടമകൾ സമ്പൂർണ്ണ സൂര്യഗ്രഹണ സമയത്ത് വളർത്തു മൃഗങ്ങളെ വീടുകൾക്കുള്ളിൽ സൂക്ഷിക്കണമെന്ന് നിർദ്ദേശമുണ്ട്. ഈ സമയത്ത് മൃഗങ്ങൾ സാധാരണമായ രീതിയിൽ നഖങ്ങൾ നീട്ടാനോ ഒച്ചയുണ്ടാക്കാനോ കൂടുകൾക്കുള്ളിൽ ഓടി നടക്കാനോ സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞർ അറിയിക്കുന്നു. എന്നാൽ മറ്റു ചിലപ്പോൾ ചില മൃഗങ്ങൾ പതിവിന് വിപരീതമായി വളരെ നിശബ്ദമായി ഇരിക്കാൻ ആയിരിക്കും സാധ്യത എന്നും സൂചനയുണ്ട്.
ഇത്തരം സാഹചര്യങ്ങൾ കണക്കിലെടുത്ത് ഉടമകൾ പരമാവധി മൃഗങ്ങളെ കൂടെ നിർത്താനായി ശ്രദ്ധിക്കണമെന്നാണ് യുഎസ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.ഈ സമയത്ത് ഭൂമിയിൽ വസിക്കുന്ന ജീവികൾ വിചിത്രമായി പെരുമാറാറുണ്ടെന്നാണ് പല പഠനങ്ങളും പറയുന്നത്.1851ലെ സമ്പൂർണ സൂര്യഗ്രഹണത്തിന് ശേഷം ഉറുമ്പുകൾ ജീവനില്ലാത്ത മരവിച്ച അവസ്ഥയിലായിട്ടുണ്ടെന്നാണ് ഗവേഷകർ സൂചിപ്പിച്ചിട്ടുള്ളത്. 1932ൽ മസാൻജൂസെറ്റ്സിൽ പാറ്റകൾ അനിയന്ത്രിതമായി പെരുകി.അതുകൊണ്ടുതന്നെ ഈ പ്രതിഭാസം ആകാശത്തിലെ മാറ്റം മാത്രമല്ല, ഭൂമിയിലെ ജീവനുള്ളയും എങ്ങനെ പെരുമാറുന്നു എന്നത് സംബന്ധിച്ച പഠനം കൂടിയാണ്. പല പഠനങ്ങളിലും ഗ്രഹണസമയത്ത് ജീവികളും സസ്യങ്ങളും വ്യത്യസ്‍തമായ പ്രവണതകൾ കാണിച്ചിട്ടുണ്ടെന്ന് പഠനങ്ങൾ പറയുന്നു. യു എസിൽ ഉടനീളമുള്ള ഗവേഷകർ 2017ലെ അവസാന ഗ്രഹണ സമയത്ത് സസ്യങ്ങളുടെയും, ജീവികളുടെയും പെരുമാറ്റത്തെക്കുറിച്ച് പഠിച്ചിട്ടുണ്ട്.
പക്ഷികൾ കൂടുകളിലേയ്ക്ക് ചേക്കേറുകയും, പൂർണമായും നിശബ്ദത പാലിക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു. പറക്കുന്ന പ്രാണികളെ റഡാർ ഉപയോഗിച്ചുള്ള നിരീക്ഷണത്തിലൂടെ പഠനവിധേയമാക്കിയപ്പോൾ സൂര്യഗ്രഹണ പാതയുടെ അമ്പത് മിനിട്ടിന് മുമ്പും, ശേഷവും നിശബ്ദമായതായി കണ്ടെത്തി. പല പക്ഷികളും ദേശാടന കാലത്ത് രാത്രി സമയത്ത് ദേശാടനം നടത്താറുണ്ട്. അതിനാൽ ഇതവണയുള്ള ദേശാടനം പൊടുന്നനെ പക്ഷികളെ ബാധിക്കുമെന്നാണ് പഠനങ്ങൾ.വരാനിരിക്കുന്ന സമ്പൂർണ സൂര്യഗ്രഹണം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആകാശ സംഭവങ്ങളിലൊന്നാണ്. ഈ സംഭവവുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങളും നിലനിൽക്കുകയാണ്. വിദേശ മലയാളികള്‍ അടക്കം ഇത് വീക്ഷിക്കാനിടയുള്ളവരും ഇത്തരം സന്ദര്‍ഭങ്ങളില്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ അറിഞ്ഞുവയ്ക്കാന്‍ ആഗ്രഹിക്കുന്നവരും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം.
സുരക്ഷിതമല്ലാത്ത ലെന്‍സുകള്‍ ഉപയോഗിച്ച് ഗ്രഹണം കണ്ടാല്‍ കാഴ്ചയ്ക്ക് സാരമായ തകരാര്‍ ഉണ്ടാകാം. അതിനാല്‍ ഇത് നേരിട്ട് കാണാന്‍ ആഗ്രഹിക്കുന്നവര്‍ ഈ സന്ദര്‍ഭത്തിനായി ഉണ്ടാക്കിയ സോളാര്‍ ഫില്‍റ്ററുകള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുക. സേഫ് സോളാര്‍ വ്യൂവിങ് ഗ്ലാസസ് ആണ് വേണ്ടത്. ഇത് ഐഎസ്ഒ ഗുണനിലവാരം ഉള്ളതായിരിക്കണം.
https://www.facebook.com/Malayalivartha