എൽ നിനോ പ്രതിഭാസമുണ്ടാക്കിയ കാലാവസ്ഥാ മാറ്റം.. കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ടയിൽ വരൾച്ച രൂക്ഷമാക്കുന്നു...സംഭരണികളിൽ ജലനിരപ്പ് താഴ്ന്നതോടെ വരൾച്ച..മറികടക്കാൻ വെളളത്തിന് റേഷൻ സംവിധാനം..
എൽ നിനോ പ്രതിഭാസമുണ്ടാക്കിയ കാലാവസ്ഥാ മാറ്റം കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ടയിൽ വരൾച്ച രൂക്ഷമാക്കുന്നു. സംഭരണികളിൽ ജലനിരപ്പ് താഴ്ന്നതോടെ വരൾച്ച മറികടക്കാൻ വെളളത്തിന് റേഷൻ സംവിധാനം ഏർപ്പെടുത്തി.തലസ്ഥാന നഗരത്തിന് സമീപത്തുള്ള 11 മുനിസിപ്പാലിറ്റികളിലാണ് റേഷൻ സംവിധാനം ഏർപ്പെടുത്തിയത്. ഈ പ്രദേശങ്ങളിൽ താമസിക്കുന്ന ഏകദേശം ഒമ്പത് ദശലക്ഷം ആളുകളെ ഇത് ബാധിക്കുമെന്നാണ് വിലയിരുത്തൽ.2023 അവസാനത്തോടെയാണ് എൽ നിനോ പ്രതിഭാസം കൊളംബിയയിൽ എത്തുന്നത്. ഉയർന്ന താപനിലയും വരൾച്ചയും വലയ്‌ക്കുന്നതിന് പുറമേ ചൂട് കൂടിയപ്പോൾ കാട്ടുതീയും വ്യാപകമായി. കഴിഞ്ഞ ദശാബ്ദങ്ങളിലെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് സംഭരണികളിലെ ജലനിരപ്പ് എത്തിയിരിക്കുന്നത്.ബൊഗോട്ടയ്‌ക്ക് ആവശ്യമായ 70 ശതമാനം ജലവും വിതരണം ചെയ്യുന്ന ചിംഗാസ ഡാമിലെ ജലനിരപ്പ് 16.7 ശതമാനത്തിലെത്തി.
നാൽപത് വർഷത്തെ ഏറ്റവും താഴ്ന്ന നിലയാണിതെന്ന് അധികൃതർ അറിയിച്ചു.റേഷനിംഗ് പ്ലാൻ അനുസരിച്ച് വിവിധ സോണുകളാക്കി ബൊഗോട്ടയെ വിഭജിക്കും. ഒമ്പത് മേഖലകളിൽ 24 മണിക്കൂറും ജലസേചനം ലഭിക്കുന്നത് കുറയ്‌ക്കും. കൃത്യമായ ഇടവേളകളിൽ മാത്രമാകും ഇനി ജലം ലഭിക്കുക. രണ്ടാഴ്ച കൂടുമ്പോൾ ജലത്തിന്റെ അളവിൽ അധികൃതർ പരിശോധന നടത്തും.ഒരു തുള്ളി വെള്ളം പോലും പാഴാക്കാതെ സൂക്ഷ്മമായി ഉപയോഗിക്കണമെന്ന് മേയർ കാർലോസ് ഗാലൻ ചൂണ്ടിക്കാട്ടി.കാലാവസ്ഥാ വ്യതിയാനവും മഴയുടെ ലഭ്യതയിലുണ്ടായ കുറവും വർദ്ധിക്കുന്ന ജനസംഖ്യയും ജലക്ഷാമം രൂക്ഷമാകാൻ കാരണമായി എന്നാണ് വിലയിരുത്തൽ.അതെ സമയം കേരളത്തിൽ വരും ദിവസങ്ങളിലും താപനില ഉയരുമെന്ന് മുന്നറിയിപ്പ്. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പാലക്കാട് ജില്ലയിൽ 45 ഡിഗ്രി വരെയാണ് ചൂട് രേഖപ്പെടുത്തിയത്.രാത്രിയും പകലും ഒരുപോലെ കൊടും ചൂടിൽ വെന്തുരുകുകയാണ് സംസ്ഥാനം. പ്രതീക്ഷിച്ച വേനൽ മഴയും ഇത്തവണ ലഭിച്ചില്ല. 14 ജില്ലകളിലും 35 ഡിഗ്രിക്ക് മുകളിലാണ് താപനില രേഖപ്പെടുത്തിയത്. പാലക്കാട് ജില്ല ഉൾപ്പെടെ വരും ദിവസങ്ങളിൽ ഇനിയും ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്.റിപ്പോർട്ടുകൾ പ്രകാരം പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ചൂട് ഉയരാൻ സാദ്ധ്യത. ഇവിടെ 45 ഡിഗ്രി വരെ ചൂട് ഉയർന്നേക്കുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചിലയിടങ്ങളിൽ 45 ഡിഗ്രി വരെ രേഖപ്പെടുത്തി. കൊല്ലം ജില്ലയിൽ 40 ഡിഗ്രി വരെയും തൃശൂർ, കണ്ണൂർ, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ 38 ഡിഗ്രി വരെയും കാസർകോട്, എറണാകുളം, ആലപ്പുഴ ജില്ലകളിൽ 37 വരെയും തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ 36 ഡിഗ്രി വരെയും താപനില ഉയരാനാണ് സാദ്ധ്യത.
ചൂട് കൂടുന്നതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിലും റെക്കോർഡ് കണക്കാണ് ഓരോ ദിവസവും രേഖപ്പെടുത്തുന്നത്. ഇന്നലെ മാത്രം 11.17 കോടി യൂണിറ്റായിരുന്നു സംസ്ഥാനത്ത് ഉപയോഗിച്ചത്.പീക്ക് സമയത്തെ വൈദ്യുതി ആവശ്യകതയിലും ഓരോ ദിവസവും കണക്ക് ഉയർന്നുകൊണ്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha