Widgets Magazine
12
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ച് ലെബനൻ ഗ്രാമങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേൽ; എല്ലുകൾ പൊള്ളിപ്പൊളിയും... അവസാനത്തെ പോരാട്ടത്തിന് തങ്ങൾ തയ്യാറണെന്ന സന്ദേശവുമായി അയേൺ ഡോമിനെ നേരിട്ട് ആക്രമിച്ച് ഹിസ് ഹൈനസ് ഹിസ്ബുള്ള...

08 JUNE 2024 03:26 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..

ഫിൻലൻഡിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.. .

എനിക്ക് 38 വയസാവുമ്പോൾ ഞാൻ പുറത്തിറങ്ങും സാറെ കസ്റ്റഡിയിൽ വക്കീൽ കളിച്ച് ആയുഷി..! ഞെട്ടി പോലീസ്..!

വിയറ്റ്‌നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ യാത്രചെയ്ത ബോട്ട് തലകീഴായി മറിഞ്ഞു....മരിച്ചവരിൽ രണ്ടു മലയാളികളും....അപകടത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും

ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ച അതീവ സുരക്ഷാ മേഖലയായ, പഞ്ചനക്ഷത്ര ഹോട്ടലില്‍ വന്‍ സുരക്ഷാവീഴ്ച..22-കാരന് അലറിവിളിച്ച് എത്തി..വളഞ്ഞ് എസ് പി ജി..

ഇസ്രായേലിനും ലെബനൻ ഗ്രൂപ്പായ ഹിസ്ബുള്ളയ്ക്കും ഇടയിൽ സംഘർഷങ്ങളും ആക്രമണങ്ങളും രൂക്ഷമാകുന്നു. അതിർത്തിയുടെ ഇരുവശത്തുമുള്ള ഗ്രാമങ്ങളിൽ നിന്ന് സാധാരണക്കാരെ ഒഴിപ്പിച്ചിട്ടുണ്ട്. വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ച് ലെബനൻ ഗ്രാമങ്ങളെയാണ് ഇസ്രായേൽ ലക്ഷ്യമിടുന്നത്. ഇതിന് മറുപടിയായി അയേൺ ഡോമിനെ നേരിട്ട് ആക്രമിച്ച് ശക്തി കാണിച്ചിരിക്കുകയാണ് ഹിസ്ബുള്ള. വടക്കൻ അധിനിവേശ ഫലസ്തീനിലെ റാമോട്ട് നഫ്താലിയിലാണ് ഹിസ്ബുല്ല അയേൺ ഡോമിനെ നേരിട്ട് ആക്രമിച്ചത്. നേരത്തെ ഗോലാൻ കുന്നുകളിലെ അയേൺ ഡോം സംവിധാനത്തിന്റെ റഡാർ നശിപ്പിച്ചതായി ഹിസ്ബുല്ല അറിയിച്ചിരുന്നു.

ആക്രമണത്തിൽ സൈനികർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ ആക്രമണങ്ങളിലൂടെ ഇസ്രായേലിന് ഹിസ്ബുല്ല വ്യക്തമായ സന്ദേശമാണ് നൽകുന്നതെന്ന് യുദ്ധ വിദഗ്ധർ സൂചിപ്പിക്കുന്നു. ഹിസ്ബുല്ല തങ്ങളുടെ കൈവശമുള്ള ആയുധങ്ങളുടെ സാമ്പിളുകൾ ഇസ്രായേലിന് മുന്നിൽ വെളിവാക്കുകയാണ്. ആവശ്യമാണെങ്കിൽ അവസാനത്തെ പോരാട്ടത്തിന് തങ്ങൾ തയ്യാറണെന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നത്.

ഇസ്രായേലിനെതിരായ യുദ്ധത്തിൽ അൽമാസ് എന്നറിയപ്പെടുന്ന കൃതത നിറഞ്ഞ പുതിയ മൂന്ന് തരം മിസൈലുകൾ ഹിസ്ബുല്ല വിന്യസിച്ചിട്ടുണ്ട്. 2006ലെ ഇസ്രായേൽ - ലെബനാൻ യുദ്ധസമയത്ത് പിടിച്ചെടുത്ത ഇസ്രായേൽ മിസൈലുകൾ ഉപയോഗിച്ച് ഇറാൻ വികസിപ്പിച്ച മിസൈലുകളാണ് അൽമാസ്. നേരത്തെ തന്നെ ലക്ഷ്യം നിർണയിക്കുകയോ അതല്ലെങ്കിൽ റിമോട്ട് കൺട്രോളർ വഴി ലക്ഷ്യം ക്രമീകരിക്കുകയോ ചെയ്യാമെന്നതാണ് ഇതിൻറെ പ്രത്യേകത. ഈ മിസൈലുകൾ വടക്കൻ അതിർത്തിയിൽ കനത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നതെന്ന് ഇസ്രായേലി റിസർച്ച് സെന്ററായ അൽമ സൂചിപ്പിക്കുന്നു.

അൽമാസ് 3 ഉപയോഗിച്ചാകും ഇസ്രായേലിന്റെ അയേൺ ഡോം യൂനിറ്റിനെ ആക്രമിച്ചതെന്ന് സൈനിക വിശകലന വിദഗ്ധനായ മുസ്തഫ അസാദ് പറയുന്നു. പ്രസ്തുത മിസൈലിന് കൂടുതൽ റേഞ്ചും വിസ്ഫോടന ശേഷിയുമുണ്ട്. അൽമാസ് 3 ഇസ്രായേലിന് പ്രതിരോധിക്കാൻ കഴിയാത്ത ആയുധമാണ്. ഫൈബർ ഒപ്റ്റിക് റിലേ കേബിളുമായി ബന്ധിപ്പിച്ച ഇലക്ട്രോ ഒപ്റ്റികൽ ഗൈഡൻസ് സംവിധാനമാണ് ഇതിനെ നയിക്കുന്നത്. അതിനാൽ തന്നെ ഇതിനെ പ്രതിരോധിക്കാനോ നിശ്ചലമാക്കാനോ സാധ്യമല്ലെന്നും അസാദ് പറയുന്നു.

ഒരേ സമയം ഇസ്രയേലിന് ഹമാസിന് നേർക്കും, ഹിസ്ബുല്ലയ്ക്ക് നേർക്കും യുദ്ധം അഴിച്ച് വിടേണ്ട സാഹചര്യം വന്നാൽ കാര്യങ്ങൾ പ്രവചനാതീതമാകും. ഒക്‌ടോബർ 7ന് ഹമാസ് ചെയ്‌തതുപോലെ ഹിസ്ബുള്ള ഇസ്രായേൽ സൈനിക ഔട്ട്‌പോസ്റ്റുകളും കമ്മ്യൂണിറ്റികളും ആക്രമിക്കുമെന്ന് അവർ ഭയപ്പെടുന്നു, ഇസ്രായേലി കമൻ്റേറ്ററും പൊളിറ്റിക്കൽ അനലിസ്റ്റുമായ ഡാലിയ ഷീൻഡ്‌ലിൻ പറഞ്ഞു.

ഗാസയിൽ വെടിനിർത്തൽ ഉണ്ടാക്കിയാൽ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കുമെന്ന് ഹിസ്ബുള്ള പറയുമ്പോൾ പല ഇസ്രായേലികളും വിശ്വസിക്കുന്നില്ലെന്നും അവർ പറഞ്ഞു. നേരെമറിച്ച്, പല ഇസ്രായേലികളും ഹിസ്ബുള്ളയുമായി യുദ്ധം ചെയ്യുന്നത് ആവശ്യമാണെന്ന് വിശ്വസിക്കുന്നവരാണ്. നേരത്തെ തന്നെ വൈറ്റ് ഫോസ്ഫറസ് പോലുള്ളവയുടെ ആവർത്തിച്ചുള്ള ഇസ്രയേലിന്റ പ്രയോഗം ഏറെ വിമർശനത്തിനും പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്. വൈറ്റ് ഫോസ്ഫറസ് അന്തരീക്ഷ വായുവുമായി സമ്പര്‍ക്കമുണ്ടായാലുടന്‍ വളരെയധികം പ്രകാശത്തോടെ പെട്ടെന്ന് കത്തും.

അമേരിക്കയടക്കം വിവിധ രാജ്യങ്ങളുടെ സൈന്യങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഇത് ഉപയോഗിക്കുന്നുണ്ട്. രാത്രിയില്‍ ആക്രമിക്കാനുള്ള ലക്ഷ്യങ്ങള്‍ക്ക് സമീപം പ്രകാശം പരത്താനും ശത്രുക്കള്‍ക്ക് നാശനഷ്ടമുണ്ടാക്കാനുമടക്കം ഇത് ഉപയോഗിക്കുന്നുണ്ട്. രാസപ്രവര്‍ത്തനത്തിനിടയില്‍ തീവ്രമായ ചൂടും കട്ടിയുള്ള പുകയും ശക്തമായ പ്രകാശവുമാണ് ഉണ്ടാകുന്നത്. പ്രത്യേക സാഹചര്യങ്ങളില്‍ പുക പരത്തി പ്രതിരോധ കവചം തീര്‍ക്കാനും വിവിധ സേനകള്‍ വൈറ്റ് ഫോസ്ഫറസ് ഉപയോഗിക്കാറുണ്ട്. എന്നാല്‍ പതിക്കുന്ന പ്രദേശങ്ങളില്‍ ശക്തമായ തീപ്പിടിത്തം ഉണ്ടാകാറുണ്ട്. ഒരു തവണ കത്തിയാല്‍ തീ കെടുത്താന്‍ ബുദ്ധിമുട്ടാണ്. മനുഷ്യ ശരീരത്തിലും വസ്ത്രങ്ങളിലുമടക്കം തീകത്താന്‍ ഇടയാക്കും.

2011ലാണ് ഇസ്രായേൽ അയേൺ ഡോം സംവിധാനം ആദ്യമായി അവതരിപ്പിക്കുന്നത്. ഹമാസിന്റെയും ഹിസ്ബുല്ലയുടെയും റോക്കറ്റുകളെ തടയുകയായിരുന്നു ലക്ഷ്യം. 2006ലെ യുദ്ധത്തിന് പിന്നാലെയായിരുന്നു അയേൺ ഡോമിനെക്കുറിച്ച് ഇസ്രായേൽ ചിന്തിക്കുന്നത്. റഡാറിന്റെ സഹായത്തോടെ താമിർ മിസൈലുകൾ ഉപയോഗിച്ചാണ് അയേൺ ഡോം ശത്രുവിന്റെ മിസൈലുകളെ തടയുന്നത്. 70 കിലോമീറ്റർ വരെ പരിധിയിലുള്ള റോക്കറ്റുകളെ ഇതിന് തകർക്കാനാകും. അയേൺ ഡോമിനായി വലിയ തുകയാണ് ഇസ്രായേൽ ഓരോ വർഷവും ചെലവിടുന്നത്. മൂന്നോ നാലോ ലോഞ്ചറുകൾ അടങ്ങുന്ന ഒരു അയേൺ ഡോം യൂനിറ്റിന് ഏകദേശം 100 മില്യൺ ഡോളറാണ് വില.

അയേൺ ഡോമിന്റെ പ്രതിരോധശേഷി 90 ശതമാനമാണെന്നാണ് ഇസ്രായേലിന്റെ വാദം. എന്നാൽ, 80 ശതമാനം മാത്രമെയുള്ളൂവെന്നാണ് ചില വിദഗ്ധർ പറയുന്നത്. ഇതിന്റെ തെളിവായിരുന്നു ഒക്ടോബർ ഏഴിലെ ഹമാസിന്റെ ആക്രമണം. മിഡിൽ ഈസ്റ്റിലെ ഏറ്റവും പ്രധാനപ്പെട്ട ഇസ്ലാമിക പ്രസ്ഥാനങ്ങളിലൊന്നാണ് ഹിസ്ബുള്ള. ദൈവത്തിന്റെ സംഘടന എന്നാണ് ഈ വാക്കിന്റെ അർഥം. ലെബനീസ് ആഭ്യന്തര യുദ്ധത്തിനിടയില്‍ 1982-ലാണ് ഹിസ്ബുള്ള രുപീകരിച്ചത്. 40 വർഷമായി സംഘടന മിഡിൽ ഈസ്റ്റിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്.

ഇറാനിന്റെ പിന്തുണയുള്ള ചില സംഘടകളുടെ സഹായത്തോടെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ലെബനൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പാർട്ടിക്ക് ശക്തമായ ഒരു സൈനിക വിഭാഗമുണ്ട്. വലിയ സ്വാധീനമുള്ള ഒരു രാഷ്ട്രീയ പാർട്ടി കൂടിയാണ് ഹിസ്ബുള്ള. നിലവിൽ വലിയ ആക്രമണങ്ങളിലേക്ക് ഹിസ്ബുള്ള കടന്നാൽ അത് ഇപ്പോഴത്തെ അവസ്ഥയെ കൂടുതൽ രൂക്ഷമാക്കും . ഇത് ഇസ്രയേലിനെ രക്തരൂക്ഷിതവും പ്രയാസകരവുമായ ദ്വിമുഖ സംഘർഷത്തിലേക്ക് നയിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തലമുറകളെ സംഗീതത്തിലൂടെ ബന്ധിപ്പിച്ച അപൂർവ പ്രതിഭയായിരുന്നു എസ്. ജാനകി; അന്തിമോപചാരം അർപ്പിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം. ജോൺ  (9 minutes ago)

ആഘോഷത്തിനിടെ കൈയിലിരുന്ന് പടക്കം പൊട്ടി യുവാവിന്റെ വിരലുകള്‍ അറ്റുപോയി  (59 minutes ago)

സിനിമാറ്റിക് സ്‌റ്റൈല്‍ മിന്നല്‍ പരിശോധന  (2 hours ago)

യുദ്ധക്കളമായി പശ്ചിമേഷ്യ  (2 hours ago)

പുറംലോകം കാണണ്ടെന്ന വാശി.  (3 hours ago)

CPIM പാര്‍ട്ടിയില്‍ ശുദ്ധികലശമാണോ പൊളിച്ചെഴുത്താണോ  (3 hours ago)

PINARAYI VIJAYAN പിണറായിയാണ് വെള്ളത്തിലായത്.  (3 hours ago)

ക്ഷേത്രങ്ങളുടെ വിഷയങ്ങളിൽ കോടതിയുടെ അമിതമായ ഇടപെടൽ വേണോ എന്ന കാര്യം ചിന്തിക്കേണ്ട സമയമായെന്ന് ദേവസ്വം മന്ത്രി  (4 hours ago)

ഫിൻലൻഡിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.. .  (4 hours ago)

കള്ളാടി മണ്ണിടിച്ചിലിൽ കാണാതായ അവസാനത്തെ ആളെയും കണ്ടെത്തി....  (4 hours ago)

റബര്‍ വില റെക്കോര്‍ഡ് നിലവാരത്തില്‍...കർഷകർക്ക് ആശ്വാസം....  (4 hours ago)

'പ്രിയദർശിനി' പദ്ധതിക്ക് സമാനമായി പുതിയ റോ-റോ സർവീസിലും സ്ത്രീകൾക്ക് പൂർണ്ണമായും സൗജന്യ യാത്ര... വൈപ്പിൻ-ഫോർട്ട് കൊച്ചി റൂട്ടിലെ മൂന്നാമത്തെ റോ-റോ സർവീസ് ആരംഭിച്ചു...  (4 hours ago)

വൈദ്യുത തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് മരണം  (4 hours ago)

കേരളത്തിന്‍റെ സാമൂഹികാധിഷ്ഠിത ആരോഗ്യ പരിചരണ മാതൃക പ്രമേഹ രോഗ ചികിത്സയില്‍ നിര്‍ണായകം: മന്ത്രി കെ. മുരളീധരന്‍; 14-ാമത് ജെപിഇഎഫ് ഡയബറ്റിസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു  (5 hours ago)

പൊന്മുടിയിൽ പ്രിയദര്‍ശിനി കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു... ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലാണ് വൻ അപകടം ഒഴിവായി  (5 hours ago)

Malayali Vartha Recommends