ബൈഡൻ മുന്നോട്ടുവെച്ച വെടിനിർത്തൽ കരാർ അംഗീകരിച്ച് ഇസ്രയേൽ മുന്നോട്ട് പോകാനുള്ള സാധ്യത മങ്ങി, ഹമാസിനെതിരെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചാല്‍ നെതന്യാഹുവിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ഇസ്രയേല്‍ മന്ത്രിമാര്‍, ഹമാസ് പൂര്‍ണമായും തകര്‍ന്നാല്‍ മാത്രമേ വെടിനിര്‍ത്തലിനുള്ളൂവെന്ന് നിലപാട് വ്യക്തമാക്കി നെതന്യാഹു...!
![](https://www.malayalivartha.com/assets/coverphotos/w657/312440_1717843078.jpg)
യു.എസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടുവെച്ച വെടിനിർത്തൽ കരാറിൽ ഒരു തീരുമാനം ഹമാസോ ഇസ്രയേലോ എടുക്കാത്ത സാഹചര്യത്തിൽ ആശങ്കയേറുകയാണ്. എന്നാൽ ഈ കരാർ അംഗീകരിച്ച് ഇതുമായി ഇസ്രയേൽ മുന്നോട്ട് പോകാനുള്ള സാധ്യത മങ്ങി. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് ബെഞ്ചമിൻ നെതന്യാഹുവിനെതിരെ രംഗത്തുവന്നിരിക്കുകയാണ് ഇസ്രയേല്‍ മന്ത്രിമാര്‍. കൂട്ടക്കുരുതി നടത്തിയ ഹമാസിനെതിരെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചാല്‍ പ്രധാനമന്ത്രിക്കുള്ള പിന്തുണ പിന്‍വലിക്കുമെന്ന് അവർ വ്യക്തമാക്കി.
ഗാസയിലും റാഫയിലും വെടിനിര്‍ത്തിയാല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് പിന്തുണ പിന്‍വലിക്കുമെന്ന ഭീഷണിയുമായി തീവ്രവലതുപക്ഷ മന്ത്രിമാരാണ് രംഗത്തെത്തിയിരിക്കുന്നത്.
മന്ത്രിസഭയെ തന്നെ താഴെയിടുമെന്നാണ് ധനമന്ത്രി ബെസാലെല്‍ സ്‌മോട്രിച്ചും ദേശീയ സുരക്ഷാ മന്ത്രി ഇറ്റമര്‍ ബെന്‍ഗ്വിറും വ്യക്തമാക്കി.
ഇതിന് പിന്നാലെ ഹമാസ് പൂര്‍ണമായും തകര്‍ന്നാല്‍ മാത്രമേ ഗസ്സയില്‍ വെടിനിര്‍ത്തലിനുള്ളൂവെന്ന് ബെഞ്ചമിന്‍ നെതന്യാഹു നിലപാട് കടുപ്പിച്ചു. ഹമാസിന്റെ സൈനിക, ഭരണശേഷികള്‍ തകര്‍ക്കുക, ബന്ദികളുടെ മോചനം എന്നീ ലക്ഷ്യങ്ങള്‍ നേടുന്നത് വരെ യുദ്ധം അവസാനിക്കില്ലെന്നും നെതന്യാഹു വ്യക്തമാക്കി. ഒരു തരത്തിലുള്ള ഒത്തു തീര്‍പ്പിനും രാജ്യം തയാറല്ലന്നും പ്രധാനമന്ത്രി വ്യക്തമാക്കി കഴിഞ്ഞു.
അതിനിടെ, ഗാസയിലെ യുദ്ധം അവസാനിപ്പിക്കണമെന്നും ഇസ്രായേലിന് അമേരിക്കൻ പിന്തുണ നൽകണമെന്നും ആവശ്യപ്പെട്ട് ഫലസ്തീൻ അനുകൂല പ്രവർത്തകർ വാരാന്ത്യ പ്രതിഷേധത്തിനിടെ വൈറ്റ് ഹൗസ് വളയാൻ പദ്ധതിയിട്ടിരുന്നു. ഗാസയിൽ ഇസ്രയേലിൻ്റെ എട്ട് മാസത്തെ യുദ്ധം അടയാളപ്പെടുത്തി ശനിയാഴ്ചയാണ് പ്രകടനങ്ങൾ ആസൂത്രണം ചെയ്തതെന്ന് റോയിട്ടേഴ്‌സ് പറഞ്ഞു.
https://www.facebook.com/Malayalivartha