16,500 KM വേഗത്തിൽ ഭൂമിയിലേക്ക് പാഞ്ഞടുത്ത് പടുകൂറ്റൻ ഛിന്നഗ്രഹം.. ഇന്ന് രാത്രി ഇടിച്ചിറങ്ങും! ഛിന്നഗ്രഹം പതിച്ചേക്കുമെന്ന് നാസ

ബഹിരാകാശ ലോകത്ത് ഭൂമിയെക്കാൾ വലിപ്പമുള്ള ഛിന്നഗ്രഹങ്ങളുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. അത്തരത്തിൽ ഭൂമിയോട് അടുത്ത് സഞ്ചരിക്കുന്ന ഒരു ഛിന്നഗ്രഹം ഇന്ന് ഭൂമിയെ ഇടിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് നാസ പറയുന്നത്. നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയാണ് മുന്നറിയിപ്പ് നൽകിയത്.
ഏകദേശം ഒരു വിമാനത്തിന്റെ വലിപ്പമുള്ള ഛിന്നഗ്രഹം ഭൂമിയെ ലക്ഷ്യം വച്ച് വരുന്നതായി നാസ അറിയിച്ചു. ഇത് ഭൂമിയെ ഇടിക്കാനുള്ള സാധ്യത 72 ശതമാനമുണ്ടെന്നും ശാസ്ത്രജ്ഞർ പറയുന്നു. കൃത്യമായി പറഞ്ഞാല്‍ 2038 ജൂലൈ 12ന് അതായത് പതിനാലേകാല്‍ വര്‍ഷം ആകുമ്പോള്‍ ഈ ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കും.
അമോർ ഗ്രൂപ്പിൽ പെട്ട ഈ ഛിന്നഗ്രഹം മണിക്കൂറിൽ 16,500 കിലോമീറ്റർ വേഗതയിലാണ് കുതിക്കുന്നത്. 88 അടി (27 മീറ്റർ) വരുന്ന വിമാനത്തിന്റെ വലുപ്പമുള്ളതാണ് ഛിന്നഗ്രഹം. ജൂൺ 23-ാം തീയതി ( ഇന്ന്) രാത്രി 11.39 ഓടെയാണ് ഛിന്നഗ്രഹം ഭൂമിയ്‌ക്ക് സമീപമെത്തുന്നത്. ഭൂമിയെ ഇടിക്കാൻ സാധ്യത കൂടുതലായതിനാൽ തന്നെ ഛിന്നഗ്രത്തെ കൂടുതലായി നിരീക്ഷിച്ചു വരികയാണെന്നും ശാസ്ത്രജ്ഞർ പറഞ്ഞു.
ഈ ഛിന്നഗ്രഹത്തിന്‌റെ വലുപ്പം, ഘടന, ദീര്‍ഘകാല പാത എന്നിവ കൃത്യമായി നിര്‍ണയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് നാസ പറയുന്നു. നാസയുടെ ഇരട്ട ഛിന്നഗ്രഹ റിയാക്ഷന്‍ ടെസ്റ്റില്‍ (Double Asteroid Redirection Test- DART) നിന്നുള്ള വിവരങ്ങള്‍ ഉപയോഗിക്കുന്ന ആദ്യപരീക്ഷണം കൂടിയാണിത്. ഛിന്നഗ്രഹ ആഘാതങ്ങളില്‍നിന്ന് ഭൂമിയെ സംരക്ഷിക്കുന്നതിനുള്ള സാങ്കേതികവിദ്യയുടെ ആദ്യത്തെ ബഹിരാകാശ പ്രദര്‍ശനമാണ് ഡാര്‍ട്ട്.
പല വലുപ്പത്തിലുള്ള 30,000 ത്തോളം ഛിന്നഗ്രഹങ്ങളെയാണ് 'ഭൂമിയ്ക്ക് സമീപമുള്ള ബഹിരാകാശ വസ്തുക്കൾ' (Near Earth Objects - NEOs) എന്ന് കണക്കാക്കിയിട്ടുള്ളത്. ഇവയിൽ 850 ലേറെ ഛിന്നഗ്രഹങ്ങൾ ഒരു കിലോമീറ്ററിലേറെ വീതിയുള്ളവയാണ്. എന്നിരുന്നാലും അടുത്ത നൂറുവർഷത്തേക്ക് ഇവയിൽ ഒന്നുപോലും ഭൂമിയ്ക്ക് ഭീഷണിയല്ല.
ഭൂമിയ്ക്ക് ഏതെങ്കിലും തരത്തിൽ ഭീഷണിയാകുന്ന ഛിന്നഗ്രഹങ്ങളെ നാസ പ്രത്യേകമായി സശ്രദ്ധം നിരീക്ഷിക്കുന്നുണ്ട്. ഛിന്ന ഗ്രഹം 2024 KN1 എന്നാണ് നിലവിൽ ഇതിന് പേര് നൽകിയിരിക്കുന്നത്. ഭാവിയിൽ ഇത്തരത്തിൽ അപകടകരമായ ഛിന്നഗ്രഹങ്ങളുടെ സാന്നിധ്യം കാണുന്നില്ലെന്നും എന്നാൽ ഇന്ന് രാത്രി അപകട സാധ്യതയുണ്ടെന്നും ഗവേഷകർ പറഞ്ഞു.
ഭൂമിയോടടുക്കുന്ന ഛിന്നഗ്രഹങ്ങളെ പഠിക്കാനുള്ള കൂടുതൽ അവസരമാണ് ഇതിലൂടെ ലഭിക്കുന്നതെന്നും ശാസ്ത്രലോകം പറയുന്നു. ഛിന്നഗ്രഹത്തിന്റെ പേര്, ഭൂമിയ്ക്ക് സമീപമെത്തുന്ന തീയതി, ഏകദേശ വലുപ്പം, ഭൂമിയിൽ നിന്ന് എത്ര അകലെ കൂടെയാണ് കടന്നുപോകുക എന്നീ വിവരങ്ങൾ നാസയുടെ ഡാഷ്ബോർഡിൽ കാണാം.
സമീപത്ത് കൂടിയാണ് ഛിന്നഗ്രഹം കടന്നുപോകുന്നതെങ്കിലും അത് ഭൂമിക്ക് അപകടകരമല്ലെന്നും ഒരു വിഭാഗം ശാസ്ത്രജ്ഞർ പറയുന്നു. ഭൂമിയ്ക്ക് സമീപമെത്തുന്ന ഛിന്നഗ്രഹങ്ങളെ നാസ കൃത്യമായി രേഖപ്പെടുത്തിവെയ്ക്കുന്നുണ്ട്. വിമാനം, വീട് പോലുള്ള പരിചിതവസ്തുക്കൾ ഉപയോഗിച്ച് ഛിന്നഗ്രഹത്തിന്റെ വലുപ്പം സാധാരണക്കാർക്ക് പെട്ടെന്ന് മനസിലാകുന്ന തരത്തിൽ ചിത്രീകരിക്കുന്നുമുണ്ട്.
ഭൂമിക്ക് 5,610,000 കിലോമീറ്റർ അകലെക്കൂടെയാണ് ഛിന്നഗ്രഹം കടന്നുപോകുക. കേൾക്കുമ്പോൾ ഇത് വലിയ അകലമാണെന്ന് തോന്നുമെങ്കിലും, ജ്യോതിശാസ്ത്ര തോതുകൾ വെച്ചു നോക്കിയാൽ, ഭൂമിക്ക് തൊട്ടരികിലൂടെ കടന്നുപോകുന്നതായാണ് കണക്കാക്കുക. ഛിന്നഗ്രഹ ആഘാതം മനുഷ്യരാശിയുടെ ഒരു ദുരന്തമാണ്.
ഇത് വര്‍ഷങ്ങള്‍ക്കു മുമ്പേ പ്രവചിക്കാനും തടയാന്‍ നടപടിയെടുക്കാനുമുള്ള സാങ്കേതികവിദ്യയുണ്ടെന്നും നാസ അസ്ഥാനത്തെ പ്ലാനെറ്ററി ഡിഫന്‍സ് ഓഫിസര്‍ ലിന്‍ഡ്‌ലെ ജോണ്‍സണ്‍ പറഞ്ഞു. നാസയെ കൂടാതെ അമേരിക്കയിലെ വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും അന്താരാഷ്ട്ര സഹകാരികളില്‍ നിന്നുമുള്ള നൂറോളം പ്രതിനിധികള്‍ ടേബിള്‍ടോപ്പ് അഭ്യാസത്തിന്‌റെ ഭാഗമായിരുന്നു.
ഭാവിയില്‍ കാര്യമായ ഛിന്നഗ്രഹ ഭീഷണികള്‍ ഇല്ലെങ്കിലും അപകടകരമായ ഒരു ഛിന്നഗ്രഹത്തോട് ഫലപ്രദമായി പ്രതികരിക്കാനുള്ള ഭൂമിയുടെ കഴിവ് വിലയിരുത്താനായിരുന്നു ഈ അഭ്യാസം. വ്യത്യസ്ത സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്ന അപകടം, പ്രതികരണങ്ങള്‍, അവസരങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകളും ഈ അഭ്യാസം നല്‍കിയതായി നാസ പറയുന്നു.
ഛിന്നഗ്രഹത്തിന്റെ സഞ്ചാരപാത മാറ്റാൻ ഒരു ചലനാത്മകമായ ആഘാതത്തിന് കഴിയുമെന്ന് ഡിഎആർടി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് നാസ പറയുന്നു. അപകട സാദ്ധ്യതയുള്ള ഛിന്നഗ്രഹത്തെ വിലയിരുത്താനും പ്രതിരോധിക്കാനും ഭൂമിയുടെ അടുത്തുള്ള ഒബ്ജക്റ്റ് സർവേയറിനെ വികസിപ്പിക്കുമെന്നും നാസ അറിയിച്ചു.
https://www.facebook.com/Malayalivartha






















