ഇസ്രായേൽ ആക്രമണം ഗസ്സയിൽ തുടരുകയാണ് ; കഴിഞ്ഞ ദിവസത്തെ ആക്രമണത്തിൽ നിരവധി പേർ മരിച്ചു;ഇസ്രായേലിന്റെ സുരക്ഷയും വിജയവും ഉറപ്പാക്കുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി

ഇസ്രായേൽ ആക്രമണം ഗസ്സയിൽ തുടരുകയാണ് . കഴിഞ്ഞ ദിവസം ആക്രമണമുണ്ടായി . നിരവധി പേർ മരിച്ചു. വടക്കൻ ഗസ്സയിലെ ബെയ്ത്ത് ലാഹിയ പട്ടണത്തിൽ വീടുകൾക്കു നേരെ ഇസ്രായേൽ ബോംബാക്രമണമുണ്ടായി. 18 പേരാണ് കൊല്ലപ്പെട്ടത്. ഇസ്രായേൽ റഫയിലും വ്യാപക ആക്രമണം തുടരുന്നു.
തെക്കൻ ലബനാനിലെ ബിന്റ് ജെബീൽ പട്ടണത്തിന്റെ പ്രാന്തപ്രദേശത്ത് ഇസ്രായേൽ ഷെല്ലാക്രമണം നടത്തി. തീ പടർന്നു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ട് . ഇസ്രായേൽ ഷെല്ലാക്രമണം കഫാർ കില, ബുർജ് അൽ- മുലൂക്ക്, ടാലെറ്റ് അൽ- അസീസിയ, മർജയൂൺ പ്ലെയിൻ എന്നീ പട്ടണങ്ങളുടെ പ്രാന്തപ്രദേശങ്ങളെ ലക്ഷ്യമിട്ടായിരുന്നു . മെതുല്ലയിലെ ഇസ്രായേൽ സൈനിക കേന്ദ്രത്തിനു നേരെ ഹിസ്ബുല്ലയുടെ മിസൈൽ ആക്രമണം നടന്നു.
ഹിസ്ബുല്ല അയച്ച മൂന്ന് റോക്കറ്റുകൾ ഇസ്രായേലിൽ പതിക്കുകയായിരുന്നു , മാത്രമല്ല ഹൈഫ തുറമുഖത്ത് ഇസ്രായേൽ കപ്പലിനു നേരെ ആക്രമണം നടത്തിയതായി ഹൂതികൾ അറിയിച്ചു. അതിനിടെ ആയുധവിതരണവുമായി ബന്ധപ്പെട്ട് അമേരിക്കൻ നേതാക്കളുമായി നടന്ന ചർച്ചയിൽ നിർണായക പുരോഗതിയെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു.
അതിനിടെ ഇസ്രായേൽ പ്രധാനമന്ത്രി പറയുന്നത് ,ഇസ്രായേലിന്റെ സുരക്ഷയും വിജയവും ഉറപ്പാക്കുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്നും അടച്ചിട്ട മുറികൾക്കുള്ളിലെ ചർച്ച വിജയിച്ചില്ലെങ്കിൽ കടുത്ത തീരുമാനവുമായി മുന്നോട്ടുപോവുമെന്നാണ്.
https://www.facebook.com/Malayalivartha






















