Widgets Magazine
20
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആര്‍ജിസിബി പിഎച്ച്ഡി ബയോടെക്നോളജി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു...


ടീച്ചർ... ഉറക്കത്തിൽ പോലും അധ്യാപകരെ വിളിച്ചു കരഞ്ഞ് പാങ്ങിലെ കുരുന്നുകൾ: വാൽപ്പാറ ദുരന്തം കുട്ടികളിൽ ഏൽപ്പിച്ചത് വലിയ ആഘാതം...


ജപ്പാനിൽ അതിശക്തമായ ഭൂചലനം; തീരങ്ങളിൽ സുനാമി ഭീതി, അതീവ ജാഗ്രത...


വെടിവെപ്പില്‍ എട്ടു കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു..കുടുംബ വഴക്കിന്റെ പക.. മരിച്ച എട്ടു കുട്ടികളില്‍ ഏഴുപേരും പ്രതിയുടെ സ്വന്തം മക്കൾ..ആകെ 10 പേര്‍ക്കാണ് ഇയാളുടെ വെടിയേറ്റത്..


വെടിവെപ്പില്‍ എട്ടു കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു..കുടുംബ വഴക്കിന്റെ പക.. മരിച്ച എട്ടു കുട്ടികളില്‍ ഏഴുപേരും പ്രതിയുടെ സ്വന്തം മക്കൾ..ആകെ 10 പേര്‍ക്കാണ് ഇയാളുടെ വെടിയേറ്റത്..

ഇസ്രായേല്‍ ലബനാന്‍ അതിര്‍ത്തിയില്‍ ഉരുണ്ടുകൂടുന്ന പുതിയ സാഹചര്യങ്ങളെ ഏറെ ഉദ്വോഗത്തോടെയാണ് ലോകം നോക്കിക്കാണുന്നത്... ഒരുപക്ഷെ ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണം തുടങ്ങിയത് മുതല്‍ തന്നെ ലബനാന്‍ അതിര്‍ത്തിയില്‍ ഹിസ്ബുല്ല കാര്യമായ അലോസരം ഉണ്ടാക്കുന്നുണ്ട്...

27 JUNE 2024 11:39 AM IST
മലയാളി വാര്‍ത്ത

More Stories...

ജപ്പാനില്‍ അതിശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തി

ജപ്പാനിൽ അതിശക്തമായ ഭൂചലനം; തീരങ്ങളിൽ സുനാമി ഭീതി, അതീവ ജാഗ്രത...

വെടിവെപ്പില്‍ എട്ടു കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു..കുടുംബ വഴക്കിന്റെ പക.. മരിച്ച എട്ടു കുട്ടികളില്‍ ഏഴുപേരും പ്രതിയുടെ സ്വന്തം മക്കൾ..ആകെ 10 പേര്‍ക്കാണ് ഇയാളുടെ വെടിയേറ്റത്..

ഇറാൻ കപ്പൽ തുസ്‌കയുടെ എഞ്ചിൻ റൂം തുളച്ചു ! നടുക്കടലിൽ അമേരിക്കയുടെ സംഹാരതാണ്ഡവം.. വൈകാതെ തന്നെ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്റെ വെല്ലുവിളി..വീണ്ടും യുദ്ധം..

അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയുള്ള സ്വർണ്ണ കള്ളക്കടത്ത്: 35 ലക്ഷം രൂപയുടെ ഒരു കിലോ സ്വർണ്ണം കടത്തിയ സി ബി ഐ കേസ് കസ്റ്റംസ് ഹെഡ് ഹവിൽദാറിനും ട്രാവൽസ് ഉടമക്കും 4 വർഷം വീതം കഠിന തടവും 1.4 ലക്ഷം രൂപ പിഴയും സിബിഐ കോടതി ശിക്ഷ വിധിച്ചു

ഇസ്രായേല്‍ ലബനാന്‍ അതിര്‍ത്തിയില്‍ ഉരുണ്ടുകൂടുന്ന പുതിയ സാഹചര്യങ്ങളെ ഏറെ ഉദ്വോഗത്തോടെയാണ് ലോകം നോക്കിക്കാണുന്നത്. ഒരുപക്ഷെ ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണം തുടങ്ങിയത് മുതല്‍ തന്നെ ലബനാന്‍ അതിര്‍ത്തിയില്‍ ഹിസ്ബുല്ല കാര്യമായ അലോസരം ഉണ്ടാക്കുന്നുണ്ട്. ഷെല്‍ ആക്രമണത്തിലൂടെയും ബോംബാക്രമണത്തിലൂടെയും ചെറിയ സൈനിക നടപടികളൊക്കെ നേരത്തേ ഇസ്രായേല്‍ ലബനാനുനേരെ നടത്തിയിട്ടുണ്ട്. ഹിസ്ബുല്ലയുടെയും ലബനാന്‍ സൈന്യത്തിലെ പ്രധാന നേതാക്കളെയും വക വരുത്തുകയും ചെയ്തിട്ടുണ്ട്. അതിപ്പോള്‍ ഇസ്രായേലിന് വലിയ ഭീഷണിയായി മാറിയിരിക്കുന്നു. ഷിയാ വിഭാഗമായ ഹിസ്ബുല്ലയുടെ മേധാവി ഹസന്‍ നസറുല്ല പരിധികളില്ലാത്ത യുദ്ധമുണ്ടാകും എന്ന മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. വ്യാപകമായ പരിധികളില്ലാത്ത യുദ്ധത്തിലേക്ക് ഹിസ്ബുല്ല കടക്കുമെന്ന് ഹസന്‍ നസ്‌റുല്ല പറയുമ്പോള്‍ സ്വാഭാവികമായും വലിയ ആശങ്ക ഇസ്രയേലിനും അമേരിക്കക്കുമുണ്ട്. അമേരിക്കയെയും ഇസ്രായേലിനെയും സംബന്ധിച്ചിടത്തോളം ഹിസ്ബുല്ല എന്താണെന്ന് കൃത്യതയും വ്യക്തതയും ഇല്ല എന്നതുതന്നെയാണ് പ്രധാനം.

 

 

 

ലബനാന്‍-ഇസ്രായേല്‍ യുദ്ധാന്തരീക്ഷം ഉണ്ടായാല്‍ സ്വാഭാവികമായും അത് ഒരുപാട് തലങ്ങളിലേക്ക് വ്യാപിക്കും. ഇറാന്‍ വെറുതെ ഇരിക്കില്ലെന്ന് വ്യക്തമാണ്. ലെബനാന് നേരെ ഇസ്രായേല്‍ ആക്രമണം നടന്നാല്‍ വളരെ ശക്തമായി തന്നെ പ്രതിരോധിക്കാന്‍ തങ്ങള്‍ മുന്നിലുണ്ടാകുമെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹൂതികള്‍ വളരെ സമരോത്സുകരായിതന്നെ ചെങ്കടല്‍ തീരത്ത് ശക്തമാണ്. ഇറാഖിലാണെങ്കില്‍ റെസിസ്റ്റന്‍സ് ഗ്രൂപ്പ് വളരെ സജീവമായിട്ടുണ്ട്. ഇപ്പോള്‍ത്തന്നെ ഹൈഫക്കെതിരെ ആക്രമണം നടത്തി അവര്‍ രംഗത്തുണ്ട്.

ഇതുവരെ ലബനാന് ആയുധം നല്‍കിക്കൊണ്ടിരുന്നത് ഇറാനാണ് എന്നായിരുന്നു അമേരിക്കയുടെയും ഇസ്രായേലിന്റെയും ആരോപണം. പക്ഷെ, ഇപ്പോള്‍ സാമ്പത്തികമായും സാമൂഹികമായും രാഷ്ട്രീയമായുമൊക്കെ വലിയ ഒരു തകര്‍ച്ച അനുഭവിച്ചുകൊണ്ടിരിക്കുന്ന സ്ഥിതിയിലും ഇറാന് ഹിസ്ബുല്ലക്ക് ആയുധങ്ങള്‍ നല്‍കാന്‍ കഴിയുമോ എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. അങ്ങനെയെങ്കില്‍ എവിടെനിന്നാണ് ഹിസ്ബുല്ലക്ക് ആയുധങ്ങള്‍ കിട്ടുന്നത് എന്നുള്ള ചോദ്യമുണ്ട്. ഇസ്രായേല്‍ നഗരമായ ഹൈഫയുടെ ഡ്രോണ്‍ ദൃശ്യം പുറത്തുവിട്ടിരിക്കുകയാണ് ഹിസ്ബുല്ല. ഡ്രോണ്‍ ദൃശ്യം പുറത്തുവിടുന്നതിലൂടെ തുറമുഖത്തിനടുത്തുള്ള പാര്‍പ്പിട സമുച്ചയങ്ങളും ജനങ്ങള്‍ തിങ്ങി താമസിക്കുന്ന ഏരിയകളും തങ്ങള്‍ ആക്രമിക്കുമെന്നുള്ള സൂചനയും ഭീഷണിയും കൂടിയാണ് ഹിസ്ബുല്ല നല്‍കിയത്. ഹിസ്ബുല്ലയെ ആക്രമിക്കുന്നതിനായി ഇസ്രായേല്‍ സൈപ്രസ് തുറമുഖത്തിന്റെ സഹായം തേടിയിട്ടുണ്ടെങ്കില്‍ പോലും സൈപ്രസിന് ഹിസ്ബുല്ല മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഈ വിഷയത്തില്‍ ഇടപെടരുത് എന്നും അങ്ങനെ വന്നാല്‍ അത് സൈപ്രസിന് വലിയ തോതില്‍ ദോഷം ചെയ്യുമെന്ന് ഹസന്‍ നസ്‌റുല്ല മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


ഗസ്സയില്‍ ഇസ്രായേലിന് വലിയ സൈനിക വിന്യാസമുണ്ട്. അവിടെനിന്ന് പകുതിയിലധികം സൈനികരെ വലിച്ചുകൊണ്ട് ലബനാന്‍ അതിര്‍ത്തിയിലേക്ക് മാറ്റാനാണ് നിലവില്‍ ഇസ്രായേലിന്റെ ശ്രമം. അമേരിക്കയുടെ ആശങ്ക, പശ്ചിമേഷ്യന്‍ മേഖലയില്‍ തങ്ങളുടെ നിരവധി സൈനികരുണ്ട് എന്നതാണ്. ലബനാന്‍ അതിര്‍ത്തിയില്‍ വലിയൊരു യുദ്ധമുണ്ടായിക്കഴിഞ്ഞാല്‍ അത് അമേരിക്കന്‍ സൈനികരുടെ ജീവന് ഭീഷണിയാകും. ആ നിലക്ക് അമേരിക്ക യുദ്ധം ഒഴിവാക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുമുണ്ട്. ഹിസ്ബുല്ലയോട് നിലവില്‍ കളി വേണ്ട എന്ന ആന്റണി ബ്ലിങ്കന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇസ്രായേലിലുള്ള ബ്ലിങ്കന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. നിലവില്‍ ഗസ്സയില്‍ ഒരു യുദ്ധത്തില്‍ ഇറങ്ങി കൈപൊള്ളിയ അവസ്ഥയിലാണ് നെതന്യാഹു ഉള്ളത്. ലബനാനുമായി-ഹിസ്ബുല്ലയുമായി ഒരു യുദ്ധം ഈ ഘട്ടത്തില്‍ വേണ്ട എന്നുള്ള ആവശ്യം ബ്ലിങ്കന്‍ നെതന്യാഹുവിനു മുന്‍പാകെ വെച്ചു എന്നൊക്കെയാണ് കേള്‍വി. എന്തായാലും ഒരു വലിയ യുദ്ധത്തിലിത് കലാശിക്കുമോ, അല്ലെങ്കില്‍ ഇസ്രായേലിനെതിരെ ഒരു യുദ്ധത്തിനിറങ്ങാനുള്ള കെല്‍പ്പും സാമ്പത്തികശേഷിയുമൊക്കെ ഹിസ്ബുല്ലക്കുണ്ടോ എന്നുള്ളത് ഒരു ചോദ്യമായി നിലനില്‍ക്കുകയാണ്.

പശ്ചിമേഷ്യന്‍ മേഖലയില്‍ വളരെ ആപത്കരമായിട്ടുള്ള സ്ഥിതി വിശേഷം രൂപപ്പെട്ടിരിക്കുന്നു എന്നതാണ് ഏറ്റവും വലിയ യാഥാര്‍ഥ്യം. അതിര്‍ത്തി കേന്ദ്രീകരിച്ചുകൊണ്ട് വളരെ ശക്തമായിട്ടുള്ള ആക്രമണം സൈനിക കേന്ദ്രങ്ങള്‍ക്കുനേരെ നടത്താന്‍ ഹിസ്ബുല്ലക്ക് സാധിച്ചിട്ടുണ്ട്. അതുമാത്രമല്ല, ദിവസങ്ങള്‍ക്കുമുന്‍പ് നസറുല്ല നടത്തിയ പ്രഖ്യാപനത്തില്‍ വളരെ കൃത്യമായി തന്നെ പറയുന്നുണ്ട്: കുറച്ചധികം സൈനികര്‍, പോരാളികള്‍ അല്ലെങ്കില്‍ വളരെ പരിശീലനം ലഭിച്ച ആളുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന്. ഏറ്റവും നവീനമായിട്ടുള്ള ആയുധങ്ങള്‍, ഒരുപക്ഷെ നമ്മള്‍ കണക്കുകൂട്ടുന്നതിനപ്പുറമുള്ള ദീര്‍ഘദൂര പാരാശേഷിയുള്ള മിസൈലുകള്‍ അവരുടെ കൈവശമുണ്ടാകാം. അതുകൊണ്ടുതന്നെ എത്ര ദീര്‍ഘിച്ച യുദ്ധം വേണമെങ്കിലും നടത്താന്‍ തങ്ങള്‍ക്ക് പ്രാപ്തി ഉണ്ട് എന്ന കൃത്യമായ മുന്നറിയിപ്പാണ് ഹസന്‍ നസറുല്ല നല്‍കിയിട്ടുള്ളത്. മാത്രമല്ല, ഒരു നിയമങ്ങളും തങ്ങള്‍ അംഗീകരിക്കുകയില്ല എന്നും ഏതെങ്കിലും അര്‍ഥത്തിലുള്ള ഉപാധികളോ പരിമിതികളോ തങ്ങളുടെ മുന്നില്‍ ഉണ്ടാവുകയില്ല എന്നും വളരെ വ്യാപ്തിയിലേക്കുതന്നെ ആ ആക്രമണം കൊണ്ടുപോകും എന്നും വ്യക്തമാക്കിയിരിക്കുന്നു. അവിടെ ജനവാസ കേന്ദ്രങ്ങളെന്നോ സിവിലിയന്‍ സമൂഹമെന്നോ വിവേചനം പോലും ഉണ്ടാവുകയില്ല എന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഒരുപക്ഷെ സമീപകാലത്തു ഇതാദ്യമായിട്ടാണ് ഹസന്‍ നസ്‌റുല്ലയില്‍ നിന്ന് ഇത്രയും തീക്ഷ്ണമായിട്ടുള്ള വാക്കുകളുണ്ടാവുന്നത്.

 

ലബനാന്‍-ഇസ്രായേല്‍ യുദ്ധാന്തരീക്ഷം ഉണ്ടായാല്‍ സ്വാഭാവികമായും അത് ഒരുപാട് തലങ്ങളിലേക്ക് വ്യാപിക്കും. ഇറാന്‍ വെറുതെ ഇരിക്കില്ലെന്ന് വ്യക്തമാണ്. ലെബനാന് നേരെ ഇസ്രായേല്‍ ആക്രമണം നടന്നാല്‍ വളരെ ശക്തമായി തന്നെ പ്രതിരോധിക്കാന്‍ തങ്ങള്‍ മുന്നിലുണ്ടാകുമെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹൂതികള്‍ വളരെ സമരോത്സുകരായിതന്നെ ചെങ്കടല്‍ തീരത്ത് ശക്തമാണ്. ഇറാഖിലാണെങ്കില്‍ റെസിസ്റ്റന്‍സ് ഗ്രൂപ്പ് വളരെ സജീവമായിട്ടുണ്ട്. ഇപ്പോള്‍ത്തന്നെ ഹൈഫക്കെതിരെ ആക്രമണം നടത്തി അവര്‍ രംഗത്തുണ്ട്. വളരെ ബഹുതല സ്പര്‍ശിയായിട്ടുള്ള വ്യാപ്തിയിലേക്ക് യുദ്ധം പോകുമെന്ന ആശങ്ക ഏറ്റവും കൂടുതലുള്ളത് അമേരിക്കക്ക് തന്നെയാണ്. പക്ഷെ, നയതന്ത്രത്തിലൂടെ ഇപ്പോഴും പ്രശ്‌നപരിഹാരത്തിനുള്ള സാധ്യത ഉണ്ട് എന്നാണ് ആന്റണി ബ്ലിങ്കന്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്. അതിര്‍ത്തിയിലെ ആപത്കരമായ സാഹചര്യം അമേരിക്ക ഇടപെട്ട് എങ്ങനെ പരിഹരിക്കും എന്നാണ് ജനങ്ങള്‍ ഉറ്റു നോക്കുന്നത്. അതൊരു യുദ്ധത്തിലേക്ക് പോയാല്‍ വലിയ ഭവിഷ്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങും എന്നത് ഉറപ്പാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനില്‍ അതിശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തി  (41 minutes ago)

വിഴിഞ്ഞത്ത് ബര്‍ത്ത് ചെയ്യാന്‍ അനുമതി തേടി മുന്‍നിര അന്താരാഷ്ട്ര കമ്പനികള്‍  (1 hour ago)

വാഹന കള്ളക്കടത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് കസ്റ്റംസ്  (1 hour ago)

പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കി യുവതി  (3 hours ago)

വിമാനം കുന്നിലിടിച്ച് തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

5 കുട്ടികള്‍ക്ക് എച്ച്‌ഐവി ബാധിച്ച ബാധിച്ച സംഭവം: മധ്യപ്രദേശിലെ ആശുപത്രിയില്‍ ഗുരുതര വീഴ്ച  (4 hours ago)

കേരളത്തില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത  (5 hours ago)

ഇൻഡോ നിസിനും ഛോട്ടാ ഭീമും കൈകോർത്ത് ഇൻസ്റ്റന്റ് നൂഡിൽസ് വിപണിയിലേക്ക്...  (6 hours ago)

അർജുൻ അശോകനും റോഷൻ മാത്യുവും ഒന്നിക്കുന്നു; സുവിൻ സോമശേഖരൻ്റെ മിസ്റ്ററി ത്രില്ലറിന് അങ്കമാലിയിൽ തുടക്കം...  (6 hours ago)

ആര്‍ജിസിബി പിഎച്ച്ഡി ബയോടെക്നോളജി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു...  (6 hours ago)

ടീച്ചർ... ഉറക്കത്തിൽ പോലും അധ്യാപകരെ വിളിച്ചു കരഞ്ഞ് പാങ്ങിലെ കുരുന്നുകൾ: വാൽപ്പാറ ദുരന്തം കുട്ടികളിൽ ഏൽപ്പിച്ചത് വലിയ ആഘാതം...  (6 hours ago)

ജപ്പാനിൽ അതിശക്തമായ ഭൂചലനം; തീരങ്ങളിൽ സുനാമി ഭീതി, അതീവ ജാഗ്രത...  (6 hours ago)

ശിവന്‍കുട്ടിയുടെ ആവേശം നാലാം തീയതി ആകുമ്പോഴെക്കും അടങ്ങും:വിമര്‍ശനം ഉന്നയിച്ച മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ മേയര്‍ വിവി രാജേഷ്  (6 hours ago)

ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കുറിക്ക് കൊള്ളുന്ന മറുപടിയുമായി രേണു സുധി  (7 hours ago)

എട്ട് വയസ്സുകാരൻ പാമ്പുകടിയേറ്റു മരിച്ച സംഭവം; ചൂടായതിനാൽ ജനൽവാതിലുകൾ തുറന്നിട്ടാണു കുടുംബം കിടന്നുറങ്ങിയത്; വീടിനു മുന്നിലെ പർഗോള ഗ്ലാസിട്ടിട്ടില്ല; വീടിനോട് ചേർന്നു മുൻഭാഗത്ത് മുന്തിരിവള്ളികൾ നട്ടുപ  (7 hours ago)

Malayali Vartha Recommends