രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു പോയ ബോയിങ് സ്റ്റാർലൈനർ പേടകത്തിനു, കേടുപറ്റിയതിനാൽ സഞ്ചാരി സുനിത വില്യംസിന്റെ മടക്കയാത്ര അനിശ്ചിതത്വത്തിലായി...

ഭൂമിക്കപ്പുറം ബഹിരാകാശത്തെ കുറിച്ചുള്ള പഠനങ്ങൾക്കും കണ്ടു പിടിത്തങ്ങൾക്കും വലിയ സ്വീകാര്യതയാണ് എപ്പോഴും ലഭിക്കാറുള്ളത് . എന്നാൽ അങ്ങോട്ടേക്കുള്ള യാത്രയും ഏറെ ബുദ്ധിമുട്ടേറിയതും ചിലവേറിയതുമാണ് . അപ്രതീക്ഷിതമായി എന്ത് അപകടവും ഏത് നിമിഷവും സംഭവിക്കാം. ഇപ്പോഴിതാ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു പോയ ബോയിങ് സ്റ്റാർലൈനർ പേടകത്തിനു കേടുപറ്റിയതിനാൽ സഞ്ചാരി സുനിത വില്യംസിന്റെ (58) മടക്കയാത്ര അനിശ്ചിതത്വത്തിലായി. ഈ മാസം അഞ്ചിനാണ് ഇന്ത്യൻ വംശജയായ സുനിതയും സഹയാത്രികൻ ബച്ച് വിൽമോറും ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടത്. ഏഴിന് ഇവർ നിലയത്തിലെത്തി. 13ന് തിരിച്ചുവരാനിരുന്നതായിരുന്നെങ്കിലും ഇവരുടെ യാത്ര പല തവണ മാറ്റിവച്ച് 26ന് ആക്കിയിരുന്നു.
ഇതു വീണ്ടും മുടങ്ങി. സുനിതയുടെ മൂന്നാമത്തെ ബഹിരാകാശനിലയ സന്ദർശനവും ബോയിങ് സ്റ്റാർലൈനറിന്റെ കന്നിയാത്രയുമായിരുന്നു ഇത്. തുടർച്ചയായി പ്രതിസന്ധികൾ നേരിട്ട ഈ ദൗത്യത്തിന്റെ വിക്ഷേപണം 2 തവണ മാറ്റേണ്ടിവന്നു. കന്നി യാത്രയിലും പലതവണ ഇന്ധനമായ ഹീലിയം ചോർന്നു. സ്റ്റാർലൈനറിന്റെ യാത്രാസാധ്യത സംബന്ധിച്ച പഠനമാണ് സുനിതയുടെയും വിൽമോറിന്റെയും പ്രധാന ലക്ഷ്യം. ഇപ്പോഴത്തെ പ്രതിസന്ധി..∙ സ്റ്റാർലൈൻ പേടകത്തിൽ 5 തവണ .ഹീലിയം വാതകചോർച്ച ഉടലെടുത്തു.∙ 28 ത്രസ്റ്ററുകളിൽ ചിലതിന് തകരാർ.∙ സുരക്ഷിതമായി തിരികെയെത്താൻ .കുറഞ്ഞത് 14 ത്രസ്റ്ററുകൾ വേണം.
രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിച്ച സ്റ്റാർലൈനർ പേടകത്തിന് തകരാർ ഏർപ്പെട്ടതിനാൽ ബഹിരാകാശ നിലയത്തിൽ സുനിത വില്യംസ് കുടുങ്ങിയ സംഭവത്തിൽ നാസയ്‌ക്കെതിരെ വിമർശനമുയരുന്നു.സാങ്കേതികപ്പിഴവുകൾ അധികൃതർക്ക് നേരത്തെ അറിയാമായിരുന്നെന്ന വിവാദവും ഉയർന്നിട്ടുണ്ട്.എന്നാൽ കാര്യമായ പ്രശ്നമില്ലെന്ന് പറഞ്ഞ് അവഗണിക്കുയായിരുന്നെന്നാണ് വിവാദം. നാസയ്ക്കൊപ്പം സ്റ്റാർലൈനർ നിർമാണ കമ്പനിയായ ബോയിങ്ങും വിവാദ നിഴലിലായി.എന്നാൽ നാസയും ബോയിങ്ങും ഈ വിവാദത്തിൽ പ്രതികരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha






















